"കൺതുറന്നും കാണാൻ കഴിയുന്ന സ്വപ്നങ്ങളിൽ മങ്ങിയും തെളിഞ്ഞും എവിടെ ഒക്കെയോ കാണാറുണ്ട് നിറം
മങ്ങിയൊരു വീടും അവിടെ നമുക്കായി മാത്രം പെയ്തു തോരുന്ന മഴയും .
മങ്ങിയൊരു വീടും അവിടെ നമുക്കായി മാത്രം പെയ്തു തോരുന്ന മഴയും .
ചിന്തകളുടെ ചെങ്കതിരുകൾ അഴകേറ്റും വീടിന്റെ അടയാത്ത പടിപ്പുര വാതിലും ,
അക്ഷരങ്ങളുടെ ചെരാതുകളും ഇഷ്ടഗീതത്തിന്റെ നിലാവും നിറയുന്ന മുറ്റവും മഞ്ഞു പെയ്തിറങ്ങുന്ന ചില്ലുപാളികളിലൂടെ നോക്കെത്തും ദൂരം വരെ
മിഴികളാൽ യാത്രയോതുന്ന പുലരികളും .,
മിഴികളാൽ യാത്രയോതുന്ന പുലരികളും .,
തീക്ഷ്ണ മോഹങ്ങളുടെ ചൂടിൽ ഉരുകുന്ന മദ്ധ്യാഹ്നങ്ങളും..പടി കടന്നെത്തുന്ന നിറഭേദങ്ങളിലെ കണ്ണീരുപ്പിനും ഹൃദയരക്തത്തിനും ഒരു ഭാവമെന്നറിഞ്ഞു സാന്ത്വനമാകുന്നതും ..
സമത്വത്തിൻ മാറ്റൊലി മുഴക്കുന്ന കാറ്റിനെ ശ്വാസമായി ചേർക്കുന്ന ജാലകങ്ങളും ,ചക്രവാളങ്ങളിൽ നോവിന്റെ കനലായി തിളങ്ങുന്ന സന്ധ്യകളും കാത്തിരിപ്പിന്റെ വ്യഥകളെ ഇരുളിനാൽ മറക്കുന്ന രാവുകളും .
വഴിപിഴക്കാതെന്നും കാലത്തിൻ തേരേറി നമ്മെ തേടിയെത്തുന്ന ഋതുഭേദങ്ങളും ..
ചുടുനിണ പെയിത്തിലും തിരികെടാതെന്നും കാത്തു വെയ്ക്കുന്ന വിപ്ലവജ്വാലകളും .
പിണക്കത്തിന്റെ കാർമേഘങ്ങളെ ഇടിയും മിന്നലുമായി തിമിർത്തൊരു തുലാവര്ഷമാക്കി സ്വയമതിൽ അലിയുന്ന കണങ്ങളാക്കി തീരുന്ന സമാഗമങ്ങളും .
ഒടുവിലെൻ അരുതുകളും അതിരുകളും എല്ലാം നിന്റെ കരവാലയത്തിൻ നേരിൽ അലിഞ്ഞു നിത്യമാം നിദ്രയിൽ ലയിക്കുന്നതും ,,,
,,അങ്ങനെയങ്ങനെ അനുനിമിഷം നിഴലായും തണലായും ചേർന്ന് നിൽക്കുന്ന പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ചിന്തകളുടെ ഒരു വേലിയേറ്റം തന്നെയുണ്ട് സഖാവേ ഉള്ളിൽ എപ്പോളും ..
മില മുഹമ്മദ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക