ചുമലിൽ എന്റെ കൈ
അമർന്നപ്പോഴാണ് ലതിക തിരിഞ്ഞു നോക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണോടെ
നിലത്തിരിക്കുകയായിരുന്നു അവൾ. ബെഡിനോട് ചേർന്ന് തല ചായ്ച്ചു. കയ്യിൽ ഞങ്ങളുടെ പാറുവിന്റെ ഫോട്ടോ. ഞങ്ങളുടെ മൂന്ന് മക്കളിൽ മൂത്തവൾ
അവളെ കുറച്ചു ബലമായി തന്നെ പിടിച്ചു എഴുന്നേല്പിക്കേണ്ടി വന്നു.
"എന്താടോ താൻ ഇങ്ങനെ? താൻ കൂടെ തളർന്നാൽ എനിക്കാരാടോ പിന്നെ ഒരു ധൈര്യത്തിനു"
അവളെ അടുത്തു ചേർത്തിരുത്തി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും സ്വയം ഒരു ആശ്വസിപ്പിക്കൽ തേടി,ഒരു ആശ്രയം തേടി എന്റെ മനസ്സും കണ്ണീർ തേടുന്നുണ്ടായിരുന്നു.
"ഞാൻ അല്ലെ വേണുവേട്ടാ എന്റെ മോളുടെ ഈ അവസ്ഥയ്ക്ക് കാരണം. എന്റെ കുറ്റപ്പെടുത്തലുകളും ചീത്ത പറച്ചിലും കൂടപിറപപ്പുകളിൽ നിന്ന് ഒറ്റപെടുത്തുകയും ചെയ്തിട്ടല്ലേ അവൾ എല്ലാം മറച്ചു വെച്ചതും ഇനി ആർക്കും ശല്യമാവില്ല എന്നു എഴുതി വെച്ചു ഇറങ്ങി പോയതും. ഞാൻ അല്ലേ കാരണക്കാരി" ലതികയുടെ വാവിട്ട നിലവിളിക്ക് മുന്നിൽ ആശ്വസിപ്പിക്കാൻ പോലും ആവാതെ തളർന്നിരുന്നു പോയി.
"പോവണ്ടേ നമ്മുക്ക്. ട്രെയിനിന് സമയം ആവുന്നു. നാളെ കഴിഞ്ഞാൽ മോളെ കാണുമോ എന്നറിയില്ല.അതിനു മുന്നേ അവിടെ ചെല്ലാൻ അല്ലേ വിനു പറഞ്ഞത്. ഇറങ്ങാം നമ്മുക്ക്.മോളെ കാണണ്ടേ നിനക്ക്. കൊടുക്കാതെ നീ അടക്കിവെച്ച സ്നേഹം ആ കുറച്ചു മണിക്കൂർ കൊണ്ടെങ്കിലും കൊടുക്കാൻ ശ്രമിക്ക് നീ." ഉള്ളു പിടഞ്ഞു നീറുമ്പോഴും ലതികയെ സമാധാനിപ്പിച്ചു ഒരു വിധം.
ട്രെയിനിൽ കയറി, ലതികയെ അടുത്തു തന്നെ ഇരുത്തി. പുലർച്ചെ ആയത് കൊണ്ടാവാം ആളുകൾ കുറവായിരുന്നു. ഉള്ളവർ ഉറക്കിന്റെ ആലസ്യത്തിലും. ലതികയെ ഒന്നു പാളി നോക്കി,അവളുടെ മനസ്സ് അരുതാത്ത തീരുമാനം എടുക്കുമോ എന്ന പേടിയുണ്ട് ഉള്ളിൽ.
ട്രെയിൻ മുന്നോട്ടും ഓർമ്മകൾ പിന്നോട്ടും മത്സരിച്ചു ഓടി തുടങ്ങി.
പ്രവാസിയായി മാറി പത്തു വർഷത്തിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ പിതാവായി താൻ. ലതികയ്ക്ക് ബാങ്കിൽ കാഷ്യർ ജോലി ആയിരുന്നു. മക്കളിൽ രണ്ടാമത്തവളും ഇളയവളും ലതികയുടെ ഓമനകൾ ആയിരുന്നു. ഗൗരിയും ശിവകാമിയും. പാറു എന്നും അച്ഛൻകുട്ടിയായിരുന്നു. ലതിക പാറുവിൽ നിന്നും അകലാൻ തുടങ്ങിയത് പാറു ജാതക ദോഷം ഉള്ള കുട്ടിയാണ് എന്നു ഏതോ ജ്യോത്സ്യൻ പറഞ്ഞപ്പോൾ ആയിരുന്നു. ഓരോ ബുദ്ധിമുട്ടുകളും വരുമ്പോഴും അതു പാറുവിന്റെ തലയിൽ ആവും. ലതികയുടെ കുറ്റപ്പെടുത്തലുകൾ പരിധി വിടാൻ തുടങ്ങിയപ്പോൾ പാറുവും എതിർക്കാൻ തുടങ്ങി. എന്നിട്ടും ഇതൊന്നും അച്ഛൻ അറിയാതിരിക്കാൻ അച്ഛന്റെ പൊന്നുമോളായ അവൾ ഏറെ ശ്രദ്ധിച്ചു. ലതികയുടെ അനിയൻ മരിച്ചതും പാറുവിന്റെ ദോഷം ആണെന്ന് ലതിക പറഞ്ഞപ്പോൾ താൻ അന്ന് ആദ്യമായി ഭാര്യയെ തല്ലിയവൻ ആയി.
ഒടുവിൽ പാറുവിന്റെ എല്ലാ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ലതിക എതിരായി.
ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരമായപ്പോഴേക്കും പാറുവിനെ ഏറെ കുറെ നഷ്ടമായിരുന്നു.
ഒരു രാവിലെ ലതികയുടെ ശകാരം കെട്ടായിരുന്നു ഉറക്കം ഞെട്ടിയത്. "ഒരുമ്പെട്ടോൾ പോയി, എഴുത്തും എഴുതി വെച്ചിട്ട്. പുന്നാര അച്ഛന് കത്തെഴുതി വെച്ചിട്ടുണ്ട്."
വിറയ്ക്കുന്ന കൈകളോടെ എഴുത്തു വാങ്ങുമ്പോൾ സത്യമാവല്ലേ അവളുടെ യാത്ര എന്ന പ്രാർത്ഥന ആയിരുന്നു.
കണ്ണീരിനിടയിലൂടെ വായിച്ച അക്ഷരങ്ങൾക്ക് കനൽ ചൂടായിരുന്നു.
"അച്ഛന്.അച്ഛന്റെ പാറു പോവുകയാണ്. അറിയില്ല എനിക്കിന്നും ഏതു തെറ്റിന്റെ പേരിൽ ആണ് ഞാൻ ക്രൂശിക്കപ്പെട്ടത് എന്നു. കുടിച്ച മുലപ്പാലിന് പോലും കണക്ക് പറഞ്ഞു കൂടപ്പിറപ്പുകളിൽ നിന്നു പോലും അകറ്റി നിർത്തുമ്പോൾ പിടഞ്ഞു തീർന്നൊരു ജീവിതം ഉണ്ടായിരുന്നു ആ നാല് ചുമരുകൾക്കുള്ളിൽ. ഒന്നറിയാം ജാതകദോഷം ഇല്ലാതാക്കിയത് എന്റെ ബാല്യവും കൗമാരവും ആയിരുന്നു. പോവുകയാണ്.അമ്മയോട് പറയണം സ്നേഹിച്ചിട്ടെ ഉള്ളൂ എന്നു.ഇനി തേടി വരുമ്പോഴേക്കും തിരിച്ചെത്താൻ പറ്റാത്ത ദൂരത്തിൽ ഞാൻ പോയിട്ടുണ്ടാകുമെന്ന്.
"അച്ഛന്.അച്ഛന്റെ പാറു പോവുകയാണ്. അറിയില്ല എനിക്കിന്നും ഏതു തെറ്റിന്റെ പേരിൽ ആണ് ഞാൻ ക്രൂശിക്കപ്പെട്ടത് എന്നു. കുടിച്ച മുലപ്പാലിന് പോലും കണക്ക് പറഞ്ഞു കൂടപ്പിറപ്പുകളിൽ നിന്നു പോലും അകറ്റി നിർത്തുമ്പോൾ പിടഞ്ഞു തീർന്നൊരു ജീവിതം ഉണ്ടായിരുന്നു ആ നാല് ചുമരുകൾക്കുള്ളിൽ. ഒന്നറിയാം ജാതകദോഷം ഇല്ലാതാക്കിയത് എന്റെ ബാല്യവും കൗമാരവും ആയിരുന്നു. പോവുകയാണ്.അമ്മയോട് പറയണം സ്നേഹിച്ചിട്ടെ ഉള്ളൂ എന്നു.ഇനി തേടി വരുമ്പോഴേക്കും തിരിച്ചെത്താൻ പറ്റാത്ത ദൂരത്തിൽ ഞാൻ പോയിട്ടുണ്ടാകുമെന്ന്.
അന്വേഷിക്കാത്ത ഇടം ഇല്ലായിരുന്നു. കണ്ടില്ല എങ്ങും അവളെ.മാസം മൂന്നു കഴിഞ്ഞു. ഇന്നലെ ആയിരുന്നു.അവളുടെ കൂടെ പഠിച്ച വിനുവിന്റെ ഫോൺ വന്നത്. അവൾക്ക് എല്ലാരേയും കാണണമെന്ന്. കേട്ടപ്പോൾ ദേഷ്യം കൊണ്ട് ഉറഞ്ഞവൾ ആണ് ഇപ്പോ ഇരുന്നു നിലവിളിക്കുന്നത്.
ചെവിയിൽ നിന്നും ഇപ്പോഴും വിനുവിന്റെ വാക്കുകൾ പോയിട്ടില്ല.
"അങ്കിൾ, ഞാൻ വിനുവാണ്.പാർവതിയുടെ ക്ലാസ്മേറ്റ്.
അവൾ ഇല്ല ഇവിടെ..അതും പറഞ്ഞു ഫോൺ വെക്കാൻ നോക്കിയപ്പോൾ അവൻ പറഞ്ഞു
"അയ്യോ അങ്കിളേ കാൾ കട്ട് ചെയ്യല്ലേ. പാർവതി ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട്."
അതു കേട്ടപ്പോൾ ചുട്ടുപൊള്ളിയ കനൽ പോലെ കിടന്ന മനസ്സിൽ തണുപ്പ് വീഴുന്ന പോലെ ആയിരുന്നു.
എന്താ വിനു.എന്താ മോൻ പറയുന്നത്.എവിടെ അവൾ.നിങ്ങൾ എവിടെയാ. മനസ്സിൽ അപ്പോൾ ഉണ്ടായ ആശങ്ക അവൾ വിനുവിന്റെ കൂടെ ജീവിതം തുടങ്ങി എന്നായിരുന്നു.
അങ്കിൾ ഞാൻ വിനു.കണ്ണൂരാണ് ഞാൻ.സ്കൂൾ മാഷാണ്. അങ്കിൾ നെ എനിക്കൊന്നു കാണണം. കുറച്ചു സംസാരിക്കാനുണ്ട്. ഞാൻ ഇപ്പൊ അങ്കിളിന്റെ നാട്ടിൽ ഉണ്ട്.
ശരി.നാളെ ബീച്ച് സൈഡ് കോഫീഷോപ്പിൽ കാണാം. 10 മണിക്ക്.
ശരി അങ്കിൾ,എനിക്കും നാളെ വൈകീട്ട് തിരിക്കണം കണ്ണൂർക്ക്
ആ സംസാരം അവസാനിക്കുമ്പോൾ മനസ്സ് ഒരായിരം ചോദ്യാവലിയും എന്റെ മാത്രം ന്യായങ്ങൾ കുത്തി തിരുകിയ ഉത്തരങ്ങളും തയ്യാറാക്കിയിരുന്നു.
രാവിലെ ഇറങ്ങുമ്പോൾ ലതികയുടെ പിറുപിറുക്കൽ അൽപ്പം ഉച്ചസ്ഥായിൽ എതിയിരുന്നു.
ഭർത്താക്കന്മാർ ഇടയ്ക്ക് ബധിരരും മൂകരും പിന്നെ ചിലപ്പോൾ കാഴ്ചയുള്ള അന്ധരും ആവാറുള്ളത് വെറുതേയല്ല
എന്നു തോന്നിപ്പോയി.
ഭർത്താക്കന്മാർ ഇടയ്ക്ക് ബധിരരും മൂകരും പിന്നെ ചിലപ്പോൾ കാഴ്ചയുള്ള അന്ധരും ആവാറുള്ളത് വെറുതേയല്ല
എന്നു തോന്നിപ്പോയി.
കോഫീ ഷോപ്പിൽ എത്തുമ്പോൾ ടേബിൾ
പലതും വിജനമായിരുന്നു. കോർണറിൽ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്. കണ്ടതും പരിചിത ഭാവത്തിൽ അവൻ വിഷ് ചെയ്തു.
പലതും വിജനമായിരുന്നു. കോർണറിൽ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്. കണ്ടതും പരിചിത ഭാവത്തിൽ അവൻ വിഷ് ചെയ്തു.
"അങ്കിൾ ഇരിക്കൂ"
"വിനുവിന് എന്നെ എങ്ങനെ"
"പാറു കാണിച്ച ഫോട്ടോയിൽ നിന്നും അറിയാം."
"അവൾ എവിടെ വിനു.എന്താ അവൾ കൂടെ വരാഞ്ഞത്"
"പറയാം അങ്കിൾ. അങ്കിളിന് കോഫീ പറയട്ടെ?"
"വേണ്ട. എനിക്കെന്റെ മോളെ കുറിച്ചു അറിഞ്ഞാൽ മതി"
"നാല് മാസം മുമ്പായിരുന്നു പാർവതി എന്നെ വിളിക്കുന്നത്. സ്കൂളിൽ ഒരു ഗസ്റ്റ് ടീച്ചറുടെ ഒഴിവുണ്ട് എന്നു അറിഞ്ഞിട്ടു. അതിന്റെ ഡീറ്റൈൽസ് അറിയാൻ. പക്ഷെ പിന്നീട് വിളിയൊന്നും ഉണ്ടായില്ല.
കഴിഞ്ഞ മാസം ആദ്യം കർണ്ണാടകയിലെ ഒരു ഓർഫനേജ്ൽ നിന്നും ഒരു ഫോൺ വന്നു. എത്രയും പെട്ടെന്ന് അവിടെ എത്താൻ. അവിടെ എത്തിയപ്പോൾ ഇവളെയാ കണ്ടത്.
ആകെ ക്ഷീണിച്ചു അവശയായി.
ഒടുവിൽ കണ്ണൂർക്ക് കൊണ്ട് വന്നു അവളെ."
കഴിഞ്ഞ മാസം ആദ്യം കർണ്ണാടകയിലെ ഒരു ഓർഫനേജ്ൽ നിന്നും ഒരു ഫോൺ വന്നു. എത്രയും പെട്ടെന്ന് അവിടെ എത്താൻ. അവിടെ എത്തിയപ്പോൾ ഇവളെയാ കണ്ടത്.
ആകെ ക്ഷീണിച്ചു അവശയായി.
ഒടുവിൽ കണ്ണൂർക്ക് കൊണ്ട് വന്നു അവളെ."
"വിനു നിങ്ങൾ പറഞ്ഞു വരുന്നത്,എന്റെ മോൾക്ക് എന്തോ വലിയ..." ശബ്ദം പാതിവഴിയിൽ ഇടറുന്നുണ്ടായിരുന്നു അപ്പോൾ.
"അങ്കിൾ അവൾക്ക് ട്യൂമർ ആണ്. അതും ലാസ്റ്റ് സ്റ്റേജ്. ഒരു വർഷമായി അവൾ ഇതറിഞ്ഞിട്ട്. "
കണ്ണിൽ ഇരുട്ട് കയറുകയായിരുന്നു. വിനുവിന്റെ ശബ്ദം ഏതോ ഒരു ഗുഹയ്ക്കുള്ളിൽ എന്ന പോലെ. കനലായി എരിഞ്ഞ നോവ് ഇപ്പോൾ അഗ്നികുണ്ഠമായി തീരുന്നു.
ഇതിനായിരുന്നോ പ്രതീക്ഷയോടെ കാത്തു
നിന്നത്.
ഇതിനായിരുന്നോ പ്രതീക്ഷയോടെ കാത്തു
നിന്നത്.
"ഇപ്പോ അവൾ എവിടെയാ. എന്റെ മോളുടെ അടുത്തു ആരാ.ഒന്നറിയിച്ചു കൂടായിരുന്നോ നിങ്ങൾക്കെങ്കിലും."
"അങ്കിളെ.. അവൾ വീട് വിട്ട് വന്നതാ
എന്നൊന്നും പറഞ്ഞിരുന്നില്ല.
നേരെ ഹോസ്പിറ്റലിൽ ആക്കി അവളെ. ഒരു ഓപ്പറേഷൻ കഴിഞ്ഞു. ഇനി ഒന്നൂടെ ഉണ്ട്.പക്ഷെ..."
എന്നൊന്നും പറഞ്ഞിരുന്നില്ല.
നേരെ ഹോസ്പിറ്റലിൽ ആക്കി അവളെ. ഒരു ഓപ്പറേഷൻ കഴിഞ്ഞു. ഇനി ഒന്നൂടെ ഉണ്ട്.പക്ഷെ..."
"പക്ഷെ എന്താ വിനു എന്താ ..?" ഇനിയൊന്നും കേൾക്കാൻ ഉള്ള ത്രാണിയൊക്കെ പോയിരുന്നു അപ്പോഴേക്കും
"അങ്കിൾ ആ ഓപ്പറേഷന് ശേഷം അവളെ തിരിച്ചു കിട്ടുമോ എന്നൊന്നും ഉറപ്പില്ല. 25% മാത്രം ഉറപ്പെ ഡോക്ടർ തരുന്നുള്ളൂ. ചെയ്യാതിരുന്നാൽ അവളെ നഷ്ടപ്പെടും ചെയ്താൽ അത്രയെങ്കിലും പ്രതീക്ഷ. "
"എന്റെ കുട്ടിക്ക് ഇതൊക്കെ അറിയോ മോനെ?തീരെ ധൈര്യമില്ലാത്തവൾ ആണ്.. "
"അവൾക്ക് എല്ലാം അറിയാം.അവളാണ് അമ്മയെയും അച്ഛനെയും കാണണം എന്നു പറഞ്ഞതും എന്നെ ഇപ്പൊ ഇവിടെ എത്തിച്ചതും?
"എന്റെ മോളെ ഒന്നു കാണാൻ പറ്റുമോ വിനൂ"
" അങ്കിൾ ആന്റിയെയും കൂട്ടി വരൂ. കഴിയുന്നതും വേഗം."
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരേസമയം സങ്കടവും സന്തോഷവും ആയിരുന്നു ഉള്ളിൽ. മോളെ നഷ്ടപെടല്ലേ എന്ന പ്രാർഥന ഹൃദയത്തിൽ ഉച്ഛസ്ഥായിൽ ആയിക്കൊണ്ടിരുന്നു.
വീടെത്തിയത് പോലും അറിഞ്ഞില്ല. കയറിച്ചെല്ലുമ്പോൾ തന്നെ വീർത്ത മുഖം പിറുപിറുക്കലുമായിരുന്നു എതിരേറ്റത്.
"എന്തായി പൊന്നുമോൾ, ജീവനോടെ ഉണ്ടോ? "
മുഖമടച്ചോരടി ആയിരിന്നു തന്റെ മറുപടി. "ഏതു നിമിഷവും നഷ്ടപ്പെട്ടുപോകുന്ന ജീവനെ മുറുകെ പിടിച്ചു നിന്നെയും എന്നെയും ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് എന്റെ മോള്" അതും പറഞ്ഞു വിനു പറഞ്ഞ കാര്യങ്ങൾ പറഞ്ഞു തീർക്കുമ്പോഴേക്കും സോഫയിലേക്ക് താൻ വീണിരുന്നു.
ഏറെ സമയമെടുത്തു മനസ്സൊന്ന് ശാന്തമാവാൻ. അപ്പോഴേക്കും മറ്റു രണ്ടു മക്കളുടെ നിലവിളി ഒന്നു ശാന്തമായിരുന്നു. ലതികയെ എങ്ങും കണ്ടില്ല.
അമ്മയെവിടെ ഗൗരി?
'അമ്മ പൂജാമുറിയിൽ കയറി
ഏറെ നേരം കഴിഞ്ഞു അവൾ പുറത്തിറങ്ങുമ്പോൾ കരഞ്ഞു കലങ്ങിയിരുന്നു കണ്ണുകൾ.
ഈ കണ്ണീരിനൊന്നും അവളെ തിരിച്ചു കൊണ്ടു വരാൻ പറ്റില്ല ലതികെ, പറ്റുമെങ്കിൽ ഇനിയുള്ള കുറച്ചു സമയം നീ അവളെ ഒന്ന് സ്നേഹിക്ക്.
"നാളെ രാവിലെ പോവണം.കണ്ണൂരേക്ക്. മക്കളെ അമ്മയുടെ അടുത്താക്കാം.അവിടെ എന്താ എങ്ങനെയാ എന്നൊന്നും അറിയാൻ പറ്റില്ലല്ലോ.. "
മറുപടി ഒരു ദയനീയ നോട്ടത്തിൽ ഒതുക്കി അവൾ മക്കളുടെ അടുത്തു ചെന്നു.അകത്ത് അമ്മയും മക്കളും തർക്കം തുടങ്ങിയതിന്റെ ശബ്ദം കേട്ടു തുടങ്ങി. ചേച്ചിയെ കാണാൻ വാശി കൂട്ടുകയാണ്.
അതിനിടയിൽ ശിവകാമിയുടെ ശബ്ദം ഉയർന്നു.
വല്യേച്ചിക്ക് ഇങ്ങനെ ഒക്കെ ആവാനും, ചേച്ചിക്ക് ഞങ്ങളെയൊക്കെ നഷ്ടപ്പെടാൻ കാരണം 'അമ്മ ഒരാൾ ആണ് കാരണം.
ഇതുപോലൊന്ന് മക്കൾ ഒരിക്കൽ അവളോട് തിരിച്ചു പറയും എന്ന് താൻ അവളോട് പറയാറുള്ളതാണ്..കേട്ടില്ല..ഇതൊക്കെ ശിക്ഷയാണ്, തലയ്ക്ക് മുകളിൽ ഇരിക്കുന്നവന്റെ.
ഒരു ഏങ്ങി കരച്ചിൽ കേട്ടാണ് ചിന്തകളിൽ നിന്നും പടിയിറങ്ങിയത്. അവളുടെ കണ്ണീർ കുതിർന്നു തന്റെ ,ചുമൽ നനഞ്ഞു കുതിർന്നിരുന്നു.
ചിന്തകൾ സമയത്തെ മറച്ചു പിടിച്ചുവോ. ട്രെയിൻ ഏറെ ദൂരം എത്തിയിരിക്കുന്നു. കണ്ണൂർ എത്താൻ വൈകീട്ടാകും. പിറ്റേന്ന് മാത്രമേ വിനുവിനെയും കൂട്ടി പോവാൻ പറ്റൂ തലശ്ശേരിക്ക്. മലബാർ കാൻസർ സെന്റർ. അറിയാത്ത നാട്ടിൽ അറിയാതിടത്ത് ഈശ്വരാ എന്റെ മോള്...
അല്ലെങ്കിലും അസുഖത്തിന് എന്ത് നാട് വീട്. വലിയവനും ചെറിയവനും.. ഏതു നിമിഷവും പടി കടന്നു എത്തുന്നത്.
സ്റ്റേഷനിൽ ഇറങ്ങുമ്പോൾ വിനു എത്തിയിരുന്നു. യാത്രയിൽ സംസാരം മനപ്പൂർവ്വം കുറച്ചു. വിനുവിന്റെ മൗനത്തിൽ അവനു പാറുവിന്റെ ലൈഫ് നന്നായി അറിയാമെന്ന് മനസിലായി.
ഒൻപത് മണി ആകുമ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. ഉള്ളിലേക്ക് കാർ കൊണ്ടു പോകാമെന്ന് വിനു പറഞ്ഞിട്ടും താഴെ റോഡിൽ കാർ നിർത്തി വിനുവിനെ പറഞ്ഞയച്ചു ഞങ്ങൾ നടന്നു.
റോഡിന്റെ രണ്ട് ഭാഗത്തും നിറയെ മരങ്ങൾ ആണ്. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും ഒരു ഭാഗത്ത് വലിയ മതിൽ കാണാൻ തുടങ്ങി. അതിനരികിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. ചുറ്റിലും മൂകത ആയിരുന്നു. പുൽത്തകിടികളും ഒക്കെ ഭംഗിയാക്കി സെറ്റ് ചെയ്തു നിർത്തിയിരിക്കുന്നു. കാഴ്ചകളിൽ മനസ്സുറയ്ക്കുന്നില്ല. കാണാൻ ഇരിക്കുന്ന കാഴ്ച എന്താകും എന്ന ഉൾഭയത്തിൽ ആണ് ഇപ്പൊ മനസ്സ്.
റോഡിന്റെ രണ്ട് ഭാഗത്തും നിറയെ മരങ്ങൾ ആണ്. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും ഒരു ഭാഗത്ത് വലിയ മതിൽ കാണാൻ തുടങ്ങി. അതിനരികിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. ചുറ്റിലും മൂകത ആയിരുന്നു. പുൽത്തകിടികളും ഒക്കെ ഭംഗിയാക്കി സെറ്റ് ചെയ്തു നിർത്തിയിരിക്കുന്നു. കാഴ്ചകളിൽ മനസ്സുറയ്ക്കുന്നില്ല. കാണാൻ ഇരിക്കുന്ന കാഴ്ച എന്താകും എന്ന ഉൾഭയത്തിൽ ആണ് ഇപ്പൊ മനസ്സ്.
തുടരും...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക