നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്താനന്ദാന്വേഷണം. 12

അനന്താനന്ദാന്വേഷണം. 12
^^^^^^^^^^^^^^^^^^^^^^^^^
ഏറ്റുമാനൂര് ഉത്സവത്തിന്റ
എട്ടാം ഉത്സവരാവ് ഉച്ചസമയത്തെ ഉത്സവബലി ദർശനം മുതൽ ജനിജൻ പരിപൂർണ്ണ മനോലയം അനുഭവിച്ചു ചിന്തകളില്ലാത്ത ധ്യാനഭാവം പൂണ്ടിരിക്കുന്നു
പഞ്ചവാദ്യത്തിന്റെ പകൽ പ്രകമ്പനം സൃഷ്ടിച്ച പ്രകമ്പനോർജ്ജം
രാത്രിയുടെ ആദ്യ യാമത്തിൽ
നാഗസ്വരത്തിന്റേയും തകിലിന്റെയും
ഉച്ചസ്ഥായിയിൽ മനുഷ്യമനസ്സുകളെ
ഏകാഗ്രമായ ഒരുണർവ്വിൽ നിർത്തി ആനന്ദമനുഭവിപ്പിച്ചുകൊണ്ടിരുന്നു
ജനിജന്റെ മിഴികൾ പാതിയടഞ്ഞ്
ആനന്ദസായൂജ്യം പ്രതിഫലിപ്പിച്ചു.
അർദ്ധരാത്രിയും ഒരുനാഴികയുമായി
ഏഴരപ്പൊന്നാനദർശന മുഹൂർത്തം
ഒഴുകിയെത്തിയ ജനങ്ങൾക്കു മുന്നിൽ
ആ പുണ്യ വാതിലുകൾ തുറക്കപ്പെട്ടു,
ഭക്തജനങ്ങളിൽ നിന്നുയർന്ന
പ്രാർത്ഥനാ മർമ്മരങ്ങളിൽ
ലയിച്ച് ജനിജൻ
ആ ദർശന സായൂജ്യം നേടി
ഇനി കർമ്മങ്ങളുടെ തുടർച്ചയ്ക്കായി
രാത്രിയുടെ അകമ്പടിയിൽ ഏകനും
മൗനിയുമായി നേരേ ബന്ധനപ്പുര ലക്ഷ്യമാക്കി നടന്നു.
മുത്തേടനോടൊപ്പം അകത്തേക്ക് കടന്ന ജനിജന്റെ കൈയ്യിലേയ്ക്ക് നൂറ്റൊന്നു ദീപം തെളിക്കാനുള്ള കൈത്തിരി പകർന്നു നൽകി
ഗണിത ചിത്രങ്ങൾക്കനുസൃതമായി
നിരത്തിയ മൺചിരാതുകൾ
തെളിഞ്ഞ് ചിത്രദീപം ചാർത്തിനിന്നു.
അതിരാവിലെ ഗേറ്റ് തുറന്ന്
അക്ഷമയോടെ തോമസ്ജോൺ
മുറ്റത്തുകൂടി നടക്കുകയാണ്
പ്രഭാതമാകാൻ ഇനി അധികസമയമില്ല,
മുറ്റത്തേയ്ക്ക് ഒരുകാറ് വന്ന് നിന്നു
ജോമി,അനീഷ്,ഡോ.ഇക്ബാൽ
തോമസ് സാറ് മൂവരേയും കൂട്ടി വേഗം നടന്നു,
മുത്തേടൻ
ബന്ധനപ്പുരയിൽ നൂറ്റിയൊന്ന്
മൺചിരാതുകൾ തെളിച്ചിരിക്കുന്നു
എട്ടു മുത്തപ്പന്മാരെ പ്രതീകവത്കരിച്ച്
എട്ട് ദിക്കിലും തീപ്പന്തങ്ങൾ
മധ്യഭാഗത്തായി വച്ച ചെമ്പിൽ കാൽഭാഗത്തോളം പാലൊഴിച്ചിരിക്കുന്നു
മൺചിരാതുകളുടെ മധ്യേ പ്രാർത്ഥനാനിരതനായി ജനിജൻ.
മൂവരും കാലും മുഖവും കഴുകി വെള്ള വസ്ത്രം ധരിച്ച് അകത്തേക്ക് കയറി,
തോമസ്ജോൺ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു
പ്രപഞ്ചചൈതന്യവും
പ്രകാശംപോലെയും കാറ്റുപോലെയും
ജീവജാലങ്ങളെ സദാ തഴുകി നിൽക്കുന്ന
ദൈവികഭാവമേ
അവിടുത്തെ പ്രതീകമായി ഇവിടെ
വച്ചിരിക്കുന്ന വെൺ നിറമാർന്ന പാലിൽ,
അവിടുത്തെ ചൈതന്യത്തെ സദാ തപോധ്യാനം ചെയ്യുന്നവരിൽ അങ്ങ് അനുഭവവേദ്യമാകുന്ന ഇളംമഞ്ഞ ദീപ്രകാശ പ്രതീകമായി കണ്ടുകൊണ്ട്
അൽപം മഞ്ഞൾ ചേർക്കുന്നു.
മുത്തേടൻ പാല് നന്നായി ഇളക്കിച്ചേർത്തു
ഇപ്പോൾ പാല് ഇളംമഞ്ഞ നിറത്തിലായി
നദിയിൽ നിന്ന് കൊണ്ടുവന്ന ജലം
ചെറിയ ചെമ്പ് കുടത്തിൽ നെഞ്ചോട് ചേർത്ത് മൂന്നുപേരും പ്രാർത്ഥനാപൂർവ്വം നിന്നു
ഇക്കാണുന്നവയിലെല്ലാം ബാലനെപ്പോലെ,
മനസ്സുപായിക്കുന്ന ഇക്ബാൽ എന്ന ഞാൻ
എന്നിലെ നന്മയും ബലഹീനതയും
ആത്മാവും ആകുന്ന മൂന്നിനെയും എന്നെത്തന്നെയും
ത്രൈതാത്രൈതമായി അങ്ങിൽ സമർപ്പിക്കുന്നു
ചെമ്പുകുടത്തിലെ ജലം
നെഞ്ചിൽ മനസ്സിന്റെ ഇരിപ്പിടമായ
അനാഹതചക്ര സ്ഥാനത്ത് ചേർത്ത്
ശിരസ്സ് ശമിക്കും വിധം കുനിഞ്ഞ്
പാലിലേക്ക് ജലം സമർപ്പിച്ചു.
അനിയന്ത്രിതമായ ഇഷ്ടങ്ങളിൽ ബന്ധനസ്ഥനായ യൗവ്വനം പാലിക്കുന്ന
അനീഷ് എന്ന ഞാൻ
എന്നിലെ ത്രൈതാത്രൈത ഭാവങ്ങളെ
അങ്ങിൽ സമർപ്പിക്കുന്നു.
ജലം സമർപ്പിച്ചു നിവർന്ന അനീഷിന്റെ കണ്ണിൽ ആവാച്യമായ അനുഭൂതി നിറഞ്ഞു.
ജഗത്തിന്റെ യോഗഭാവങ്ങളിൽ മിതത്വം പാലിക്കുന്ന ജോമി എന്ന ഞാൻ
എന്നിലെ
ത്രൈതാത്രൈത ഭാവങ്ങളെ അങ്ങിൽ സമർപ്പിക്കുന്നു.
മുത്തേടന്റെ നിർദ്ദേശമനുസരിച്ച് ജനിജൻ
മുട്ടുകുത്തി കുനിഞ്ഞ് ചെമ്പിലേക്ക് ശിരസ്സ് നമിച്ചു നിന്നു
മൂന്നുപേരും മൂന്നുവട്ടം ചെമ്പിൽ നിന്നുമെടുത്ത പാൽ ജനിജന്റെ ശിരസ്സിലൂടെ ധാരയായൊഴുക്കി.
“ ° °
ഓരോദിനവും മുന്നോട്ടു പോകുമ്പോൾ
തോമസ്ജോൺ വളരെയധികം അസ്വസ്ഥനായിക്കൊണ്ടിരുന്നു
മകളൂടെ അടുത്തേക്ക് പോയിട്ട് ദിവസങ്ങളായി
മകളുടെ ജീവിതം വലിയ ഒരു
ചൂതുകളിയിലേക്ക് താൻ വലിച്ചെറിഞ്ഞപോലെ ഒരുചിന്ത.
ആത്മസഞ്ചാരം കഴിഞ്ഞ് ജനിജൻ
ഉണർന്നില്ലയെങ്കിൽ താനും കുടുംബവും
പ്രതിസന്ധിയിലാകും ഉണർന്ന് സർവ്വസംഗ പരിത്യാഗിയായി മാറിയാൽ
രണ്ടായാലും മോളുടെ മുന്നോട്ടുള്ള ജീവിതം ഏകാന്തതയുടെ വഴിയിലൂടെയാകും,
തന്നെ കാണണമെന്ന് പറഞ്ഞ്
ആളയച്ചിരിക്കുന്നു
മകളുടെ മുഖത്ത് നോക്കാൻ ശക്തിയില്ലാതെ കുനിഞ്ഞമുഖവുമായി
തോമസ്ജോൺ പുതിയ വീട്ടിലേക്ക് പതിയെ നടന്നു.
പപ്പാ ഇരിക്ക്
ജിൻസിയുടെ ശബ്ദത്തിൽ അറിയാതെ
ഔപചാരികത കടന്നുവന്നിരിക്കുന്നു
കിലുകിലെ സംസാരിച്ചിരുന്ന തനിക്കെന്തുപറ്റി എന്ന് അവൾ ആശങ്കപ്പെട്ടു,
തുടർന്ന് സംസാരിക്കാനില്ലാതെ
മൗനം വളർന്നു,
എന്തു പറയണമെന്നറിയാതെ
തോമസ്ജോൺ ചോദിച്ചു
മോൾക്ക് ഭയമുണ്ടോ ?
മൗനമായി നിന്ന ജിൻസിയുടെ മുഖം
തിരിച്ചറിയാനാവാത്ത പലവികാരങ്ങൾക്ക് ശേഷം
തികച്ചും ശാന്തമായി,
പപ്പാ
പപ്പ വിഷമിക്കേണ്ട
പപ്പായെ കുറ്റപ്പെടുത്തുന്ന ഒരുചിന്തയും
എന്റെ മനസ്സിലുണ്ടാവില്ല
ജീവനോടെയോ അല്ലാതെയോ
ജനിയെ എനിക്ക് നഷ്ടപ്പെട്ടേക്കാം എന്ന തിരിച്ചറിവ് എനിക്കുണ്ട്.
പക്ഷേ പപ്പായുടെ തീരുമാനത്തിന് കഴുത്തുനീട്ടിയ ബലിയാടാണ് മകൾ എന്ന്
പപ്പ സങ്കടപ്പെടരുത്
കോളേജിലെ കുസൃതിക്കും കലഹത്തിനുമിടയിൽ മനസ്സിൽ കയറി
ഞാൻ മനസ്സിൽ ജീവനായി കൊണ്ടുനടന്ന ജനിയാണ്
എന്റെ തൂലികാനാമമാണ്
ഇപ്പോൾ എന്റെ ഭർത്താവായത്,
ഞാൻ ആഗ്രഹിച്ച ജീവിതമാണ്
ഞാൻ സ്വീകരിച്ചത്
അത് നഷ്ടപ്പെട്ട്പോകാതിരിക്കാൻ
മാതാവിന്റെ മുന്നിൽ
നൂറ്റമ്പത്തിമൂന്ന് മണി ജപമാണ്
രാവിലെയും വൈകിട്ടും ഞാനെത്തിക്കുന്നത്,
അവളുടെ കണ്ണുകളിലൂടെ
നീർമുത്തുകൾ അടർന്നുവീണു
മാതാവിന്റെ രൂപത്തിങ്കൽ
സ്പർശിച്ചുകൊണ്ട് ക്ഷീണിതയായ
അവൾ മുട്ടുകുത്തി .
മനസ്സു നഷ്ടപ്പെട്ട ശൂന്യതാഭാവത്തിലും
മകൾ മുതിർന്ന ഒരു സ്ത്രീയായിരിക്കുന്നു
എന്ന തിരിച്ചറിവിൽ
തോമസ്ജോൺ മാതാവിനു മുന്നിൽ കൈകൾ കൂപ്പി.
VG.വാസ്സൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot