
രണ്ട് വർഷങ്ങൾക്ക് മുമ്പൊരു തിരുവോണനാൾ. ഷാർജയിൽ നിന്ന് ട്രക്ക് റോഡ് വഴി തിരിച്ച് വരുമ്പോഴാണ് ഞാനവനെ ആദ്യമായ് കാണുന്നത്.വിജനമായ സ്ഥലത്ത് ഒരു വാഹനത്തെ ചാരി നിന്ന് എന്റെ കാറിന് കൈ നീട്ടിയ അങ്ങേയറ്റം അവശനായ ഒരു യുവാവ്.
കാർ ഒരുഭാഗത്തേക്ക് ഒതുക്കി നിർത്തിയതും അവനെന്റെ അടുത്തേക്ക് ഓടി വന്നു.
കാർ ഒരുഭാഗത്തേക്ക് ഒതുക്കി നിർത്തിയതും അവനെന്റെ അടുത്തേക്ക് ഓടി വന്നു.
മലയാളി അല്ലേ ? കുറച്ച് വെള്ളം തരോ ? ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ കണ്ണ് നിറഞ്ഞുള്ള ആ ചോദ്യം മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കി . കാറിലുണ്ടായിരുന്ന പകുതി തീർന്ന ഒരു വെള്ളത്തിന്റെ ബോട്ടിൽ ഞാനവന് നേരെ നീട്ടി. നിന്ന നിൽപ്പിൽ ശ്വാസം പോലും വിടാതെ ആ വെള്ളം മുഴുവൻ കുടിച്ച് ബോട്ടിൽ എനിക്ക് നേരെ നീട്ടി അയാൾ ചോദിച്ചു ."നിങ്ങളുടെ പേരെന്താ ?" .
ഞാൻ കാറിൽ നിന്നിറങ്ങി സ്വയം പരിചയപ്പെടുത്തി. എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന്. അറബിയുടെ വണ്ടി ബ്രേക്ക് ഡൗൺ ആയപ്പോൾ വരാൻ പറഞ്ഞതാണെന്നും ഇവിടെ എത്തിയപ്പോൾ ഞാൻ വന്ന വണ്ടിയിൽ കയറി ഇത് വർക്ക് ഷോപ്പിൽ എത്തിക്കാൻ പറഞ്ഞ് അയാൾ സ്ഥലം വിട്ടെന്നും പറഞ്ഞു .
മൂന്ന് മണിക്കൂറായി പച്ച വെള്ളം പോലും കിട്ടാതെ പൊരിവെയിലത്ത് ഒരു റിക്കവറി വാഹനം കാത്ത് സകല വണ്ടികൾക്കും കൈ കാണിച്ച് നിൽക്കുകയായിന്നു ആ പാവം.
ഇന്ന് ഓണമായത് കൊണ്ട് ചില സുഹൃത്തുക്കളെ റൂമിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്ത് വേണമെന്ന് ഒരു പിടിയുമില്ലെന്നും പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ഓരോന്ന് സംസാരിച്ച് നിൽക്കുന്നതിനിടയിൽ ഒരു വാഹനം വന്നു. കാർ അതിലേക്ക് കയറ്റിയ ശേഷം തിരിച്ച് പോരാനൊരുങ്ങുമ്പോൾ, എന്തോ അവനെ അവിടെ വിട്ട് വരാൻ മനസ്സനുവദിച്ചില്ല . റൂമെവിടെയാണേലും അവിടെവിടാമെന്ന് പറഞ്ഞ് ഞാനവനെ കൂടെ കൂട്ടി.
കാറിൽ അവൻ സ്വയം പരിചയപ്പെടുത്തി . പേര് പ്രസാദ്. പാലക്കാട് ജില്ലയിലാണ് . ബി എഡ് വരെ പഠനം .അച്ഛന്റെ മരണത്തോടെ ബാധ്യത ചുമലിലായി . അയൽവാസിയായ ദരിദ്ര കുടുംബത്തിലെ ഗൗരി എന്ന കുട്ടിയെ സ്നേഹിച്ചിരുന്നു . ഇരു കുടുംബവും അവരുടെ സ്നേഹത്തിൽ ഒപ്പം നിന്നു . പക്ഷെ വെറുമൊരു ട്യൂഷൻ മാഷായ അയാൾക്ക് ബാധ്യതകൾ തലയിലേറ്റാവുന്നതിനുമപ്പുറമായിരുന്നു .വിവാഹം കഴിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോഴും അവനവളോട് പറഞ്ഞത് രണ്ട് കുടുംബത്തെയും പോറ്റാനാവുന്നതു വരെ നീ കാത്തിരിക്കണം എന്നാണ് . അവൾ അതിന് തയ്യാറായിരുന്നു .ഒരു പ്രൈവറ്റ് ഡ്രൈവറായി അന്ന് തുടങ്ങിയ പ്രവാസം .
"ഓണമായതോണ്ട് നീ ലീവൊന്നും ചോദിച്ചില്ലേ ?"
"ലീവെടുക്കാൻ പറഞ്ഞിരുന്നു . അപ്പോഴാണ് വണ്ടി കേടുവന്നത് . അല്ലെങ്കിലും നമ്മൾ പ്രവാസികളൊക്കെ മനസ്സിലല്ലേ ഓണമാഘോഷിക്കുന്നത് "
ഒരു ചെറു ചിരിയോടെ അവൻ ഓണത്തെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു.ആ ചിരിയിലും ഇടയ്ക്കിടെ അവന്റെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സംസാരത്തിനിടയിൽ അവന്റെ റൂമെത്തിയത് പോലും ഞങ്ങളറിഞ്ഞില്ല. അത്രമേൽ ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ വന്ന പോലെ..
സംസാരത്തിനിടയിൽ അവന്റെ റൂമെത്തിയത് പോലും ഞങ്ങളറിഞ്ഞില്ല. അത്രമേൽ ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ വന്ന പോലെ..
ഞാനിറങ്ങുന്നില്ലെന്ന് പറഞ്ഞെങ്കിലും അവനെന്നെ വിട്ടില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കേറുമ്പോൾ മുറ്റമെന്ന് തോന്നിക്കുന്ന ചെറിയ സ്ഥലത്തു ഭംഗിയായി ഇട്ട ഒരു കുഞ്ഞുപ്പൂക്കളമുണ്ടായിരുന്നു . റൂമിലേക്ക് കയറിയപ്പോൾ അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു . കൂടെ താമസിക്കുന്ന രണ്ട്മൂന്ന് ചെറുപ്പക്കാർക്കെന്നെ പരിചയപ്പെടുത്തി. അവരോട് വൈകിയതിൽ ക്ഷമയും ചോദിച്ചു. ക്ഷണിച്ചവരെല്ലാം ഭക്ഷണം കഴിച്ചു പോയെന്നവർ പറഞ്ഞു. എന്നെ റൂമിൽ കൊണ്ട് പോയി പായ എടുത്ത് വിരിച്ചു തന്ന ശേഷം നിസ്കരിച്ചോളൂ അപ്പോഴേക്കും ഞാൻ കഴിക്കാനെടുക്കാമെന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ അത്ഭുതം തോന്നി.മനസ്സറിഞ്ഞ കൂട്ടുകാരൻ...
നിസ്ക്കാരം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയാക്കി വെച്ചിരുന്നു. ഞാനും അവനും ഒരുമിച്ചിരുന്നു .
വീട്ടിൽ നിന്നും തുടരെ വരുന്ന മിസ്കാളിനെ പറ്റി വേവലാതി പറഞ്ഞ്, നെറ്റുമായി കണക്ട് ചെയ്ത് അവനപ്പോൾ തന്നെ നാട്ടിലേക്ക് വിളിച്ചു.
വീട്ടിൽ നിന്നും തുടരെ വരുന്ന മിസ്കാളിനെ പറ്റി വേവലാതി പറഞ്ഞ്, നെറ്റുമായി കണക്ട് ചെയ്ത് അവനപ്പോൾ തന്നെ നാട്ടിലേക്ക് വിളിച്ചു.
" അമ്മേ .. അമ്മന്തിനാ കരയുന്നേ? . ഇവിടെ ആളുകൾ വന്ന് തിരക്കായതോണ്ടല്ലേ വിളിക്കാത്തെ.
അമ്മ ഊണ് കഴിച്ചോ ? ഞാൻ കഴിച്ചിട്ട് കുറച്ച് നേരായി 'അമ്മ വേഗം കഴിക്ക് "
അവൻ പറയുന്നതെല്ലാം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
അമ്മ ഊണ് കഴിച്ചോ ? ഞാൻ കഴിച്ചിട്ട് കുറച്ച് നേരായി 'അമ്മ വേഗം കഴിക്ക് "
അവൻ പറയുന്നതെല്ലാം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
"അവരുടെ സന്തോഷത്തിന് ഒരു നുണയൊക്കെ പറയാമല്ലേ " എന്നവൻ ചോദിച്ചപ്പോൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.
" കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട് .അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ സദ്യ കഴിക്കണം
അനിയത്തിമാരും ന്റെ ഗൗരിയും അരികിലുണ്ടാവണം ..
എന്നിട്ട് അച്ഛന്റെ ചാരുകസേരയിൽ പോയിരുന്ന് ചുമരിലുള്ള അച്ഛന്റെ ഫോട്ടോയിൽ നോക്കി പറയണം എല്ലാ ബാധ്യതയും ഈ മകൻ തീർത്തെന്ന്. ഒടുക്കം അമ്മയുടെ മടിയിൽ തലവെച്ച് എല്ലാം മറന്നൊന്നുറങ്ങണം. എന്നാണിനി ഇതൊക്കൊ നടക്കുന്നത്?"
ഇടറിയ ശബ്ദത്തോടെ അവനിത് പറഞ്ഞ് നിർത്തുമ്പോൾ എന്റെ ഉള്ളും നീറുന്നുണ്ടായിരുന്നു.
അനിയത്തിമാരും ന്റെ ഗൗരിയും അരികിലുണ്ടാവണം ..
എന്നിട്ട് അച്ഛന്റെ ചാരുകസേരയിൽ പോയിരുന്ന് ചുമരിലുള്ള അച്ഛന്റെ ഫോട്ടോയിൽ നോക്കി പറയണം എല്ലാ ബാധ്യതയും ഈ മകൻ തീർത്തെന്ന്. ഒടുക്കം അമ്മയുടെ മടിയിൽ തലവെച്ച് എല്ലാം മറന്നൊന്നുറങ്ങണം. എന്നാണിനി ഇതൊക്കൊ നടക്കുന്നത്?"
ഇടറിയ ശബ്ദത്തോടെ അവനിത് പറഞ്ഞ് നിർത്തുമ്പോൾ എന്റെ ഉള്ളും നീറുന്നുണ്ടായിരുന്നു.
എണീറ്റ് കൈ കഴുകി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവനെന്നെ ചേർത്ത് പിടിച്ചു പറഞ്ഞു. "ഞാൻ ഇപ്പൊ കഴിച്ച ഈ ഭക്ഷണം ഉണ്ടല്ലോ ... അതിനേക്കാൾ രുചിയുണ്ടായിരുന്നെടാ നീ എനിക്ക് നൽകിയ ആ വെള്ളത്തിന് ". എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല . പരസ്പരം കെട്ടിപ്പിടിച്ചു .
തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോഴും മനസ്സ് അവൻ്റെ കൂടെയായിരുന്നു .
തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോഴും മനസ്സ് അവൻ്റെ കൂടെയായിരുന്നു .
ആ ഓണം എനിക്ക് തന്നത് ഒരു കൂട്ടുകാരനെ മാത്രമല്ല. സ്നേഹനിധിയായ ഒരമ്മയെയും കുടുംബത്തെയുമായിരുന്നു.
ഉയർന്ന ഉദ്യോഗമുള്ളവരെ മാറ്റി നിർത്തിയാൽ,
ReplyDeleteവിദേശത്തുള്ള ബഹുഭൂരിപക്ഷത്തിന്റെയും വിശേഷാവസരങ്ങൾ ഇവ്വിധത്തിലാണ്.
തനിച്ചാക്കി വിട്ട് പോരുവാൻ മനസ്സില്ലാത്തയാൾക്കേ ഇത്തരം അനുഭവങ്ങളെ കൂടെച്ചേർക്കാനാവൂ.
നന്മകൾ, ആശംസകൾ!!
-സജി വട്ടംപറമ്പിൽ.