നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തത്വമസി

തത്വമസി
******************************************
"നീ ഭയങ്കര റൊമാന്റിക് ആണ് .. "
നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന അവളെ ഒന്നൂടെ വലിച്ചടിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു
"അതേ ഒരു കുട്ടിം ആയിട്ടാ ഇങ്ങാക്കിതു തോന്നിയത്..മ്മ് ??"
അവൾ ഒരു കള്ള പുഞ്ചിരിയോടെ അയാളോട് ചോദിച്ചു...
"അല്ല...നിന്റെ സംസാരം എന്നെ വല്ലാതെ ഭ്രാന്താക്കുന്നുണ്ട്... വീണ്ടും വീണ്ടും നിന്നെ പ്രണയിക്കാൻ തോന്നുന്നു.. "
"ഒന്ന് പോയേ മനുഷ്യാ...കൊച്ചുവെളുപ്പാൻ കാലത്ത് കിന്നരിക്കാൻ നിൽക്കാതെ... "
അവൾ അയാൾ വട്ടം ചുറ്റിപ്പിടിച്ചിരുന്ന കൈകൾ തട്ടി മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റു...
അടുത്ത് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനേം എടുത്തു ഒരു കള്ളനോട്ടം എയ്തു പോകുന്ന അവളെ കണ്ടപ്പോൾ അയാൾക്ക്‌ തോന്നി ആ കുട്ടിക്കുപ്പായക്കാരി ഒരുപാട് മാറിയെന്ന്...
ആദ്യമായി അവളെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ ഒരു ഷോർട്സും ടീഷർടും ഇട്ട് അവളുടെ ഏട്ടന്റെ കുട്ടിയെ കളിപ്പിക്കുകയായിരുന്നു..
എന്റെ സുഹൃത്തായ അവളുടെ പുന്നാര ആങ്ങള പറഞ്ഞിരുന്നു പെണ്ണുകാണാൻ വരും എന്ന് പറഞ്ഞാൽ ആൾ മുങ്ങുമെന്ന്....
അവൾ എങ്ങനെയോ എന്റെ അമ്മയോടും ഏട്ടത്തിയമ്മയോടും പെട്ടെന്ന് കൂട്ടായി...
"എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടിപെണ്ണാണ് അവൾക്ക് നിന്നെപോലൊരാളെ സഹിക്കാൻ പറ്റുമോടാ "എന്ന അമ്മയുടെ ചോദ്യം ആദ്യം എന്നെ ആദ്യം ഒന്ന് ചിന്തയിൽ ആഴ്ത്തി
പക്ഷേ എന്തോ അവളുടെ ആ നിഷ്കളങ്കത എന്നെ അവളിലേക്ക് അടുപ്പിച്ചു.. പിന്നെ ആദ്യമായി പ്രണയിച്ച കുട്ടിയുടെ അതേ മുഖച്ഛായ ആയിരുന്നു അവൾക്ക്.... കൂടുതൽ ഒന്നും നോക്കാതെ തിരികെ വന്നപ്പോൾ ഞാൻ ഓക്കേ പറഞ്ഞു....
"അതേ മനുഷ്യാ..ദിവാസ്വപ്നം കണ്ടു കിടക്കാതെ കൊച്ചിനെ വന്നൊന്ന് എടുക്കോ.. എനിക്ക് പിടിപ്പത് പണി ഉണ്ട് "
ആലോചനയ്ക്കു ഭംഗം വരുത്തിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു
താഴേക്ക് ഇറങ്ങി നടക്കുമ്പോൾ അവൾ ഒരു കയ്യിൽ കുഞ്ഞിനേയും എടുത്ത് എന്തോ കറിക്കുള്ള കൂട്ട് എടുത്ത് വെയ്ക്കുകയായിരുന്നു...
കുഞ്ഞിനെ എടുക്കുമ്പോൾ സാരിക്ക് ഇടയിലൂടെ കാണുന്ന വെളുത്ത വയറിലൂടെ വിരലുകൾ ഓടിച്ചപ്പോൾ അവൾ കുറുമ്പൻ കണ്ണുരുട്ടി പറഞ്ഞു
"കയ്യിൽ ദേ ചട്ടുകം അഹ് ഇരിക്കണേ.. ഒന്ന് പോണുണ്ടോ!!! .."
അപ്പുറത്ത് നിൽക്കുന്ന ജോലിക്കാരി ചേച്ചിയുടെ കള്ളചിരിയിൽ ഒന്ന് നന്നായി ചമ്മി എങ്കിലും അത് വെളിയിൽ കാട്ടാതെ അവളുടെ കാതിൽ പോയി "നീ മുകളിലോട്ട് വരുമല്ലോ.. വെച്ചിട്ടുണ്ടിട്ടാ "എന്ന്‌ പറഞ്ഞു തിരിഞ്ഞുനടന്നു പോകുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു....
"ഏട്ടന്റെ ഫ്രണ്ടും ഭർത്താവും അവളുടെ അനിയത്തിയും ഇന്ന് വരും..!!.പെട്ടെന്ന് പണി തീർത്തിട്ട് അവരെ കൂട്ടാൻ എയർപോർട്ടിൽ പോണം... "
ജാള്യം പുറത്ത് കാട്ടാതെ അവൾ ജോലിക്കാരിയെ നോക്കിപറഞ്ഞു
ജോലിത്തിരക്കെല്ലാം കഴിഞ്ഞു എയർപോർട്ടിൽ പോകാൻ തയാറാകുന്ന ഭർത്താവിനെ കണ്ടപ്പോൾ അവളുടെ മുഖത്തൊരു കുറുമ്പിനോട്ടം വിടർന്നു
"ന്താ.. ആദ്യത്തെ കാമുകി വരണേന്റെ സന്തോഷാ മുഖത്തു !! .."
അയാളുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട് അവൾ അടുത്ത് പോയി അയാളുടെ മുഖം അവൾക്ക് നേരെ തിരിച്ചുകൊണ്ട് പറഞ്ഞു..
"എനിക്ക് അറിയാം അവൾ നല്ല സുഹൃത്ത്‌ മാത്രം ആണെന്ന്.. നിങ്ങൾ ആലോചിച്ചു ഉറപ്പിച്ചു പിരിഞ്ഞേതാണെന്നും... ഞാൻ തമാശ പറഞ്ഞതാണ്!!‌... "
അയാൾ ഒന്നും പറയാതെ കണ്ണാടിയിലോട്ട് നോക്കി ബാക്കി ജോലികൾ തുടർന്നു... പക്ഷേ നഷ്ടപ്രണയത്തിന്റെ വേദന ആ മുഖത്തു നിഴലിച്ചിരുന്നു .. "
നഷ്ടപ്രണയംഎന്നത് എത്ര കാലം കഴിഞ്ഞാലും ഉള്ള് കലക്കുന്ന ഒരു നൊമ്പരം ആണല്ലോ..
പിന്നിൽ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞത് കണ്ട് അയാൾ തിരിഞ്ഞു നോക്കി
"അയ്യേ.. തൊട്ടാവാടി.!!.. അവൾ പോയോണ്ടല്ലേ എനിക്ക് ഈ പെണ്ണിനെ കിട്ട്യേ... !!"
"നോക്ക് വാവേ.. വാവേടെ അമ്മ വാവേനേക്കാൾ കുഞ്ഞുകുട്ടിയാണല്ലോ.."
അയാൾ അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ നോക്കി അയാൾ പറഞ്ഞു
"അയ്യേ കരയ്യാ.!!. ഇങ് വന്നെ നോക്കട്ടേ !! "
അയാൾ അവര് രണ്ടാളേം നെഞ്ചോട് ചേർത്തപ്പോൾ ഒരച്ഛന്റെ കരുതലും ഒരു ഭർത്താവിന്റെ സ്നേഹവും ആ മുഖത്തു ഉദിച്ചുനിൽപ്പുണ്ടായിരുന്നു....
എയർപോർട്ടിൽ നിന്ന് അവരെ പിക്ക് ചെയ്തു തിരികെ വന്നപ്പോൾ രാത്രിയായി... ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരമായിട്ടും അവൾ റൂമിലേക്ക്‌ വരാതിരുന്നത് കണ്ടപ്പോൾ അയാൾ താഴേക്ക് ഇറങ്ങി ചെന്നു...
അവൾ തന്റെ സുഹൃത്തിനോടും അനിയത്തിയോടും സീരിയസ് സംഭാഷണത്തിൽ ആണെന്ന് അകലെ നിന്ന് മനസ്സിലായി...
അയാൾ പിന്തിരിഞ്ഞു റൂമിലേക്ക്‌ നടന്നു
പിന്നിൽ ശ്രുതിയുടെ ഏങ്ങലുകൾ കേൾക്കാമായിരുന്നു... അവളും ഭർത്താവും തമ്മിൽ അത്ര സ്വരച്ചേർച്ച ഇല്ലത്രേ .. അത് ഒന്ന് മാറിനിന്നാൽ തീരും എന്ന് ശ്രെദ്ധയ്ക്ക് തോന്നിയത് കൊണ്ടാണ് പെട്ടെന്ന് അവളെയും കൊണ്ട് ഇങ്ങനെ ഒരു വിസിറ്റ്. .
താൻ തന്നെ ആണ് അവളോടും ഭർത്താവിനോടും ഇതിനെപ്പറ്റി പറഞ്ഞതും.... അതാവും അവർ സംസാരിക്കുക എന്ന് ചുറ്റുപാട് കണ്ടിട്ട് തോന്നുന്നു .. ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിനെ മനസ്സിലാവുള്ളു...
അയാൾ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന് ഒരു ഉമ്മ കൊടുത്തു കട്ടിലിലേക്ക് ചാഞ്ഞു...
അവൾ റൂമിലേക്ക്‌ എത്തിയപ്പോൾ വളരെ വൈകിയിരുന്നു... ആയാളും കുഞ്ഞും ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു...
അവൾ പതിയെ തന്റെ സാരികൾക്കിടയിൽ ഒളിപ്പിച്ച പഴയ ഒരു ഡയറി എടുത്തു...
ഒരിക്കൽ താനും ഒരാളെ സ്നേഹിച്ചിരുന്നു എന്ന്‌ അവൾ ഓർത്തു..
കോളേജ് ഡേയ്സിലെ ഏറ്റവും നല്ല കാലഘട്ടങ്ങളിൽ അയാൾ ഒപ്പം ഉണ്ടായിരുന്നു...എല്ലാവരോടും കമ്പനി ആയിരുന്ന സീനിയർ ആയ അയാളോട് വൈകാതെ താനും കൂട്ടുകൂടി...
ഫേസ്ബുക്കിൽ നിന്നു വാട്സ്ആപ്പിലേക്കും പിന്നീട് കാൾകളിലേക്കും ആ സൗഹൃദം മാറ്റി വെയ്ക്കപ്പെട്ടു...
പിന്നീട് അച്ഛനും അമ്മയും പിരിഞ്ഞു താമസിച്ച തനിക്ക് അയാൾ അതെന്തെല്ലാമോ ഒക്കെ ആയിതീരുകയായിരുന്നു ...
ഒരു തീൻമേശക്ക് തൊട്ട് മുൻപിൽ ഇരുന്നു അയാൾ തന്റെ പൊട്ടത്തരങ്ങളുടെയും കുട്ടിത്തരങ്ങളുടെയും ലിസ്റ്റ് അഴിച്ചു വെച്ചപ്പോളും ഹൃദയം ഒരൽപ്പം പോലും നൊന്തില്ല...കാരണം അത്രമേൽ ഞാൻ സ്നേഹിച്ചിട്ടുണ്ടാവും
പക്ഷേ ഒരുപാട് പേര് വേദനിപ്പിച്ചു പോയപോലെ "നിന്റെ പേരന്റ്സ് ഇങ്ങനെ ആയതുകൊണ്ടാണ് നീ ഇങ്ങനെ ആയത്" എന്ന്‌ പറഞ്ഞപ്പോൾ അവിടെ താൻ തന്നെ ഇല്ലാതായി പോയി...
വല്ലാതെ ആ വാക്കുകൾ തന്നെ തകർത്തു കളഞ്ഞു .. പിന്നെ പ്രണയം എന്നൊന്ന് വരുമ്പോൾ ആ വാക്കുകൾ ആണ് ആദ്യം ഓർമ വരുക .. അത്രയും സ്നേഹിച്ച അയാൾക്ക്‌ മനസ്സിലായില്ലല്ലോ വേറെ ആർക്ക് ഇനി മനസ്സിലാവും എന്നൊരു തോന്നൽ കാർന്നു തിന്നു ..
അങ്ങനെ പ്രണയം ഒളിപ്പിച്ചു വീണ്ടും ഏട്ടന്റെ അനിയത്തിക്കുട്ടിയായി കറങ്ങി നടക്കുമ്പോളാണ് അദ്ദേഹത്തിന്റെ വിവാഹാലോചന വരുന്നത്.. ഏട്ടനോട് കരഞ്ഞു പറഞ്ഞിട്ടും അവൻ അത് അങ്ങിട്ടു ഉറപ്പിച്ചു...
എല്ലാം കഴിഞ്ഞ് ഇനി ഒന്നും ഇല്ലാ... എല്ലാം തീർന്നു... എന്ന് വിചാരിച്ചിരിക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ സ്നേഹിച്ച ആ ആളുടെ കാളുകൾ തന്നെ തേടിയെത്തി...
അന്ന് എന്തിന് ഒഴിവാക്കി എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.അതുവരെ . അന്ന് അതിന് വ്യക്തമായ മറുപടിയും തന്നു...
ബാക്കി പ്രണയകഥകളിൽ നിന്നും ആ റീസൺ ഒരൽപ്പം വ്യെത്യസ്തം ആയിരുന്നു...എനിക്ക് ഓർക്കുമ്പോൾ ചിരി പോലും തോന്നി പിന്നീട്.. . എന്തിനായിരുന്നു എന്ന തോന്നൽ വേറെയും..
അയാൾക്കു ബൈബിളിനോട് ഒരുവല്ലാത്ത അഡിക്ഷൻ ഉണ്ടായിരുന്നു.. പക്ഷേ എല്ലാരേയും പോലെ ഒന്ന് എന്ന് മാത്രമേ താൻ അന്ന് ധരിച്ചുള്ളു...
പക്ഷേ അയാൾ എന്നിൽ അയാളെപ്പോലെ ഒരാളെ തേടിന്നുണ്ടായിരുന്നു എന്ന് ഞാൻ അറിയാൻ വളരെ വൈകി...
ബൈബിൾ കൈകൊണ്ടു തൊടാത്ത ഒന്നും അറിയാത്ത താൻ അയാളുടെ രീതിയിൽ ദൈവത്തെ കാണാൻ ശ്രമിച്ചില്ല എന്നത് അയാളുടെ കണ്ണിൽ വലിയ ഒരു കുറവായിരുന്നു...
പക്ഷേ ഞാൻ ദൈവവിശ്വാസി ആയിരുന്നു.. പക്ഷേ എന്റെ ചിന്തകൾ ഒന്നിൽ മാത്രം ചുരുങ്ങിയ ഒന്നല്ലായിരുന്നു
ബോർഡിങ് സ്കൂളിൽ വളർന്ന എനിക്ക് ഒന്നിനോടും ആഭിമുക്യം ഇല്ലാ എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു... പിന്നീട് അത് മനസ്സിലാക്കിക്കുവാൻ ഉള്ള തീവ്രശ്രമം ആയിരുന്നു
എല്ലാം വിഭലമായത് കൊണ്ടാവാം വീണ്ടും അയാൾ എങ്ങോട്ടോ പോയി മറഞ്ഞത്....
പിന്നീട് തന്റെ വിവാഹം കഴിഞ്ഞു... ആദ്യം ആദ്യം ഭർത്താവ് ഒരു ഭാരമായി ഒക്കെ തോന്നി... പിന്നെ ഒരേ തോണിയിൽ തുഴയുന്നവരാണ് എന്ന് മനസ്സിലാക്കിയപ്പോൾ സൗഹൃദം ആയി... ഏറ്റവും ഒടുവിൽ പ്രണയവും...
എനിക്ക് വേണ്ടിയിരുന്നത് അതുപോലെ ഒരാൾ ആയിരുന്നു... എന്റെ കുറുമ്പുകളെ ആസ്വദിക്കുന്ന എന്റെ ചാപല്യങ്ങളെ അംഗീകരിക്കുന്ന എന്നെ ഞാൻ ആയി വെയ്ക്കുന്ന അതിനെ അതുപോലെ സ്വീകരിക്കുന്ന ഒരാൾ... വൈകി ആണെങ്കിലും അദ്ദേഹം അങ്ങനെ ഒരാൾ ആണെന്ന് ഞാൻ മനസ്സിലാക്കി..
അദ്ദേഹം ദൈവകാര്യങ്ങളിൽ വലിയ അടുപ്പം ഉള്ള ഒരാൾ തന്നെ ആയിരുന്നു.. അതുകൊണ്ട് എപ്പോളും എനിക്ക് ഒരു ഭയം നിഴലിച്ചിരുന്നു...
അത് അദ്ദേഹത്തോട് അടുക്കുവാൻ തോന്നുമ്പോൾ ഒക്കെ എന്നെ പിൻവലിയിപ്പിച്ചു
പക്ഷേ ഒരിക്കൽ ദൈവത്തെ കണ്ടെത്തേണ്ടത് നിന്നിൽ തന്നെയാണ്
"തത്വമസി " എന്ന് ഹിന്ദു പുരാണത്തിൽ പറയുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു.. അതൊരു ആശ്വാസം അയിരുന്നു
ഞങ്ങൾ സ്വഭാവത്തിലും ചിന്തകളിലും ഇഷ്ടങ്ങളിലും ആകാശം ഭൂമിയും പോലെ ഭിന്നമായിരുന്നു.. പക്ഷേ പ്രണയം അതൊന്ന് ഞങ്ങൾക്കിടയിൽ തീവ്രമായി നിലനിന്നു..
മറ്റെന്തിനേക്കാളും വലുത് സ്നേഹം ആണെന്ന് ബൈബിൾ പറയും പോലെ ഒരിക്കൽ കൂടി സ്നേഹം ജയിച്ചു...
വീണ്ടും വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ പഴയ കാമുകനെ കണ്ടു... ശ്രുതിയുടെ ഭർത്താവിന്റെ രൂപത്തിൽ...ഇന്ന് ശ്രുതിയുടെ ഫോണിൽ അയാളുടെ മുഖം കണ്ടപ്പോൾ നെഞ്ച് ഒന്ന് കലങ്ങി.. അവരുടെ ദാമ്പത്യത്തിലെ പ്രശ്നം ഞാൻ ഒരിക്കൽ അഭിമുഖികരിച്ചത് തന്നെ ആയിരുന്നു എന്ന് ആദ്യമേ അവൾ പറയാതെ തന്നെ ഞാൻ മനസ്സിലാക്കി ..
അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം എനിക്ക് ഇല്ലായിരുന്നു... ആശ്വസിപ്പിക്കാൻ വാക്കുകളും
മാറ്റങ്ങൾ നല്ലതാണ്.. വേണം.. . പക്ഷേ ഒന്നും ഒരു മനുഷ്യന്റെ അസ്തിത്വത്തെ മാറ്റാൻ ശ്രമിക്കുന്നതാകരുത്...
ഒരു സ്ത്രീ എല്ലാം ഉപേക്ഷിച്ചു വരുന്നത് ഒരു പുരുഷനെ അവനായി സ്വീകരിച്ചു കൊണ്ടാണ്.. അതുകൊണ്ട് തന്നെ അതേ റെസ്‌പെക്ട് അവളും ആഗ്രഹിക്കുന്നുണ്ടാകും....അവൾക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവും... അതിന് വാല്യൂ ഇല്ലാ എന്ന് തോന്നുമ്പോൾ കൂട്ടിനുള്ളിൽ അടക്കപ്പെട്ട ഒരു കിളി മാത്രം ആവും അവൾ... അവളെ തുറന്ന് വിടാം അവളും ജീവിക്കട്ടെ.. അവളുടെ ജീവിതം.. അവളുടെ രീതിയിൽ
താൻ ഉപേക്ഷിച്ചത് തെറ്റായോ എന്ന് പലപ്പോഴും തന്നെ വേട്ടയാടിയ ചോദ്യമായിരുന്നു...
"ഇല്ലാ ഒരിക്കലും ഇല്ലാ.. " മനസ്സിൽ പലപ്പോഴും ആരോ മന്ത്രിക്കുമായിരുന്നു .
അത് സത്യമാണെന്നു ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനേയും ഭർത്താവിനെയും കണ്ടപ്പോൾ അവൾക്ക് തോന്നിപ്പോയി ..
അവൾ ലൈറ്റ് അണച്ച് അയാളുടെ അരികിൽ പോയി കിടന്നു... അവളുടെ അരയിലൂടെ കൈകൾ ചുറ്റി ഒന്നൂടെ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ അവന്റേത് മാത്രം ആയിരുന്നു...
"നിന്റെ മണം ഇല്ലാതെ എനിക്കുറങ്ങാൻ പറ്റില്ല എന്നറിയില്ലേ.. "അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു
നെഞ്ചിലെ രോമത്തിൽ ഒന്നൂടെ മുഖം ചേർത്ത് വെച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് തോന്നി അവൾ തന്റെ ആ കുട്ടിക്കുപ്പായകാരി തന്നാണെന്ന്...
അയാളുടെ മുഖത്തു ഒരു ഗൂഢമായ പുഞ്ചിരി വിടർന്നു നിന്നു.. അവളുടെ രഹസ്യം അറിഞ്ഞും രഹസ്യമായി സൂക്ഷിക്കുന്ന അഗീകരിക്കുന്ന ഒരു കാമുകന്റെ പുഞ്ചിരി...
പ്രണയത്തിന് ദാമ്പത്യത്തിന് ജാതിയുടെയും വിശ്വാസങ്ങളുടെയും ഒന്നും അളവ് കോലല്ല വേണ്ടതെന്നു തോന്നാറുണ്ട് ചിലപ്പോൾ....അതിന് വേണ്ടത് പ്രണയം മാത്രമാണെന്ന്...
ഒരുതരത്തിൽ അതും ഒരു കണ്ടെത്തൽ തന്നെ ആണെന്ന്...ശരീരംകൊണ്ട് ഭിന്നമാണെകിലും ഓരേ ആത്മാവുകൊണ്ട് ജീവിക്കുന്നവരുടെ കണ്ടെത്തൽ ...."അത് നീ തന്നെയാകുന്നു " എന്ന കണ്ടെത്തൽ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot