മനസ്സിന്റെ വികൃതികൾ...
നിന്റെ മന്ത്രണം കേട്ട കണ്ണുകൾ കവിൾ തടങ്ങളിലൂടെ ധാരയൊഴുക്കി.
നിറഞ്ഞു തുളുമ്പിയ കണ്ണുകളോട് 'ബുദ്ധി' കാരണം തിരക്കിയപ്പോൾ 'നീ' അധരങ്ങളെ ഉരിയാടാൻ
അനുവദിച്ചില്ല...
കൈ കാലുകൾക്ക് വിറയൽ നൽകി ചലിക്കാനാവാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചു.
അനുവദിച്ചില്ല...
കൈ കാലുകൾക്ക് വിറയൽ നൽകി ചലിക്കാനാവാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചു.
അല്ലയോ മനസ്സേ മനുഷ്യ ശരീരത്തിൽ നിന്റെ സ്ഥാനം എവിടെയാണ്?
എന്തിനു 'നീ' എന്നെ 'ഭൂതകാലത്തിന്റെ' ഇടനാഴികളിലൂടെ വലിചിഴക്കുന്നു.
എന്നിലുണ്ടാക്കുന്ന നൊമ്പരത്തിന്റെ കർത്താവ് 'നീ' തന്നെയല്ലേ!!!
കണ്ണുനീർ തുടച്ചു വീർത്ത കവിൾത്തടങ്ങളോട് നിനക്കൊന്നും ചൊല്ലുവാനില്ലേ...?
നിനക്കറിയാമോ?
എന്റെ ആമാശയം ശൂന്യമായിട്ടും പോലും വിശപ്പിന്റെ രോദനം പുറപ്പെടുവിക്കുന്നില്ല.
എന്റെ ആമാശയം ശൂന്യമായിട്ടും പോലും വിശപ്പിന്റെ രോദനം പുറപ്പെടുവിക്കുന്നില്ല.
എല്ലാമറിഞ്ഞിട്ടും നീ വീണ്ടും വലിച്ചിഴക്കുന്നു നടന്നു തീർത്ത വഴികളിലൂടെ.
എന്റെ 'ഭൂതകാലത്തിലെ' പകലുകളും രാത്രികളും നിദ്രാ ദേവിയെ തലോടാൻ അനുവദിക്കാതെ 'നീ'..., എന്നെ മോഹങ്ങളുടെ ലോകത്തേക്ക് കൊണ്ടു പോയിരുന്നു...
അവിടെ നീ എനിക്ക് നൽകിയിരുന്നത് സുന്ദര സ്വപ്നങ്ങൾ ആയിരുന്നു.
അവിടെ നീ എനിക്ക് നൽകിയിരുന്നത് സുന്ദര സ്വപ്നങ്ങൾ ആയിരുന്നു.
പിന്നീടെപ്പോഴോ നീ വഴുതി മാറി.
എന്നെ 'നീ' വലിച്ചിഴച്ചു പുതിയ ലോകത്തേക്ക്... പുതുകാഴ്ചകളോട് എന്നും നിനക്കു മമതയാണല്ലോ!!!
ഒരു കുടകീഴിൽ ചേർന്നു നടക്കുമ്പോൾ
ഒന്നും മൊഴിയുവാനാവാതെ എന്റെ അധരങ്ങളെ 'നീ' ബന്ധിച്ചു.
ഒന്നും മൊഴിയുവാനാവാതെ എന്റെ അധരങ്ങളെ 'നീ' ബന്ധിച്ചു.
കാണുമ്പോൾ ചൊല്ലുവാനായി ഞാൻ കരുതിവെച്ചിരുന്ന വാക്കുകൾ കൊണ്ടുണ്ടാക്കിയ വരികൾ താഴിട്ടു പൂട്ടാൻ 'നീ' മറവിയെ എന്തിന് കൂടെ കൂട്ടി...
ഓർത്തെടുക്കാനാവാതെ സ്ഥലകാല ബോധം നഷ്ടപെട്ട അവസ്ഥയിൽ കൊണ്ടെത്തിച്ചതും 'നീ' നടത്തിയ നാടകം തന്നെ.
ഓർത്തെടുക്കാനാവാതെ സ്ഥലകാല ബോധം നഷ്ടപെട്ട അവസ്ഥയിൽ കൊണ്ടെത്തിച്ചതും 'നീ' നടത്തിയ നാടകം തന്നെ.
ഒരിക്കൽ
പ്രതീക്ഷിക്കാതെ തെല്ലൊരു കുസൃതിയോടെ പ്രതീക്ഷിച്ച ചോദ്യം കർണ്ണപടങ്ങളിൽ തട്ടി.
പ്രതീക്ഷിക്കാതെ തെല്ലൊരു കുസൃതിയോടെ പ്രതീക്ഷിച്ച ചോദ്യം കർണ്ണപടങ്ങളിൽ തട്ടി.
എന്ത് പറ്റി!!!
ആരെയെങ്കിലും ഓർത്തു നിൽക്കുകയാണോ?
ആരെയെങ്കിലും ഓർത്തു നിൽക്കുകയാണോ?
അതെ!
ഓർക്കുവാനായി ഇതിലും നല്ലൊരു മുഖം ഞാൻ ഇന്നോളം കണ്ടിട്ടില്ല...പറയണമെന്നുണ്ടായിരുന്നു.
ഓർക്കുവാനായി ഇതിലും നല്ലൊരു മുഖം ഞാൻ ഇന്നോളം കണ്ടിട്ടില്ല...പറയണമെന്നുണ്ടായിരുന്നു.
അപ്പോഴേക്കും 'നീ' എന്റെ ഹൃദയ താളം വർധിപ്പിച്ചില്ലേ.... ഉമിനീര് ഇല്ലാതാക്കി, മിതഭാഷിയല്ലാത്ത എന്നെ നീ മൂകനാക്കിയില്ലേ... കൂട്ടത്തിൽ കാലുകൾക്കു വിറയലും നൽകി എന്റെ ചലന ശേഷിയും നഷ്ടപ്പെടുത്തി.
പിന്നീട് എല്ലാം താഴിട്ടു പൂട്ടിയതും 'നീ' തന്നെ.
അതേ 'നീ'.... ഓർമ്മയുടെ ഭാണ്ഡകെട്ടു എന്തിനു വീണ്ടും തുറന്നു നൊമ്പരങ്ങളെ തലോലിക്കാൻ പ്രേരിപ്പിക്കുന്നു.
എന്റെ നാസികകൾ വിശ്രമം കാംക്ഷിക്കുന്ന കാലം വരെ 'നീ' എന്നെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും... ഞാൻ 'നിന്റെ'
ആജ്ഞനക്കു വിധേയനായി ചലിച്ചു കൊണ്ടുമിരിക്കും.
ആജ്ഞനക്കു വിധേയനായി ചലിച്ചു കൊണ്ടുമിരിക്കും.
ദാസ് ചങ്ങരത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക