ഗരുഡവൈഡൂര്യം - ഭാഗം 3
കർമവീര , അമിതമായ ആവേശം നിനക്ക് നാശമേ വരുത്തൂ.. നീ എതിരിടുന്നത് മഹാ ശക്തിയോടാനാണ്. രൂപമില്ലാത്ത ആത്മാവാണ് നീ. വെറും ആത്‌മാവ്..
ഇല്ല.. തീക്കുട്ടീ , എന്നിലാളുന്ന അഗ്നിയെ അടങ്ങാൻ സമ്മതിക്കില്ല ഞാൻ.,. കഴിഞ്ഞതൊക്കെ മറന്നു ശാന്തഭാവം കൈവരിക്കാൻ എനിക്ക് കഴിയില്ല.. ഓർമ്മയുണ്ടോ നിനക്ക്,, അന്ന് ഗരുഡ വൈഡൂര്യം നമുക്ക് ലഭിച്ചതായിരുന്നു...സർവ പ്രപഞ്ചവും നമുക്ക് മുന്നിൽ അടിയറവു പറയുമായിരുന്നു.. അനന്തമായ ശക്തികൾ കൈവെള്ളയിൽ വന്നതായിരുന്നു.. ഒരു നിമിഷം.. അതെ ഒരു നിമിഷം.. എല്ലാം നഷ്ടമായില്ലേ.. ശരീരം നഷ്ടപ്പെട്ടു അലയാൻ ശപിക്കപ്പെട്ട നമുക്ക് ക്ഷമിക്കാനാകുമോ തീക്കുട്ടീ..
ഇല്ല,, പ്രതികാരം. കൃഷ്ണപുരിയോട് മുഴുവനും.. പക്ഷെ എടുത്തുചാടി ഓരോന്ന് ചെയ്തു ഇനിയും പരാജപെടാൻ തീകുട്ടി തയ്യാറല്ല കർമവീര.. ആലോചിച്ചു വേണം ഇനിയുള്ള എല്ലാ നീക്കങ്ങളും.. മഹാശക്തികളുടെ ഉറവിടമായ ഗിരിധർ വരുന്നുണ്ടാകും ഇപ്പോൾ.. അത് നീ ആലോചിച്ചോ..ശൈവശക്തിയാണവൻ.. വിശേഷാൽ അവൻ മറ്റു ഗ്രഹങ്ങളിലുള്ള ശക്തികളുടെ സുഹൃത്തും..നിന്നെ തളച്ച മഹാമന്ത്രികനായ വൈവസ്വതന്റെ പുനർജന്മവും.
നമുക്കെന്താ,, നമുക്കെന്താ തീക്കുട്ടീ.. സൗഹൃദങ്ങൾ ഇല്ലേ.. നമ്മുടെ ഒരു മന്ത്രം ചൊല്ലി വിളിക്കാൻ കഴിയാതെ ഇത്രകാലം നമ്മുടെ നാവു ബന്ധിച്ചു എന്ന ഒരൊറ്റ കാരണത്താൽ അല്ലെ നമ്മൾ ഇവിടുള്ള ഓരോ ചിതയിലും ഏരിയേണ്ടി വന്നത്... ഇന്ന് തൊട്ടു നാം വീണ്ടും ഉപാസിക്കുകയാണ്.. നമ്മുടെ ശക്തികളെ,, പാതാള ഗ്രഹത്തിലെ വാതളികളെ. പാട്ടാളികളെ.. അവർ വരും.. സർവ്വശക്തിമാന്മാരായ അവർ വീണ്ടും വരും ഈ ഭൂമിയിലേക്ക്..
എങ്ങനെ നമ്മൾ ഇനി അവരെ ബന്ധപ്പെടും.. എത്ര നൂറ്റാണ്ടുകളായി നാം ബന്ധിക്കപ്പെട്ടിട്ടു..
വിഡ്ഢി. നമ്മുടെ ഒരു നൂറ്റാണ്ടു അവരുടെ പത്തു ദിവസം മാത്രമാണ്.. സമയക്രമം ഓരോ ലോകത്തും ഒരേപോലെ വരുന്നില്ല തീക്കുട്ടീ..
കർമവീരൻ ചുടലയിൽ കത്തുന്ന ഒരു ചിതക്ക് മുകളിൽ പദ്മാസനത്തിൽ ഇരുന്നു.. തീക്കുട്ടിക്കറിയാം .. ചുടലയക്ഷി മന്ത്രം പതിനായിരത്തൊന്നു വട്ടം ഉരുവിടാതെ ആ ആത്മാവിനി ഉണരില്ല എന്ന്.. ഇത് തന്നെയാണ് പണ്ടും പതിവ്.. .ഈ മന്ത്രങ്ങൾ ടെലിപ്പത്തിക് സന്ദേശമായി കാലങ്ങൾക്കപ്പുറം ചെന്നെത്തണം.. സമയലോകങ്ങൾ കടന്നു പാതാള ഗ്രഹത്തിൽ .. അവരാണ് വരിക.. അവരാണ് സഹായിക്കുക.. ഗരുഡവൈഡൂര്യം കൈയ്യിലുള്ള കർമവീരനെ അവർക്കാണ് വേണ്ടത്. ഭൂമിയെ കീഴടക്കാൻ അവർക്കും സ്പാർട്ട ഗ്രഹത്തിലെ ദൈവതന്മാർക്കും ഇടയിലെ വിലങ്ങുതടിയായി മാറിയത്.. ദൈവതന്മാരാണ് പരമമായ ആ ശക്തിയെ ഗരുഡ വൈഡൂര്യത്തിൽ അടക്കി നാഗക്കവിൽ മറച്ചു വച്ചതു.. ശക്തരിൽ ശക്തനും, കൂർമ്മ ബുദ്ധിയും ഉള്ളവനെ ആ രത്നം സ്വന്തമാക്കാൻ കഴിയൂ,
കർമവീരൻ.. ഭാരതത്തിലെ ഏറ്റവും വലിയ ചക്രവർത്തിയായിരുന്ന മഹേന്ദ്രത്തിലെ ഏറ്റവും നല്ല യോദ്ധാവായിരുന്നു. .. മറ്റു യോദ്ധാക്കളെ പോലെ .. കരുത്തുറ്റ ശരീരം മാത്രമല്ല.. കൂർമ്മ ബുദ്ധിമാനും ആയിരുന്നു..രാജ രാജ ഗജേന്ദ്രൻ ഭരിച്ചിരുന്ന കാലം.. അന്നൊരിക്കലാണ് കർമവീരനെ കാണാൻ ഹിമാലയത്തിൽ നിന്നും മാർത്താണ്ഡൻ വന്നത്.. മാർത്താണ്ഡൻ.. നെഞ്ചോളം വരുന്ന താടി.. നീണ്ടു ചുരുണ്ടു ജട പിടിച്ച മുടി.. ചുവന്ന വസ്ത്രം, കറുത്ത ഉത്തരീയം.. കണ്ണുകളിൽ എപ്പോഴും കത്തിനിൽക്കുന്ന ക്രൗര്യ ഭാവം..
കർമവീര..നാം മാർത്താണ്ഡൻ. നിനക്ക് നമ്മെ അറിയില്ല.. പക്ഷെ കാലങ്ങളായി നാം നിന്നെ തേടി അലയുന്നു..
അങ്ങെവിടെ നിന്ന് വരുന്നു.. എന്തിനാണ് നമ്മെ തേടി അലയുന്നത്., എന്താണ് അങ്ങേക്കായി നമുക്ക് ചെയ്യാൻ കഴിയുന്നത്..
ഹ ഹ ഹ.. മാർത്താണ്ഡന്റെ അട്ടഹാസം കാറ്റിനെ പോലും പിടിച്ചു നിർത്തി..
നമുക്ക് വേണ്ടി നീ ഒന്നും തന്നെ ചെയ്യേണ്ടതില്ല.. നീ നിനക്ക് വേണ്ടി മാത്രം പ്രവർത്തിച്ചാൽ മതി,
നമുക്കൊന്നും മനസ്സിലാകുന്നില്ല.. തെളിച്ചു പറഞ്ഞാൽ കൊള്ളാം, നമുക്ക് വേണ്ടതാണല്ലോ നാം ചെയ്തു കൊണ്ടിരിക്കുന്നത്..
അല്ല മാർത്താണ്ഡ.. ഇരുൾ മൂടിയ നിന്റെ കണ്ണുകൾ തുറക്കൂ, ഈ നാടിൻറെ അവകാശിയാകാൻ നീ ആണ് യോഗ്യൻ,, ,നിന്നെ നാം ഈ നാടിൻറെ മാത്രമല്ല സർവ പ്രപഞ്ചത്തിന്റെയും ചക്രവർത്തി ആക്കം..അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഒളിഞ്ഞിരിക്കുന്ന ഒരു ശക്തി കണ്ടെത്താൻ നമ്മെ സഹായിക്കുക എന്നതാണ്...
അങ്ങയെ സഹായിക്കാൻ എന്തുണ്ട് നമ്മുടെ വാസം.. ആളും, അർത്ഥവുമില്ല.. ഏകനാണ് നാം..
ഹ ഹ ഹ.. കർമവീര.. അതാണ് നാം പറഞ്ഞത് നിനക്ക് നമ്മെ അറിയില്ല എന്ന്.. നമ്മുടെ കൂട്ടാളികളെ അറിയില്ല എന്ന്.. പാതാളലോകം അറിയില്ല എന്ന്.. നീ പറയുന്ന ആളും അർത്ഥവും നമുക്കുണ്ടാവാൻ ക്ഷണ നേരം മതി.. വാതാളികളും പാട്ടാളികളും നമ്മെ സഹായിക്കും.. ആദ്യം നീ ഈ രാജ്യത്തെ നിന്റെ അധീനതയിലാക്കൂ..
പക്ഷെ അങ്ങനെ എങ്കിൽ എന്തിനാണ് ഞാൻ.. നിങ്ങള്ക്ക് എന്റെ സഹായം എന്തിനാണ്..
കർമവീര.. കർക്കിടകത്തിലെ രോഹിണി.. കറുത്ത രോഹിണി. സൂര്യൻ ദഖ്‌സിനയത്തിൽ. ശനി സ്വ ക്ഷേത്രത്തിൽ , രണ്ടാം ഭാവം കുജൻ. ഇതാണ് നിന്റെ ജാതകം.. ആ നിനക്ക് മാത്രമേ ഗരുഡവൈഡൂര്യം ഇനി സ്വന്തമാകൂ
പാതാളഗരത്തിലെ വാതാളികളും പാട്ടാളികളും അങ്ങനെ കർമവീരനുമായി സന്ധി ഉണ്ടാക്കി.. നിഷ്പ്രയാസം ഒരു നാഴിക കൊണ്ട് കർമവീരൻ മഹേന്ദ്രത്തിലെ രാജാവായി.. പാട്ടാളികളും വാതാളികളും അങ്ങനെ ഭൂമിയിൽ വാസം ഉറപ്പിച്ചു...ഗരുഡവൈഡൂര്യം തേടി കർമവീരൻ കൃഷ്ണപുരിയെ ഇളക്കി മരിച്ചു.. ഞങ്ങൾ കൊടിയ പീഠങ്ങളിൽ നരകിച്ചു. സുന്ദരികളായ കൃഷ്ണപുരിയിലെ സ്ത്രീകൾ മാന ഭയത്താൽ സ്വശരീരം സ്വയം ഹോമിച്ചു.. ഇല്ലിമുറ്റത്തമ്മയുടെ നട തുറന്നു കർമവീരൻ ശ്രീലകത്തു കയറി..ദേവീ വിഗ്രഹത്തോടു ചേർന്നാണ് ഗരുഡ വൈഡൂര്യം എന്ന സൂചന മാത്രമേ പാതാള ഗ്രത്തിൽ ഉള്ളവർക്കറിയൂ.. കർമവീരൻ കളിയുടെ വിഗ്രഹം പറിച്ചു മാറ്റാൻ ശ്രമിച്ചു.. അപ്പോഴാണ് ദൈവതന്മാരുടെ വരവുണ്ടായത്.. ശ്രീ ശക്തിയുടെ തടങ്ങൾ ഏൽക്കാൻ ക്രമവീരന്റെ കരുത്തു മതിയായില്ല..
മാർത്താണ്ഡൻ അപ്പോൾ ചുടലയിൽ മഹാപൂജയിൽ ആയിരുന്നു.. കർമവീരന് വേണ്ട ശക്തികൾ ആവാഹിക്കാനും.. കർമവീരനിൽ യോജിപ്പിക്കാനുമായി മാർത്താണ്ഡൻ കഠിനമായി യത്നിച്ചു. ശ്രീ ശക്തിയുടെ മായാ ശക്തി ശ്രീലകത്താണെന്നു ഗണിച്ച മാർത്താണ്ഡൻ ആഗ്നേയം ജപിച്ചു.. അടക്കിവച്ചിരുന്ന അഗ്നിയുടെ ശക്തി വായുവിന്റെ സഹായത്താൽ ശ്രീലകത്തേക്കു ഉണർത്തി ..
ശ്രീലകം അഗ്നി വിഴുങ്ങി.. അപ്പോഴാണ് ദൈവതന്മാർ പ്രത്യക്ഷമായതു.. സ്പാർട്ട ഗ്രഹത്തിലെ ദൈവത്താന്മാരെ പറ്റി അതുവരെ കേട്ടറിവ് ഉണ്ടായിരുന്നുള്ളു.. അതിൽ നിന്നും വന്ന വെള്ളത്താടി വച്ച ശുഭ്രവസ്ത്രധാരിയാ ആ വൃദ്ധൻ.. അദ്ദേഹമാണ് എല്ലാം നശിപ്പിച്ചത്.. വൈവസ്വതൻ ..അതാണയാൾ ..
ശ്രീലകം അഗ്നി വിഴുങ്ങി.. അപ്പോഴാണ് ദൈവതന്മാർ പ്രത്യക്ഷമായതു.. സ്പാർട്ട ഗ്രഹത്തിലെ ദൈവത്താന്മാരെ പറ്റി അതുവരെ കേട്ടറിവ് ഉണ്ടായിരുന്നുള്ളു.. അതിൽ നിന്നും വന്ന വെള്ളത്താടി വച്ച ശുഭ്രവസ്ത്രധാരിയാ ആ വൃദ്ധൻ.. അദ്ദേഹമാണ് എല്ലാം നശിപ്പിച്ചത്.. വൈവസ്വതൻ ..അതാണയാൾ ..
ആകാശത്തു മഴയെ ആവാഹിച്ച വൈവസ്വതൻ അഗ്നിയെ വരുണ മന്ത്രത്തിൽ തളച്ചു.. മാർത്താണ്ഡന്റെ മന്ത്രശക്തികൾ തകർക്കാൻ അദ്ദേഹത്തിന്റെ നാവു തന്നെ ബന്ധിച്ചു.. വാതളികളെ പാട്ടാളികളെ ഭസ്മമാക്കി..
ഗരുഡന്മാർ അദ്ദേഹത്തിന് സഹായിച്ചു.. അവസാനം പകുതി കരിഞ്ഞ ശ്രീലകത്തു ഭഗവതിയുടെ വിഗ്രഹം ചിരുതന്യം നശിക്കാതെ അവശേഷിച്ചു.. വൈവസ്വതനെ പുറകിലൂടെ ആക്രമിച്ച കർമവീരനെ അഗ്നി കീഴടക്കി.. ദേവിയുടെ ഉപാസകനായിരുന്ന അഗ്നിയെകൊണ്ട് ദേവിയെ നശിപ്പിക്കാൻ നോക്കിയതിനു പ്രതികാരം,, ദാഹിച്ചു പോയ കർമവീരന്റെ ആത്മാവിനു സമയകാലം കടക്കാൻ കഴിയാത്തതു പോലെ വായു ശപിച്ചു. കർമവീര നിന്നെ ഇവിടെ ഭൂമിയിൽ ബന്ധിക്കുന്നു.. സമയകാലങ്ങൾ നിനക്കന്യമാണിന്നു.. .ഇനി ദേവിക്ക് ശനിയുടെ അപഹാരം വരുന്ന കാലം വരെ ഇവിടെ ഈ ചുടലയിൽ എരിയുന്ന ഓരോ ചുടലയോടുമൊപ്പം നീയുമെരിയണം , മന്ത്രം ജപിക്കാതെ നാവു ബന്ധിച്ചു... എന്നും കർമവീരന്റെ കൂടെ തീകുട്ടി ഉണ്ടാകും.. ജയം അനിവാര്യമാണ്. പാതാളഗരത്തിലുള്ളവർ ആവാഹിക്കപ്പെടട്ടെ.,. ഗരുഡ വൈഡൂര്യം മറയിൽ നിന്നും പ്രത്യക്ഷമായി വരുന്ന രാവിനെ കാത്തിരിക്കാം,,
Vijay K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക