
ഒരുപാട് നേർച്ചകൾക്കും, വഴിപാടുകൾക്കും ശേഷം ഉണ്ടായതാണവൾ, അതിനാൽ അമ്മ എല്ലാ പെൺദൈവങ്ങളുടെയും പേരുചൊല്ലി-
യാണ് അവളെ വിളിച്ചത്.
യാണ് അവളെ വിളിച്ചത്.
അച്ഛൻ തന്റെ സ്വപ്‌നങ്ങൾ മുഴുവൻ കെട്ടിപൊക്കിയത് അവൾക്കുമേലായിരുന്നു.
അച്ഛനും അവൾക്കു നൽകി തേനൂറുന്ന ചെല്ലപ്പേരുകൾ ധാരാളം.
അച്ഛനും അവൾക്കു നൽകി തേനൂറുന്ന ചെല്ലപ്പേരുകൾ ധാരാളം.
കുഞ്ഞാങ്ങളയ്ക്ക് അവൾ പൊന്നും, മുത്തും, പവിഴവും ഒക്കെയായിരുന്നു.
അവൾക്കൊപ്പം നടന്നവരും അവൾക്കു നൽകി, സ്‌നേഹപ്പേരുകൾ ധാരാളം.
ജീവിതത്തിന്റെ മുറ്റത്ത് തുള്ളിക്കളിച്ചു നടന്ന അവളെ ഒളിയിടത്തിൽ പതുങ്ങിയിരുന്നൊരാൾ പിടിച്ചെടുത്ത്, ചവച്ചുതുപ്പി ഇരുട്ടു മുറിയിൽ അടയ്ക്കുന്നതു വരെ അവൾക്ക് ഒരു നൂറു പേരുകളായിരുന്നു.
അവളുടെ ഇരുട്ടു ജീവിതം കാണാൻ, ഇരുട്ടു മുറിക്കു ചുറ്റും കൂടിയവർ എല്ലാ പേരുകളേയും ഒറ്റപ്പേരിലേക്കു ചുരുക്കി അവളെ വിളിച്ചു,
....... ഇര......
....... ഇര......
Snehalatha Saraswathiamma
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക