നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റപ്പാലംകാറ്റ് (Story)


ഒറ്റപ്പാലംകാറ്റ് (Story)
തെമ്മാടി കുന്നിനു മുകളിൽ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാർമേഘങ്ങൾ തെക്കെൻകാറ്റിൽ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്‌ ആ പ്രഖ്യാപനം ഉണ്ടായത്.
"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ -ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".
കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വർക്കിചേട്ടൻറെ "വർക്കി ആൻഡ്‌ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോർഡില്ലങ്കിൽ ഒറ്റനോട്ടത്തിൽ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേൽക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടർന്നു പന്തലിച്ച വൻമരങ്ങളാണ്. ടാറിട്ട മെയിൻ റോഡിൽനിന്ന് അൽപ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തിൽ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണിൽപെടാൻ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാർ ഒരെളുപ്പത്തിനു പറയുന്ന പേരാ വർക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദൻ പോയത് .ഇടിയും മഴയും വന്നപ്പോൾ ഒരു കാലൻ കുടയുമായി അതിന്റെ തിണ്ണയിൽ കയറി അവിടെക്കിടന്ന പഴയ ബഞ്ചിൽ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാൾ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതിൽ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവർക്കൊക്കെ തോന്നി. കാരണം ആ നാട്ടിൽ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാൾ മുകുന്ദൻ മേനോനാണന്ന് എല്ലാവർക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോൾ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാൾ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതിൽ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയിൽ ഒരു വർത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോൻ അല്ലെങ്കിൽ നായർ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാർക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആർക്കും ഒരൂഹവുമില്ല. കാണാൻ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നിൽ ആകെ പരന്നിട്ടുണ്ട് .
"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കിൽ ആർക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേർച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ.
അതു റ്റീ ഷോപ്പ് ഓണർ വർക്കിചേട്ടൻ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവൾ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിൻറെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടർന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷൻ കുട്ടികൾമാത്രമാണ്
"അവൾ നടന്നാൽ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവൾ നടക്കുബോൾ ആ ന്യുജെനറേഷൻ പിന്നാമ്പുറങ്ങളിൽ പാടുന്നത് . അബലത്തിൽ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവൾ പതുക്കെ ശ്രഗാരഭാവത്തിൽ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തിൽ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.
" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "
അവൾക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷൻ കുട്ടികൾ പറയുന്നത് ഈ നീർക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാൻഡിൽ ചെയ്യാൻ പറ്റില്ലന്നാണ്. അതും വർക്കി ആൻഡ്‌ സണ്‍സ റ്റീ ഷോപ്പിൽ ഇരുന്നുകൊണ്ട് . അതിൻറെ അർഥം എന്താണെന്ന് വർക്കിച്ചേട്ടൻ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമൻ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദൻ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമൻ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടിൽ കണക്കുബുക്കിൽ മുഖം കുനിച്ചിരുന്നു. അല്ലെങ്കിൽത്തന്നെ വല്ല്യപ്പൻറെ പ്രായമുള്ള വർക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിൻറെ മുറ്റത്തുടെ കാറ്റത്ത്‌ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്‌ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദൻ കുടയും നിവർത്തി ഓടിപ്പോയി അതിൽ കയറി. അയാൾ ആ നാട്ടിലെ ഒരു ഫ്രീലാൻസ ഡ്രൈവർ ആണെന്ന കാര്യം അപ്പോഴാണ്‌ ഓർത്തത്‌ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോൾ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദൻ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വർക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .
" അവൾ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികൾ ഒന്നും അത്ര ശരിയല്ല എൻറെ വർക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "
എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേൾക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തിൽ നിന്നും മനസ്സിലായി. തൽക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാൻ തുടങ്ങിയപ്പോഴേ വർക്കിച്ചേട്ടൻ വീണ്ടും വിളിച്ചു .
" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിൻറെ അച്ഛൻ മാധവൻനായരുടെ പറ്റു കൂടി കൂടി വരുവാ. "
അതൂടെ കേട്ടപ്പോൾ ഉത്തമന്റെ നടത്തത്തിനു അറിയാതെ അൽപ്പം വേ ഗത കൂടി. ഇടക്കിടെ വർക്കിചേട്ടൻറെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമൻ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജിൽനിന്നു വരുന്ന വഴി വൈകുന്നേരങ്ങളിൽ മാത്രം. അതിനൊക്കെ അയാൾ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വർക്കി ആൻഡ്‌ സണ്‍സ് "ടീ ഷോപ്പിൽ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കിൽ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വർത്തമാനം പറയാനും പത്രത്തിൽ നോക്കി ചൂടുള്ള വാർത്തകൾ ചർച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തിൽ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാർക്കാണങ്കിൽ മലമുകളിൽതന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദർ. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കിൽ ഏതു പ്രസ്ഥാനത്തിനും മുബിൽ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കിൽ കാൽനടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാൻപോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ . ഇടക്ക് അയാൾ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തൻറെ കുഞ്ഞാടുകളുടെ തനിനിറം കാണാൻ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്‌ .
" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോൾ ഒരു കുഞ്ഞാടു പറഞ്ഞുപോലും .
"അച്ഛൻ അൾത്താരയിൽ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങൾ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".
അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛൻറെ ഈ സന്ദർശനത്തിൽ ആർക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവർ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദർ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാൽ പരദൂഷണം വർക്കികടയിൽനിന്നു വീണുകിട്ടുന്ന ചൂടുള്ള വാർത്തകളാ കേട്ടോ .
ചിലപ്പോൾ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകൾക്ക് ഈ കുടിയേറ്റക്കാർ എന്ന പേരുണ്ടായത് എന്നുപോലും.
അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം . അല്ലെങ്കിൽ വർക്കിചേട്ടൻ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കിൽ പരദൂഷണത്തിൻറെ ഉപജ്ഞാതാവാണ് . വേണമെങ്കിൽ അതിൽത്തന്നെ ഒരു ഡോക്ടർ ഡിഗ്രി കൊടുക്കാം . അതാണ്‌ പ്രകൃതം. പിറ്റേദിവസവും ഉത്തമൻ പതിവുപോലെ കോളജിൽ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയിൽ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വർക്കിചേട്ടൻ ആദ്യം ചോദിച്ചത് മുകുന്ദൻറെ കാര്യമാണ് ..
" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"
" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാൻ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാൻ പറ്റുമോ "
" അതല്ലടാ അവളു പോയതിന്‌ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല "
അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതിൽ അർഥമില്ല . എന്നും രാവില വർക്കികടയിൽ നടക്കുന്ന പത്രസമ്മേളനത്തിൽനിനു കിട്ടുന്ന പല കാര്യങ്ങളും അയാൾക്ക്‌ പൂർണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തൻറെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോൾ തൻറെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടൻ തന്നെ അടുത്ത ചോദ്യം വന്നു. അതും തീർത്തും അപ്രതീഷിതമായ ഒരു മിസൈൽ തന്നെ ആയിരുന്നു .
" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവർ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."
ലെസ്ബ്യൻ എന്നാണ് ചേട്ടൻ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വർക്കിയച്ചായാൻ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തർദേശീയ കാര്യങ്ങൾ ഇടെക്കിടെ ചർച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമൻ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു എന്നൊരു തോന്നൽ അപ്പോഴാണ്‌ ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വർക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമൻ ആകെ ധർമ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .
" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെൻ എന്നോ മറ്റോ ആണ്. പെണ്ണുങ്ങൾ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട് "."
" അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവർക്ക് കുട്ടികൾ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ '
വർക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമൻ വിഷയം ഒന്നു മാറ്റിപ്പിടിക്കാൻ നോക്കി .
" ത്രിവേണി പോയത് അവരുതമ്മിൽ ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചൻ പറഞ്ഞത് . അവസാനം അവരുടെ വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "
അച്ഛൻറെ പേരു ഉത്തമൻ മനപ്പൂർവം വലിച്ചിട്ടതാണ് . അതിൻറെ സത്യാവസ്ഥയൊ ന്നും അവനും അറിയില്ലായിരുന്നു. എന്നാലും തൽക്കാലം ഒന്നു പിടിച്ചുനിൽക്കണമെല്ലോ. ആ നാട്ടിൽ ആർക്കെങ്കിലും അൽപ്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ അത് ഫാദർ. മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വർക്കിചേട്ടൻ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തിൽനിന്നാണ് മനസിലായത്.
" നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '
"ലബനീസിയം അല്ല ചേട്ടാ ലെസ്ബിയൻ . ആണുങ്ങളാണങ്കിൽ ഗയിസം എന്നും പറയും .അവരു തമ്മിൽ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "
" കർത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം "
അതുമിക്കവാറും വെളുക്കാൻ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാൻ പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു തനിക്കുതെന്നെ പാരയാകും. പാവം കത്തനാർ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഊരാ കുരിക്കിൽനിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോം വഴി എന്നോളം ഉത്തമൻ പറഞ്ഞു.
" അയ്യോ വർക്കിച്ചേട്ടൻ ഒന്നും ചോദിക്കേണ്ട നാളെ ഞാൻ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങൾ വിശദമായി അന്വേഷിച്ചു പറയാം "
"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോൾ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാൻനായരുടെ പറ്റിൻറെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "
ഉത്തമന് ശ്വാസം നേരെവീണെങ്കിലും വർക്കിച്ചേട്ടൻറെ ഈ പുണ്യാലച്ചൻ സ്വഭാവമാ ഒട്ടും പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂർവ്വം ഒറ്റ മുങ്ങലാ. കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമൻ യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അൽപ്പംകൂടി വേഗത കൂടി . തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ്‌ മുകുന്ദ ൻ പറഞ്ഞതൊർത്തത്. ഈ കാറ്റും അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആർജിച്ചുകൊണ്ടിരുന്നു. ഉത്തമൻ തിരിഞ്ഞുനോക്കാതെ വേഗത്തിൽ നടന്നു .
രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ്‌ മുകുന്ദൻ ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാൻ വർക്കിക്കടയിലേക്കു കയറി . പരദൂഷണം വർക്കിച്ചേട്ടൻ അങ്ങനെ കാത്തിരുന്ന ഒരു ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദൻ എന്തെങ്കിലും പറയുമോന്നറിയാൻ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കിൽ ഒരു ഭാവ വ്യത്യാസവും ഇല്ല .ചായയും പരിപ്പുവടയും ഓർഡർ പ്രകാരം മേശപ്പുറത്തു വിളബി .അവസാനംക്ഷമകെട്ടിട്ടാണ് വർക്കിച്ചേട്ടൻ ചോദിച്ചത് .
" എടാ മുകുന്ദ - ആ പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് "
മുകുന്ദൻറെ പഷം ചേർന്ന് ത്രിവേണിയുടെ എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വർക്കിച്ചേട്ടൻ അവിടെ കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി.
മുകുന്ദൻ പരിപ്പുവട കാറു മുറാന്നു കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .
" കുഴപ്പം എൻറെതു തന്നാ . അതൊന്നും പറഞ്ഞാ വർക്കിചെട്ടനു മനസിലാവില്ല "
അല്ലെങ്കിലും തനിക്കു മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തിൽ . ചില നേരങ്ങളിൽ എന്തെങ്കിലും ചോദിക്കുബോൾ ഒന്നുംമിണ്ടാതെ ഉത്തമൻറെ ഒരു നോട്ടമുണ്ട്. അതിൻറെ ഗുട്ടൻസും അയാൾക്ക്‌ അപ്പോഴാണ്‌ മനസിലായത് . എന്നാലും വർക്കിച്ചേട്ടൻ ഉത്തമൻ പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീർപ്പിട്ടുകൊണ്ട് ഒരാത്മഗതം
" നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട് . കർത്താവേ ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു."
മുകുന്ദൻ ഒന്നും കേട്ടില്ല എന്ന മട്ടിൽ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു നടന്നകന്നു . അപ്പോൾ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. അയാൾ അറിയാതെ അയാൾക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .
കാറ്റുവന്നു കള്ളനെപോലെ
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു
കാമുകനെ പോലെ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot