നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3 -കഥ. : യാത്രാമൊഴി. അംബിക മേനോൻ/ കവിത. : മെഡിക്കൽ ഇൻഷുറൻസ് ലാലു കെ ആർ ചേർത്തല


നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. **
സമയകുറവിനാലും എല്ലാ രചനകളും ഒന്നിനൊന്നു മികച്ചതായതിനാൽ എല്ലാം ഉൾക്കൊള്ളിക്കേണ്ടതിനാലും ഇന്ന് രണ്ടു രചനകൾ ആസ്വാദന കുറിപ്പിലേക്ക്....
കവിത. : മെഡിക്കൽ ഇൻഷുറൻസ്
ലാലു കെ ആർ ചേർത്തല
ഇൻഷുറൻസിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് ലാലുമാഷിന്റെ മെഡിക്കൽ ഇൻഷുറൻസ് എന്നത്. അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ തൂലിക ചലിപ്പിക്കുന്ന ലാലുമാഷിന്റെ വിപ്ലവം മണക്കുന്ന മറ്റൊരു രചന.. പല തട്ടിപ്പുകളിലൂടെയും ഇരയാക്കപ്പെടുന്ന നമ്മുടെ പരിതാപകരമായ അവസ്ഥയ്ക്ക് എതിരെയുള്ള സൂചന കൂടിയാണ് ഈ കവിത. രണ്ടു സുഹൃത്തുക്കൾ ഒരു ഡോക്ടറെ കാണാൻ പോകുന്നതും, ഒരാൾ തഴയപ്പെടുന്നതും, തഴയപ്പെട്ടവന്റെ തെറ്റിദ്ധാരണയുമാണ് കവിതയുടെ ഇതിവൃത്തം.. ശരിയായ തീരുമാനം ശരിയായ പരിഹാരമെന്ന ഉപദേശരൂപത്തിലെ കവിതയിൽ തന്നെ ശരിയായ തീരുമാനത്തിലേക്കുള്ള വഴിയും പറഞ്ഞു തരുന്നുണ്ട്. വലിയൊരു സത്യത്തിലേക്ക് തൂലിക ചലിപ്പിച്ചുവെങ്കിലും ഇതിനു പിറകിൽ നടക്കുന്ന അഴിമതിയും ചതിയും പൊതുജനം തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്. ഇനിയും സമൂഹത്തിലെ അക്രമങ്ങൾക്ക് എതിരെ തൂലിക ചലിപ്പിക്കാൻ, ലാലുമാഷിന്റെ കഴിവിന് ധൈര്യം കൂട്ടായിരിക്കട്ടെയെന്നാശംസിക്കുന്നു...
******************************************
കഥ. : യാത്രാമൊഴി.
അംബിക മേനോൻ
കൃപ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഉടനീളം കഥാപാത്രമായി വരുന്നത് 'കൃപ' തന്നെയാണ്.. എല്ലാവരോടും അമ്മമനസ്സോടെ പെരുമാറുന്ന ടീച്ചറമ്മ എന്നറിയപ്പെടുന്ന അംബിക മേനോൻ എന്ന അക്ഷരവിളക്കിന്റെ മറ്റൊരു സ്നേഹ പ്രകാശമാണ് "യാത്രാമൊഴി" എന്ന കഥ. വേദനകളുടെയും ഒറ്റപ്പെടലിന്റെയും രൂക്ഷതകൾക്കിടയിൽ സാന്ത്വനം പകരുന്ന ഒരു നന്മയ്ക്കും, സംഗീതം മാത്രം അഭയമരുളിയ വേദനകൾക്കിടയിലെ ആൾരൂപമായ ടോണിച്ചൻ എന്ന വ്യക്‌തിക്കുമിടയിലെ പാവനമായ സ്നേഹത്തിന്റെ കഥയാണ്. നായികക്ക് "സ്നേഹ" എന്ന പേരു നൽകിയത് എഴുത്തുകാരി ബുദ്ധിപൂർവ്വം ഉപയോഗിച്ച പ്രതീകമെന്ന് വ്യക്തം... സ്നേഹത്തിനും കരുണയ്ക്കും നല്ല വാക്കുകൾക്കും വിലയിടിവ് സംഭവിക്കുന്ന ഇന്നത്തെ കാലത്തു കൈമോശം വന്നിട്ടില്ലാത്ത ചില ആത്മബന്ധങ്ങൾ ഹൃദയസ്പർശിയായി ടീച്ചറമ്മ വരച്ചിട്ടിരിക്കുന്നു.. കഥയിലെ നന്മ ഒട്ടും ശോഷണം സംഭവിക്കാതെ വായനക്കാരന്റെ ഹൃദയത്തിലേക്കും വെളിച്ചമായി പടർത്തുന്നതിൽ കഥാകൃത്ത് അനായാസേന വിജയിച്ചിരിക്കുന്നു എന്നതാണ് "യാത്രാമൊഴി"എന്ന കഥയുടെ അവശേഷിപ്പ്. വെള്ളയുടുപ്പിട്ട മാലാഖമാരിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ചേർത്ത സ്നേഹമരുന്നാണ് ഈ രചനയെന്നു നിസ്സംശയം പറയാം..സ്നേഹത്തിന്റെ പ്രകാശത്തിനു ജ്വലിക്കാൻ രക്തബന്ധത്തിന്റെ തിരികൾ വേണ്ടായെന്നു കാണിക്കുന്ന കഥ, പേരു സൂചിപ്പിക്കുന്നത് പോലെ അല്പം വേദന സമ്മാനിക്കുന്ന ക്ലൈമാക്സ് വായനക്കാരെ ഈറനണിയിക്കും....
ഇനിയും ഒരുപാട് നന്മ,അക്ഷരങ്ങളിലൂടെ വിതറാൻ ടീച്ചറമ്മക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു...
മലയാള സാഹിത്യത്തിൽ പൊൻതൂവൽ ചൂടാൻ കഴിയുന്ന ഒരുപാട് പ്രതിഭകളെ സമ്മാനിക്കാൻ നല്ലെഴുത്തിനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

Aswathy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot