Slider

കാണാപ്പുറങ്ങൾ ...

0

അവർ മൂന്നു പേരുണ്ടായിരുന്നു .
മങ്ങിയ വെളിച്ചത്തിൽ മുഖങ്ങൾ അവ്യക്തമായിരുന്നെങ്കിലും അശോകിന്റെ ശബ്ദം രാജീവ് തിരിച്ചറിഞ്ഞു ..
" ആനന്ദ് ഞങ്ങൾക്ക് കണ്ണിലെ കരടാണ് .. നിന്റെ സഹായമുണ്ടെങ്കിലേ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളു... "
രാജീവിന് പെരുവിരലിൽ നിന്നൊരു വിറയൽ ഉത്ഭവിച്ച് അത് ശരീരമാസകലം പടരുന്നതു പോലെ തോന്നി ....
ഷാപ്പിൽ കള്ളുകുടിയൻമാരുടെ പാട്ടുകച്ചേരി നടക്കുകയാണ് .. പുറകിലുള്ള വാഴത്തോപ്പിലാണ് ഈ കൂടിക്കാഴ്ച നടന്നു കൊണ്ടിരുന്നത് .....
ആകാശത്ത് ചെറിയൊരു തേങ്ങാപ്പൂൾ പോലെ ചന്ദ്രക്കല ... ഇലക്കൂട്ടങ്ങളെ തഴുകിയൊഴുകി വരുന്ന കാറ്റിൽ ചതിയുടെ ഗന്ധം ....
" നീയെന്താ ഒന്നും മിണ്ടാത്തത് ." ?
അശോകിന്റെ ചോദ്യം ...
" ഇതിന്റെ ഗുണം നിനക്കുമുണ്ട് .. നിങ്ങളുടെ സംഘടനയിൽ അടുത്ത നേതാവിന്റെ സ്ഥാനമാണ് നിന്നെയും കാത്തിരിക്കുന്നത് ..."
രാജീവിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയാണ് ...
ബാല്യം മുതൽക്കേയുള്ള സുഹൃത്താണ് ആനന്ദ് ... ഒരു പാത്രത്തിൽ കഴിച്ച് ഒരു പായയിൽ കിടന്നുറങ്ങുന്നവർ . ഒരേ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ...
അശോകാണെങ്കിലോ ? എതിർ സംഘടനാ പ്രവർത്തകൻ .
താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജ്യേഷ്ഠനും , ഞങ്ങൾക്കിടയിലുള്ള പ്രേമം ഇയാൾക്കറിയുമോ ? ... ഇല്ലെന്നാണ് തോന്നുന്നത് ...
സംഘർഷങ്ങളുടെ ഒടുക്കം ഒരു തീരുമാനത്തിലെത്തേണ്ടി വന്നു .മനസ്സില്ലാ മനസ്സോടെ അയാൾ പറഞ്ഞു ....
" ശരി .. ഞാൻ വരാം ...."
"നാളെ രാത്രി പൂട്ടിക്കിടക്കുന്ന ആ ബംഗ്ലാവിനടുത്ത് അവനെയും കൂട്ടി വരുക ... "
വന്നവർ മൂവരും ഇരുളിലേക്കൂളിയിട്ടു ...
എന്തൊക്കെയോ കണക്കുകൂട്ടലോടെ രാജീവ് വീട്ടിലേക്കു നടന്നു ....
ഷാപ്പിലെ കച്ചേരി തകൃതിയായ് നടന്നു കൊണ്ടേ യിരിക്കുകയാണ് ...
പിറ്റേന്നു രാത്രി അശോക് പറഞ്ഞ സമയത്തു തന്നെ രാജീവ് ബംഗ്ലാവിനടുത്തെത്തി ...
പൊളിഞ്ഞു കിടക്കുന്ന കവാടത്തിനരികിൽ മൂന്ന് ,നാലു പേർ കാത്തു നില്പുണ്ടായിരുന്നു .. ടോർച്ചു മിന്നിച്ച് അയാൾ നടന്നു ..
"ആനന്ദ് എവിടെ ? "
ആ ശബ്ദം അശോകിന്റേതായിരുന്നു ..
" ഇപ്പോൾ വരും "
മറുപടി പറഞ്ഞു തീർന്നതും കൂടി നിന്നവർ അയാൾക്കു ചുറ്റും കൂടിയെങ്കിലും രാജീവിന് ഭയം തോന്നിയില്ല ...
ഉറയിൽ നിന്ന് ആയുധങ്ങൾ ശീല്ക്കാരത്തോടെ വെളിയിലേക്കു വരുന്നത് അയാളറിഞ്ഞു ....
അപകടം മണക്കുന്നു ....
" നന്നായി രാജീവ് ... നീയാണ് ടാർഗറ്റ് . ആനന്ദല്ല .. "
"ഓഹോ , അതിനായിരുന്നോ ഈ നാടകം . ആയുധങ്ങൾ യഥാ സ്ഥാനത്തു വെച്ചു കൊൾക .. "
രാജീവ് വിസിലടിക്കേണ്ട താമസം .. നാലുപാടു നിന്നും ആൾക്കാർ ആക്രോ ശത്തോടെ ഓടി വരാൻ തുടങ്ങി .. ആ കൂട്ടത്തിൽ ആനന്ദുമുണ്ടായിരുന്നു ...
ചീറിപ്പാഞ്ഞു വരുന്നവരോട് രാജീവ് ഉറക്കെ വിളിച്ചു പറഞ്ഞു ...
"കൊല്ലണ്ട ... സുഹൃത്തുക്കളേ ......."
ടോർച്ചു ലൈറ്റുകളുടെ പ്രകാശവലയം അവിടമെല്ലാം പരന്നൊഴുകി ,ഒടുവിൽ മിന്നാമിന്നികളായ് കുറ്റിക്കാട്ടിൽ ലയിച്ചു ചേർന്നു ....
കൃഷ്ണകുമാർ
18-10-2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo