Slider

ബൽഗാം ഡയറിസ്

0
ബൽഗാം ഡയറിസ്
*******************************************
ഗൈനക്കോളജി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുക്കുമെന്ന് കേട്ടപ്പോൾ തന്നെ സന്തോഷം ആയി.... കുറെ കാലമായി ഞാൻ ഒറ്റക്കാണ് അത് കൈകാര്യം ചെയ്യുന്നത്.. ഒരാൾ കൂടി വന്നാൽ അത്രയും സ്ട്രെസ് കുറയും...
"വന്നിരിക്കുന്നത് ഒരു ചുള്ളൻ പയ്യൻസ് ആണെന്ന് നേഴ്സ് പെൺപിള്ളാര്‌ പറഞ്ഞു...പോരാത്തതിനു മലയാളിയും .. നീ കണ്ടോ ??.".വിനീത ഡോക്ടർ എക്സൈറ്റഡ് ആയി പറഞ്ഞു. .. "ഇടയ്ക്കു മൂന്നാല് കേസ് വന്നത് കൊണ്ട് മീറ്റ്‌ ചെയ്യാൻ പറ്റാണ്ടുപോയി ".....
"മറന്നുപോയി മോളെ.. നീ പുരുഷവിരോധി ആണല്ലോ.. ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇതൊക്കെ ആണേ എന്റർടൈൻമെന്റ്...അതെങ്ങന... എറിയാൻ അറിയണോർക്ക്‌ വടി കൊടുക്കില്ലല്ലോ "... എന്റെ താല്പര്യമില്ലായ്മ കണ്ടു അവൾ കളിയാക്കി ...
കുറച്ചുനേരത്തെ കഥപറച്ചിലിനു ശേഷം അവൾ എമർജൻസി വന്നു പോയി.. എനിക്ക് ഇവിടെ ആകെ ഉള്ള സുഹൃത്താണ്‌.... മലയാളി ആണ് .. പഠിച്ചതും ഒരേ കോളേജിൽ ...
തല നന്നായി വേദനിക്കുന്നു....!!! റൗണ്ട്സ് കഴിഞ്ഞു വീട്ടിൽ പോകാം.. ഇന്നലെ രാത്രീലും രാവിലെയും രണ്ടു ഡെലിവറി ഉണ്ടായിരുന്നു.... പോരാത്തേന് പേഷ്യന്റ്സും..ഉച്ച കഴിഞ്ഞപ്പോളാണ് ഒന്ന് ഫ്രീ ആയതു.. അപ്പോൾ അവളും വന്നു...
ഡെലിവറി അടുക്കാറായ ഒരു കേസ് ഉണ്ട്
.. കോംപ്ലിക്കേഷൻസ് ഉള്ളതുകൊണ്ട് അതിനെ ഇടക്കൊന്നു നോക്കണം... . എമർജൻസി ഉണ്ടേൽ വന്നാൽ മതിലോ... അത് പറയാൻ ഞാൻ പുതിയ ഡോക്ടർടെ അടുക്കലേക്ക് ചെന്നു. .. കിരണിനെ കണ്ടു ഒരു നിമിഷം ഞാൻ പകച്ചു....
മെഡിക്കൽ കോളേജിൽ എന്റെ സീനിയർ ആയിരുന്നു... പിന്നെ പഴയ കാമുകൻ എന്നും വേണമെങ്കിൽ പറയാം.... ഒരു മലയോര ഗ്രാമത്തിൽ വളർന്ന എനിക്ക് ഒരു സ്വപ്നം പോലെ ആണ് മെഡിസിൻ കിട്ടിയത് ... അച്ഛൻ കിട്ടാവുന്നോടത്തോളം കടം വാങ്ങി എന്നെ മെഡിക്കൽ കോളേജിൽ ചേർത്തു...കഷ്ടപ്പാടിന്റെ ഇടയ്ക്കു ഒരു ദൈവദൂതനെപ്പോലെ ആണ് അവൻ വന്നത്... പഴയ ബുക്സ്കളും മെറ്റീരിയൽസ് ഉം ഒക്കെ എത്തിച്ചു തന്നിരുന്നത് അവൻ ആയിരുന്നു...
പിന്നീടു എപ്പോഴോ സൗഹൃദം പ്രണയമായി മാറി....ശരീരവും മനസ്സുമായി ഞങ്ങൾ ഒന്നിച്ചു ...അത് അവന്റെ വാശി കൊണ്ട് ആയിരുന്നു എന്നും പറയാം
കുറച്ചു കാലം കഴിഞ്ഞു എല്ലാപ്രണയങ്ങളിലെയും പോലെ അവനും ഒഴിഞ്ഞുമാറി തുടങ്ങി ...." നീ എന്നെ ചതിക്കല്ലായിരുന്നോ"..
." ആണേൽ നിനക്ക് എന്ത് ചെയ്യാൻ പറ്റും.... ഫ്രണ്ട്സനോട് ബെറ്റ് വെച്ചു തുടങ്ങിത്താണു... നീ വെറുതെ സീരിയസ് ആയി.."..."നിനക്ക് വേണമെങ്കിൽ എനിക്ക് ഒരു മാര്യേജ് ആവുന്ന വരെ ഇങ്ങനെ ഒക്കെ പോവാം...""ഒരുമനസാക്ഷിയും ഇല്ലാതെ അവൻ പറഞ്ഞു
"വെറുതെ ആരുന്നേൽ എന്തിനാ നീ.. " മുഴുവിപ്പിക്കാൻ പോലും ആകാതെ കടിച്ചു പിടിച്ചു നിന്നു.
"നീയും കൂടി സമ്മതിച്ചിട്ടല്ലേ....ഇപ്പോ വല്യ പുണ്യവാളത്തി ആവണ്ട....ഞാൻ അല്ലേൽ വേറെ ഒരാൾ .. നിന്നെപ്പോലുള്ള ഗേൾസ്‌ ഇങ്ങനെ ഒക്കെ ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം "
പ്രണയം തകർത്തത് സഹിക്കാമായിരുന്നു പക്ഷേ അവന്റെ വാക്കുകൾ എന്നെ മുറിവേൽപ്പിച്ചു.... അറിയാതെ ആണെങ്കിലും എന്റെ കൈ ഉയർന്നു.ജൂനിയർസ് നിന്നത് ഞാൻ ശ്രദ്ധിച്ചുമില്ല .. അവനും ഞാനും ഉള്ള പ്രൈവറ്റ് ഫോട്ടോ ലീക്ക് ആയി... ഒരു കോളേജിന് മുൻപിൽ തന്നെ പരിഹാസ്യ ആയി....മറ്റുള്ളവരുടെ മുന്നിൽ നാണം കേട്ടതിന് അവന്റെ പ്രതികാരം..... . എല്ലാം തീര്ന്നു പോയപ്പോൾ ഇനി ഒരിക്കലും കാണേണ്ടി വരുമെന്നോർത്തില്ല..
"നിനക്കിപ്പോളും മാറ്റമൊന്നുമില്ലല്ലോ... ആർക്കും ഒരു കൊതി തോന്നും... പണ്ടെനിക്ക് തോന്നിയതുപോലെ... "അവൻ എന്റെ അടുക്കൽ വന്നു പതുക്കെ പറഞ്ഞു ..അന്ന് ഞാൻ ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോന്നു..
പക്ഷേ വീണ്ടും കാരണങ്ങൾ ഉണ്ടാക്കി അവൻ എന്നെ കാണാൻ വന്നു.... വരുമ്പോൾ എല്ലാം പഴയത് ഓർമിപ്പിച്ചു രസിച്ചുകൊണ്ടിരുന്നു.... അവന്റെ ചുഴിഞ്ഞ നോട്ടവും അർത്ഥം വെച്ച ചിരികളും എന്നെ നീറിപുകച്ചു.. ജോലി ഇട്ടിട്ടുപോയാലോ എന്ന് പോലും ചിന്തിച്ചു തുടങ്ങി
ആ ജോലി ഇട്ടിട്ടു പോകുക എനിക്ക് എളുപ്പമായിരുന്നില്ല.... എടുത്താൽ തീരാത്ത കടവും ഒരു കുടുംബത്തിന്റെ ഭാരവും എന്റെ ചുമലിൽ ആയിരുന്നു.... അതുകൊണ്ട് ആണ് നാട്ടിൽ നിൽക്കാതെ അൽപ്പം കൂടുതൽ ശമ്പളം കിട്ടുന്നത് കൊണ്ട് ഇവിടെ തന്നെ നിൽക്കുന്നത്...... ജോലി ഭാരവും മെന്റൽ സ്ട്രെസ് ഉം എന്നെ നന്നായി തളർത്തി.. അപ്പോളാണ് ഹോസ്പിറ്റലിന്റെ ഒരു ചെറിയ യുണിറ്റ് ബെൽഗാമിൽ സ്റ്റാർട്ട്‌ ചെയ്തത്.... മഹാരാഷ്ട -കർണാടക ബോർഡർ ലെ ഒരു ചെറിയ ജില്ല ആരുന്നു അത്....
കിരണിനെ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം അതാണെന്ന് എനിക്ക് തോന്നി... ജോലിയും കളയണ്ട.. ഞാൻ ഉടനെ തന്നെ അങ്ങോട്ട്‌ മാറാൻ താല്പ്പര്യം ഉണ്ടെന്ന് ബോർഡ് മെമ്പേഴ്സിനെ അറിയിച്ചു..... ഒരു കുഗ്രാമത്തിലേക്കു മാറുന്നതിനു എല്ലാവരും തന്നെ എന്നെ നിരുത്സാഹപ്പെടുത്തി... എന്റെ സാഹചര്യം മനസ്സിലായത് കൊണ്ടാവും വിനീത ഒന്നും പറഞ്ഞില്ല..... സ്വന്തം നാട്ടിൽ അല്ലെങ്കിൽ പിന്നെ എവിടെ ആയാലും ഒരുപോലെ തന്നെ. ... എന്നാലും അൽപ്പം ആകുലത എനിക്കും ഇല്ലാതെ ഇരുന്നില്ല എന്നില്ല...
വിചാരിച്ചതിനേക്കാൾ ഒരുപാട് നല്ല സ്ഥലമായിരുന്നു അത്... . പക്ഷേ ഗ്രാമപ്രദേശം... എല്ലായിടത്തും ഒരു മലയാളി കാണും എന്ന് പറഞ്ഞതുപോലെ എനിക്ക് ഒരു മലയാളി അധ്യാപകനെ അവിടെ കിട്ടി...സുധീഷ്‌....പാർട്ട് ടൈം സോഷ്യൽ വർക്കർ ഉം ആണ് കക്ഷി...... നിരന്തരമായി ക്ലിനിക്കിൽ ആരെയെങ്കിലും ഒക്കെ ആയി അയാൾ എത്തും... ഗൈനിക് ആണെങ്കിലും ജനറൽ മെഡിസിൻ കൂടി എനിക്ക് പ്രാക്ടീസ് ചെയ്യേണ്ടി വന്നു.... അടുത്തെങ്ങും ഒരു ഹോസ്പിറ്റൽ ഇല്ലത്രെ...
സുധി പെട്ടെന്ന് തന്നെ എന്റെ സുഹൃത്തായി... " ഡോക്ടർക്ക്‌ തിരക്കില്ലേൽ എന്റെ ഒപ്പം ഒരിടം വരെ വരാമോ". ആയിടെ സുധി എന്നോട് ചോദിച്ചു...
അടുത്ത വീക്ക് എൻഡിൽ ഞങ്ങൾ മഹാരാഷ്ട്ര -കർണാടക ബോർഡറിലെ ഒരു ഗ്രാമത്തിൽ എത്തി.... സുധി കുറെ ഭക്ഷണ സമഗ്രഹികളും വസ്ത്രങ്ങളും മരുന്നുകളും എല്ലാം കരുതി ഇരുന്നു.... മെലിഞ്ഞു ഷീണിച്ചു അവശയായ കുറെ സ്ത്രീകളുടെ അടുത്തേക്കാണ് അവൻ എന്നെ കൊണ്ട് പോയത്... മിക്കവാറും പേരും കാൻസർ ബാധിതരോ എച് ഐ വി ബാധിതരോ ആയിരുന്നു... കുഞ്ഞു കുട്ടികൾ പോലും.... ആണുങ്ങളെ ഒന്നും കാണാനും ഇല്ല... പോരാത്തതിനു എയിഡ്സ്.... ഡൌട്ട് തോന്നി സുധിയോടു കാര്യം തിരക്കി....
" അവരു ദേവദാസികൾ ആഹ് ഡോക്ടറെ.. "
ദേവദാസികളെപ്പറ്റി ഞാൻ പണ്ടൊരു ഫീച്ചർ വായിച്ചിരുന്നു.... നൂറ്റാണ്ടുകൾ ആയി തുടർന്ന് വരുന്ന ആചാരങ്ങൾ ആണത്രേ.... യെല്ലമ്മ എന്ന് പറഞ്ഞ ദൈവത്തിന് വിവാഹം കഴിപ്പിച്ചവരാണ് ഇവരിൽ പലരും.... ഇന്ത്യ മുഴുവൻ ഉണ്ടായിരുന്ന ഇവർ ഇപ്പൊ കർണാടക - മഹാരാഷ്ട്ര ബോർഡർ ൽ ഉള്ള ഗ്രാമങ്ങളിലും ഒറ്റപ്പെട്ട വേറെ ചില സ്ഥലങ്ങളിലും മാത്രമാണ് ഇപ്പോൾ ഉള്ളത് ....
അന്ന് മുഴുവൻ ഞങ്ങൾ അവരോടൊപ്പം ചിലവിട്ടു.... പോരുമ്പോൾ എന്തോ വിഷമം തോന്നി.... പിന്നെ എല്ലാ ശനിയാഴ്ചകളിലും ഞാനും അവനോടൊപ്പം മെഡിസിനും മറ്റുമായി പുറപ്പെടും....മാഹി എന്നൊരു കുട്ടിയും ആയി ഞാൻ അങ്ങനെ കൂട്ടായി.... അവളുടെ അമ്മയ്ക്കും എയിഡ്സ് ആണ്..... കോംപ്ലിക്കേറ്റഡ് ആണ് ഇപ്പൊൾ....
ഒരു ദിവസം അവരെന്നോട് അവരുടെ കഥ പറഞ്ഞു ....
അവരുടെ അമ്മയും ദേവദാസി ആയിരുന്നത്രേ... സമൂഹത്തിൽ വേശ്യകളുടെ സ്ഥാനമാണ് അവർക്ക്..... പഴയ കാലങ്ങളിൽ കുറച്ചും കൂടി നല്ല മാന്യത ഉണ്ടായിരുന്നു...
കുഞ്ഞുണ്ടായപ്പോൾ എന്തൊക്കെയോ അസുഖങ്ങളും ആയി ആണ് ജനിച്ചത്‌... മരുന്നിനു കാശ് ഇല്ലാത്തതുകൊണ്ട് അവരുടെ അമ്മ കുഞ്ഞിനേയും കൊണ്ട് പുരോഹിതന്റെ അടുക്കൽ ചെന്നു... കുഞ്ഞിനെ യെല്ലമ്മക്ക് നേർന്നാൽ എല്ലാം ശരി ആവുമെന്ന് അയാൾ പറഞ്ഞു... അത് അനുസരിച്ച് അവർ കുഞ്ഞിനെ അടുത്തുള്ള യെല്ലമ്മയുടെ ക്ഷേത്രത്തിൽ സമർപ്പിച്ചു....
അഞ്ചു വയസായപ്പോൾ അവളെ അമ്മ ക്ഷേത്രത്തിൽ കൊണ്ട് വിട്ടത്രേ....പോവണ്ട എന്ന് പറഞ്ഞു കരഞ്ഞ അവളെ കുറെ മധുരപലഹാരങ്ങൾക്ക് നടുവിൽ ഇരുത്തി മുറി പൂട്ടി ...
കുഞ്ഞായതുകൊണ്ട് അതൊക്കെ കിട്ടിയപ്പോൾ എല്ലാം മറന്നു.... മഞ്ഞൾ പുരട്ടി ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിച്ച്.. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ഗ്രാമവാസികൾ അവളെ ഒരുക്കി...ദാരിദ്ര്യത്തിന്റെ നടുവിൽ അതൊക്കെ കിട്ടിയപ്പോൾ സന്തോഷം ആയി.... ഗ്രാമക്കുളത്തിലെ വെള്ളം പൂക്കൾക്കൊണ്ടു അലങ്കരിച്ച ഒരു ചെമ്പ് കുടത്തിലാക്കും ... അത് ചുമന്നു നടന്നു വേണം അത്രേ ക്ഷേത്രത്തിൽ എത്താൻ...
"ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപ് ക്ഷേത്ര കുളത്തിൽ കുളിപ്പിച്ച് ആര്യവേപ്പിന്റെ ഇലകൾ കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ധരിപ്പിച്ചു...... ആ ചെമ്പ് കുടവും തലയിൽ വെപ്പിച്ചാണ് എന്നെ കുന്നിൻ മുകളിലെ അമ്പലത്തിലേക്ക് കൊണ്ട് പോകുന്നത്..ക്ഷേത്രത്തിനു ചുറ്റും ഇങ്ങനെ മൂന്നു തവണ ചുറ്റിക്കും... പിന്നെ പുരോഹിതന്റെ അടുക്കൽ കൊണ്ട് പോകും . . അയാൾ കുറെ പഴങ്ങൾ നിറച്ച താലങ്ങൾക്ക് നടുവിൽ ഇരുത്തി പൂജ ചെയ്യും ..പിന്നെ ചുവപ്പും വെള്ളയും നിറമുള്ള ഒരു ചരട് കെട്ടി... പിന്നെ എന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി പറഞ്ഞു "അവർ തുടർന്നു..
"ആർക്കു വേണമെങ്കിലും ഭാര്യയായി നിന്നെ ആവശ്യപ്പെടാം... ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും യോഗികളുടെ ഒപ്പം ഭിക്ഷാടനത്തിനു പോകണം... അഞ്ചു ജന്മിഗൃഹങ്ങളിൽ എങ്കിലും കുറഞ്ഞത്‌.... വിശന്നാൽ ആരോടും ഭക്ഷണം ചോദിക്കരുത്... മരണം കൊണ്ട് വേർപ്പിടുന്ന വരെ നീ ഇങ്ങനെ ആയിരിക്കണം... ആരെങ്കിലും അഭയം ചോദിച്ചാൽ നീ കൊടുക്കണം..... ഇതൊക്കെ എന്താണെന്നു പ്രായമായപ്പോൾ ആണ് എനിക്ക് മനസിലാകുന്നത്....ഇതെല്ലാം കഴിഞ്ഞാൽ ദേവദാസി ആയി."".......
പുലർച്ചെ എണിറ്റു ക്ഷേത്രം വൃത്തിയാക്കലും പ്രാർഥന ഗാനങ്ങൾ ആലപിക്കൽ ഒക്കെ ആയിരുന്നു അപ്പോഴത്തെ ചുമതലകൾ.... പക്ഷേ കുട്ടിയായ തനിക്കു വീട്ടിൽ പോണായിരുന്നു...കുട്ടികൾക്ക് ഒപ്പം കളിക്കണമായിരുന്നു ... ക്ഷേത്രചര്യകൾ തീരെ ഇഷ്ടമായിരുന്നില്ല.... പക്ഷേ അമ്മ ഒരിക്കലും കൂട്ടിക്കൊണ്ടുപോയില്ല.... അങ്ങനെ പതിനൊന്നു വയസായപ്പോൾ വയസറിയിച്ചു...
വയസറിയിച്ചു കഴിഞ്ഞാൽ ആദ്യം അവളെ പ്രാപിക്കുക പ്രധാന പുരോഹിതനാണ്...അങ്ങനെ ആണ് ആചാരം ... പക്ഷേ....അത് നാട്ടുപ്രമാണികളിൽ കൂടുതൽ പണം കൊടുക്കുന്ന ആൾക്കാവും മിക്കപ്പോളും....എന്നെയും അതുപോലൊരു ജന്മി ആയിരുന്നു...പിന്നെ പലരും ... അവർ ഇറ്റിറ്റു വീഴുന്ന കണ്ണ് നീരിനൊപ്പം പറഞ്ഞു നിർത്തി.....
അവർക്ക് മാഹി മാത്രമേ കുട്ടിയായി ഉണ്ടായിരുന്നുള്ളു.... സുധിടെ സ്ടുടെന്റ്റ്‌ ആരുന്നു അവൾ... കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൾ പഠനം നിർത്തി.... അത് അന്വേഷിച്ചു ചെന്നാണ് സുധി ഇവരെ പറ്റി അറിയുന്നത്.... ദേവദാസിടെ മകളും ദേവദാസി ആണത്രേ..... ദേവദാസി ആചാരം നിർത്തലാക്കി എങ്കിലും ഇന്നും സമൂഹം ആ കണ്ണോടു കൂടി ആണ് നോക്കുന്നത്....
അവരെ സമാധാനിപ്പിച്ചു ഞാൻ മറ്റു ആളുകളുടെ അടുക്കലേക്കു നടന്നു.... മിക്കവരുടെയും കഥകൾ ഇങ്ങനെ ഒക്കെ തന്നെ ആണ്.... ആദ്യമായി ദേവദാസികളെ വരിക്കുന്നതു യശസായിആണ് ഇവിടുള്ളവർ കാണുക... ദൈവത്തിന്റെ പേരിൽ ഉള്ള വേശ്യാവൃത്തി.... പക്ഷേ ഇവർക്ക് സ്വന്തമായി കിട്ടുന്നത് എയിഡ്സ് ഉം അതുപോലുള്ള അസുഖങ്ങളും ദാരിദ്രവും... പിന്നെ അച്ഛൻ ആരാണെന്നറിഞ്ഞും അതില്ലാണ്ട് ജീവിക്കേണ്ടി വരുന്ന കുറെ കുട്ടികളും...
പിന്നീടൊരിക്കൽ ചെന്നപ്പോൾ മാഹിയെ ആരോ ഉപദ്രവിച്ചു എന്നറിഞ്ഞു .... പോലീസ് ന്റെ അടുക്കൽ ഞങ്ങൾ കംപ്ലൈന്റ്റ്‌ കൊടുക്കാൻ ചെന്നു... അവരുടെ മറുപടി ആണ് എന്നെ വീണ്ടും ഞെട്ടിച്ചത്
"ഇവർ ദേവദാസികൾ ആയതുകൊണ്ടാണ് ഉപദ്രവിക്കുന്നത്... പിന്നെ ഇവർക്ക് ഇത് പുതുമ അല്ലല്ലോ... മാഡം ഇതിൽ ഇടപെടണ്ട "...
മാഹി ഒരു കൊച്ചു പെണ്കുട്ടി ആണ്... അവളെ പോലും ആ രീതിയിൽ... കഷ്ടം... ഒരുവിധത്തിൽ കംപ്ലൈന്റ്റ്‌ കൊടുത്തു.... പക്ഷേ പോലീസ് കാരുടെ വർത്തമാനത്തിൽനിന്നു അവരൊന്നും ചെയ്യില്ല എന്ന് മനസ്സിലായി.... ഇറങ്ങുമ്പോൾ ഒന്നും ചെയ്യാൻപറ്റാതെ പോയതിന്റെ അമർഷവും കുറ്റബോധവും എന്നെ വേട്ടയാടി.....
"സാരമില്ല ഡോക്ടറെ... മുൻപും അവരു ഇങ്ങനെ തന്നെയാ പ്രതികരിക്കാറ്..... "മാഹി പറഞ്ഞു....
അവൾ പെട്ടെന്ന് വലുതായതുപോലെ തോന്നി.... പാവം !!!
ഒരുക്കണക്കിനു പറഞ്ഞാൽ ഞാനും മാഹിയും ആ സ്ത്രീകളും എല്ലാം ഒരുപോലെ അല്ലേ... അനീതിക്കെതിരെ ഒന്ന് വിരൽ ചൂണ്ടിയാൽ.... മറക്കാനാഗ്രഹിക്കുന്ന തെറ്റുകളുടെ അഗ്നിയിൽ വെന്തുരുകുവാൻ ഈ സമൂഹം വിധിക്കുന്നവർ... ഇന്നും ഈ സമൂഹം എന്തേ സ്ത്രീകളെ മാത്രം വേട്ടയാടുന്നത് എന്ന ചോദ്യം മറുപടി ഇല്ലാതെ കിടന്നു.. കപട സദാചാരത്തിന്റെ മറവിൽ വേട്ടയാടപ്പെടുന്ന ഒരുപറ്റം മാത്രം ആയി.....
ഏകദേശം ഒരു വർഷത്തോളം ഞാൻ അവരോടൊപ്പം ബൽഗാമിൽ ആയിരുന്നു.. മാഹിയെ എന്റെ ഒപ്പം നിർത്തി വീണ്ടും പഠിക്കാൻ വിട്ടതും ഇടക്ക് അവരുടെ ഒപ്പം ചിലവഴിച്ചതും അല്ലാതെ പ്രത്യേകിച്ച് ഒന്നും എനിക്ക് ചെയ്യാൻ പറ്റിയില്ല...അങ്ങനെ ഇരിക്കെ ആണ് എനിക്ക് അച്ഛന് സുഖം ഇല്ലാതെ നാട്ടിലേക്കു പോകേണ്ടി വരുന്നത്...
ചെന്നു അധികം താമസിക്കാതെ അച്ഛൻ മരിച്ചു....അമ്മയുടെ നിർബന്ധം കൊണ്ട് കർണാടകയിൽ നിന്നും ഞാൻ കേരളത്തിലേക്ക് മാറി....സത്യം പറഞ്ഞാൽ ഞാൻ പിന്നെ കർണാടകയിൽ പോയില്ല എന്നതാണ് സത്യം... വിനീതയും സുധിയും ആണ് എന്റെ ഡോക്യൂമെൻറ്സും സാധനങ്ങളും തിരിച്ചെത്തിച്ചത്...തിരിച്ചു ചെന്നാൽ അവിടം വിട്ടു പോരാൻ എനിക്ക് വിഷമം ആവും.... പിന്നെ കിരൺ..... അവൻ അപ്പോഴും എവിടെയോ നീറി പുകഞ്ഞു..... ഞാൻ അത്രക്കും മോഡേൺ അല്ലായിരുന്നു മനസ്സുകൊണ്ട്......
ഞാൻ ഇടുക്കിലെ ഒരു ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ എനിക്ക് വീട്ടിൽ എത്തി അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാനും പറ്റി... സുധി ബെൽഗാമിൽ തന്നെ തുടർന്നു..താമസിക്കാതെ അവനും തിരികെ വരാൻ സാധ്യത ഉണ്ട്.. വിവാഹക്കാര്യം മുറുകുന്നുണ്ടത്രേ ...മാഹിയുടെ പഠനത്തിനുള്ള തുക അവൻ വഴി ഞാൻ അവർക്ക് എത്തിച്ചു കൊടുത്തു ... അവിടുത്തെ വിവരങ്ങളും മുറപോലെ അവൻ എന്നെ അറിയിച്ചു കൊണ്ടിരുന്നു... ഇടയ്ക്കു മാഹി എന്നെ വിളിച്ചു തിരികെ വരാൻ പറഞ്ഞു ചിണുങ്ങും...
അനിയത്തിമാരുടെ പഠനം കഴിയാറായി.... അമ്മ എന്നെ കല്യാണത്തിന് നിർബന്ധിച്ചു തുടങ്ങി.... അനിയത്തിമാര് ഞാൻ അറിയാതെ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തതുകൊണ്ട് എവിടുന്നൊക്കെയോ കുറെ കല്യാണആലോചനകളും വന്നു ...പലരെയും ഞാൻ പലതും പറഞ്ഞു ഒഴിവാക്കും... ഇല്ലെങ്കിൽ കാൾ കട്ട്‌ ചെയ്യും......ഇതിങ്ങനെ തുടർന്നതുകൊണ്ടാവാം അമ്മ അമ്മയുടെ അവസാനത്തെ വിദ്യ പ്രയോഗിച്ചത്.... അമ്മയുടെ കണ്ണിൽ കണ്ണീരു കണ്ടതുകൊണ്ടു ഞാനും തീരുമാനിച്ചു... ഇനി ആരു വന്നാലും ശരി അവനെ എനിക്കിഷ്ടമാണെന്നു പറയും....പക്ഷേ മനസാക്ഷി ഇടക്ക് കുത്തി.... ആരായാലും തുടക്കം മുതൽ ഒടുക്കം വരെ ഒരു നാടകം ആവും....പിന്നെ ഒരു കള്ളം കൊണ്ട് എന്ത് മാറ്റം ഉണ്ടാകാൻ ആണ്......
എന്റെ വിവാഹാലോചന മുറുകി വന്നു തുടങ്ങി..... പലർക്കും ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞാലും പലകാരണങ്ങളും പറഞ്ഞു പിന്നെ മുടക്കും...... ഒരു കൂട്ടർ എന്തായാലും മുഖത്തു നോക്കി തന്നെ പറഞ്ഞു ഒരുത്തന്റെ കൂടെ പോയവളെ അവർക്ക് വേണ്ട എന്ന്..... അമ്മ ശരിക്കും തകർന്നുപോയി ഇതെല്ലാം കേട്ട്.....ഇപ്പോഴത്തെ ട്രെൻഡ് പഠിച്ച കോളേജിൽ അന്വേഷിക്കൽ ആയതുകൊണ്ട് ഒന്നും ഞാൻ പറയാതെ തന്നെ എല്ലാം അവരറിഞ്ഞു......
എന്റെ വിവാഹം ആലോചിച്ചു നടന്നില്ലെങ്കിലും എന്റെ അനിയത്തിമാര് രണ്ടു സുന്ദരക്കുട്ടന്മാരെ തപ്പി എടുത്തു കല്യാണം കഴിച്ചു.....
ഇതിനിടയിൽ ഇൻഫെർട്ടിലിറ്റിയിൽ സ്പെഷലൈസ് ചെയ്യുന്ന ഒരു ഹോസ്പിറ്റലിലേക്ക് ഞാൻ മാറി... അതെന്റെ ജീവിതത്തിന്റെ റ്റേർണിങ് പോയിന്റ്‌ ആയിരുന്നു.....
അധികം ആവുന്നതിനുമുന്പ് തന്നെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് എന്ന പേരിൽ ഞാൻ ഫേമസ് ആയി..... ഒരുപാട് അടി കിട്ടിയത് കൊണ്ട് ജീവിതത്തിൽ ദൈവമായി കൊണ്ട് വന്നു തന്ന അവസരമായിരുന്നു.... ചിലപ്പോൾ ചെയ്ത ഒരു തെറ്റു തിരുത്താനും.....
ഒരുപാട് കാലമായി കുട്ടികൾ ഇല്ലാത്തവരും അബോർഷൻ ആയി പോകുന്നവരും അങ്ങനെ പല ക്യാറ്റഗറിയിൽ പെട്ടവർ ഉണ്ടായി എന്നെ തേടി എത്തുന്നവരിൽ..... എന്നെ കാണുമ്പോൾ ഉള്ള ആ പ്രതീക്ഷയെ ഒരു പുഞ്ചിരിച്ച മുഖത്തോടെ ഞാൻ സ്വീകരിച്ചു.... പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഞാൻ തെങ്ങുന്നതു ആരും അറിഞ്ഞു കാണില്ല...
കുറച്ചു കാലം കഴിഞ്ഞു ഒരു യുവതി എന്നെ കാണാൻ വന്നു...വിവാഹം കഴിഞ്ഞു നാലു വർഷം ആയത്രേ കുട്ടികൾ ഇല്ല..... അവരും ഒരു ഡോക്ടർ ആണ്.... ടെക്നിക്കൽ ടെർമിസിൽ എക്സ്പ്ലൈൻ ചെയ്തപ്പോളെ എനിക്ക് തോന്നിയിരുന്നു.... ഭർത്താവുമായി ഈ കാരണത്താൽ ചേർച്ച ഇല്ലാന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നി... കൂടാതെ രണ്ടു തവണയും ഒറ്റക്കാണ് വന്നത്.... സാധാരണ ഇങ്ങനത്തെ കേസിൽ രണ്ടുപേരും ഒരുമിച്ചാവും വരുക...കൂടാതെ അവരുടെ മുഖത്തെ മായാത്ത പുഞ്ചിരി എനിക്ക് അവരോടു ഒരു അടുപ്പം ഉണ്ടാക്കി... എന്തായാലും അടുത്ത തവണ ഭർത്താവിനൊപ്പം വരണമെന്ന് പറഞ്ഞു അയച്ചു.....
അവർ അടുത്ത തവണയും ഒരു പുഞ്ചിരിച്ച മുഖത്തോടുകൂടി കടന്നു വന്നു.... പിന്നിൽ പിൻതുടർന്നു വന്നത് കിരൺ ആണെന്ന് എനിക്ക് മനസ്സിലായി.... അവന്റെ മുഖത്തു എന്നെ കണ്ടതിന്റെ ആ നിരാശയും ചമ്മലും പ്രകടമായിരുന്നു....അവൻ ഫാമിലിയിലെ ഈ പ്രശ്നങ്ങൾ കൊണ്ടാവാം വല്ലാതെ പ്രായമായതു പോലെ...ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ അവരുടെ പ്രശ്നങ്ങൾ എല്ലാം കേട്ടു.....
അന്ന് വെകുന്നേരം കിരൺ എന്നെ ഫോണിൽ വിളിച്ചു.... അയാളുടെ ഭാര്യയുടെ അവസാനത്തെ പ്രതീക്ഷ ആണ്... പഴയത് മനസ്സിൽ വെച്ചു പെരുമാറരുത് എന്ന് പറഞ്ഞു...... ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ഞാൻ എല്ലാം ചെയ്യും അവർക്ക് വേണ്ടി എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു......
ഓരോ മാസം വരുമ്പോളും അവരുടെ മുഖത്തു നിരാശ കലർന്നിരുന്നു...... എന്റെ കാര്യവും അതുപോലൊക്കെ തന്നെ ആയിരുന്നു.... തുടർച്ചെ ഉള്ള വിവാഹം മുടങ്ങലും നാട്ടുകാരുടെ കുത്തുവാക്കുകളും.... അതുകൊണ്ട് ഞാനും ആഴ്ചയിൽ ആഴ്ചയിൽ ഉള്ള പോക്കു നിർത്തി...അമ്മയെ ഇടക്ക് ഇങ്ങോട്ട് കൊണ്ട് വരും ... കൂടാതെ എന്റെ അനിയത്തിമാർക്കു ഒന്നും രണ്ടും വീതം കുട്ടികളും ആയി.....
പിറ്റേ തവണ കിരണും ഭാര്യയും അത്യന്തം സന്തോഷത്തോടെ ആണ് എന്നെ കാണാൻ വന്നത്..... ആ തവണ കിരൺ എന്നോട് അവരു കാണാതെ മാപ്പ് പറഞ്ഞു.... അവൻ ആണ് ആ കുഞ്ഞു വരുന്നതിൽ ഏറ്റവും ഹാപ്പി എന്ന് എനിക്ക് മനസ്സിലായി.... ഞാൻ ട്രീറ്റ്‌ ചെയ്യുന്നവരുടെ പ്രഗ്നൻസിയും ഞാൻ തന്നെ ആണ് നോക്കാറ്.... അവരു കൃത്യമായി എല്ലാമാസവും വന്നു ചെക്ക്അപ്പ്‌ ചെയ്യും.... ഒരു ദിവസം വൈകുനേരം കിരൺ പതിവില്ലാതെ എന്നെ വിളിച്ചു... അയാളുടെ ഭാര്യ ഒന്ന് വീണു.... വാട്ടർ പോയി ... പെട്ടെന്ന് ഹോസ്പിറ്റലിൽ വരുമോ എന്ന് ചോദിച്ചു..... അവർക്കു ഏഴുമാസം ആയിരുന്നു.....
ഞാൻ ചെല്ലുമ്പോൾ കോംപ്ലിക്കേഷൻ ആയിരുന്നു അവർക്ക്..... സിസേറിയൻ ചെയ്തു കുട്ടിയെ ഞങ്ങൾ എടുത്തു...ഒരു നല്ല സുന്ദരക്കുട്ടനായിരുന്നു ... അവർക്കും സാരമായ പരുക്കുണ്ടായിരുന്നു കുട്ടിക്കും....വീഴ്ചയിൽ അവന്റെ നെഞ്ചിനു ക്ഷതമേറ്റിട്ടുണ്ടായിരുന്നു.....
ഒന്നരമണിക്കൂറേ ആ കുഞ്ഞു ജീവിച്ചുള്ളു.... കിരൺ ആ കുഞ്ഞിനേയും പിടിച്ചു കരഞ്ഞത് കണ്ടു നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.....
തിരികെ നടക്കുമ്പോൾ ഓർത്തു..... ഒരിക്കൽ ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ ഇവൻ എന്നോട് മിണ്ടാതെ ആയി....ഒരുപാട് കഷ്ടപ്പെട്ട് ഒരു ദിവസം ഇവനെ കണ്ടപ്പോൾ ... ഒരുമനസാക്ഷി ഇല്ലാതെ ആണ് അതിനെ അങ്ങ് അബോർട് ചെയ്യ് ന്ന്‌ പറഞ്ഞത്.....
ആ അവനാണ് ഇന്നു ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലവിളിക്കുന്നത്..നാലുമാസം ഞാൻ അതിനെ കൊണ്ട് നടന്നു....വേറെ വഴിയില്ലാത്തതുകൊണ്ടു ഞാൻ അതിനെ ഇല്ലാതാക്കിത്.. വിനീത ആണ് അന്നെന്നെ സഹായിച്ചത്...ഒരാൺകുഞ്ഞായിരുന്നത്രെ .... അന്നെന്റെ കുഞ്ഞും ഇതിനെക്കാൾ കരഞ്ഞിട്ടുണ്ടാവും....വിധി ഞങ്ങളെ രണ്ടിനെയും ആ കൂട്ടിൽ വീണ്ടും കൊണ്ട് നിർത്തിയിരിക്കുന്നു.....
ഇവടേം ഞാൻ മടുത്തു തുടങ്ങി .. കുറെ കാലത്തിനു ശേഷം ഞാൻ വീണ്ടും സുധിയെ വിളിച്ചു.... അവൻ മാഹിയെപ്പറ്റി വാതോരാതെ പറഞ്ഞു.... അവൾ സ്കോളർഷിപ് കിട്ടി കാനഡ പോവ്വാണത്രെ.....അവൻ എന്റെ വിവാഹത്തെപറ്റി ചോദിച്ചു.... ഞാൻ എല്ലാം തുറന്നു പറഞ്ഞു.... എനിക്കും എന്റെ ഫ്രുസ്റുയേഷൻ മാറാൻ അതാവശ്യം ആയിരുന്നു.....
എല്ലാം കേട്ടിട്ട് അവൻ എന്നോട് ചോദിച്ചു...
"ഡോക്ടർക്ക്‌ ബുദ്ധിമുട്ടില്ലേൽ ഞാൻ വിവാഹം കഴിക്കട്ടെ.. "
അമ്മയോട് അനുഗ്രഹം വാങ്ങി അയാളുടെ ഭാര്യ ആയി ഇറങ്ങുമ്പോൾ.... ജാതിയും മതവും സാധാചാരത്തിന്റെ വേലിക്കെട്ടുകളും അഴിഞ്ഞു വീഴുകയായിരുന്നു.....
സാമൂഹിക വ്യവസ്ഥകൾക്ക് മുൻപിലും നീതിയുടെ മുൻപിലും തെറ്റുകാരായ ആ സ്ത്രീകൾക്ക് ഒപ്പം ജീവിക്കാൻ ഞങ്ങൾ തീരുമാനിക്കുമ്പോൾ ഒന്നുറപ്പുണ്ടായിരുന്നു സ്നേഹിച്ചില്ലെങ്കിലും കുറ്റപ്പെടുത്തില്ല എന്ന്.... ശരിയുടെ തുലാസിൽ തൂക്കില്ല എന്ന്......
ഈ സമൂഹം മുറിവുകളെ വീണ്ടും കുത്തിനോവിക്കുന്നത് എന്തിനാണെന്ന് എന്തുകൊണ്ടോ ഇന്നും അറിയില്ല.....നമ്മളുടെ ഈ എരിവും പുളിയും കലർന്ന കൊച്ചുവാർത്തമാനങ്ങളിൽ ഒരാളുടെ മാനവും അഭിമാനവും തുലാസ്സിൽ തൂക്കപ്പെട്ടില്ലായിരുന്നെങ്കിൽ അവരും ജീവിതത്തിലേക്ക് തിരികെ വന്നേനെ എന്ന് തോന്നുന്നു...
തെറ്റിനെ തെറ്റുകൊണ്ടു ക്രൂശിക്കുമ്പോൾ അല്ലല്ലോ ശരിക്കൊണ്ടു ചേർത്തുപിടിക്കുമ്പോൾ അല്ലേ നമ്മൾ മനുഷ്യരാവുന്നത്......
(വേറൊരു പേരിൽ ഞാൻ എഴുതിയ ഒരു പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കിയത്... പറഞ്ഞു അറിഞ്ഞ ഒരു കഥ.. അതുകൊണ്ട് തന്നെ കാലഘട്ടങ്ങൾ വരുത്തിയ ചില മാറ്റങ്ങൾ സ്ഥലങ്ങളിൽ ഉണ്ടാകും )
Shilpa Anie Elias
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo