നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം-6

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
ഭാഗം-6
കിളി പച്ചകൊടി കാട്ടിയിട്ടുംവണ്ടി നിങ്ങുന്നില്ലന്നു കണ്ടു അഖില തലപൊക്കി നോക്കി. ഒരു ലോറിക്കു കടന്നു പോകാൻ നിൽക്കുകയാണന്നു മനസ്സിലായി ദൃഷ്ടി മാറ്റിയപ്പോൾ അൽപ്പം മുൻമ്പിലായി കടയിൽ തൂക്കി ഇട്ടിരിക്കുന്ന പഴകുല കണ്ടപ്പോഴാണ് ചേച്ചി ഇടയ്ക്കു കഴിക്കാൻ ബാഗിൽ തിരുകിയ പഴത്തിന്റെ കാര്യം അഖില
ഓർത്തത്. ബാഗിൽ നിന്നും വെള്ളകുപ്പി വലിച്ചെടുക്കുന്നതിനിടയിൽ ലോറി
കടന്നു പോയി,നിറയെ കന്നുകാലികളുമായി.
പണ്ട് കന്നുകാലിപറ്റത്തെ റോഡിൽ കൂടി അടിച്ചുകൊണ്ട് പോകുന്നത് പതിവ് കാഴ്ച
യായിരുന്നു. തന്റെ ഊഴം എപ്പോഴാണന്നുള്ള അവറ്റയുടെ കണ്ണിൽ പ്രതിഭലിക്കുന്ന ഭയമൊ നിസംഗതയോ ആവുമോ തന്റെ കണ്ണിലും പ്രതിഭലിക്കുന്നതെന്ന ചിന്ത വേദനയോടെ അഖിലയുടെ മനസ്സിലൂടെ കടന്നു പോയി. ബസ് നീങ്ങി തുടങ്ങിയപ്പോൾ മുറിച്ചിട്ടേക്കുന്ന തേക്കുമരങ്ങളിൽ കണ്ണുടക്കി. ആ കാഴ്ച
അഖിലയെ നോവിക്കുന്ന ഓർമ്മകളിലേക്കു തന്നെ കൊണ്ടു പോയി.'കാറ്റേ ഒരു മാമ്പഴം താ'എന്നു കുട്ടികൾ നീട്ടി പാടുമ്പോൾ തങ്ങ
ടെ മനസ്സു പോലെ നാട്ടു മാമ്പഴംപൊഴിച്ചിടുന്ന
പടപ്പൻ മാവും, അരിംകറിം കളിക്കാൻ പാകത്തിന് തന്റെ വേരുകൾക്കിടയിൽ സ്ഥലവും, തണലും തരുന്ന തള്ളപ്ലാവും ഓണത്തിന് ഊഞ്ഞാലിടുന്ന ഭീമൻപുളി
യുമെല്ലാം തായ് വേരറ്റ് തൊലി ഉരിഞ്ഞു കിടന്നപ്പോൾ അമ്മ കാണാതെ ഒഴികിയ കണ്ണുനീർ ഉടുപ്പിൽ തുടച്ചിരുന്ന കാര്യമോർ
ത്തപ്പോൾ അഖിലയുടെ നെഞ്ചകം വിങ്ങി.
ഓർക്കാപുറത്ത് ഉത്തരവാദിത്വങ്ങൾ
ഏറ്റടുക്കേണ്ടി വന്നരണ്ട് വിധവകളുടെ നിസ്ഹായത മനസ്സിലാക്കാനുള്ളപക്വത തനിക്കും ചേച്ചിക്കും വന്നിരുന്നു. അതു കൊണ്ട് തന്നെ തങ്ങളുടെ അത്യാവശ്യങ്ങൾ മാത്രമേ അമ്മയുടെ മുൻമ്പിൽ നിരത്തി
യിരുന്നോളൂ.
കണ്ടക്ടർ വിളിച്ചപ്പോഴാണ്. ഓർമ്മകളെ മുറിച്ചൊന്ന് മയങ്ങിയെന്നു മനസ്സിലായത് എഴുന്നേറ്റപ്പോൾ എന്തിനെന്നറിയാതെ ഉള്ളൊന്നു കാളി. ‘പെങ്ങളൊരു ഓട്ടോ വിളിച്ചോ ഒര് രണ്ട് രണ്ടര കിലോമീറ്റർ കാണം ഇവിടുന്ന് ' എന്ന് ഇറങ്ങിയപ്പോൾ കണ്ടക്ടർ ഓർമ്മിപ്പിച്ചു. നന്ദിസൂചകമായി കണ്ടക്ടറെ നോക്കി അഖിലയൊന്നു പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോഴേ നിരയായി ഇട്ടിരിക്കുന്ന ഓട്ടോകൾ കണ്ണിൽ പെട്ടു. പല ഭാവങ്ങളോടെ നീണ്ടുവരുന്ന നോട്ടങ്ങളെ അവഗണിച്ച് ധൃ
തിയിൽ ആദ്യം കിടന്ന ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു. അമല സിസ്റ്ററെ കണ്ടിട്ട് വർഷം മൂന്ന് കഴിഞ്ഞുകാണും തന്നെ കാണാൻ വന്നപ്പോൾ കീമോയുടെ മയക്ക
ത്തിലായതു കൊണ്ട് കാണാനും കഴിഞ്ഞില്ല. താൻ കാണാൻ ആഗ്രഹിച്ചപ്പോഴേയ്ക്കും സിസ്റ്റർ വിദേശത്തേയ്ക്ക് പോയിരുന്നു. എപ്പോഴും തമാശ പറഞ്ഞും, പൊട്ടിച്ചിരിച്ചും നടക്കുന്ന അമലസിസ്റ്ററിനോട് കുട്ടികൾ ഒരകലം പാലിച്ചു, കൊണ്ടു നടക്കുന്ന ചൂരൽ അലങ്കാരത്തിനല്ലന്ന് അറിയാവുന്നതു കൊ
ണ്ട്.കുപ്പായത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു
വച്ച ചൂരലുമായി നിറഞ്ഞ ചിരിയൊടെ ക്ലാസിലെത്തുന്ന സിസ്റ്ററിനെ പക്ഷെ തങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. അച്ചാച്ചന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ പ്രിയ ശിഷ്യയാകാൻ തനിക്കും കഴിഞ്ഞു.
കോൺവെൻഡ് ഗേറ്റിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോൾ അഖില ഓർമ്മയിൽ നിന്നുണർന്നു. ഓട്ടോക്കാരനും കണ്ടക്ടറെ
പോലെ മര്യാദക്കാരനായിരുന്നു, ലോഹ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. വാച്ച് മാൻ പറഞ്ഞ ദിശയിലേക്കു അഖില നടന്നുഎല്ലാകോൺ
വെൻഡുകൾക്കും ഒരേ മുഖഛായ ആണന്ന് അഖിലയ്ക്കു തോന്നി. കടലു കണ്ട് അന്തം
വിട്ട് നിന്ന പോലെ, ആദ്യമായി ചേച്ചീടെ സ്കൂളിൽ ചേർക്കാൻ കൊണ്ടു വന്നപ്പോൾ നിന്ന ചിത്രം അഖിലയുടെ മനസ്സിലോടിയെ
ത്തി. അമ്മയുടെ സാരി തുമ്പിന്റെ മറവും അച്ചാച്ചന്റെ കൈയ്യുടെ താങ്ങും ഉണ്ടായിട്ടും താനിക്കിവിടെ പഠിക്കണ്ടാന്നു പറഞ്ഞു ചിണുങ്ങി. പുതിയ അന്തരീക്ഷത്തിൽ വലിയ മീനുകളുടെ ഇടയിൽ പെട്ടു പോയ പരൽ മീനിന്റെ നിസ് സഹായതയായിരുന്നു എൻ.പി സ്കൂളിലെ രാജാത്തിയുടെ കണ്ണിലും മനസ്സിലും. എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. പതുക്കെ നാലുനിലകെട്ടിടവുംപള്ളിയും,പള്ളിമുറ്റ
ത്തെ മാവും, ആമ്പൽ പൂ നിറഞ്ഞു നിൽക്കുന്ന ടാങ്കും എല്ലാം കൂട്ടുകാരായി.
കോൺവെൻഡുമുറ്റത്തെ റോസാപൂക്കളിൽ കണ്ണുടക്കിയപ്പോഴാണ് അഖിലക്കു സ്ഥലകാലബോധം വന്നത്. സ്വീകരണ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാ
യിരുന്നു. പരീക്ഷാ ഹാളിലേയ്ക്കു കയറു
മ്പോഴുണ്ടാകുന്നൊരു നെഞ്ചിടിപ്പോടെ അഖില കോളിംഗ് ബെല്ലടിച്ചു കാത്തു നിന്നു. പൂക്കളുടെ മേളത്തിലേയ്ക്കു വീണ്ടും കണ്ണ് പാഞ്ഞപ്പോൾ പെട്ടന്ന് അഖിലയ്ക്ക് ലൂസിയെ ഓർമ്മവന്നു മനസ്സ് വിങ്ങി. ചെടിക്ക് കളപറിക്കുന്ന ലൂസിയോട് ചങ്ങാത്തം കൂടിയത്, കോൺവെൻഡ് മുറ്റത്തെ ചെടിക
ളുടെ കമ്പോ തയ്യൊ ഒപ്പിക്കാം എന്ന മോഹ
ത്തോടെയായിരുന്നു.
ബിന്ദു മുഖംകറുപ്പിച്ചു. അനാഥാലയത്തിലെ കുട്ടികളുടെ കൂട്ട് ശരിയല്ലന്നവൾ തീർത്തു പറഞ്ഞു. ആദ്യമൊന്നും ലൂസി തന്നോടടു
ത്തതേയില്ല. ഒരുവൈകും നേരം ചുടുകട്ട പെറുക്കുന്ന ലൂസി തന്റെയുള്ളിൽ വേദന ഉണ്ടാക്കി, പക്ഷെ താൻ കണ്ടത് അവൾ
ക്കെന്തോ ജാള്യതയായി, പിറ്റേന്നു മുതൽ ലൂസി കൂടുതൽ അകലം കാണിച്ചു. ക്ലാസ് ടെസ്റ്റ് തന്റെ രക്ഷക്കെത്തി. ആവശ്യപ്പെടാതെ ഉത്തരം കാണിച്ചു കൊടുത്ത് ലൂസിയു
മായി അടുത്തു. പക്ഷേ താൻ രഹസ്യമായി ചെയ്തത് ബിന്ദു എത്തിക്കേണ്ടിടത്ത് എത്തിച്ചു. റോസിടീച്ചറിന്റെ അടിയും, ക്ലാസിനുപുറത്ത് നിർത്തിയ മാനക്കേടും താൻ വേഗം മറന്നു. അപ്പോഴേയ്ക്കും പരസ്പരം തോളിൽ കൈയ്യിട്ടു നടന്നു തുടങ്ങിയിരുന്നു താനും ലൂസിയും.
ആരാ എന്ന ചോദ്യം കേട്ട് അഖില തിരിഞ്ഞു, മറുപടിക്കു മുന്നേ അഖിലയല്ലേന്നു ചോദിച്ചു കൊണ്ട്, വന്ന സിസ്റ്റർ ഒരപരിചിതത്വവും കാണിക്കാതെ സ്വീകരിച്ചിരുത്തി.
മദറിനെതിരഞ്ഞ കണ്ണുകൾക്കു മറുപടിയായി "മദർ ഫോൺ ചെയ്യുവാ, അഖില ഇരിക്കൂ ഞാനിപ്പോൾ വരാം" എന്നു പറഞ്ഞവർ പോയി അവിടുത്തെ ശാന്തമായ അന്തരിഷം നൽകിയ ആശ്വാസത്തോടെ അഖില ആ മുറിയിലാകെ ഒന്നു കണ്ണോടിച്ചു. കർത്താവിന്റെയും മാതാവിന്റെയും വലിയ ചിത്രങ്ങൾ മുറിയിൽ തൂക്കിയിരുന്നു. പൂ പാത്രത്തിൽ വെള്ളമൊഴിച്ച് വച്ചിരിക്കുന്ന പൂക്കൾ, ഇളം നീല നിറത്തിൽ വെള്ള നക്ഷത്രങ്ങൾ വിതറിയ കർട്ടനുകൾ, വീട്ടി തടിയിലുള്ള ഫർണിച്ചറുകൾക്ക്മോടി കൂട്ടി ക്രോസ് സ്റ്റിച്ചു ചെയ്ത കുഷനുകളും, വിരികളും, തറയോട് പാകിയ നിലം, പഴമയുടെ പ്രൗഡി ഒന്നു വേറെ തന്നെയാണന്ന് അഖില ഓർത്തു. വല്ലാത്തൊരു നിശബ്ദത എങ്ങും, പക്ഷെ ഇവിടുത്തെ നിശബ്ദത ഭയപ്പെടുത്തുന്നില്ല.
ബഹളങ്ങളെ സ്നേഹിക്കാത്ത ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന അഖിലയ്ക്കു പെട്ടന്ന് മരണത്തിന്റെ മണമുള്ള, ഭയപ്പെടുത്തിയ നിശബ്ദത ഓർമ്മ വന്നു. ഓർക്കാനിഷ്ടപടാത്തതു കൊണ്ടവൾ പെട്ടന്നു മാതാവിന്റെ ചിത്രത്തിൽ അഭയം പ്രാപിച്ചു. കടലുപോലെ അഴത്തിലും പരപ്പിലും ദുഖം ഒളിപ്പിച്ചു വച്ച കണ്ണുകളാണ് മാതാവിന്റെ ചിത്രങ്ങളിലെല്ലാം. മക്കളെ പറ്റി ആധിയെരിയുന്ന എല്ലാ അമ്മമാരുടേയും പ്രതീകം.
ആദ്യമായി മാതാവിനെ കണ്ടത് പള്ളിക്കകത്തായിരുന്നു. കണ്ണിൽ നിന്നുംചോര തുള്ളികൾ പൊഴിച്ച് നിൽക്കുന്ന മാതാവും, തലയിൽ മുൾക്കിരീടവും പേറി മരക്കുരിശിന്റെ ഭാരത്താൽ മുന്നോട്ടാഞ്ഞുപോയ കർത്താവും കണ്ണു നിറച്ചു. ലൂസി പറഞ്ഞ ബൈബിൾ കഥകൾ, അവളുടെ കഥ കേട്ടപ്പോൾ ഉണ്ടായ വേദനയെക്കാൾ കൂടുതൽ വേദനിപ്പിച്ചു.
കരയുന്ന ദൈവങ്ങൾ പുതിയ അറിവായിരുന്നു. അർമാദിച്ച്നടന്ന കണ്ണന് എന്തൊരു സുഖമായിരുന്നന്ന് ഓർത്തു. അത് നമ്മുടെ ദൈവമല്ല കേറിയാൽ നീ നരകത്തിൽ പോകുമെന്ന് ബിന്ദു ഭീഷണി പെടുത്തിയിട്ടും, കർത്താവിനോടായി ചായ് വ്. അച്ചാച്ചൻ തന്ന ധൈര്യത്തിൽ ലൂസിയുടെ കൈയ്യും പിടിച്ച് എന്നും പള്ളിയിൽ പോയി മുട്ടുകുത്തികുരിശ് വരച്ചു. കർത്താവിനെ കുരിശ്ശിൽ കയറ്റിയ ദുഷ്ടൻമാരെല്ലാം നരകത്തിൽ തിളയ്ക്കുന്ന എണ്ണയിൽ കിടന്ന് പൊരിയുന്നത് സ്വപ്നം കണ്ട് സമാധാനപ്പെട്ടു. പക്ഷെ കർത്താവിനു വിനയായി.
പുതിയ അന്തരീക്ഷത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്കെല്ലാം, പള്ളീപത്തു പൈസ ഇട്ടേക്കാമെന്ന് പറഞ്ഞ് താൻ കർത്താവിനെ പൊറുതിമുട്ടിച്ചു കൊണ്ടേയിരുന്നു. കണ്ണന് തുളസിമാലകെട്ടാൻ മറന്നു. കർത്താവിന് കൊടുക്കാത്ത എത്ര പത്തു പൈസ തുട്ടുകൾ
ഉണ്ടന്നറിയില്ല, മന: പൂർവ്വമല്ലായിരുന്നു, എണ്ണം കൂടിയപ്പോൾ കണക്കു തെറ്റി പോയതായിരുന്നു. ടി.സി വാങ്ങി പോകുന്നതിനു മുൻമ്പ് വഞ്ചി പൊട്ടിച്ച് കർത്താവിന്റെ കണക്കു തീർക്കണമെന്ന് വിചാരിച്ചിരുന്നു. പോകുന്ന ഒരുക്കത്തിനിടയിൽ അതും മറന്നു. ഏൽപ്പിച്ച തുട്ടുകൾ ബിന്ദു ഇട്ടോന്നും പിന്നെ ചോദിക്കാൻ തോന്നിയില്ല. കണക്കു സൂക്ഷിക്കാൻ അറിയാത്തവരായിരുന്നു താനും കർത്താവും. ഇന്നും അത് വീട്ടാകടമായി നിൽക്കുന്നുണ്ടാവും.
സ്വീകരിച്ചിരുത്തിയ സിസ്റ്റർ ജ്യൂസും, അണ്ടിപരിപ്പുമായി നിറഞ്ഞ ചിരിയോടെ തന്നെ വീണ്ടും എത്തി. അവർക്കു മാതാവിന്റെ മുഖഛായയാണന്ന് അഖിലയ്ക്കു തോന്നി. ജ്യൂസ് ഗ്ലാസ് എടുത്ത് നീട്ടികൊണ്ട് മദർ ഇപ്പൊ എത്തുമെന്ന് ആശ്വസിപ്പിക്കുംപോലെ പറഞ്ഞു. സൗകര്യം പോലെ ഇവിടെ വരെ വരൂ എന്ന് ഫോൺ ചെയ്തപ്പോൾ പറഞ്ഞു. എന്തിനെന്ന് പറഞ്ഞതുമില്ല, നീ വരൂ എന്നു മാത്രം പറഞ്ഞു. അപ്പോൾ തുടങ്ങിയ,എന്തിനെന്ന
റിയാത്തൊരു ശ്വാസംമുട്ടലിന് ഇപ്പോഴും
അയവു വന്നിട്ടില്ലെന്ന് അഖിലഓർത്തു. യാത്രചെയ്ത് ക്ഷീണിച്ചു വന്നതല്ല, കഴിക്കൂ എന്ന് പറഞ്ഞിട്ട് ആ സിസ്റ്റർകർട്ടനപ്പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു.
സ്കൂളിന്റെ നാലാം നിലയിൽ നടുക്കായിട്ട് ഗ്രൗണ്ടിലേയ്ക്കു തള്ളി നിൽക്കുംവിധം, ഉണ്ണിയേശുവിനേയും കൈയ്യിലേന്തി നിൽക്കുന്നൊരു പ്രതിമ ഉണ്ടായിരുന്നു. മൂന്നാലു പേർക്കു കയറി നിൽക്കാമായിരുന്ന അവിടം തന്റെ പ്രിയപ്പെട്ടയിടമായിരുന്നു. ആ മാതാവിനേയും, ഉണ്ണിയേശുവിനേയും ഒറ്റക്കാവുന്ന അവസരത്തിലെല്ലാം തൊട്ട് തലോടാൻ തനിക്കിഷ്ടമായിരുന്നു. അവിടം തകർന്ന് നമ്മൾ മൂന്ന് പേരും താഴേയ്ക്കു വീണാൽ എന്തു ചെയ്യുമെന്ന് രഹസ്യമായി അവരോട് ചോദിക്കുമായിരുന്നു. താഴേക്കു പോകുന്ന തങ്ങളെ ആകാശത്തു നിന്നും ചിറക് വച്ച് പറന്നു വരുന്ന മലാഖമാർ രക്ഷിച്ച് ദൂരെ മേഘകൂട്ടങ്ങളിലേക്കു പോകുന്നത്
സ്വപ്നം കണ്ടപ്പോഴെല്ലാം, ഒരു കുളിര് ശരീരത്തെയാകെ തരിപ്പിച്ചു. അങ്ങനെ സംഭവിക്കണേന്ന് താനാഗ്രഹിച്ചിരുന്നു എന്നതായിരുന്നു സത്യം. എല്ലാവരും പറയുന്നതു പോലെ അഖിയുടെ വട്ട്,
പരിഹാസം ഒട്ടും ഇഷ്ടമല്ലാത്തതു കൊണ്ട്, പിന്നെ പിന്നെ വട്ടുകളെല്ലാം സ്വകാര്യമായി സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു.
ഒഴിഞ്ഞ ഗ്ലാസ് ട്രേയിൽ വച്ചിട്ട് അഖില പ്ലേറ്റിൽ നിന്നും നാലഞ്ചു അണ്ടിപരിപ്പെടുത്തു. വെളുത്തു മിനുസമുള്ള പരിപ്പ് വായിൽ വച്ചപ്പോൾ അഖിലയ്ക്കു ചുട്ട് തല്ലിയ അണ്ടിപരിപ്പിന്റെ മണവും രുചിയും ഓർമ്മ വന്നു. റോസ് നിറത്തിലെ മൊരിഞ്ഞതൊലി നീക്കി കരിഞ്ഞ പൊട്ടുകളോടുള്ള പരിപ്പ് വച്ചുനീട്ടുന്ന അച്ചാമയുടെ കൈകൾ, ചവച്ചിറക്കിയത് അഖിയുടെ തൊണ്ടയിൽകുരുങ്ങി വിങ്ങി. മേക്കറുമായി ചേർന്ന് പറമ്പിൽ നിന്നും കിട്ടിയ പറങ്കിയണ്ടി ചുട്ടു കൈപൊള്ളിച്ചതിന് അച്ചാമ്മയുടെ ശകാരം മൊത്തം പാവം മേക്കറിനായിരുന്നു കിട്ടിയത്. ഒരിക്കൽ അച്ചാമ ചുട്ട് തല്ലി ഒരുക്കി വച്ച അണ്ടിപരിപ്പ് ലൂസിക്കും പേപ്പറിൽ പൊതിഞ്ഞ് രഹസ്യമായി കൊണ്ടു കൊടുത്തു. ക്രിസ്മസിന്റെ അവധിക്കുവീട്ടിൽ പോകു
മ്പോൾ അനിയനും അനിയത്തിക്കും കൊണ്ടു കൊടുക്കാമെന്ന്പറഞ്ഞവൾ അത് തുള വീണ ബാഗിൽ സൂക്ഷിച്ചുവച്ചു. അന്നത്തെ വിശേഷങ്ങൾ അച്ചാച്ചനോട് പങ്കുവച്ചത് അമ്മയുടെ ചെവിയിലും എത്തിയെന്നു തോന്നുന്നു. രാവിലെ സ്കൂളിൽ പോകാൻ നേരം അമ്മ ഒരു പൊതി കയ്യിൽ വച്ച് തന്നിട്ടു പറഞ്ഞു ലൂസി കഴിച്ചോളാൻ പറ, അവധിക്കു പോകുമ്പോൾ അനിയനും അനിയത്തിക്കും വേറെ തന്നു വിടാമെന്ന് കൂടി കേട്ടപ്പോൾ തനിക്കു സന്തോഷം വന്നിട്ട് ശ്വാസം മുട്ടിയിരുന്നു. അമ്മ പറഞ്ഞ കാര്യം കേട്ടപ്പോൾ "സത്യം" എന്നു മാത്രം അവളു പറഞ്ഞു. സന്തോഷം കൊണ്ട് ശ്വാസം മുട്ടി അവളുടെ വാക്കുകളും തൊണ്ടയിൽ കുരുങ്ങി കാണും. ലൂസിക്കായുള്ള പൊതി അമ്മ തരുന്ന ദിവസങ്ങളിലെല്ലാം ആരെയും കാത്തു നിൽക്കാതെ താൻ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു.
അവസാന പരീക്ഷയുടെ അന്ന് ഒന്നും പഠിച്ചില്ലന്നതായിരുന്നില്ല ലൂസിയുടെ ആധി, താൻ കൊടുത്തപലഹാര പൊതി ആരുംകാണാതെ എങ്ങനെ ഒളിപ്പിക്കുമെന്നതായിരുന്നു. കർത്താവിനു കൊടുക്കാനവൾക്കു പത്തു പൈസാതുട്ടില്ലായിരുന്നു. പകരംപത്ത് പൈസ വഞ്ചിയിൽ താനിട്ടോളമേന്ന് കർത്താവിനോട് ഏറ്റ്, പലഹാരപൊതി ലൂസിയുടെ വീട്ടിലെത്തിക്കുന്ന ഉത്തരവാദിത്വം കർത്താവിനെ ഏൽപ്പിച്ചു. എന്തായാലും കർത്താവ് ഞാനേൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. ആ ക്രിസ്മസിന് ലൂസിയുടെ വീട്ടിലെല്ലാവരും അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ രുചിച്ചു.
ലൂസി കൂട്ടുകാരിയായതിനു ശേഷമാണ് അനാഥാലയം എന്ന വാക്ക് മനസ്സിൽ പൊള്ളിച്ചുകൊണ്ട് പച്ചകുത്തിയത്. ചുറ്റും വർണ്ണകാഴ്ചകളും താലോലിക്കാൻ കൈകളും ഇല്ലാത്ത കുട്ടികളുടെ ലോകം ആദ്യമൊന്നും ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ലൂസിയുടെ ഓലപുര വീടും, മീൻ വലയും, കടലി പോകുന്ന വള്ളങ്ങളുമായി ഒരുകാണാകാഴ്ച മനസ്സിൽ കോറിയിട്ടു. ആ ചുറ്റുപാടിലെ അന്തേവാസിയാകാൻ എന്തൊ താനും കൊതിച്ചു. പക്ഷെ മഴ വന്നാൽ ചോർന്നൊലിക്കുന്ന വീടും, പട്ടിണിയും, അപ്പന്റെ കള്ളുകുടിയുമൊക്കെയായി അവള് തന്ന ഭീകര ചിത്രം മനസ്സിൽ അലട്ടികൊണ്ടേയിരുന്നു. ഒരു വൈകുന്നേരം ഹോം വർക്കിൽ
നിന്നും തല ഉയർത്തി അച്ചാച്ചനോടുള്ള തന്റെ അന്വേഷണം കേട്ട് ചേച്ചി ‘പുതിയ എന്തൊ വട്ട് തലക്കു പിടിച്ചിട്ടുണ്ടന്ന് പരിഹസിച്ചു.’ പുതിയ വീടു പണിയാൻ കാക്ക തൊള്ളായിരം കാശു വേണം കൊച്ചെ‘ എന്ന് മേക്കറാണ് മറുപടി പറഞ്ഞത്. തന്റെ മനസ്സ് അച്ചച്ചന് മാത്രമെ വായിക്കാൻ കഴിഞ്ഞോളൂ. എന്തിനെന്നോ, ആർക്കെന്നൊ എന്ന മറുചോദ്യം ഉണ്ടായില്ല. ലൂസിയാണ് തന്നെ അലട്ടുന്ന വിഷയമെന്ന് അച്ചാച്ചനറിയാം.
നീ മിടുക്കിയായി പഠിച്ച് വലിയ ആളായിട്ട് പറ്റുന്നവർക്കൊക്കെ താങ്ങാവൂന്ന് മാത്രം പറഞ്ഞു. ലൂസിക്ക് ചോരാത്ത വീട് ഉണ്ടാക്കി കൊടുക്കണ്ടേ ജോലിയും കർത്താവിനേയും, കണ്ണനേയും ഏൽപ്പിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ ലൂസി ചോരാത്തവീട്ടിൽ കിടന്നുറങ്ങുന്നത് സ്വപ്നംകണ്ടു.
ഓർമ്മകളെ മുറിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെ കൈയ്യും നീട്ടികൊണ്ട് അമല സിസ്റ്റർ കടന്നുവന്നു. ആ കൈകളിലൊതുങ്ങി എത്ര നേരം നിന്നുവെന്നറിഞ്ഞില്ല അച്ചാച്ചച്ചൻ നേഞ്ചോടു ചേർക്കുമ്പോഴുള്ള സുരക്ഷിതത്വം അഖിലയ്ക്കനുഭവപ്പെട്ടു.അമല സിസ്റ്ററുടെ കുപ്പായത്തിൽ തന്റെ കണ്ണുനീർ ചിത്രം വരച്ചു. 'ഇത്രയും ദൂരം ഒറ്റക്കു ബസിൽ, നിനക്കൊരു ടാക്സി എടുത്തൂടായിരുന്നൊ കുട്ടി’ എന്ന് സ്നേഹത്തോടെ ശാസിച്ചു. ചേച്ചിയും നിർബന്ധിച്ചതായിരുന്നു, ഓരോ പത്തു പൈസാ തുട്ടിനും തങ്ങൾ രണ്ടാൾക്കും വിലയുള്ള അവസ്ഥയാണിപ്പോൾ. "വണ്ടിയിറക്കാൻ വാവച്ചനോട് പറയൂ ലിയൊ, എന്നിട്ടെന്റെ ബാഗും കുടയും കൂടി ഇങ്ങെടുത്തൊ.'' എന്ന് പറഞ്ഞ് തിരിഞ്ഞപ്പോൾ ആ സിസ്റ്ററും കണ്ണു തുടച്ചു കൊണ്ട് അഖിലയെനോക്കി. എന്തുകൊണ്ടൊ താനപ്പോൾ ദൃഷ്ടി മാറ്റി കളഞ്ഞു. സഹാനുഭൂതിയുടെ നോട്ടങ്ങൾ വെറുക്കുന്നതുകൊണ്ടാകും കുറേ കാലമായി
തനിക്കാരുടേയും കണ്ണുകളിൽ അധിക സമയം നോക്കാൻ കഴിയുന്നേയില്ലന്ന കാര്യം അഖിലയ്ക്കു ഓർമ്മ വന്നു. ലിയൊ സിസ്റ്റർ ബാഗുമായി എത്തുമ്പോഴേയ്ക്കും അമല
സിസ്റ്റർ ചേച്ചിയെ വിളിച്ചു തന്നു. പാവം ആധി പിടിച്ചിരിക്കുകയായിരുന്നു, വിവരമൊന്നു മറിയാതെ. പരിസരബോധമില്ലാതെ ഓർമ്മകളിൽ മുങ്ങി താഴുന്ന താൻ എല്ലാം മറക്കുന്നു. പൊങ്ങാൻസ്വയം ശ്രമിക്കുന്നുമില്ല അതാണ് സത്യം.
‘' വരൂ നമുക്കൊരിടം വരെപോണം'’ എന്ന് അമല സിസ്റ്റർ പറഞ്ഞുകൊണ്ട് ബാഗും കുടയും വാങ്ങി. എങ്ങോട്ടെന്നറിയാനുള്ള ആകാംഷ അടക്കി ചോദിക്കാതെ കൂടെ ചെന്നു. സ്നേഹിക്കുന്നവരുടെ കൂടെ എങ്ങോട്ടെന്നു ചോദിക്കാതെ ഒപ്പം ചെല്ലുക എന്നതാണ് കുറേ നാളായി ചെയ്യുന്നത്. ആരേയും ഒപ്പം കൂട്ടാനൊക്കില്ലല്ലൊ, അതല്ലെ തന്റെ അവസ്ഥ
യെന്ന് അഖില ഓർത്തു. വണ്ടി കിടക്കുന്നിടത്തേയ്ക്കു നടക്കുമ്പോൾ ഇരുവശത്തും പൂത്ത് നിൽക്കുന്ന ചെടികൾ മോഹിപ്പിച്ചു. ഉച്ചയ്ക്ക് വേഗം ഉണ്ടിട്ട് ഓടുമായിരുന്നു. കോൺ
വെൻഡു മുറ്റത്തെ വർണ്ണ കാഴ്ചകളുടെ മേളം തന്നെ ചില്ലറയൊന്നുമല്ലായിരുന്നു ഭ്രമിപ്പിച്ചിരുന്നത്. 'എപ്പൊ നോക്കിയാലും വായിനോക്കി നിന്ന് മനുഷ്യനെ നാണം കെടുത്തുമെന്ന് ചേച്ചീടെ പരാതിയൊന്നും താനന്ന് ചെവികൊണ്ടതേയില്ല. ലൂസിക്ക് തന്നെ സഹായിക്കണ
മെന്നുണ്ടായിരുന്നു. പക്ഷെ അവൾ നിസ്സഹായയായിരുന്നു. കളപറിക്കാനുള്ള അവകാശമെ അന്തേവാസികൾക്കുണ്ടായിരുന്നോളൂ. "നിനക്കു ഞാനൊരു വമ്പൻ സർപ്രൈസ് തരാൻ പോവുകയാ" വണ്ടിയിൽ കയറുന്നതിനിടയിൽ അമല സിസ്റ്റർ പറഞ്ഞുതുകേട്ട് അഖിലയുടെ ഹൃദയമിടിച്ചു, എന്തിനെന്നറിയാതെ.
തുടരും...

Rajasree

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot