Slider

മർമ്മാണി വിദ്യ

0


നി കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കടച്ചോ ദിനേശാ"..
അയൽവാസി സുമതി ചേച്ചീടെ ചോദ്യം കേട്ടാണ് വെളിയിലേക്ക് നോക്കിയത്. പെങ്ങളും സുമതി ചേച്ചിയും കൂടെ അവളെ ഉന്തി തള്ളി റൂമിലേക്ക് ആക്കി ഒരു ആക്കിയ ചിരിയും പാസ്സാക്കി വാതിലടച്ചു... രണ്ട് കൈയും കൊണ്ട് പാലും പിടിച്ച്, അടിയിലേക്ക് നോക്കി നാണിച്ച് അവൾ നിന്നു..
കുറച്ച് നേരായി ഈ കാത്തിരുപ്പ് തുടങ്ങിയിട്ട്.. പറയാൻ മറന്നു .... ഇന്ന് ഞങ്ങടെ ആദ്യ രാത്രിയാണ്...
അവളുടെ കയ്യിൽ നിന്ന് പാല് വാങ്ങി മേശപ്പുറത്ത് വെച്ച് അവളെ പിടിച്ച് കട്ടിലിൽ
പിടിച്ചിരുത്തി..
മടിച്ച് മടിച്ച് അവൾ ഇരുന്നു.... എന്ത് പറഞ്ഞ് തുടങ്ങണമെന്ന് ഒരു പിടിയും ഇല്ല..
ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അവൾ പറഞ്ഞു...
"എനിക്കൊരു കാര്യം പറയാണ്ട്..."
ദൈവമേ.. എന്താന്നാവോ.. എവിടെയോ എന്താ ഒരു വശപ്പിശക്.
എന്താണെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
" ചേട്ടൻ എന്നോട് ക്ഷമിക്കണം.. ഞാൻ മറ്റൊരാളുമായി ഇഷ്ടത്തിലാണ്.. എന്നെ ഒന്നും ചെയ്യരുത്... എന്നെ അവന്റെ കൂടെ ജീവിക്കാൻ അനുവദിക്കണം.."..
"എന്ത്.. എന്താ പറഞ്ഞത്. ?,"
"ഞാൻ മറ്റൊരാളുമായി ഇഷ്ട്ടത്തിലാന്ന്.. അവൻ കുറച്ച് കഴിഞ്ഞാൽ വണ്ടിയും കൊണ്ട് വരും. ദയവ് ചെയ്ത് എന്നെ അവന്റെ കൂടെ പോകാൻ അനുവദിക്കണം.."
ഒരു ഞെട്ടലോടെയാണത് കേട്ടത്.. രണ്ട് ചെവികളിൽ നിന്നും എന്തോ ഒന്ന് പറന്ന് പോകുന്നത് പോലെ... ഇതായിരിക്കുമോ ഈ കിളി പോയി ന്ന് പറയുന്നത്.. അന്തരിഷത്തിൽ ഒരു തേപ്പിന്റെ മണം. കുറെയധികം വലിയ വണ്ടുകൾ ചെവിക്ക് ചുറ്റും മുരണ്ട് നടക്കുന്നത് പോലെ..
ഫർണിച്ചർ കടക്കാരൻ സൈനുപ്പാക്കാന്റെ ന്ന് കടം വാങ്ങിയ പുതിയ കട്ടിലിൽ തളർന്നിരുന്നു. റൂമിൽ ചങ്കുകൾ അണിയിച്ചൊരുക്കിയ ചമയങ്ങളും വർണ്ണങ്ങെളും എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നുവോ.. ബെഡിൽ വിതറിയ മുല്ലപ്പൂവിനൊക്കെ ഒരു ചെമ്പരത്തി പൂവിന്റെ ചേല്..എന്തിന് പറയുന്നു പകുതി കാശിന് വിളിച്ച രണ്ട് ചിട്ടികൾ കൊണ്ട് തേച്ച്, വൈറ്റ് വാഷ് അടിച്ച ചുവരുകൾക്ക് പോലും ഒരു പുച്ഛം..
ഇരുപത്തിമൂന്ന് വയസ്സിന് മുമ്പ് കല്ല്യാണം കഴിക്കണമെന്ന് എന്റെ സ്വന്തം ജാതകത്തിൽ പറഞ്ഞത് കൊണ്ടാണ് ,വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇത്ര ചെർപ്പത്തില് കല്ല്യാണം.... സത്യായിട്ടും .... അല്ലാതെ എനിക്ക് രെു കമ്പവുമുണ്ടായിട്ടല്ല..
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഇല്ലാത്ത ധൈര്യം സംഭരിച്ച് ഇത്രയൊക്കെയായിട്ടും ഒരു കൂസലുമില്ലാതെ റൂമിന്റെ ഒരു മൂലയിലെ അദ്യശ്യ ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു..
"അപ്പോൾ അണക്ക് ഇത് കല്ല്യണത്തിന് മുമ്പ് പറഞ്ഞൂടായിരുന്നോ.?അന്ന് അന്റെ വായേല് എന്തായിരുരുന്നു?"....
"വീട്ടുകാര് സമ്മതിക്കൂല അതാ.."
"എന്നാ പിന്നെ നിങ്ങക്ക് ഒളിച്ചോടിക്കൂടായിരുന്നോ?..
"അതിന്.. അവന് ജോലിയൊന്നുമായിട്ടില്ല.. എന്റെ കൂടെ പഠിക്കുന്നവനാ... എന്തെങ്കിലും ജോലിയൊക്കെ കിട്ടുന്നത് വരെ കഴിഞ്ഞ് കൂടാൻ എന്റെ സ്വർണ്ണം എടുക്കാന്നാ അവൻ പറഞ്ഞിരിക്കുന്നത്.. കല്യാണത്തിന് മുമ്പ് പോയാൽ അത് കിട്ടൂലല്ലോ.? അതാ..
അത് ശരി എല്ലാരെയും നിരത്തി തേക്കാനുള്ള പരിപാടിയാ ല്ലേ.. അവളുടെ കൂടെ പഠിക്കുന്നവനാണെങ്കിൽ ഒരു പത്തൊമ്പതോ ഇരുപതോ വയസ്സ് കാണും..
"എനിക്കെന്താ പണിയെന്ന് അറിയാവോ നിനക്ക്?"
തേപ്പ് പണിയെന്ന് അല്ലേ പറഞ്ഞിരുന്നത്...
(ഉം.. അപ്പോൾ അണക്ക് അതൊക്കെ അറിയാം.. നീ ഇപ്പോൾ എന്നോട് ചെയ്യുന്നതും അത് തന്നെയാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു.)
"എന്നാ ഇനി ഞാനൊരു കാര്യം പറയട്ടെ.. നാട്ടുകാരുടേന്ന് മുഴുവൻ കടം വാങ്ങി, ഇല്ലാത്ത പൈസ ഉണ്ടാക്കിയിട്ടാണ് ഞാൻ ഇതിനൊരുങ്ങിയത്.. പിന്നെ നി ഇപ്പോൾ ഇവിടന്നിറങ്ങി അവന്റെ കൂടെ പോയാൽ കമ്പോളത്തിൽ എന്റെ വില ഇടിഞ്ഞു. ഞാനൊരു രണ്ടാം കെട്ടുകാരനാകും.പിന്നെ ഊള നാട്ടുകാരുടെ പരിഹാസം വേറെയും.. ധനനഷ്ടം ,മാനഹാനി.... അത് കൊണ്ട് നടക്കൂല മോളെ..
നിനക്കൊക്കെ ഒരു വിചാരമുണ്ട് ഞങ്ങൾ ആണുങ്ങൾ വെറും മണുങ്ങന്മാരാണെന്ന്."
കരഞ്ഞ് കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്..
"ഞാൻ ചേട്ടനെ ഇങ്ങനെയൊന്നുമല്ല കരുതീത്."
"പിന്നെ നീ എന്താ കരുതിയത്? ചില സീരിയലുകളിലും സിനിമകളിലുമൊക്കെ കാണുന്നത് പോലെ നീ ഒന്ന് കരഞ്ഞ് കണ്ണീരൊലിപ്പിക്കുമ്പോഴേക്കും എല്ലാം മറന്ന് ഏട്ടന്റെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ കല്ല്യാണം നടത്തി തരുന്ന അന്ത മാതിരി നായകനാ കരുതിയാ.. ?
ഇത് വേറെ..ദിനേശൻ ഡീ..
അത് കൂടി കേട്ടപ്പോൾ അവൾ നിന്ന് മോങ്ങാൻ തുടങ്ങി. പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ജനൽ തുറന്ന് നോക്കി.. അവനാണെന്ന് തോന്നുന്നു.. മെല്ലെ വാതില് തുറന്ന് ആരും കാണാതെ പുറത്തിറങ്ങി.. അയൽവാസി പോലീസുകാരൻ ഗോപാലേട്ടൻ വീടിന് മുറ്റത്ത് കസേരയിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെന്നു. എന്നെ കണ്ടപാടെ മൂപ്പര് ഒരു ചിരിയോടെയാണ് ചോദിച്ചത്..
"എന്താ ദിനേശാ ഈ നേരത്ത്.. വല്ല ക്രമസമാധാന പ്രശ്നവും?"
മൂപ്പരുടെ അടുത്തിരുന്ന് ഞാൻ കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞു.. എല്ലാം കേട്ട മൂപ്പര് റോഡിലേക്ക് നോക്കി .. അവരായിരിക്കും അത് അല്ലേ..
റോഡിൽ വണ്ടിക്ക് ചുറ്റും ആ തെണ്ടിയും കൂട്ടുകാരും മണലീട്ട് സിമന്റിട്ട് വെള്ളം ഒഴിക്കാൻ പണിക്കാര് നിൽക്കുന്നത് പോലെ ഉണ്ട്.. തേപ്പ് തുടങ്ങാൻ..
ദിനേശാ.. ചെറിയ കുട്ടിയല്ലേ.. പ്രായത്തിന്റെയാ.. നീ വീട്ടിലേക്ക് ചെല്ല്.. അവളെ വഴിയെ പറഞ്ഞ് മനസ്സിലാക്കിയാ മതി.. എല്ലാം ശരിയാകും .. നീ സ്നേഹത്തോടെ നാല് വാക്ക് പറഞ്ഞ്, രണ്ടീസം കഴിഞ്ഞിട്ട് അവളെയും കൂട്ടി വല്ല ഊട്ടിയോ മൈസൂരോ ഒക്കെ ഒരു ട്രിപ്പും അടിച്ചാൽ തീരുന്ന പ്രണയ നൊമ്പരമൊക്കെയൊള്ളൂ ഇന്നത്തെ ഗുൽമോഹർ പൂത്തൂന്ന് ഒക്കെ പറഞ്ഞതിനൊള്ളു.. ഇവരുടെ കാര്യം ഞാനേറ്റു.. ഏതായാലും നമ്മുടെ സ്കൂളിലെ വിലാസിനി ടീച്ചറുടെ വീട്ടിൽ കയറിയ കള്ളനെ കിട്ടാതെ പുലിവാല് പിടിച്ച് നിൽക്കാണ്.. രണ്ടീസം ഇവരെ ഇട്ട് ചുറ്റിക്കാം..
ഗോപാലേട്ടന്റെ പറച്ചിൽ കേട്ടപ്പോൾ ചെറിയ ഒരു സമാധാനം..
"എന്നാ നി വിട്ടോ.നിന്റെ ചെവി ഇങ്ങട്ട് കൊണ്ടുവാ.. പെണ്ണുങ്ങളുടെ ഹൃദയം കവരാൻ ചെറിയ ഒരു മർമ്മാണി വിദ്യ പറഞ്ഞരാം..
മുപ്പര് ചെവിയിൽ ഒരു സൂത്രവും പറഞ്ഞ് തന്ന് യൂണിഫോമിടാനായി വീടിനകത്തേക്ക് പോയി.. ഞാൻ നേരെ വീട്ടിലേക്കും..
വീട്ടിലെത്തി പുറത്ത് നിന്ന് കൊളുത്തിട്ട വാതില് തുറന്ന് റൂമിലെത്തി.അവളപ്പോളും ഒരു മൂലയിൽ നിന്ന് ചിണുങ്ങുന്നുണ്ട്..
ദാഹം കാരണം തൊണ്ട വരണ്ടത് കൊണ്ട് മേശപ്പുറത്തിരിക്കുന്ന പാല് ഒറ്റ വലിക്ക് കുടിച്ച്, അവളെ പിടിച്ച് കട്ടിലിൽ ഇരുത്തി.. ഗോപാലേട്ടനെ മനസ്സിൽ ധ്യാനിച്ച് ലൈറ്റ് ഓഫാക്കി..
ഗോപാലേട്ടാ.. മർമ്മാണി ദൈവങ്ങളെ കാത്തോളണേ...

By: Mansoor Pmna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo