
എല്ലാ ഓണാഘോഷവും മാളുകളിലേക്കും വലിയ വലിയ സൂപ്പർ മാർക്കെറ്റുകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ തഴയപ്പെട്ട ഒരു പിടി സാധാരണ കച്ചവടക്കാരുണ്ട്.
പലരുടേയും സ്ഥിതി കഷ്ടവുമാണ്.
പലരുടേയും സ്ഥിതി കഷ്ടവുമാണ്.
ഇന്നലെ വൈകീട്ട് ഒരു ഏഴു മണിയായപ്പോൾ വീട്ടുപടിയ്ക്കൽ നിന്ന് ഒരു കാരണവർ ചോദിച്ചു പപ്പടം വേണോ?
ഏകദേശം 72 വയസ്സിനു മുകളിൽ പ്രായം ഉണ്ട്.
മുൻവശത്ത് മാത്രം രണ്ടോ മൂന്നോ പല്ലുകൾ, ചുക്കിച്ചുളിഞ്ഞ മുഖത്ത് ദൈന്യതയുടെ ചിത്രം വ്യക്തം.
ഏകദേശം 72 വയസ്സിനു മുകളിൽ പ്രായം ഉണ്ട്.
മുൻവശത്ത് മാത്രം രണ്ടോ മൂന്നോ പല്ലുകൾ, ചുക്കിച്ചുളിഞ്ഞ മുഖത്ത് ദൈന്യതയുടെ ചിത്രം വ്യക്തം.
നല്ല പപ്പടം ആണോ?
ഞാൻ തന്നെ ഉണ്ടാക്കുന്നതാ. പഴയ പണ്ടാരൻ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.
സുഖമില്ല ഒന്നിനും.
സുഖമില്ല ഒന്നിനും.
എന്താ വില?
50 എണ്ണത്തിന് 60 രുപയാ.
മോൻ 55 തന്നാൽ മതി.
വീണ്ടും ഒരു പുഞ്ചിരി.
പക്ഷെ ഓരോ പുഞ്ചിരിയിലും കണ്ണ് നനഞ്ഞായിരുന്നു അത്ര മാത്രം.
മോൻ 55 തന്നാൽ മതി.
വീണ്ടും ഒരു പുഞ്ചിരി.
പക്ഷെ ഓരോ പുഞ്ചിരിയിലും കണ്ണ് നനഞ്ഞായിരുന്നു അത്ര മാത്രം.
കയ്യിലുള്ള ബാഗിലെ കുറെ കവറുകൾ തപ്പി കാരണവർ 50 എണ്ണം എണ്ണിയെടുത്തു.
ഒരു പേപ്പറിൽ പൊതിഞ്ഞു തന്നു.
ഒരു പേപ്പറിൽ പൊതിഞ്ഞു തന്നു.
കണ്ണിന് തീരെ കാഴ്ചയില്ലാത്ത രീതിയിലായിരുന്നു ആളുടെ നോട്ടം.
ആ പ്രായത്തിലും അധ്വാനിക്കുവാനുള്ള മനസ്സിനെ ഞാൻ ബഹുമാനത്തോടെ കണ്ടു.
ആ പ്രായത്തിലും അധ്വാനിക്കുവാനുള്ള മനസ്സിനെ ഞാൻ ബഹുമാനത്തോടെ കണ്ടു.
ഞാൻ ഒരു എഴുപത് രൂപയെടുത്ത് കൊടുത്തു. അയാളത് എണ്ണി നോക്കി.
ഇതിൽ കൂടുതൽ ഉണ്ടല്ലോ.
ആയിക്കോട്ടെ ഓണമല്ലേ.
ഓ.. ഞാൻ 55 പറഞ്ഞത് 50 കിട്ടാനായിരുന്നു. എല്ലാവരും അങ്ങിനെയാണ് തരാറ്...
കാർന്നോരെ പപ്പടത്തിന് ഇപ്പോൾ ഇത്ര വിലയുണ്ട്. ഇങ്ങനെ കൊടുത്താൽ പണികാശ് കിട്ടില്ലാട്ടോ. ഞാൻ പറഞ്ഞു.
ഞാൻ അങ്ങിനെയാ കൊടുക്കാറ്. ഇപ്പോ സ്ഥിരമായ് ഉണ്ടാക്കാറില്ല. പിന്നെ എല്ലാവരും മെഷീനിലാണ് ഇപ്പോൾ പപ്പടം ഉണ്ടാക്കുന്നത്. പഴയ തഴക്കത്തിന് ഓണമായപ്പോൾ ഒന്നു ശ്രമിച്ചതാ.സാധനങ്ങൾക്ക് എന്താ വില.
സഞ്ചി കാലിയായ സന്തോഷത്തിന് കുറച്ച് നേരം ചവിട്ട് പടിയിൽ ഇരുന്ന് കുറച്ച് പഴയ ഓണവിശേഷങ്ങളും പറഞ്ഞിരുന്നു. ചിന്തയിലും പ്രവൃത്തിയിലുമുള്ള ജനറേഷൻ മാറ്റം വ്യക്തമാകാൻ ആ കൂടികാഴ്ച്ച എനിയ്ക്ക് ധാരാളമായിരുന്നു..,,,.....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക