"മ്മ മ്മ " എന്നുറക്കെ
കരഞ്ഞപ്പോൾ
"മ്മ” അല്ലെന്നുണ്ണി
'അമ്മ, എന്നു പറഞ്ഞവൾ നീ.
കരഞ്ഞപ്പോൾ
"മ്മ” അല്ലെന്നുണ്ണി
'അമ്മ, എന്നു പറഞ്ഞവൾ നീ.
ആദ്യപാഠം ചൊല്ലിത്തന്നതും,
വാത്സല്യച്ചൂടു പകർന്നെന്നെ
മാറോടണച്ചവളും നീ.
വാത്സല്യച്ചൂടു പകർന്നെന്നെ
മാറോടണച്ചവളും നീ.
മുലപ്പാലിൻ മാധുര്യമേകി,
എൻ പാൽപുഞ്ചിരിയിൽ
പേറ്റുനോവിൻ വേദന മറന്നവൾ നീ.
എൻ പാൽപുഞ്ചിരിയിൽ
പേറ്റുനോവിൻ വേദന മറന്നവൾ നീ.
പിച്ച വയ്കുന്നേരം എൻ
കാലടികൾ തെന്നീടവേ
"അയ്യോ, എന്നുണ്ണി,എന്നുറക്കെ
വിളിച്ചോടി വന്നെന്നെ
തലോടിയ കൈകളും നീ.
കാലടികൾ തെന്നീടവേ
"അയ്യോ, എന്നുണ്ണി,എന്നുറക്കെ
വിളിച്ചോടി വന്നെന്നെ
തലോടിയ കൈകളും നീ.
എനിച്ചു വേണ്ടമ്മേ എന്ന
ഭാവത്തിൽ അന്നത്തിനു നേരെ
മുഖം തിരിച്ചപ്പോൾ;
കാകാച്ചിയമ്മെയെ കാട്ടി,
ഓരോ ഉരുള ചോറും എൻ
വായിൽ നിറച്ചൊരാ
സ്നേഹമാണ് നീ.
ഭാവത്തിൽ അന്നത്തിനു നേരെ
മുഖം തിരിച്ചപ്പോൾ;
കാകാച്ചിയമ്മെയെ കാട്ടി,
ഓരോ ഉരുള ചോറും എൻ
വായിൽ നിറച്ചൊരാ
സ്നേഹമാണ് നീ.
ബാലാരിഷ്ടതകൾ വന്നൊരാ വേളയിലും,
എന്നുണ്ണി നീ കരയല്ലേ
എന്നെന്നെ മാറോടണച്ചു
പാലിച്ചവളും നീ.
എന്നുണ്ണി നീ കരയല്ലേ
എന്നെന്നെ മാറോടണച്ചു
പാലിച്ചവളും നീ.
അച്ഛൻ പോയൊരാ വേളയിലും ,
ഞാനുണ്ടാകും താങ്ങായി
നിങ്ങൾക്കു എന്നുര ചെയ്തവൾ നീ.
കാലചക്രം തിരിഞ്ഞീടവെ ,
ഞാനുണ്ടാകും താങ്ങായി
നിങ്ങൾക്കു എന്നുര ചെയ്തവൾ നീ.
കാലചക്രം തിരിഞ്ഞീടവെ ,
ബാല്യകൗമാരഥികൾ കടന്നു
ഞാനിന്നെൻ യവ്വനത്തിലും,
കൂട്ടുകാരി എനിക്കുമുണ്ടായി
ജീവിതത്തിൽ ;
ഒരു നാൾ
"ഹേ മനുഷ്യാ,വൃത്തിയില്ലമ്മക്കു,
സൂക്കേട് ഒഴിഞ്ഞൊരു നേരമില്ലെന്നും”
അവൾ മൊഴിഞ്ഞപ്പോൾ
ഞാനുമൊന്നിളകി ;
ഞാനിന്നെൻ യവ്വനത്തിലും,
കൂട്ടുകാരി എനിക്കുമുണ്ടായി
ജീവിതത്തിൽ ;
ഒരു നാൾ
"ഹേ മനുഷ്യാ,വൃത്തിയില്ലമ്മക്കു,
സൂക്കേട് ഒഴിഞ്ഞൊരു നേരമില്ലെന്നും”
അവൾ മൊഴിഞ്ഞപ്പോൾ
ഞാനുമൊന്നിളകി ;
എൻ പള പള മിന്നും
കുപ്പായത്തിനും മോടികൾക്കും
തെല്ലും ചേർന്നതെല്ലെന്നമ്മ തൻ രൂപമിന്നു;
കുപ്പായത്തിനും മോടികൾക്കും
തെല്ലും ചേർന്നതെല്ലെന്നമ്മ തൻ രൂപമിന്നു;
ഉപയോഗമില്ലാതെല്ലാം കളവാൻ കുപ്പത്തൊട്ടിയുണ്ട്,
എന്നാൽ ജീവനുള്ളിവരെ ഞാൻ എവിടെ കളയും;
വൃദ്ധസദനമെന്ന ആശയം
ചിന്തയിൽ മുളച്ചു,
തെല്ലും വൈകാതെ
'അമ്മ തൻ കൈയും പിടിച്ചു
നടന്നു ഞാനാ സവിധത്തിലേക്കു
നോക്കിയതില്ല ഞാനാ മുഖത്തു
കണ്ണുകൾ ഈറനണിഞ്ഞോ എന്നു പോലും.
എന്നാൽ ജീവനുള്ളിവരെ ഞാൻ എവിടെ കളയും;
വൃദ്ധസദനമെന്ന ആശയം
ചിന്തയിൽ മുളച്ചു,
തെല്ലും വൈകാതെ
'അമ്മ തൻ കൈയും പിടിച്ചു
നടന്നു ഞാനാ സവിധത്തിലേക്കു
നോക്കിയതില്ല ഞാനാ മുഖത്തു
കണ്ണുകൾ ഈറനണിഞ്ഞോ എന്നു പോലും.
വീണ്ടും തിരക്കുകളിൽ മുഴുകി ഞാനും ,
പെറ്റമ്മ തൻ നോവും മറന്നുവല്ലോ;
പണമാണിന്നെൻ ഉറ്റ സ്നേഹിതൻ ;
ബന്ധങ്ങൾ തൻ നൂലിഴകളിൽ
കിടന്നീടുവാൻ തെല്ലും മനസ്സു ഇന്നെനിക്കില്ല ;
ഞാനിന്നത്തെ ലോകത്തിൻ പുത്രൻ .
പെറ്റമ്മ തൻ നോവും മറന്നുവല്ലോ;
പണമാണിന്നെൻ ഉറ്റ സ്നേഹിതൻ ;
ബന്ധങ്ങൾ തൻ നൂലിഴകളിൽ
കിടന്നീടുവാൻ തെല്ലും മനസ്സു ഇന്നെനിക്കില്ല ;
ഞാനിന്നത്തെ ലോകത്തിൻ പുത്രൻ .
Dr.Anuja.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക