കാര്യം നമ്മളെത്ര തുറന്ന മനസ്സുള്ള ആളാണെങ്കിലും കാമുകിക്കോ ഭാര്യക്കോ ബെസ്റ്റ് ഫ്രണ്ടുണ്ടെന്നറിയുമ്പോ വല്ലാത്തൊരു അസ്വസ്ഥതയാണു..
മാത്രല്ല ഈ പെമ്പിള്ളേർക്കൊരു കുഴപ്പമുണ്ട്..
സ്ഥാനത്തും അസ്ഥാനത്തും അവരുടെ മഹത്വം വിളിച്ചു പറയാനേ നേരമുണ്ടാവുള്ളൂ..
സ്ഥാനത്തും അസ്ഥാനത്തും അവരുടെ മഹത്വം വിളിച്ചു പറയാനേ നേരമുണ്ടാവുള്ളൂ..
പഹയൻ അല്പസ്വല്പം തമാശയൊക്കെ പറയുന്ന ആളാണെങ്കിൽ പിന്നെ പറയണ്ട..
പറഞ്ഞുവരുന്നത് അങ്ങനൊരു കൂട്ടുകാരൻ എന്റെ ഭാര്യക്കും ഉണ്ടാരുന്നു ട്ടാ..
കല്യാണത്തിനു കിട്ടിയ സമ്മാനങ്ങൾക്കിടയീന്നു ആ പഹയൻ കൊടുത്ത സമ്മാനം എനിക്കു കാണിച്ചു തരുന്ന സമയത്താണു ഞാനിക്കാര്യം അറിയുന്നത്..
കല്യാണത്തിനു കിട്ടിയ സമ്മാനങ്ങൾക്കിടയീന്നു ആ പഹയൻ കൊടുത്ത സമ്മാനം എനിക്കു കാണിച്ചു തരുന്ന സമയത്താണു ഞാനിക്കാര്യം അറിയുന്നത്..
കെട്ടപ്പോ തന്നെ ഉള്ളിലൂടൊരു കൊള്ളിയാൻ നെഞ്ചിനെ കീറിമുറിച്ചു പുറത്തേക്കു പോയി ചുവരിലിടിച്ചു താഴേക്കു വീണു..
പക്ഷേ പുറമേക്ക് ഞാൻ "ഓഹ് ഗ്രേറ്റ്" എന്നൊക്കെ പറഞ്ഞു വിശാലഹൃദയൻ ആവാൻ ശ്രമിച്ചെങ്കിലൂം ആ ഭാവം കൃത്യമായി മുഖത്തേക്കു വന്നീല..
ഞാനാ സമ്മാനത്തിലേക്കു സൂക്ഷിച്ചു നോക്കി..
മരത്തടിയിൽ തീർത്ത മനോഹരമായൊരു കൊട്ടാരത്തിന്റെ മാതൃകയാരുന്നു അതു..
മരത്തടിയിൽ തീർത്ത മനോഹരമായൊരു കൊട്ടാരത്തിന്റെ മാതൃകയാരുന്നു അതു..
"നല്ലഭംഗീണ്ടല്ലേ.."
അവളിപ്പഴും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു നിപ്പാണു..
അവളിപ്പഴും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു നിപ്പാണു..
"നീയത് അവിടെവിടെലും വെച്ചേ.."
ഉള്ളിലുണ്ടായിരുന്ന അസ്വസ്ഥത പുറത്തുകാണിക്കാതെ ഞാനവളോട് പറഞ്ഞു..
ഉള്ളിലുണ്ടായിരുന്ന അസ്വസ്ഥത പുറത്തുകാണിക്കാതെ ഞാനവളോട് പറഞ്ഞു..
ധൃതിയായോ കള്ളൻ എന്നമട്ടിലെന്നെ നോക്കിയവൾ അതെടുത്തു മേശപ്പുറത്തു വെച്ചു..
എന്നിട്ടു ചിരിച്ചോണ്ടരികിലേക്കു വന്നിരുന്നു..
"എന്നാലും എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല...
ഞാൻ കരുതിയത് അവനെന്റെ കല്യാണത്തിനു വരില്ലെന്നാ.."
ഞാൻ കരുതിയത് അവനെന്റെ കല്യാണത്തിനു വരില്ലെന്നാ.."
പടച്ചോനെ ഇവളിതെന്തോന്നു ഭാവിച്ചാ..
ഞാൻ ജനാല വാതിൽതുറന്നു വെച്ചു..
ഉള്ളിലെ ചൂടൊന്നു തണുക്കട്ടെ..
ഉള്ളിലെ ചൂടൊന്നു തണുക്കട്ടെ..
"നല്ല കാറ്റല്ലേ.."
ഞാനതു കേൾക്കാത്തമട്ടിലവളോട് പറഞ്ഞു..
ഞാനതു കേൾക്കാത്തമട്ടിലവളോട് പറഞ്ഞു..
കാറ്റിനെ ഇങ്ങള് മുന്നെ കണ്ടിട്ടില്ലേയെന്ന ഭാവത്തിൽ അവളെന്നെ നോക്കിയപ്പൊൾ കാറ്റിനെ കൂട്ടുപിടിച്ചു റൊമാന്റിക് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു ഞാൻ ജനാല വാതിൽ വലിച്ചടച്ചു..
ആ പണ്ടാരക്കാലന്റെ ഗിഫ്റ്റ് നല്ലൊരു രാത്രിയെ നശിപ്പിച്ചതിലുള്ള ദേഷ്യം ഉള്ളിലുണ്ടാരുന്നേലും ഞാനവളോട് ചോദിച്ചു..
"നിങ്ങളെങ്ങിനാ..
നല്ല കൂട്ടാരുന്നോ.."?
നല്ല കൂട്ടാരുന്നോ.."?
"പിന്നല്ലാണ്ട്..
അവനെന്നെ വല്യ കാര്യമാരുന്നു.."
അവനെന്നെ വല്യ കാര്യമാരുന്നു.."
ഹും കാണാൻ കൊള്ളാവുന്ന പെങ്കുട്ട്യോൾക്ക് ഒക്കെ ഇങ്ങനൊരു കാര്യക്കാരൻ ഉണ്ടാവും..
പറഞ്ഞിട്ടു കാര്യമില്ല..
പറഞ്ഞിട്ടു കാര്യമില്ല..
"നിങ്ങളെന്താ ആലൊചിക്കുന്നേ.."?
"ഒന്നൂല്യ വാ കിടക്കാം.."
ഉം..
ലൈറ്റണച്ചുകൊണ്ടു അവളരികിൽ വന്നുകിടന്നപ്പോ മുല്ലപ്പൂവിന്റെ മണം മൂക്കിലേക്കിരച്ചു കയറി..
പിറ്റേന്നു രാവിലെയുണർന്നു മുടിചീകാൻ കണ്ണാടിക്കു മുന്നിൽ നിന്നപ്പോഴുണ്ട് ആ കുരിശ് അതിന്റെ മുന്നിൽ..
ഇവൾക്കിതു വേറെവിടെയും കൊണ്ടുവെക്കാൻ കണ്ടില്ലെ..
മനുഷ്യന്റെ സ്വസ്ഥത കെടുത്താനായിട്ടു..
തൂക്കിയെടുത്ത് വെളിയിലേക്കെറിയാനാണ് തോന്നിയതു..
പക്ഷേ അതു ശരിയാവില്ല..
കഷ്ടി ഒരുദിവസം തികയും മുന്നെ ഡൈവോഴ്‌സായലോ..
ചുരുക്കിപറഞ്ഞാൽ ദിവസം കഴിയുന്തോറും അതെന്റെ ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു..
അങ്ങിനെയിരിക്കെ ഒരു ദിവസം..
പതിവുപോലെ എന്തോപറയുന്നതിനിടെ അവളവന്റെ കാര്യം എടുത്തിട്ടു..
ഒന്നും രണ്ടും പറഞ്ഞു വഴക്കായി..
ഒന്നും രണ്ടും പറഞ്ഞു വഴക്കായി..
അതിനല്ലേലും പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലൊ..
എന്റെ ഓരോ വാദമുഖങ്ങളും അവളൊരു വക്കീലിനെ പോലേ ഒടിച്ചുമടക്കി കയ്യിലോട്ട് തന്നു..
എന്റെ ഓരോ വാദമുഖങ്ങളും അവളൊരു വക്കീലിനെ പോലേ ഒടിച്ചുമടക്കി കയ്യിലോട്ട് തന്നു..
രക്ഷയില്ലാതെ വന്നപ്പോഴാണു കണ്ണാടിക്കു മുന്നിലുണ്ടായിരുന്ന ആ കുരിശ് കണ്ണിൽപ്പെട്ടത്..
ഒരു കൊടുങ്കാറ്റുപോലെ കുതിച്ചു ചെന്നതെടുത്ത് തറയിലേക്കിട്ടു..
എന്നിട്ടും അരിശം തീരാഞ്ഞു കാലോണ്ട് അമർത്തിചവുട്ടി തവിടുപൊടിയാക്കിയപ്പോ മനസ്സിലെന്തെന്നില്ലാത്ത സന്തോഷമാരുന്നു..
എന്നിട്ടും അരിശം തീരാഞ്ഞു കാലോണ്ട് അമർത്തിചവുട്ടി തവിടുപൊടിയാക്കിയപ്പോ മനസ്സിലെന്തെന്നില്ലാത്ത സന്തോഷമാരുന്നു..
എനിക്കു ഭ്രാന്തായിക്കാണുമോ എന്നുകരുതിയിട്ടോ അതോ ഇനിയെന്തെലും മിണ്ടിയാൽ അവൾക്കിട്ടും കിട്ടുമൊ എന്നുപേടിച്ചാണോ എന്നറിയില്ല..
അവൾ പിന്നീടൊന്നും മിണ്ടിയില്ല..
അവൾ പിന്നീടൊന്നും മിണ്ടിയില്ല..
കുറേനാളുകൾക്ക് ശേഷം ഒരിക്കൽ ഞാനവളോട് അതെപ്പറ്റി പറഞ്ഞപ്പോൾ അവള് പറയുവാ..
"പെണ്ണൊരു കാര്യം മറച്ചുവെക്കണമെന്നാഗ്രഹിച്ചാൽ ലോകത്തൊരാൾക്കും അതുകണ്ടുപിടിക്കാൻ സാധിക്കില്ല..
അങ്ങനൊന്നും ചെയ്യാതെ എല്ലാം ഭർത്താവിനോട് പറയുന്നതു ഒളിപ്പിക്കാനായി ഒന്നുമില്ലാത്തതു കൊണ്ടാ..
പക്ഷേ അതിനേക്കാളെനിക്ക് സന്തോഷമായതു എന്താണെന്നൊ.."
അങ്ങനൊന്നും ചെയ്യാതെ എല്ലാം ഭർത്താവിനോട് പറയുന്നതു ഒളിപ്പിക്കാനായി ഒന്നുമില്ലാത്തതു കൊണ്ടാ..
പക്ഷേ അതിനേക്കാളെനിക്ക് സന്തോഷമായതു എന്താണെന്നൊ.."
"എന്താ.."?
"അവനെപ്പറ്റിയൊക്കെ പറയുമ്പോൾ ചെറുതായെങ്കിലും ഈ മുഖത്ത് കാണുന്ന കുശുമ്പുണ്ടല്ലോ..
അതു പോരെ എന്നോടെത്ര ഇഷ്ടമുണ്ടെന്നു തെളിയിക്കാൻ.."
അതു പോരെ എന്നോടെത്ര ഇഷ്ടമുണ്ടെന്നു തെളിയിക്കാൻ.."
"അയ്യട അതൊന്നുമല്ല സത്യം.."
"പിന്നെ.."?
"ആ തെണ്ടി നിന്നെ പ്രണയിച്ചു കല്യാണം കഴിച്ചിരുന്നേൽ ഞാനിതൊന്നും അനുഭവിക്കേണ്ടി വരില്ലാരുന്നല്ലോ എന്നാരുന്നു ഞാനോർത്തേ..
ആ ദേഷ്യവും സങ്കടവും തീർക്കാനാണ് ഞാനതെറിഞ്ഞു പൊട്ടിച്ചതും.."
ആ ദേഷ്യവും സങ്കടവും തീർക്കാനാണ് ഞാനതെറിഞ്ഞു പൊട്ടിച്ചതും.."
"അതെയതെ വിശ്വസിച്ചു ട്ടാ..!!
By: Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക