ഓണമാഘോഷിക്കാൻ എനിക്കമ്മ മാത്രമേയുള്ളൂ. അമ്മയുടെ നല്ല പ്രായത്തിൽ മുഴുകുടിയനായിരുന്ന അച്ഛൻ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ മൂന്നു വയസ്സുള്ള എന്നേയും ആറു മാസം മാത്രം പ്രായമുള്ള അനിയത്തിയേയും ചേർത്തു പിടിച്ചു പകച്ചുപോയ നിമിഷങ്ങളെ പറ്റി അമ്മ പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട്. ചോദ്യചിഹ്നമായി അവശേഷിച്ചു നിന്ന ജീവിതത്തിനു മുമ്പിൽ പതറാത ഉണ്ണാതെ ഉറങ്ങാതെ മുണ്ടു മുറുക്കിയുടുത്ത് ഞങ്ങളെ വളർത്തിയ അമ്മയ്ക്ക് എന്തു നൽകിയാലും മതിയാവില്ല.
അറിവിന്റെ ലോകത്തിലേക്ക് ഒരു ചുവടുവെപ്പിനായി കരിപുരണ്ട എച്ചിൽപാത്രങ്ങൾ കഴുകി കിട്ടിയ നാണയ തുട്ടുകൾ ഓരോന്നും സൂക്ഷിച്ചു വെച്ച് എന്നെ നല്ലാരു നിലയിലെത്തിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്.
ഓരോ ഓണങ്ങൾ വന്നെത്തുമ്പോഴും ഞങ്ങളുടെ വയറു നിറച്ച് അരവയറുമായി അമ്മ ഉറങ്ങിയിട്ടുണ്ട് ഞങ്ങൾ ഓണക്കോടിയുടുത്ത് ഓടി കളിച്ചപ്പോഴെല്ലാം പഴകി ദ്രവിച്ചമുണ്ടായിരുന്നു അമ്മയുടെ വേഷം. അൽപ്പം മുതിർന്നപ്പോഴും അമ്മയെന്നും ആ പതിവ് മുടങ്ങാതെ തുടർന്നു കൊണ്ടേയിരുന്നു. അന്നു മുതൽ എന്റെയുള്ളിൽ അമ്മയ്ക്കു വേണ്ടി ഒരു ഓണക്കോടി വാങ്ങണമെന്ന ആഗ്രഹം ഞാൻ സൂക്ഷിച്ചു വെച്ചു. ഇപ്പോൾ അതിനുള്ള സമയമായിരിക്കുന്നു.
നല്ല ഗുണങ്ങൾ പറഞ്ഞു തന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും ഒരു പങ്ക് കൊണ്ട് അമ്മയ്ക്കും അനിയത്തിക്കുമൊരു ഓണക്കോടി വാങ്ങി ഞാൻ വീട്ടിലേയ്ക്കു പോകുകയാണ്.
നല്ല ഗുണങ്ങൾ പറഞ്ഞു തന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും ഒരു പങ്ക് കൊണ്ട് അമ്മയ്ക്കും അനിയത്തിക്കുമൊരു ഓണക്കോടി വാങ്ങി ഞാൻ വീട്ടിലേയ്ക്കു പോകുകയാണ്.
"മോനേ നീ വന്നോ... എത്ര നാളായി നിന്നെ കണ്ടിട്ട്.. നീയാകെ കോലം കെട്ടുപോയല്ലോ... ഇത്ര ബുദ്ധിമുട്ടാണേൽ നമുക്കാ ജോലി വേണ്ട മോനേ.... "
അമ്മയ്ക്കെന്നും മക്കൾ കൊച്ചു കുഞ്ഞാണല്ലോ അവരെത്ര വളർന്നാലും അമ്മയുടെ മനസ്സിൽ അവരുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖമായിരിക്കും ഉണ്ടാവുക.
" അമ്മയ്ക്ക് വെറുതേ തോന്നണതാ അമ്മേ എനിക്കൊരു ബുദ്ധിമുട്ടുവുമില്ല അമ്മയേയും ഇവളേയും കാണാത്ത വിഷമം മാത്രമേയുള്ളൂ.. നിനക്കു സുഖമാണോ മോളേ... "
'എനിക്കു സുഖമാണേട്ടാ...'
"അമ്മ വാ എനിക്കൊത്തിരി കാര്യങ്ങൾ പറയാനുണ്ട്.
അതൊക്കെ പിന്നെ പറയാം.. മോൻ വാ.. ആദ്യം വന്ന് എന്തെങ്കിലും കഴിക്ക്...
അതൊക്കെ പിന്നെ പറയാം.. മോൻ വാ.. ആദ്യം വന്ന് എന്തെങ്കിലും കഴിക്ക്...
എത്ര നാളായി അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്.. അമ്മേടെ കൈ കൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി വേറെ ആരുണ്ടാക്കി തന്നാലും അതിനുണ്ടാവില്ല.''
'അമ്മ കേൾക്കണുണ്ടോ ഞാൻ പറയുന്നത്.. '
കണ്ണിമചിമ്മാതെ അവൻ വാരി കഴിക്കുന്നത് സംതൃപ്തിയോടെ നോക്കി കാണുകയാണമ്മ
"കുറച്ചു കൂടി കഴിയട്ടെ നമുക്കീ വീടൊക്കെ പൊളിച്ചുപണിയണം. ഇവർക്കൊരു നല്ല ചെക്കനെ കണ്ടെത്തണം.. ദേ വേറാളെ കിട്ടിയാ ഞങ്ങളെയൊന്നും മറന്നേക്കല്ലടീ കുറുമ്പി...
'ഒന്നു പോവേട്ടാ.. കളിയാക്കാതെ...
ഞാൻ പോയാലും അമ്മയ്ക്കു കൂട്ടിന് ഏട്ടൻ നല്ലൊരു ഏട്ടത്തിയമ്മയെ കൊണ്ടു വരില്ലേ പിന്നെ എന്നെ മറക്കുമോ എന്നാ എന്റെ സംശയം...'
ഞാൻ പോയാലും അമ്മയ്ക്കു കൂട്ടിന് ഏട്ടൻ നല്ലൊരു ഏട്ടത്തിയമ്മയെ കൊണ്ടു വരില്ലേ പിന്നെ എന്നെ മറക്കുമോ എന്നാ എന്റെ സംശയം...'
'വർത്തമാനമൊക്കെ നിർത്തി നിങ്ങൾ വേഗം കഴിച്ചെഴുന്നേറ്റേ പിള്ളേരേ..'
ഊണും കഴിഞ്ഞ് അടുക്കളയൊക്കെ വൃത്തിയാക്കി എന്റെയടുത്തുവന്നിരുന്ന അമ്മയുടേയും അനിയത്തിയുടേയും കൈകളിലേയ്ക്ക് ഞാൻ ഓണക്കോടി വെച്ചു കൊടുത്തു അതു തുറന്നു നോക്കിയ അനിയത്തി സന്തോഷം കൊണ്ടെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു.
അമ്മയുടെ മുഖം നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. എന്റെ അമ്മയ്ക്ക് ആദ്യമായി കിട്ടിയ ഓണക്കോടി. എനിക്കൊന്നും വേണ്ടായിരുന്നെന്ന് പരാതി പറയുമ്പോഴും അമ്മയുടെ നെഞ്ചോടു ചേർത്തടക്കി പിടിച്ച ആ പൊതിയിൽ അമ്മയുടെ മനസ്സ് നിറയുന്നത് ഞാൻ കണ്ടു.
ഞാനാ ഓണക്കോടി വെച്ചു കൊടുക്കുമ്പോൾ അമ്മയുടെ സ്വപ്നം നിറവേറ്റാൻ കഴിഞ്ഞ എന്നിലെ മകന് അതൊരു ആത്മനിർവൃതിയായിരുന്നു..
ഞാനാ ഓണക്കോടി വെച്ചു കൊടുക്കുമ്പോൾ അമ്മയുടെ സ്വപ്നം നിറവേറ്റാൻ കഴിഞ്ഞ എന്നിലെ മകന് അതൊരു ആത്മനിർവൃതിയായിരുന്നു..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക