Slider

ശൂന്യതയിലേക്ക് നടന്നവൻ

0


നീണ്ടുനിവർന്നൊരീ പാതയിൽ
ലക്ഷ്യമില്ലാതെ ഞാനലയുമ്പോൾ
കൂട്ടിനായ് ചുമലിലെ ഭാണ്ഡംമാത്രം
അന്തിയുറങ്ങാൻ തിണ്ണകൾതേടുമ്പോൾ
ഓർത്തുപോയ് കഴിഞ്ഞോരു നല്ലകാലം
ചോരതുടിക്കുന്ന പ്രായത്തിൽ ഞാൻ
വാരിയെടുത്തു മുത്തും പവിഴവും
മാളികപോലൊരു വീടുംതീർത്തു
എനിക്കുമേൽ സ്നേഹപുഷ്പങ്ങൾ
വാരിയെറിഞ്ഞുറ്റവർ ചിരിതൂകിനിന്നു
കപടചിരിയാലന്നവർ തന്നത്
കറുത്ത പുഷ്പങ്ങളായിരുന്നു
എന്നിലെ ചോരയും നീരുംവറ്റി
വിയർപ്പുതുള്ളികളെ മുദ്രക്കടലാസിൽ
മഷിയാൽ മുക്കിയവർ സ്വന്തമാക്കി
ആഢംബരക്കാറിൽ പായുന്നമക്കൾക്ക്
അപശകുനം പോലെയായ് ഞാൻ
മാളിക കാക്കുന്ന നായയെപ്പോൽ
എൻ കഴുത്തിൽ കയർ കെട്ടാതെകെട്ടി
കുരയ്ക്കുവാനുള്ള ഉർജ്ജംതീർന്നു
പടിപ്പുര വാതിൽ കൊട്ടിയടച്ചു
ഭിക്ഷാടനത്തിനൊരുങ്ങും മുൻമ്പ്
ഒരുവട്ടംകൂടിഞാൻ തിരിഞ്ഞുനോക്കി
കണ്ടില്ല കരുണയുള്ള മിഴികളെങ്ങും
മനസ്സിലെ നൻമയും സ്നേഹവും
ഭാണ്ഡത്തിലാക്കിഞാൻ തളർന്ന
കാലുമായ് ശൂന്യതയിലേക്ക് നടക്കട്ടെ
ജയൻ വിജയൻ
10/10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo