
ഏതോ കാലത്തെ ഡിഗ്രി ഒന്നാം വർഷം.
പെട്ടെന്നാണ് സെക്യൂരിറ്റി ഒരു തുണ്ട.....അല്ലെങ്കിൽ വേണ്ട , ഒരു കഷ്ണം പേപ്പറുമായി ക്ലാസിലേക്ക് കടന്ന് വന്നത്. അധ്യാപിക സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും പേപ്പർ വാങ്ങി അതിലെഴുതിയിരിക്കുന്ന പേരുകൾ ഉച്ചത്തിൽ വായിക്കാൻ തുടങ്ങി.
മുൾക്ക് രാജാനന്ദ്
ജിക്സൺ ഷെയിൻ
അജിങ്ക്യ തോമസ്
സയ്യിദ് മുഹമ്മദ് ഫാമി ഹമീദ് ഹസ്നാന
ജിക്സൺ ഷെയിൻ
അജിങ്ക്യ തോമസ്
സയ്യിദ് മുഹമ്മദ് ഫാമി ഹമീദ് ഹസ്നാന
എല്ലാം മാതാപിതാക്കൾ അറിഞ്ഞിട്ട ഗമണ്ടൻ പേരുകൾ.ഇതിനൊക്കെ അപമാനമായി അവസാനം മറ്റൊരു പേരും വിളിച്ചു.
മിഥുൻ വട്ടക്കണ്ടി
ടീച്ചർ തുടർന്നു..
" ഉം.. പേരു വിളിച്ചവർ പെട്ടെന്ന് ക്ലാസീന്ന് പുറത്ത് പോ....... "
അതെന്നാത്തിനാ ടീച്ചറേ ഞങ്ങൾ പുറത്ത് പോണത്?
ജിക്സന്റെതായിരുന്നു ചോദ്യം .
ജിക്സന്റെതായിരുന്നു ചോദ്യം .
" അതേ... ഇന്നലെ സീനിയേഴ്സിന്റെ കൂടെ സമരം ചെയ്യാൻ ഇറങ്ങിപ്പോകുമ്പോൾ ഓർക്കണായിരുന്നു."
അതിന് അവർ ഞങ്ങളെ ഇറക്കി കൊണ്ട് പോയതല്ലേ.....?
"എനിക്കൊന്നും കേൾക്കണ്ട. എന്റെ സമയം കളയാതെ എല്ലാരും പ്രിൻസിപ്പാളിനെ പോയി കാണൂ.... "
നേരെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക്.
ഗുഡ് മോണിങ് സർ
" നിന്നോടൊക്കെ അച്ഛനെ വിളിച്ചോണ്ട് വന്നതിന് ശേഷം ക്ലാസീക്കയറിയാ മതീന്ന് പറഞ്ഞിട്ടുണ്ടോടാ...? "
ഉണ്ട് സർ..
"പിന്നെന്തിനാടാ നീയൊക്കെ ക്ലാസിൽ കയറി ഇരുന്നത് "
അച്ഛൻ പകൽ മുഴുവൻ സമയവും വള്ളത്തിലാ സാറേ...?
(മുൾക്ക് രാജാനന്ദിന്റെ മറുപടി)
(മുൾക്ക് രാജാനന്ദിന്റെ മറുപടി)
" പകൽ സമയം മുഴുവനും വെള്ളമടിച്ച് നടക്കുന്ന അപ്പന്റെ മകൻ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ"
അയ്യോ സാറേ.... വെള്ളമല്ല വള്ളം. തോണി... തോണി'........ മണൽ വാരാൻ പോകുന്നതാ....
" അതു ശരി എന്താ നിന്റെ പേര് ?"
മുൾക്ക്
"മുള്ളോ..... ?"
മുളളല്ല സാറേ മുൾക്ക്.. മുൾക്ക് രാജാനന്ദ്
"എടാ ശ്വാസം മുട്ടി മണൽ വാരി നിന്നെയൊക്കെ പഠിപ്പിക്കുന്നത് പോട്ടെ. ഒന്നുല്ലേലും നിനക്ക് ഈ വായിൽ കൊള്ളാത്ത പേരിട്ട് തന്നതിന്റെയെങ്കിലും നന്ദി, പഠിത്തത്തിലൂടെ അയാൾക്ക് തിരിച്ചു കൊടുത്തുടെ? "
ചോദ്യം സയ്യിദിനോട്
" നീ ആണോടാ സയ്യിദ് മുഹമ്മദ് ഫാമി ഹമീദ് ഹ്സനാന ? "
അതെ സർ
"പേര് വിളിക്കുമ്പോഴേക്കും നേരം വെളുക്കുമല്ലോടാ...."
നോട്ടം എന്റെ നേരെയാണോ എന്നൊരു സംശയം
"നീയല്ലേ വട്ടക്കണ്ടി?"
വട്ടക്കണ്ടി വീട്ടുപേരാ സാറേ..... മിഥുൻ അതാ പേര്.
"വട്ടക്കണ്ടി മതി .ഇക്കൂട്ടത്തിൽ നാക്ക് കൊണ്ട് പറയാൻ പറ്റണ പേര് വട്ടക്കണ്ടി മാത്രേ ഉള്ളൂ..
എല്ലാത്തിനോടും കൂടി അവസാനമായി പറയുവാ ഇനിയൊരു തവണ കൂടി നിന്റെയൊക്കെ പേര് എന്റെ റൂമിലേക്കെത്തിയാൽ അതോടെ തീരും ഇവിടുത്തെ പഠിത്തം. കേട്ടോടാ? ക്ലാസിൽ പോയി നെടാ അലമ്പുകളേ,,,,,"
മെല്ലെ പുറത്തേക്ക്.. ഒട്ടും താൽപര്യമില്ലാത്തതിനാൽ ക്ലാസിലേക്ക് പോയില്ല.ക്ലാസ് കട്ട് ചെയ്ത് നേരെ തൊട്ടടുത്ത കശുമാവിൻ തോട്ടത്തിലേക്ക്...
( അല്പം ഇടവേള :അത്രേ ഉദ്ദേശിച്ചുള്ളൂ)
സ്റ്റാഫ് റൂം (11:30 AM)
...................................
...................................
പുതിയതായി തുടങ്ങിയ റേഡിയോ ചാനലായ റേഡിയോ മാംഗോയിൽ പരിസരം മറന്ന് മുഴുകിയിരിക്കുന്ന കവിത ടീച്ചർ.
" ഇത് 91.9 റേഡിയോ മാംഗോ... ഇത് ആർ ജെ ലിജിൻ.. ഇന്ന് നമ്മുടെ കൂടെയുള്ളത് MET കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്ധ്യാർത്ഥികളാണ്. ഏതായാലും നമുക്ക് അവരുടെ വിശേഷങ്ങളിലേക്ക് പോവാം.
"ഹലോ "
ഹലോ അഞ്ജലി....
"സോറി ബ്രോ ഇത് അഞ്ജലി അല്ല ആർജെ ലിജിനാണ് "
അപ്പോ ഇത് അഞ്ജലിയുടെ പ്രോഗ്രാം അല്ലേ..?
" പറയൂ ബ്രോ എന്തൊക്കെയാണ് പുതിയ കോളേജിലെ വിശേഷങ്ങൾ?"
ഓ.. എന്നാ വിശേഷമാ.. ഭയങ്കര കൊതുകുകടിയാണെന്നേ...
" കൊതുക് കടി കാരണം ക്ലാസിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണല്ലേ "
അതിപ്പോ കൊതുക് കടി ഇല്ലെങ്കിലും അവസ്ഥയ്ക്ക് വല്യ മാറ്റമൊന്നുമില്ല.
"എന്ത് പറ്റി ബ്രോ.....?"
എന്താന്നറിഞ്ഞൂട ഇവിടൊരു പ്രിൻസിപ്പാൾ ഉണ്ട്.ഞങ്ങൾ ഒരു അഞ്ച് പേരുടെ തല കണ്ടാൽ അങ്ങേർക്ക് കലിയിളകും. ഒരു ദിവസം പോലും ക്ലാസിലിരുത്തൂല. എപ്പോ നോക്കിയാലും ഞങ്ങൾ അഞ്ച് പേരുടെയും അച്ഛന്മാരെ വിളിപ്പിക്കലാണ് പുള്ളിയുടെ ഹോബി.അങ്ങനെ വിളിപ്പിച്ച് വിളിപ്പിച്ച് ഞങ്ങളുടെ അച്ഛന്മാർ തമ്മിൽ ഭയങ്കര സുഹൃത്തുക്കളായിപ്പോയി.
" ഹ ഹ.. വളരെ രസകരമായ ഒരു സംഭവമാണ് നിങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. എന്താണ് നിങ്ങളുടെ പ്രിൻസിപ്പാളിന്റെ പേര് ?"
വല്യച്ഛൻ
"വല്യച്ഛനോ..? "
അത് ഞങ്ങളിട്ട പേരാണ്. ശരിക്കുള്ള പേര് റിച്ചാർഡ് ഹെൻറി.അസ്സല് മലയാളിയാ...
"കൊതുക് കടിയെ പറ്റി പ്രിൻസിയോട് പരാതി പറഞ്ഞൂടേ ബ്രോ...?"
പിന്നേ... അങ്ങേർക്ക് കോളേജിലെ കാര്യം നോക്കാൻ സമയം കിട്ടണില്ല പിന്നെയാണ് കശുമാവിൻ തോട്ടത്തിലെ കൊതുകിനെ പറ്റി ..
" കശുമാവിൻ തോട്ടമോ? "
അതേ ബ്രോ ആരോടും പറയില്ലെങ്കിൽ ഒരു കാര്യം പറയാം. ഞങ്ങള് ക്ലാസ് കട്ട് ചെയ്ത് തൊട്ടടുത്ത കശുമാവിൻ തോട്ടത്തിലാണ്. വിശാലമായ ബെഡ് സ്‌പേസ് .വിശാലമായ ആകാശം. കൊതുക് കടി മാത്രം അസഹനീയം.
" അപ്പോ കശുമാവിൻ തോട്ടത്തിലെ കൊതുക് കടിയെ പറ്റിയാണോ ഇത്ര നേരവും പറഞ്ഞത്.?"
പിന്നല്ലാണ്ട്.ക്ലാസില് കൊതുകൊന്നുമില്ല. പിന്നെ ഇരിക്കണ കസേരയിൽ കൊറച്ച് മൂട്ടയുണ്ട. അത് ഈ സയ്യിദിന്റെ വാപ്പ ഗൾഫീന്ന് വന്നപ്പം കൊണ്ട് വന്നതാ. പിന്നൊരു ചൊറിയൻ പുഴുവുണ്ട്. നമ്മുടെ കവിത ടീച്ചറ്. എപ്പം നോക്കിയാലും ഓരോന്ന് പറഞ്ഞ് ചൊറിയാൻ വരും.
" ഹ ഹ.. വളരെ സന്തോഷം നിങ്ങളോട് സംസാരിക്കാൻ പറ്റിയതിൽ. അപ്പോ കശുമാവിൻ തോട്ടത്തിലിരുന്ന് കൊതുക് കടികൊള്ളുന്ന ചങ്ക് ബ്രോസിന്റെയെല്ലാം പേരൊന്ന് പറഞ്ഞേ.."
ഞാനു്ണ്ട് ,മ്മളെ വട്ടക്കണ്ടിയുണ്ട, സയ്യിദു്ണ്ട്, പിന്ന മുൾക്ക് ഉണ്ട്.
" അപ്പോകശുമാവിൻ തോട്ടത്തിലെ എല്ലാ സുഹൃത്ത് ക്കൾക്കും വേണ്ടി നല്ലൊരു പാട്ട് പ്ലേ ചെയ്ത് കൊടുക്കാം .. ഇത് 91.9 റേഡിയോ മാംഗോ നാട്ടിലെങ്ങും പാട്ടായി. "
സ്‌റ്റാഫ് റൂമിൽ ഇരുന്ന് റേഡിയോ മാംഗോ ആസ്വദിച്ചിരുന്ന കവിത ടീച്ചർ ചാടിയെഴുന്നേറ്റു. റേഡിയോ ഓഫ് ചെയ്ത് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ഒരോട്ടം.
പ്രിൻസിപ്പാളും കവിത ടീച്ചറും പിന്നെ മറ്റ ടീച്ചേഴ്സും അടങ്ങിയ വലിയ ഒരു ആർമി സംഘം റെഡി.പിന്നീട് കശുമാവിൻ തോട്ടത്തിലേക്ക് ഒരു സർജിക്കൽ അറ്റാക്ക്.. അഞ്ച് പേരെയും പിടികൂടി വിജയശ്രീലാളിതരായി പ്രിൻസിപ്പാളിന്റെ റൂമിലേക്ക മടക്ക് യാത്ര.
കുറ്റം : മാനേജ്മെൻറിനെതിരെ സമരംചെയ്യൽ,
അധ്യാപകരെ ശബ്ദമാധ്യമങ്ങളിലൂടെ
അപമാനിക്കൽ , ക്ലാസ് കട്ട് ചെയ്യൽ
ശിക്ഷ : ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ സസ്‌പെൻഷൻ
91.9 ഇത് റേഡിയോ മാംഗോ കോളേജിലെങ്ങും പാട്ടായി.
By: Midhun Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക