ഇതെന്റെ ജീവിതകഥ (കഥ)
-------------------------------------------------
-------------------------------------------------
എന്റെ പിതൃഗൃഹത്തിൽ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ഞാൻ രൂപകല്പന ചെയ്യപ്പെട്ടത്.. എന്നെ മെനഞ്ഞെടുത്തവന്റെ കരങ്ങളിൽ ഞാനൊരു രാജകുമാരിയെന്നപോലെ തിളങ്ങിയിരുന്നു...ഒരുനാൾ ഊടും പാവും കുറ്റമറ്റതാക്കി മിനുക്കിയെടുക്കപ്പെട്ട ഞാനും ഒപ്പം സഹോദരങ്ങളും പിറന്നനാടിനെ വിട്ട് അനിവാര്യമായ യാത്ര തുടങ്ങി...
എത്തിപ്പെട്ട പുതിയ ഇടത്തിൽ ഞാൻ പലരിൽ ഒരാളായി മാത്രം മാറി...എന്റെ സഹോദരങ്ങളെയെല്ലാം എവിടെയൊക്കെയോ വച്ചു നഷ്ടപ്പെട്ട എനിക്ക് ഒടുവിൽ ആ സത്യം മനസ്സിലായി.. ഞാൻ വെറുമൊരു വില്പനചരക്ക് മാത്രം... വിലയെഴുതിയൊട്ടിച്ചു ഭംഗിയായി പ്രദർശിപ്പിക്കപ്പെട്ട ഉപഭോഗവസ്തു..
വിലപേശിവാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ കണ്ണുകളും കരങ്ങളും എത്ര തവണ എന്റെ മേനിയിൽ ഇഴഞ്ഞു നടന്നിട്ടുണ്ട് എന്നെനിക്കു നിശ്ചയമില്ല.. ഒന്നിലും തൃപ്തിയാവാത്ത മനുഷ്യർക്കു മുൻപിൽ എത്രവട്ടം എന്റെ ശരീരം അനാവൃതമായി എന്നും എനിക്കോർമ്മയില്ല.. വേദനയും പീഡനങ്ങളും നിറഞ്ഞ ആ ജീവിതം അങ്ങനെ തുടരവേ ഒരു സംഘം ആളുകൾ എന്നെ വിലയ്ക്കു വാങ്ങി.. !
അവരുടെ കൈയിൽ എന്നെയേല്പിച്ചു പണം കൈപ്പറ്റുമ്പോ എന്റെ യജമാനന്റെ മുഖത്ത് കുറ്റബോധതിനു പകരം നിറഞ്ഞ ചിരികണ്ട് ഞാൻ സ്വന്തം വിധിയെ ശപിച്ചു..
എന്റെ പുതിയ ഉടമസ്ഥൻ തന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ ഉപയോഗിക്കുമ്പോൾ പലപ്പോഴും ഞെരിഞ്ഞമർന്നും ചുക്കിചുളിഞ്ഞും വിയർപ്പിൽ മുങ്ങിയും ഞാൻ നന്നേ ക്ലേശിച്ചു.. പലപ്പോഴും ഞാൻ ഒരു പ്രദർശനവസ്തുവായി മാത്രം മാറി..
ഇന്നിപ്പോ ഞാൻ ഈ ഇരുട്ടറയിൽ പാറ്റകൾക്കും ഇരട്ടവാലനുമൊപ്പം അജ്ഞാതവാസത്തിലാണ്..പഴയ ഭംഗിയൊക്കെ എനിക്ക് എന്നേ നഷ്ടമായി.. ആവോളം ഉപയോഗിച്ചു പഴകിയ ഞാൻ ഇപ്പൊ അവർക്കൊരു ഭാരമാണ്.. ഞാൻ എപ്പോൾ വേണമെങ്കിലും തീയിലോ കുപ്പത്തൊട്ടിയിലോ എറിയപ്പെടാം... എങ്കിലും എനിക്ക് പരാതിയില്ല.. കാരണം എന്റെ ജന്മം ഇങ്ങനെ തന്നെയാണ് അവസാനിക്കേണ്ടത്.. എന്റെ മാത്രമല്ല എന്നെപ്പോലെ ഓരോ പട്ടുസാരിയുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.. ഒരിടത്ത് ജനിച്ചു കാതങ്ങൾക്കിപ്പുറം മറ്റൊരിടത്തു തികച്ചും അന്യരായവരെ സേവിച്ചു, ക്ലേശിച്ചു ജീവിച്ച് ഒടുക്കം ഇരുട്ടറകളിൽ തളയ്ക്കപ്പെടുന്ന പട്ടുസാരികൾ.. ഇനിയൊരിക്കൽ പുറം ലോകം കാണാമെന്നു പ്രതീക്ഷയില്ലാത്തവർ.. ഈ അലമാരകൾ ഞങ്ങളുടേതും കൂടിയാണ്..
ഗദ്ഗദപൂർവം
ഒരു കാഞ്ചീപുരംപട്ട്
തടിയലമാര
അവരുടെ കൈയിൽ എന്നെയേല്പിച്ചു പണം കൈപ്പറ്റുമ്പോ എന്റെ യജമാനന്റെ മുഖത്ത് കുറ്റബോധതിനു പകരം നിറഞ്ഞ ചിരികണ്ട് ഞാൻ സ്വന്തം വിധിയെ ശപിച്ചു..
എന്റെ പുതിയ ഉടമസ്ഥൻ തന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ ഉപയോഗിക്കുമ്പോൾ പലപ്പോഴും ഞെരിഞ്ഞമർന്നും ചുക്കിചുളിഞ്ഞും വിയർപ്പിൽ മുങ്ങിയും ഞാൻ നന്നേ ക്ലേശിച്ചു.. പലപ്പോഴും ഞാൻ ഒരു പ്രദർശനവസ്തുവായി മാത്രം മാറി..
ഇന്നിപ്പോ ഞാൻ ഈ ഇരുട്ടറയിൽ പാറ്റകൾക്കും ഇരട്ടവാലനുമൊപ്പം അജ്ഞാതവാസത്തിലാണ്..പഴയ ഭംഗിയൊക്കെ എനിക്ക് എന്നേ നഷ്ടമായി.. ആവോളം ഉപയോഗിച്ചു പഴകിയ ഞാൻ ഇപ്പൊ അവർക്കൊരു ഭാരമാണ്.. ഞാൻ എപ്പോൾ വേണമെങ്കിലും തീയിലോ കുപ്പത്തൊട്ടിയിലോ എറിയപ്പെടാം... എങ്കിലും എനിക്ക് പരാതിയില്ല.. കാരണം എന്റെ ജന്മം ഇങ്ങനെ തന്നെയാണ് അവസാനിക്കേണ്ടത്.. എന്റെ മാത്രമല്ല എന്നെപ്പോലെ ഓരോ പട്ടുസാരിയുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.. ഒരിടത്ത് ജനിച്ചു കാതങ്ങൾക്കിപ്പുറം മറ്റൊരിടത്തു തികച്ചും അന്യരായവരെ സേവിച്ചു, ക്ലേശിച്ചു ജീവിച്ച് ഒടുക്കം ഇരുട്ടറകളിൽ തളയ്ക്കപ്പെടുന്ന പട്ടുസാരികൾ.. ഇനിയൊരിക്കൽ പുറം ലോകം കാണാമെന്നു പ്രതീക്ഷയില്ലാത്തവർ.. ഈ അലമാരകൾ ഞങ്ങളുടേതും കൂടിയാണ്..
ഗദ്ഗദപൂർവം
ഒരു കാഞ്ചീപുരംപട്ട്
തടിയലമാര
Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക