പതിവിലും നേരത്തെ നന്ദൻ ഓഫീസിൽ നിന്നുമെത്തി.ഒരുകപ്പ് ചായ ഞാൻ കൊണ്ടുവന്നു കൊടുത്തു.ചായ കുടിച്ചിട്ടു കപ്പു വാങ്ങിക്കഴിഞ്ഞാണു ഞാനാ വിവരം പറഞ്ഞത്...
"നന്ദേട്ടൻ ഒരച്ഛനാകാൻ പോകുന്നു.വൈകിട്ട് വന്നിട്ട് വിവരം പറയാമെന്നാണു കരുതിയെ"
വിവരമറിഞ്ഞ ഉടൻ നന്ദേട്ടനെന്നെ ഉമ്മകൾ കൊണ്ടു മൂടുമെന്നാണു ഞാൻ കരുതിയത്.പതിവിനു വിപരീതമായി നന്ദേട്ടന്റെ മുഖം മ്ലാനമായി
"അച്ചു നമുക്കിപ്പോളൊരു കുഞ്ഞു വേണ്ട.സഹദരിമാരെ രണ്ടുപേരെയും അയച്ചതിന്റെ കടമിതുവരെ തീർന്നട്ടില്ല.വീടൊന്നു പുതുക്കി പണിയണം.ഇതൊക്കെ കഴിഞ്ഞു മതി നമുക്കൊരു കുഞ്ഞ്"
നന്ദേട്ടനെ ആദ്യമായി കാണുന്നതു പോലെയെനിക്കു തോന്നി
"നന്ദേട്ടനെന്താ പറയുന്നെ.ആദ്യമായി ഉണ്ടായ കുഞ്ഞിനെ വേണ്ടാന്നു വെക്കാനോ എന്നെക്കൊണ്ടു പറ്റില്ല.എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലു കാണാനായി അമ്പലവും പളളിയിലും നേർച്ചയുമായി കയറി ഇറങ്ങുന്നു.നന്ദേട്ടനൊരു നിമിഷം ചിന്തിച്ചു നോക്ക്"
"എനിക്കു ചിന്തിക്കാനൊന്നുമില്ല.എന്റെ കടങ്ങൾ വീട്ടി കഴിഞ്ഞു മതി കുഞ്ഞ്. എത്രയും പെട്ടന്ന് നമുക്ക് അബോർഷൻ നടത്തണം"
നന്ദേട്ടന്റെ സ്വരം ആജ്ഞയായി മാറിയെതെനിക്കു സഹിക്കാനായില്ല
"എന്നെക്കൊണ്ടു പറ്റില്ല.അബോർഷൻ നടത്താൻ. എനിക്കെന്റെ കുഞ്ഞിന്റെ മുഖം കാണണം.ഞാൻ സമ്മതിക്കില്ല അബോർഷനു സമ്മതിക്കില്ല.എനിക്കെന്റെ കുഞ്ഞിനെ വേണം"
"എങ്കിലീ നിമിഷം നമുക്കു പിരിയാം.ഞാൻ പറയുന്നതനുസരിക്കാത്തവളെ എനിക്കു ഭാര്യയായി വേണ്ടാ.ഈ നിമിഷം നീയിവിടെ നിന്നും ഇറങ്ങണം"
അതോടെയെന്റെ മാനസികനില തെറ്റുമെന്ന് തോന്നിയതോടെ ഞാൻ പൊട്ടിത്തെറിച്ചു
"നിന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഭിക്ഷയെടുത്തു കഴിയുന്നത.എന്തു കഷ്ടപ്പാടുകൾ സഹിച്ചായാലും ഞാനെന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്തും.എന്നാലും നിന്നെ ഞാനങ്ങനെ വെറുതെ വിടില്ല.നിന്നെപ്പോലുളളവരാണു ബാക്കിയുളള പുരുഷന്മാരെ കൂടി നാണം കെടുത്തുന്നത്.നീയൊക്കെയൊരു മനുഷ്യനാണോടാ.നിന്നെ ഞാനങ്ങനെ വെറുതെ വിടുമെന്ന് കരുതണ്ടാ.ശേഷിച്ച കാലം നിന്റെ ജീവിതം അഴികക്കുളളിലായിരിക്കും നീ നോക്കിക്കോ"
"എന്ത് പറഞ്ഞെടീ നീ"
അടിക്കാനോങ്ങിയ കൈ ഉയർത്തിയപ്പോഴെ ഞാനലറി
"തൊട്ടു പോയേക്കരുതെന്നെ.കാലം മാറിയത് അറിഞ്ഞില്ലേ.പെണ്ണ് കരഞ്ഞും കൂവിയും നടന്ന കാലം മാറി.എന്നെ തൊട്ടാലാ കൈ ഞാൻ വെട്ടും പറഞ്ഞേക്കാം"
അടിക്കാനായി ഉയർത്തിയ കൈ മെല്ല താണു
നന്ദൻ കെട്ടിയ താലി ഞാൻ പൊട്ടിച്ചു വലിച്ചെറിഞ്ഞു
"ദാ നീ കെട്ടിയ താലി .ഇതിന്റെ അധികാരത്തിൽ അല്ലേ നീയെന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ പറഞ്ഞത്.ഇനി ഞാൻ സ്വതന്ത്രയാണു.എനിക്കെന്റെ കുഞ്ഞിനെ പ്രസവിക്കാൻ ആരുടെയും ആജ്ഞ അനുസരിക്കണ്ട കാര്യമില്ല.താലി കെട്ടിയ ഭാര്യയുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തവന്റെ കൂടെ ജീവിക്കുന്നതിലും ഭേദം മരണമാണ്"
ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാൻ പെണ്ണല്ല
ഉറപ്പിച്ച കാൽപ്പാദത്തോടെ ഞാൻ പിന്തിരിഞ്ഞു നടന്നു.ഉറച്ചൊരു തീരുമാനവുമായി"
അമ്മയാവുക എന്നത് ഓരോ ഭാര്യമാരുടെയും ജന്മാഭിലാഷമാണ്
നല്ലവരായ പുരുഷന്മാർ ക്ഷമിക്കുക.
ഇതെന്റെയൊരു കൂട്ടുകാരിയുടെ അനുഭവമാണ്
ഇതെന്റെയൊരു കൂട്ടുകാരിയുടെ അനുഭവമാണ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക