പുലമ്പി പതം പറഞ്ഞുറയുന്ന നേരുമായ്പെണ്ണവൾ തെരുവിന്റെ നോവ്
അവളാണു ഭ്രാന്തി: കരഞ്ഞും ചിരിച്ചുമീതെരുവിന്റെ മുഖചിത്രരൂപി
അവളാണു ഭ്രാന്തി: കരഞ്ഞും ചിരിച്ചുമീതെരുവിന്റെ മുഖചിത്രരൂപി
കേൾക്കാമകലെയായ് രാവേറെ പഴകുമ്പോൾ ആർത്തനാദങ്ങൾ കാതോർത്താൽ
തേങ്ങൽ വിതുമ്പലും അട്ടഹാസങ്ങളും തെറ്റിയ ശാപ സ്വരങ്ങളും.
തേങ്ങൽ വിതുമ്പലും അട്ടഹാസങ്ങളും തെറ്റിയ ശാപ സ്വരങ്ങളും.
ഭ്രാന്തിന്റെ മാറാല കെട്ടിയ രൂപത്തിൽ കാർക്കടലുണ്ടായിരിക്കാം
തുള്ളി തുളുമ്പി പെയ്ക്കുത്തഴിയാത്ത
കർക്കടമുണ്ടായിരിക്കാം
തുള്ളി തുളുമ്പി പെയ്ക്കുത്തഴിയാത്ത
കർക്കടമുണ്ടായിരിക്കാം
വക്കു പൊട്ടിയ ചിന്തയിൽ കോർത്തിരിക്കാം
പണ്ടാരോ പൊൻ മൊഴിമുത്തുകൾ
പൊട്ടിച്ചിതറിയാനൂലറ്റ മറിയാതെ
വിഭ്രമപ്പെട്ടവൾ നിന്നിരിക്കാം
പണ്ടാരോ പൊൻ മൊഴിമുത്തുകൾ
പൊട്ടിച്ചിതറിയാനൂലറ്റ മറിയാതെ
വിഭ്രമപ്പെട്ടവൾ നിന്നിരിക്കാം
കണ്ണിലെ നക്ഷത്രചിഹ്നങ്ങളെ കൊടും കാഴ്ചയാൽ മൂടിയ പെണ്ണിവളവളുടെ കണ്ണു തുരന്നിട്ടെന്തു നേടി?
ശവക്കല്ലറ കെട്ടിയോ നിങ്ങൾ
ശവക്കല്ലറ കെട്ടിയോ നിങ്ങൾ
വാക്കുകൾ കൂട്ടിരിക്കാത്ത നാവിനെ ബന്ധിച്ച ചങ്ങല തുമ്പുമായ് '' നെഞ്ചിലെ വന്യമാം താളത്തിലലയുന്ന പെണ്ണവൾ: അവളാണ് ഭ്രാന്തിയാം പെണ്ണ്
മൂകമീ മനസ്സാക്ഷി;ആരിവൾ പെങ്ങളോ,സ്നേഹിത;പ്രണയിനി ;കാമുകി, യമ്മയോ
പേരില്ല, സുഖദമായ് ഒന്നുമില്ലായിവൾ
തെരുവിൻ്റെ സൂക്ഷിപ്പുകാരി
പേരില്ല, സുഖദമായ് ഒന്നുമില്ലായിവൾ
തെരുവിൻ്റെ സൂക്ഷിപ്പുകാരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക