ചില ലേബർ ഓർമ്മകൾ
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആദ്യത്തെ കൺമണിയുടെ ജനനം ആണ് ഏറ്റവും കൂടുതൽ ആകാംക്ഷയോടെ അത്ഭുതത്തോടെ ഒരു സ്ത്രീ കിനാവുകൾ നെയ്തു കൂട്ടുന്ന സമയം.
അങ്ങനെ വർഷങ്ങൾക്കു മുൻപ് ...കല്യാണം കഴിഞ്ഞ് ഒൻപത് മാസങ്ങളായി. വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ടു മടുത്തു. രണ്ടു തവണ പ്രഗ്നൻസി ടെസ്റ്റിനു നെഗറ്റീവ് റിസൾട് കിട്ടി. അങ്ങനെ ഇരിക്കുമ്പോൾ ദാ - ഒരു പനി പിടിച്ചു. പനിയ്ക്ക് ഡോക്ടറെ കാണാൻ ചെന്നതാ തല ചുറ്റി ഡോക്ടറുടെ മേലേക്കു വീണു കണ്ണു തുറക്കുമ്പോൾ ഒരു കട്ടിലിൽ ഞാൻ ചുറ്റും കുറെയേറെ കട്ടിലുകൾ ... കാലൊടിഞ്ഞവർ കൈയൊടിഞ്ഞവർ പനി ശർദ്ദിൽ സംഗതി ജനറൽ വാർഡാണ്. ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിക്കിടക്കയിൽ അതും ജനറൽ വാർഡിൽ..എനിക്കാകെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് ഭയമായി.ആ സമയത്താണ് ഒരു ബന്ധു കൂടിയായ നഴ്സ് വന്ന് ചോദിക്കുന്നത് വിശേഷമുണ്ടല്ലേ ഡോക്ടർ ഫോളിക് ആസിഡ് എഴുതിയിട്ടുണ്ട് ല്ലോ .... ഒറ്റക്കരച്ചിൽ ആയിരുന്നു മറുപടി ഈ വാർഡിൽ എനിക്കു വയ്യ ഈ കാഴ്ചകൾ.. വേഗം റൂം റെഡിയാക്കൂ പ്ലീസ്.
എന്റെ അലറിക്കരച്ചിൽ കേട്ട ആൾക്കാർ എന്നെ തുറിച്ചു നോക്കി .. എന്റെ കയ്യോ കാലോ ഒടിഞ്ഞിട്ടില്ല. ഒരു ' പരുക്കും ഇല്ലാത്ത ഞാൻ കീറിപ്പൊളിച്ചു കരയുന്നതെന്തിനാണെന്ന് അവർ ഓർത്തു കാണും. എന്തായാലും വൈകാതെ റൂം കിട്ടി റിസൾട്ടും വന്നു. ഞാനൊരു അമ്മയാകാൻ പോകുന്നു.
അങ്ങനെ മാസങ്ങൾ കടന്നു. പോയി. പ്രത്യേകിച്ചൊരു കൊതിയോ ശർദ്ദിലോ ഇല്ലാത്ത എന്നോട് നീയെന്തു ഗർഭിണിയാണ ടീ എന്നു കെട്ട്യോൻ ഇടയ്ക്ക് ചോദിക്കും .
അങ്ങനെ ഏഴാം മാസം കൂട്ടിക്കൊണ്ടു പോക്ക്.കരച്ചിൽ തന്നെ കെട്ട്യോനെ വിട്ടു പോകാൻ സങ്കടം. എന്തായാലും വീട്ടിലെത്തി
ഏഴുമാസം കഴിഞ്ഞില്ലേ. അമ്മ ചെറുതായി ആശങ്കകൾ പങ്കുവച്ചു തുടങ്ങി.ഒരു നഖം മുറിക്കുമ്പോൾ ഇത്തിരി കേറി പോയാൽ കീറി പൊളിച്ച് നാട്ടുകാരെ അറിയിക്കുന്ന മൊതലാ ഇവളീ പ്രസവവേദന താങ്ങോ ന്നു അമ്മയ്ക്ക് ആധി.
അന്നും ഇന്നും എന്നും അപ്പനാണ് എന്റെ ഹീറോ.അപ്പൻ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല ബോബീ ഒരു ഉറുമ്പു കടിക്കുന്ന വേദനയേ ഉണ്ടാകൂ. ബുദ്ധ1മതിയായ ഞാൻ ചോദിച്ചു. അപ്പോൾ സിനിമയിൽ സ്ത്രീകൾ അലറി വിളിച്ചു പ്രസവ സമയത്തു കരയുന്നതോ ,,?
അതൊക്കെ ഓരോ ചടങ്ങാണ് മോളേ അത്രയ്ക്കുള്ള വേദനയേ ഉള്ളൂ. എന്ന് അപ്പൻ. ഞാനത് അപ്പാടെ വിശ്വസിച്ചു.
അമ്മ കരച്ചിൽ ആയി നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞോ അവൾ അതൊക്കെ വിശ്വസിക്കും എന്ന്.
വിശ്വസിച്ചു എന്നു മാത്രമല്ല എനിക്ക് അതു വരെ ഇല്ലത്ത ഒരു ടെൻഷൻ തുടങ്ങി ഉറങ്ങിയാൽ ആന കുത്തിയാൽ അറിയാത്ത ടൈപ്പാ ആ ഞാൻ ഉറുമ്പു കടിച്ചാൽ എങ്ങനെ അറിയാനാ
അപ്പോൾ എന്റെ കുഞ്ഞിനെ ഞാൻ രാവിലെ ഉണരുമ്പോഴേക്കും നാട്ടുകാർ എല്ലാം കണ്ടു കഴിയുമല്ലോ അതു പറ്റില്ല എനിക്കാദ്യം കാണണം. അങ്ങനെ പല രാത്രികളും ഞാൻ സ്വപനം കണ്ടു.നല്ലയുറക്കത്തിൽ ഞാൻ പ്രസവിച്ചതറിഞ്ഞില്ല കണ്ണു തുറക്കുമ്പോൾ എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്നു. അങ്ങനെയങ്ങറെ ആ ദിവസമെത്തി രാത്രി ഒരു പതിനൊന്നു മണി എന്റെ വയറിൽ ഒരു ചെറിയ വേദന പോലെ ഇതു പ്രസവവേദന തന്നെ പെട്ടന്നു ആശുപത്രിയിലെത്തി നേരെ
ലേബർ റൂമിലേക്ക് ഞാനവിടെ കരച്ചിൽ ബഹളം കരയുന്നത് പ്രസവ സമയത്തെ ചടങ്ങാണല്ലോ.എനിക്കാണേൽ ഒരു ഉറുമ്പു കടിക്കുന്ന വേദന ഒക്കെ തോന്നുന്നുണ്ട്. എന്റെ ചങ്കുപൊട്ടിയുള്ള നിലവിളി കേട്ട് ..അമ്മ പുറത്തു നിന്നു കരച്ചിൽ. ഇടയ്ക്കൂ പുറത്തേക്ക വന്ന ഡോക്ടറോട് അമ്മ "പറ്റുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യൂ ഈ കരച്ചിൽ സഹിക്കാൻ വയ്യ." "ഡോക്ടർക്ക് അതു കേട്ടപ്പോൾ കട്ട കലിപ്പ് നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ അതിന് പ്രസവ വേദന തുടങ്ങിയ ട്ടില്ല വെറുതെ കിടന്ന് അലറിക്കരയുവാ
അങ്ങനെ ' പ്രസവം കഴിഞ്ഞ് കുഞ്ഞിനേം കണ്ട് ഒരു 12 മണിയോടെ സുഖമായി പഴയ പോലെ കമിഴ്ന്നു കിടന്നുറങ്ങാം എന്നു മോഹിച്ച് എത്തിയ ഞാൻ പിറ്റേന്നു വെളുപ്പിനാണ് ആ "ഉറുമ്പു കടിച്ചു വേദന" അറിഞ്ഞത്.ആദ്യത്തെ കൺമണിയെ കൺകളിർക്കേ കണ്ട് ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരോടു ചെറിയ ചമ്മലോടെ ചോദിച്ചു ഇന്നലെ ഞാൻ വല്ലാതെ ബോറായല്ലേ ന്നു.അവർ പറഞ്ഞു ആദ്യമായിട്ടാ പ്രസവം കഴിഞ്ഞ ഒരാൾ ഇങ്ങനെ സീൻ ബേറാക്കിയോന്നു ചോദിക്കുന്നേന്ന്..
എന്തായാലും വീട്ടിലെത്തി ഒന്നു സ്വസ്ഥമായപ്പോൾ ഞാൻ അപ്പനോട് ചോദിച്ചു എന്തിനാ ഉറുമ്പു കടിക്കുന്ന വേദന ഉള്ളെന്ന് എന്നെ പറ്റിച്ചത് എന്ന്. അതിന് അപ്പൻ പറഞ്ഞ മറുപടി. ഒരാളെ തൂക്കിക്കൊല്ലാൻ വിധിയായാൽ വധശിക്ഷയ്ക്കുള തീയതി അറിയിക്കുന്ന നിമിഷം അയാളിലെ ആത്മാവ് മരിക്കും. പിന്നെ വരാനിരിക്കുന്ന വിധി ദിവസത്തെ ഓർത്ത് ബക്കിയുള്ള ദിനങ്ങൾ അയാൾ ജീവിക്കാതെ മരിക്കും. ഇത്തരം കാര്യങ്ങൾ ആ സമയത്തു മാത്രം അറിയുന്നതാണ് നല്ലതെന്ന്. എന്തായാലും. പിന്നീട് ' എത്ര വേദനകൾ ഉണ്ടായാലും കരയാതെ പിടിച്ചു നിൽക്കാൻ കൂടി ഞാൻ അതോടെ പഠിച്ചു.
അങ്ങനെ വർഷങ്ങൾക്കു മുൻപ് ...കല്യാണം കഴിഞ്ഞ് ഒൻപത് മാസങ്ങളായി. വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ടു മടുത്തു. രണ്ടു തവണ പ്രഗ്നൻസി ടെസ്റ്റിനു നെഗറ്റീവ് റിസൾട് കിട്ടി. അങ്ങനെ ഇരിക്കുമ്പോൾ ദാ - ഒരു പനി പിടിച്ചു. പനിയ്ക്ക് ഡോക്ടറെ കാണാൻ ചെന്നതാ തല ചുറ്റി ഡോക്ടറുടെ മേലേക്കു വീണു കണ്ണു തുറക്കുമ്പോൾ ഒരു കട്ടിലിൽ ഞാൻ ചുറ്റും കുറെയേറെ കട്ടിലുകൾ ... കാലൊടിഞ്ഞവർ കൈയൊടിഞ്ഞവർ പനി ശർദ്ദിൽ സംഗതി ജനറൽ വാർഡാണ്. ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിക്കിടക്കയിൽ അതും ജനറൽ വാർഡിൽ..എനിക്കാകെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് ഭയമായി.ആ സമയത്താണ് ഒരു ബന്ധു കൂടിയായ നഴ്സ് വന്ന് ചോദിക്കുന്നത് വിശേഷമുണ്ടല്ലേ ഡോക്ടർ ഫോളിക് ആസിഡ് എഴുതിയിട്ടുണ്ട് ല്ലോ .... ഒറ്റക്കരച്ചിൽ ആയിരുന്നു മറുപടി ഈ വാർഡിൽ എനിക്കു വയ്യ ഈ കാഴ്ചകൾ.. വേഗം റൂം റെഡിയാക്കൂ പ്ലീസ്.
എന്റെ അലറിക്കരച്ചിൽ കേട്ട ആൾക്കാർ എന്നെ തുറിച്ചു നോക്കി .. എന്റെ കയ്യോ കാലോ ഒടിഞ്ഞിട്ടില്ല. ഒരു ' പരുക്കും ഇല്ലാത്ത ഞാൻ കീറിപ്പൊളിച്ചു കരയുന്നതെന്തിനാണെന്ന് അവർ ഓർത്തു കാണും. എന്തായാലും വൈകാതെ റൂം കിട്ടി റിസൾട്ടും വന്നു. ഞാനൊരു അമ്മയാകാൻ പോകുന്നു.
അങ്ങനെ മാസങ്ങൾ കടന്നു. പോയി. പ്രത്യേകിച്ചൊരു കൊതിയോ ശർദ്ദിലോ ഇല്ലാത്ത എന്നോട് നീയെന്തു ഗർഭിണിയാണ ടീ എന്നു കെട്ട്യോൻ ഇടയ്ക്ക് ചോദിക്കും .
അങ്ങനെ ഏഴാം മാസം കൂട്ടിക്കൊണ്ടു പോക്ക്.കരച്ചിൽ തന്നെ കെട്ട്യോനെ വിട്ടു പോകാൻ സങ്കടം. എന്തായാലും വീട്ടിലെത്തി
ഏഴുമാസം കഴിഞ്ഞില്ലേ. അമ്മ ചെറുതായി ആശങ്കകൾ പങ്കുവച്ചു തുടങ്ങി.ഒരു നഖം മുറിക്കുമ്പോൾ ഇത്തിരി കേറി പോയാൽ കീറി പൊളിച്ച് നാട്ടുകാരെ അറിയിക്കുന്ന മൊതലാ ഇവളീ പ്രസവവേദന താങ്ങോ ന്നു അമ്മയ്ക്ക് ആധി.
അന്നും ഇന്നും എന്നും അപ്പനാണ് എന്റെ ഹീറോ.അപ്പൻ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല ബോബീ ഒരു ഉറുമ്പു കടിക്കുന്ന വേദനയേ ഉണ്ടാകൂ. ബുദ്ധ1മതിയായ ഞാൻ ചോദിച്ചു. അപ്പോൾ സിനിമയിൽ സ്ത്രീകൾ അലറി വിളിച്ചു പ്രസവ സമയത്തു കരയുന്നതോ ,,?
അതൊക്കെ ഓരോ ചടങ്ങാണ് മോളേ അത്രയ്ക്കുള്ള വേദനയേ ഉള്ളൂ. എന്ന് അപ്പൻ. ഞാനത് അപ്പാടെ വിശ്വസിച്ചു.
അമ്മ കരച്ചിൽ ആയി നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞോ അവൾ അതൊക്കെ വിശ്വസിക്കും എന്ന്.
വിശ്വസിച്ചു എന്നു മാത്രമല്ല എനിക്ക് അതു വരെ ഇല്ലത്ത ഒരു ടെൻഷൻ തുടങ്ങി ഉറങ്ങിയാൽ ആന കുത്തിയാൽ അറിയാത്ത ടൈപ്പാ ആ ഞാൻ ഉറുമ്പു കടിച്ചാൽ എങ്ങനെ അറിയാനാ
അപ്പോൾ എന്റെ കുഞ്ഞിനെ ഞാൻ രാവിലെ ഉണരുമ്പോഴേക്കും നാട്ടുകാർ എല്ലാം കണ്ടു കഴിയുമല്ലോ അതു പറ്റില്ല എനിക്കാദ്യം കാണണം. അങ്ങനെ പല രാത്രികളും ഞാൻ സ്വപനം കണ്ടു.നല്ലയുറക്കത്തിൽ ഞാൻ പ്രസവിച്ചതറിഞ്ഞില്ല കണ്ണു തുറക്കുമ്പോൾ എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്നു. അങ്ങനെയങ്ങറെ ആ ദിവസമെത്തി രാത്രി ഒരു പതിനൊന്നു മണി എന്റെ വയറിൽ ഒരു ചെറിയ വേദന പോലെ ഇതു പ്രസവവേദന തന്നെ പെട്ടന്നു ആശുപത്രിയിലെത്തി നേരെ
ലേബർ റൂമിലേക്ക് ഞാനവിടെ കരച്ചിൽ ബഹളം കരയുന്നത് പ്രസവ സമയത്തെ ചടങ്ങാണല്ലോ.എനിക്കാണേൽ ഒരു ഉറുമ്പു കടിക്കുന്ന വേദന ഒക്കെ തോന്നുന്നുണ്ട്. എന്റെ ചങ്കുപൊട്ടിയുള്ള നിലവിളി കേട്ട് ..അമ്മ പുറത്തു നിന്നു കരച്ചിൽ. ഇടയ്ക്കൂ പുറത്തേക്ക വന്ന ഡോക്ടറോട് അമ്മ "പറ്റുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യൂ ഈ കരച്ചിൽ സഹിക്കാൻ വയ്യ." "ഡോക്ടർക്ക് അതു കേട്ടപ്പോൾ കട്ട കലിപ്പ് നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ അതിന് പ്രസവ വേദന തുടങ്ങിയ ട്ടില്ല വെറുതെ കിടന്ന് അലറിക്കരയുവാ
അങ്ങനെ ' പ്രസവം കഴിഞ്ഞ് കുഞ്ഞിനേം കണ്ട് ഒരു 12 മണിയോടെ സുഖമായി പഴയ പോലെ കമിഴ്ന്നു കിടന്നുറങ്ങാം എന്നു മോഹിച്ച് എത്തിയ ഞാൻ പിറ്റേന്നു വെളുപ്പിനാണ് ആ "ഉറുമ്പു കടിച്ചു വേദന" അറിഞ്ഞത്.ആദ്യത്തെ കൺമണിയെ കൺകളിർക്കേ കണ്ട് ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരോടു ചെറിയ ചമ്മലോടെ ചോദിച്ചു ഇന്നലെ ഞാൻ വല്ലാതെ ബോറായല്ലേ ന്നു.അവർ പറഞ്ഞു ആദ്യമായിട്ടാ പ്രസവം കഴിഞ്ഞ ഒരാൾ ഇങ്ങനെ സീൻ ബേറാക്കിയോന്നു ചോദിക്കുന്നേന്ന്..
എന്തായാലും വീട്ടിലെത്തി ഒന്നു സ്വസ്ഥമായപ്പോൾ ഞാൻ അപ്പനോട് ചോദിച്ചു എന്തിനാ ഉറുമ്പു കടിക്കുന്ന വേദന ഉള്ളെന്ന് എന്നെ പറ്റിച്ചത് എന്ന്. അതിന് അപ്പൻ പറഞ്ഞ മറുപടി. ഒരാളെ തൂക്കിക്കൊല്ലാൻ വിധിയായാൽ വധശിക്ഷയ്ക്കുള തീയതി അറിയിക്കുന്ന നിമിഷം അയാളിലെ ആത്മാവ് മരിക്കും. പിന്നെ വരാനിരിക്കുന്ന വിധി ദിവസത്തെ ഓർത്ത് ബക്കിയുള്ള ദിനങ്ങൾ അയാൾ ജീവിക്കാതെ മരിക്കും. ഇത്തരം കാര്യങ്ങൾ ആ സമയത്തു മാത്രം അറിയുന്നതാണ് നല്ലതെന്ന്. എന്തായാലും. പിന്നീട് ' എത്ര വേദനകൾ ഉണ്ടായാലും കരയാതെ പിടിച്ചു നിൽക്കാൻ കൂടി ഞാൻ അതോടെ പഠിച്ചു.
Boby
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക