Slider

പെൺകുട്ടിയോളായാൽ അടക്കത്തിലും ഒതുക്കത്തിലും വളരെണം

0
"പെൺകുട്ടിയോളായാൽ അടക്കത്തിലും ഒതുക്കത്തിലും വളരെണം" അമ്മ നൽകിയ ഏക ഉപദേശം ഇതു മാത്രമായിരുന്നു.ഈയൊരു വാചകത്തിൽ തന്നെ ഒരുപെൺകുട്ടിക്കു വേണ്ടയെല്ലാ നന്മകളും അതിലടങ്ങിയിരുന്നു
കോളേജ് ജീവിതത്തിലാണു ഞാനവനെ കണ്ടുമുട്ടിയത്.പിജിയുടെ ആദ്യകാലയളവിൽ അവനെ കണ്ടുമുട്ടുമ്പോൾ ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല.പിന്നീട് പലപ്പോഴും കാണുമ്പോളൊരു മന്ദഹാസം ഞങ്ങളുടെ ചുണ്ടുകളിൽ വിരിഞ്ഞിരുന്നു.ഒരു ചിരിയിലൊതുങ്ങിയ സൗഹൃദത്തിനുമപ്പുറം ഞാനുമൊന്നും ആഗ്രഹിച്ചിരുന്നില്ല.പഠിക്കാവുന്നത്രയും എന്റെ കുട്ടി പഠിക്കുക.അച്ഛൻ വീടു വിറ്റിട്ടായാലും മോളെ പഠിപ്പിക്കാൻ കഴിയുന്നത്ര പഠിപ്പിക്കും.എന്റെ അച്ഛന്റെയും അമ്മയുടെയും ഉപദേശം മനസ്സിലെന്നും ഞാനോർത്തിരുന്നു..
"ടീ അവൻ നിന്നെയെന്നും ശ്രദ്ധിക്കുന്നുണ്ടെന്ന് അടുത്ത കൂട്ടുകാരി ഓർമിപ്പിച്ചപ്പോൾ ഞാനവളെ വഴക്കു പറഞ്ഞു
ക്ലാസിലെന്നും ഒന്നാമതായിരുന്ന ഞാൻ കോളേജിലെ കലാപരിപാടികൾക്കും സുന്നി ലായിരുന്നു.പാട്ടും നൃത്തവും അക്ഷരങ്ങളും എനിക്കേറെ പ്രിയമായിരുന്നു
എല്ലാത്തിനും മുൻപന്തിയിൽ നിന്നതു കൊണ്ടാവാം ഒരുപാട് പ്രനയാഭ്യർത്ഥനകൾ മുന്നിൽ വന്നത്.സ്നേഹപൂർവ്വം അവയെല്ലാം നിരസിച്ചെങ്കിലും അച്ചുവിന്റെ പ്രണയാഭ്യർത്ഥന തളളിക്കളയാൻ തോന്നിയില്ല.ദിവസവും എന്നെ ശ്രദ്ധിച്ചു പുഞ്ചിരി പൊഴിക്കുന്നവൻ.അവന്റെ മിഴികളിലെ ശോകാർദ്രഭാവം എല്ലാമെന്നെ ആകർഷിച്ചു. കൂട്ടുകാരികളെ വഴക്കു പറഞ്ഞെങ്കിലും എനിക്കും അവനെ ഇഷ്ടമായിരുന്നു.മനസു കൊണ്ടെങ്കിലും
പിജി ക്ലാസിന്റെ അവസാന നാളിൽ ഇഷ്ടം അച്ചു തുറന്നു പറഞ്ഞപ്പോൾ എനിക്കൊന്നേ അവനോട് പറയാനുള്ളായിരുന്നു
" അച്ചൂ ഞാനെന്റെ വീട്ടിലെ ഏകമകളാണ്.എന്റെ അച്ചന്റെയും അമ്മയുടെയും ഒരേയൊരു പ്രതീക്ഷ. നിനക്കിഷ്ടമാണെങ്കിൽ വീട്ടുകാരുമായി വന്ന് ആലോചിക്കുക.അവരെതിർത്താൽ ഞാനൊരിക്കലും ഇറങ്ങി വരില്ല.ഇത്രയും നാളെനിക്കായി ജീവിച്ചവരെ സങ്കടപ്പെടുത്താനെനിക്ക് കഴിയില്ല"
എന്തോ അച്ചു മറുപടിയൊന്നും പറഞ്ഞില്ല.പിന്നെയും മൂന്നുവർഷം കഴിഞ്ഞു.എനിക്കൊരു ചെറിയ ജോലികിട്ടിയത് അച്ഛനു വലിയൊരു ആശ്വാസമായിരുന്നു..
ഒരുദിവസം ഞായറാഴ്ച വീട്ടിലിരിരുന്ന് തയിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തൊരു കാറു വന്നു നിന്നത്.ആരെന്നറിയാൻ എത്തിനോക്കുമ്പോൾ അച്ചുവും മാതാപിതാക്കളും.ശരിക്കും ഞാൻ അമ്പരന്നു പോയി.ഇത്രയും നാളിനിടയിൽ ഒരു ആശയവിനിമയം ഒന്നുമില്ലായിരുന്നിട്ടും അവനെന്നെ മറന്നില്ല.മനസ്സു സന്തോഷത്താൽ അലയടിച്ചുയർന്നു.അച്ഛനോടും അമ്മയോടും ഒന്നും ഇതുവരെ തുറന്നു പറഞ്ഞട്ടില്ല.ഇനിയും സമയവുമില്ല അവർ വന്നു കഴിഞ്ഞു
ഹാളിൽ അവരെയെല്ലാം അച്ഛൻ സ്വീകരിച്ചിരുത്തി.അച്ചുവിന്റെ അമ്മയാണെല്ലാം തുറന്നു പറഞ്ഞത്.അപ്പോളെന്റെ അച്ഛനും അമ്മയും അത്ഭുതത്തോടെയെന്നെയൊന്നു നോക്കി
"അവളിതുവരെ ഒന്നും ഞങ്ങളോട് പറഞ്ഞട്ടില്ല.ആണും പെണ്ണുമായി ഇവളെ ഞങ്ങൾക്കുളളൂ.എന്റെ കുട്ടിയെ തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുളളൂ"
"അനുവിന്റെ അമ്മയ്ം അച്ഛനും ഇനി എന്റെയും കൂടിയാണ്. ഇപ്പോഴാണു എനിക്ക് നല്ലൊരു ജോലി കിട്ടിയത്.എങ്കിൽ അനുവിനെ ജീവിതത്തിൽ കൂട്ടാനെന്നു കരുതി.എന്റെ എന്ത് സഹായവും ഈ വീടിനെന്നും ഉണ്ടായിരിക്കും"
ചടങ്ങുകൾ പിന്നീട് തീരുമാനിപ്പിച്ചു ഉറപ്പിക്കാമെന്നു അച്ഛൻ പറഞ്ഞതിനാൽ അച്ചു എന്റെ വിരലുകളിൽ മോതിരമണിയിച്ചു മടങ്ങി
"എന്താ എന്റെ മോളിതുവരെയൊന്നും അച്ഛയോട് പറയാതിരുന്നത്"
"കിട്ടുമെന്നുളള ജീവിതമേ ആഗ്രഹിക്കാവൂ.ഇല്ലെങ്കിലതെന്നും മനസിനെന്നുമൊരു സങ്കടമാകും അച്ഛാ"
"ന്റെ കുട്ടീടെ ആഗ്രഹത്തിനൊരിക്കലും ഞങ്ങളെതിരു നിൽക്കില്ല മോളേ.അച്ചു നല്ലവനാണു.അതുകൊണ്ടല്ലേ അവനിന്നു മാതാപിതാക്കളുമായി വന്നെന്റെ കുട്ടിയെ ചോദിച്ചത്.എന്റെ മോൾക്കെന്നും നന്മയേ വരൂ"
അച്ഛാന്നു വിളിച്ചുകൊണ്ടു ഞാനച്ഛന്റെ ചുമലിലേക്കു വീണു കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞു
""" എനിക്കു കിട്ടിയ ഏറ്റവും വലിയ പുണ്യമാണെന്റെ അച്ഛനും അമ്മയും"
മാതാപിതക്കൾ മക്കളുടെ നന്മമാത്രമേ ആഗ്രഹിക്കൂ.അവരെയൊരിക്കലും വിഷമിപ്പിക്കരുത്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo