നഗരത്തിലെ മാർക്കറ്റിലെത്തി ഞാൻ.
ഏതുതരം വേണമെന്ന് കച്ചവടക്കാരൻ;
എനിക്കതറിയില്ലായിരുന്നു;
പഠനത്തിന് സഹായിക്കുന്ന മനസാക്ഷിയുണ്ടോ?
ഇല്ലായെന്നു മറുപടി.
രണ്ടു വൃക്കകളും തകർന്നവൻ ഞാൻ;
ചികിത്സാ സഹായ മനസാക്ഷിയുണ്ടോ?
ഒന്നു പോടോയെന്നു കച്ചവടക്കാരൻ.
എന്നാൽ വിശപ്പിനോ?
അതു തീരെയില്ല പോലും;
ഭാര്യയ്ക്കെത്രവയസ്സായെന്നു
മുപ്പത്തിമൂന്നായിട്ടുണ്ട്.
ഭാര്യയെ സഹായിക്കുന്ന മനസ്സാക്ഷി വേണോ?
ഇഷ്ടം പോലെയുണ്ട്;
ഏതു വേണമെങ്കിലും തിരഞ്ഞെടുത്തോളൂ;
അതു കിട്ടിയാൽ ബാക്കിയെല്ലാം കിട്ടും.
കവിളത്തൊരടി കൊടുത്തു;
ആഴിയുടെ ആഴങ്ങളിലേക്കു മനസ്സാക്ഷി തേടിപ്പോയി ഞാൻ.
സജി വർഗീസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക