Slider

ഗരുഡ വൈഡൂര്യം - ഭാഗം 2

0
ഗരുഡ വൈഡൂര്യം - ഭാഗം 2
പലവിധ ചിന്തകളാലും ആകുലമായ മനസ്സുമായാണ് മൂപ്പിൽ അദ്ദേഹം അന്നുറങ്ങാൻ കിടന്നതു.. എന്താകാം കൃഷ്ണപുരിക്ക് വരാൻ പോകുന്ന വിപത്തു എന്ന് എത്ര ചുഴിഞ്ഞാലോചിച്ചിട്ടും മനസ്സിൽ തെളിഞ്ഞില്ല..
തമ്പുരാൻ എന്താണിത്ര ആലോചന.. രാവിലെ ഉണ്ടായ കാവിലെ തടസ്സമാണോ അങ്ങയുടെ ദുഃഖകാരണം
പത്നിയായ ദേവി ആരാഞ്ഞു
എന്താണെന്നറിയില്ല.. കാവിലമ്മക്ക് ചൈതന്യം മങ്ങിയിരിക്കുന്നു, ദേവീ,.കാരണം എത്ര ഗണിച്ചിട്ടും മനസ്സിലാവണില്ല. കവടി മറയുന്നു..
'അമ്മ തന്നെ ഒരു വഴി തുറക്കും.. അങ്ങ് സമാധാനമായി ഇരിക്കുക. ജഗദംബയുടെ ശക്തി മറ്റാർക്കുണ്ട് ത്രിലോകത്തിൽ..
ശരിയാണ് .. 'അമ്മ തന്നെ എന്നും ശരണം.
മൂപ്പിൽ അദ്ദേഹം എല്ലാ ദുഖങ്ങളും ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിച്ചു..
രാവേറെ ചെന്നപ്പോൾ ഇല്ലിമുറ്റത്തെ മൺ മറഞ്ഞുപോയ വലിയ കാരണവർ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു..
ഉണ്ണീ.. ഭയക്കരുത്. ശനി കാളിയെയും,ഗ്രാമത്തെയും ബാധിച്ചിരിക്കണൂ.. അതാണ് നീ കണ്ട ദുർലക്ഷണങ്ങൾ.. ഇനി ഒരു മാസം പ്രത്യേക ശ്രദ്ധ വേണം..ഗ്രാമത്തിൽ പല അനിഷ്ടങ്ങളും ഉണ്ടാകാം.നാഗദൈവങ്ങളെയും, ഗരുഡനെയും പ്രീതിപ്പെടുത്തണം.. ഉറങ്ങിക്കിടക്കുന്ന പല ദുഷ്ടശക്തികളും ഉണരും.. തെക്കു ഭാഗത്തേക്ക് പ്രത്യക ശ്രദ്ധ വേണം.. അമ്മക്കറിയാം എന്താണ് യുക്തം എന്ന്.. വേണ്ടതെല്ലാം സമയത്തിനിവിടെ വരും... 'അമ്മ കൊണ്ടുവരും.. ഉണ്ണി സമാധാനിച്ചോളൂ .
മൂപ്പിൽ അദ്ദേഹം ഞെട്ടി ഉണർന്നു.. രാവിൻറെ മൂന്നാം യാമം.. ആത്മാക്കൾ ഇറങ്ങി നടക്കുന്ന സമയം.. വലിയമ്മാവൻ വഴി കാണിച്ചു തന്നത് തന്നെ..തെക്കു വശം എന്ന് വച്ചാൽ ഗ്രാമത്തിലെ ചുടലക്കളം.. അടങ്ങാത്ത പല ദുഷ്ട ശക്തികളെയും അവിടെ അടക്കി വച്ചിരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്..
പിറ്റേന്ന് സന്ധ്യക്ക്‌ കുളിയും പൂജയും കഴിഞ്ഞ മൂപ്പിൽ അദ്ദേഹം ഗ്രാമത്തിന്റെ തെക്കുള്ള സവപ്പറമ്പിലേക്കു യാത്രയായി.. കൂടെ കാര്യസ്ഥൻ വേലുവും...വേലു, മൂപ്പിൽ അദ്ദേഹത്തിന്റെ നിഴലാണ്.. എപ്പോഴും
ചുടലപ്പറമ്പിനു പുറമെ നിന്ന് മൂപ്പിൽ അദ്ദേഹം അകത്തേക്ക് സൂക്ഷിച്ചു നോക്കി.. വിശേഷമായി ഒന്നും തന്നെ ഇല്ല.. അദ്ദേഹം അകക്കണ്ണിൻ ഭഗവതിയെ പ്രാർത്ഥിച്ചു.. കയ്യിൽ കരുതിയിരുന്ന ഭസ്മം ധരിച്ചു.. ചുവന്ന പാട്ടു താഴെ വിരിച്ചു.. ചന്ദ്രനെ വിളക്കായി സങ്കല്പിച്ചു.. ദേവിയുടെ മൂലമന്ത്രം നൂറ്റൊന്നുരു ജപിച്ചു തീർത്തു.. അകത്തേക്ക് കാലെടുത്തു വച്ച മൂപ്പിൽ അദ്ദേഹത്തിന് മുന്നിലേക്ക് അവൻ വന്നു...
ആറാടിയിലധികം ഉയരമുള്ള ഒരു നിഴലായാണ് അവൻ മൂപ്പിൽ അദ്ദേഹത്തിന്റെ മുന്നിൽ വന്നത്.. കയ്യിൽ മനുഷ്യാസ്ഥി കൊണ്ടുള്ള ദണ്ഡ്.. കപാല മാല..
എന്താണ് വന്നത് മൂപ്പിലെ... ഞാനുണർന്നോ എന്നറിയാൻ വന്നതാണോ ?..എന്നാലറിഞ്ഞോ..നൂറ്റാണ്ടുകൾക്കു മുൻപേ എനിക്ക് അഗ്നിയും വായുവും നൽകിയ ശാപ കാലം കഴിഞ്ഞിരിക്കുന്നു.. ഞാൻ കർമവീരൻ തിരിച്ചു വരുന്നു.. ഇവിടെ ചുടലയിൽ എരിഞ്ഞു എരിഞ്ഞു എന്നിലെ പ്രതികാരം ഞാൻ പഴുപ്പിച്ചെടുത്തു.. ഇനി എന്റെ കാലമാണ്.. എന്തായാലും ഞാൻ അങ്ങോട്ട് വരുന്നതിനു മുന്നേ നിങ്ങളെന്നെ തിരക്കി വന്നു അല്ലെ.. ഇനി ഒരു തിരിച്ചുപോക്കിനെ പറ്റി ആലോചിക്കേണ്ട.
ഒരു നിമിഷം അപകടം മൂപ്പിൽ അദ്ദേഹം മനസ്സിൽ കണ്ടു.. ചുടലപ്പറമ്പിൽ വച്ച കാൽ പിൻവലിച്ചു.. മാന്തിക ദണ്ഡേടുക്കാത്ത കാലത്തേ പഴിച്ചു..പിന് തിരിഞ്ഞു നടക്കാൻ പറ്റില്ല.. ദേവി തന്നെ ശരണം..
കർമ്മവീരൻ മമനുഷ്യാസ്ഥിയിൽ തീർത്ത ദണ്ഡ് കൊണ്ട് മൂപ്പിൽ അദ്ദേഹത്തെ പ്രഹരിച്ചു.. തടുത്തു നില്ക്കാൻ ആയുധമില്ലാത്ത മൂപ്പിൽ അദ്ദേഹം ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലെ നിസ്സഹായനായി..തീച്ചാമുണ്ഡിയെ ആവാഹിച്ചു വരുത്തി കർമവീരൻ.. തീച്ചാമുണ്ഡിയുടെ പ്രഹരമേറ്റ മൂപ്പിൽ അദ്ദേഹം അർദ്ധപ്രാണനായി.. മനസ്സിൽ മന്ത്രങ്ങൾ മറഞ്ഞു പോകുന്നു..
നിന്നെ ആരും രക്ഷിക്കില്ല.. ഇല്ലിമുറ്റത്തെ തറവാട് ഞാൻ തീച്ചാമുണ്ഡിക്കു നിവേദിക്കും.. എന്നെ അപമാനിച്ച കൃഷ്ണപുരിയെ ഞാൻ നശിപ്പിക്കും.. ചുടലയിൽ താണ്ഡവം നടത്തുന്നു കർമവീരൻ.. നിന്റെ കാവിലെ ഗരുഡവൈഡൂര്യം.. അതെന്റെ യാണ്..എന്റെ മാത്രം.. അതെടുത്തു ഞാൻ അജയ്യനാകും.
ഗരുഡൻ.. തീച്ചാമുണ്ഡിയുടെ മർദനം ഏറ്റു തളർന്നു കിടക്കുന്ന മൂപ്പിൽ അദ്ദേഹത്തിന് മനസ്സിൽ ഗരുഡാരൂപം പ്രത്യക്ഷമായി.. മനസ്സ്സിൽ ഗരുഡനെ അദ്ദേഹം വന്ദിച്ചു..
തീച്ചാമുണ്ഡിയുടെ പ്രഹരത്തിൽ മരിക്കാത്ത നീ സവിശേഷ സിദ്ധിക്കുടമയാണല്ലോ മൂപ്പിലെ.. നീ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാർഗത്തിൽ വിഘ്നമുണ്ടാകും.. കർമവീരന്റെ ദണ്ടുയർന്നു താണു, അത് മൂപ്പിൽ അദ്ദേഹത്തിന്റെ ശിരസ്സു ലക്ഷ്യമാക്കിക്കി ചുഴറ്റി.
ആ നിമിഷം, ആകാശത്തുനിന്നും ഗരുഡ ഗർജനം മുഴങ്ങി.. ഗരുഡന്റെ താഡനം ഏറ്റ കർമവീരൻ ചുടലപ്പറമ്പിലെ എരിയുന്ന ചിതയിൽ പതിച്ചു.
ഗരുഡാ.. കർമവീരൻ അലറി.. എന്റെ വഴിയിൽ വരരുത്. പ്രതികാരം പൂർത്തിയാക്കാൻ ഞാൻ എന്തും ചെയ്യും..
ഇല്ല കർമവീര,, എന്റെ ഭക്തൻ എന്നെ ഭജിച്ചു പ്രാർത്ഥിച്ചാൽ നിനക്കൊന്നും ചെയ്യാൻ കഴിയില്ല..
കൊണ്ടുപോക്കോ ഗരുഡ.. അർദ്ധപ്രാണനാണവൻ.. തീ ചാമുണ്ടിയിലൂടെ താഡനം ഏറ്റ അവൻ ഇനി എത്രകാലം ജീവിച്ചിരിക്കും. കിടന്ന കിടപ്പിൽ അവൻ നരകിക്കും.. തുടങ്ങിയിട്ടേ ഉള്ളൂ കർമവീരൻ.. ഇല്ലിമുറ്റത്തെ കാളിയെയും എന്നെ ശപിച്ച അഗ്നിയേയും വായുവിനേയു, ഞാൻ എന്റെ അധീശത്വത്തിലാക്കും.എന്റെ കാൽക്കീഴിൽ.. ഹ ഹ ഹാ..
കർമവീരന്റെ അലർച്ച കൃഷ്ണപുരിയെ പ്രകമ്പനം കൊള്ളിച്ചു..
ഈ സമയം.. ഹരിദ്വാറിലെ ശിവനടയിൽ ധ്യാനത്തിലുണർന്ന ഗിരിധർ ഞെട്ടിയുണർന്നു.. കൈലാസനാഥൻ ധ്യാനാവസ്ഥയിൽ കാർമേഘം മൂടിയ അഗ്നി വിഴുങ്ങുന്ന കൃഷ്ണപുരിയെ കാണിച്ചു തന്നതെന്തിനാണ്. പരമേശ്വര.. ഗ്രാമത്തിൽ എന്തെങ്കിലും അപകടം.. എന്തായാലും വിളംബമില്ലാതെ തിരിക്കണം.. അച്ഛൻ വിളിച്ചതായി മനസ്സ് പറയുന്നു..ഗിരിധർ പിറ്റേന്ന് തന്നെ കൃഷ്ണപുരിയിലേക്കു തിരിച്ചു..

Vijay K
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo