........പെണ്ണ് കാണൽ അവസാന ഭാഗം.......
ദുബായിന്ന് വന്നതിന്റെ പിറ്റെ ദിവസം തന്നെ അമ്മ ഓടിച്ചു വിട്ടു പെണ്ണ് കാണാൻ.
'എൻക്ക് കയ്യിന്നില്ല കുഞ്ഞി, പ്രായായി, മൻസ്സ് എത്ത്ന്ന്ട്ത്ത് കൈയ്യുത്തുന്ന്ല്ല, നീ എയ്നീങ്കിലും കൈയ്യും പിട്ച്ചിറ്റ് ബന്നറ്..... ''
'എൻക്ക് കയ്യിന്നില്ല കുഞ്ഞി, പ്രായായി, മൻസ്സ് എത്ത്ന്ന്ട്ത്ത് കൈയ്യുത്തുന്ന്ല്ല, നീ എയ്നീങ്കിലും കൈയ്യും പിട്ച്ചിറ്റ് ബന്നറ്..... ''
അമ്മയ്ക്ക് പ്രായമേറി വരികയാണ്.പിന്നെ, പശു, ആട്, കോഴി, വാഴ, കവുങ്ങ്, തെങ്ങ് ഇതിനൊക്കെ ചെലവിന് കൊടുക്കുന്നത് അമ്മ ഒറ്റക്കാണ്. ജോലിക്കാരെ വെക്കാൻ പറഞ്ഞ കേൾക്കൂല്ല. എല്ലായിടത്തും ഒപ്പിടാനറിയാത്ത ചുണ്ടൊപ്പിടുന്ന അമ്മയുടെ 'സിഗ്നേച്ചർ' വേണം. മോനങ്ങ് ദുബായിൽ മെച്ചപ്പെട്ട ജോലിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിക്കണമെങ്കിൽ അമ്മ അതിന്റെ പണി എടുത്തിരിക്കും.
കുറച്ച് ക്യാഷും ഇച്ചിരി ലോണുമായി ഒരു 'വെളള സ്വിഫ്റ്റ് ', വരുമ്പോഴേക്കും ഞാൻ തന്നെ റെഡിയാക്കി വച്ചിരുന്നു. ബ്രോക്കർ ദാമോദരേട്ടനേയും കൂട്ടി രാവിലെ പുറപ്പെട്ടു.മൂപ്പരാണേൽ ഒടുക്കത്തെ 'മുറുക്ക് ' ആണ്. വെറ്റില മുറുക്കി ഓട്ടത്തിനിടയിൽ തന്നെ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് ഒരു ചാറ്റൽ മഴ പെയ്യിക്കും. എന്റെ വെളുത്ത സ്വിഫ്റ്റ് രക്ത വർണ്ണ ബിന്ദുക്കളാൽ മനോഹരിയായി. ആദ്യത്തെ പെണ്ണു നോട്ടത്തിൽ ' സർക്കാർ ഉദ്യോഗ'മെന്ന പൊതു കാഴ്ച്ചപ്പാടിൽ ഞാൻ കാഴ്ച്ചക്കാരനായി. 'തോട്ടി പണി ' ആയാലും, സർക്കാർ പണി തന്നെ വേണമത്രേ. രണ്ടാമത്തെ പെണ്ണ് സീനിൽ ' അവൾക്ക് MBA കംപ്ലിറ്റാക്കണം, വീട്ട് പണി ചെയ്യാൻ പറ്റില്ല, പുക അലർജിയായത് കാരണം അടുക്കളയിൽ 'നോ എൻട്രി ' പിന്നെ വിയർപ്പിന്റെ അസുഖമുള്ളത് കൊണ്ട് 'അലക്കൽ പരിപാടി 'നടക്കൂല്ല.പക്ഷെ ഒരു ഓഫർ തന്നിരുന്നു. സ്വന്തം ഡ്രസ്സ് വേണേൽ അലക്കുമത്രേ. ഡിമാന്റ് അംഗീകരിച്ചാൽ ഇവൾ മൊത്തത്തിൽ തേച്ചിട്ട് പോകുമെന്ന് അശരീരി ഉണ്ടായതിനാൽ അതും ഗോവിന്ദാ....
ആറ്, എട്ട്, പന്ത്രണ്ട്, പതിനഞ്ച്, പതിനേഴ് ഇത്രയും പെണ്ണിലൊന്നും 'ദുബായ്' ഡിഗ്രി പാസ്സായില്ല. മൂന്നാഴ്ച്ച കഴിഞ്ഞു. ഓരോ പെണ്ണ് കാണലിനും എഴുന്നൂറ് രൂപ വച്ച് ദാമോദർജിക്ക് നൽകണം. കള്ള് വേറെ, മുറുക്കാൻ വേറെ. ഓരോ പോക്കിലും 'രക്തവർണ്ണ ബിന്ദു'ക്കൾ മായ്ച്ച് കളയാൻ സർവ്വീസ് സെൻററിൽ കൊടുക്കുന്നത് വേറെയും.ഒരു ദിവസം രണ്ടിൽ കൂടുതൽ പെണ്ണ് കാണിക്കാൻ ' ബ്രോക്കേഴ്സ് യൂണിയൻ' സമ്മതിക്കില്ല. പതിനെട്ടാമെത്തെ പെണ്ണുകാണലിന് ' ദാമോദർജി' പത്തൊൻപതാമത്തെ അടവ് പറഞ്ഞു തന്നു.
''മോനെ നീ ഇന്നു മുതൽ സി.എ ക്കാരനാണ്. ചാർട്ടേഡ് അക്കൗണ്ടന്റ്.''
''ഏയ് അതു നടക്കൂല്ല ദാമോദർജി ,BA പോലും കംപ്ലീറ്റാക്കാത്ത ഞാൻ എങ്ങനെ CA...?"
''പെണ്ണ് കിട്ടണോ, ഇങ്ങനെ ചില ബിരുദാനന്തര വിരുത് വേണം.മഹാഭാരതത്തിലെ യുധിഷ്ഠിരൻ പോലും കള്ളം പറഞ്ഞിട്ടുണ്ട്. പിന്നെയാ വെറും ദുബായ്ക്കാരനായ നീ..... ''
ഇനിപ്പോ CA ഇല്ലാത്തോണ്ട് പെണ്ണ് കിട്ടാതിരിക്കേണ്ട'അശ്വസ്തമാവ് ഹതോ ഹഥ: '
(അശ്വസ്തമാവെന്ന ആന ')
(അശ്വസ്തമാവെന്ന ആന ')
പത്ത് നാൽപ്പത് കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്കാണ് പോക്ക്.ദാമോദർജി പതിവുകൾ തെറ്റിച്ചില്ല.'രക്തവർണ്ണബിന്ദുക്കൾ ' കൊണ്ട് വെളുത്ത സ്വിഫ്റ്റിൽ ചിത്ര പണി തുടങ്ങി. അതു കൊണ്ട് തന്നെ വണ്ടി വീടിന്റെ ഗെയിറ്റിന് മുന്നിൽ ഇട്ട് അകത്തേക്ക് നടന്നു..
നാട്ടുവിശേഷവും ഭാവി അമ്മായിഅച്ഛന്റെ ക്രോസ് വിസ്താരവും കഴിഞ്ഞ് പെണ്ണിനെ വിളിച്ചു. റാംപിൽ മോഡലുകൾ വരുന്ന പോലെ നല്ല സ്പീഡിൽ വന്ന് ചായയും വച്ച് 'ഒന്നങ്ങോട്ടും, ഒന്നിങ്ങോട്ടും തിരിഞ്ഞ് നിന്ന് അപ്രത്യക്ഷമായി.പെണ്ണ് കൊള്ളാം കാണാനിച്ചിരി പാങ്ങുണ്ട്.
'' അപ്പോന്നാ ഇവർക്ക് വല്ലതും സംസാരിക്കണമെങ്കിൽ.... ''
ദാമോദർ ജിയുടെ പതിവ് സംഭാഷണം.
ഞാൻ പതുക്കെ അകത്തേക്ക് വലതുകാൽ വച്ച് തന്നെ കയറി.അവിടെ ഒരു മേശ, അതിന് അഭിമുഖമായി രണ്ട് കസേര .നേരത്തെ കണ്ട 'മോഡൽ' ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്, കൈയ്യിൽ ഒരു പേനയും ഒരു നോട്ടുബുക്കുമുണ്ട്. എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ മനസ്സിൽ പറഞ്ഞു നല്ല മര്യാദയുണ്ട്.
'' അപ്പോന്നാ ഇവർക്ക് വല്ലതും സംസാരിക്കണമെങ്കിൽ.... ''
ദാമോദർ ജിയുടെ പതിവ് സംഭാഷണം.
ഞാൻ പതുക്കെ അകത്തേക്ക് വലതുകാൽ വച്ച് തന്നെ കയറി.അവിടെ ഒരു മേശ, അതിന് അഭിമുഖമായി രണ്ട് കസേര .നേരത്തെ കണ്ട 'മോഡൽ' ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്, കൈയ്യിൽ ഒരു പേനയും ഒരു നോട്ടുബുക്കുമുണ്ട്. എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ മനസ്സിൽ പറഞ്ഞു നല്ല മര്യാദയുണ്ട്.
''നിങ്ങൾക്ക് മാസം എത്ര ശമ്പളം കിട്ടും..?
" അതിപ്പോ ഏകദേശം 4000, 4500.. '' (ബുക്കിൽ കുറിച്ചിട്ടു) '
അവിടെ റൂമിനൊക്കെ നല്ല വാടകയല്ലേ.? ഏകദേശം എത്ര വരും....?
''. നല്ല വാടകയുണ്ട് ,പക്ഷെ എനിക്ക് കമ്പനി റൂം ആന്റ് ' അക്കമോഡേഷൻ ഉണ്ട്.. "(ബുക്കിൽ കുറിച്ചിട്ടു )
''അതല്ല കല്യാണം കഴിഞ്ഞ് എന്നെ കൊണ്ടുപോവുമല്ലോ, അപ്പോൾ വെളിയിൽ താമസിക്കണം. കമ്പനി റൂം അലവൻസ് തരുവോ?"
''നിന്റെമ്മേടെ കമ്പനിയല്ലേ. കെട്ടി കൊണ്ട് പോകുന്നത് സുഖവാസത്തിനല്ലടി" എന്ന് ചോദിക്കാൻ തോന്നിയെങ്കിലും, പത്തൊൻമ്പതാമത്തെ, ചടങ്ങും, ദാമോദർജിയുടെ ' രക്തവർണ്ണബിന്ദു'വും വിചാരിച്ച് ആത്മസംയമനം പാലിച്ചു.ഇതെങ്കിലും നേരെയാവണം
'' കമ്പനി പകുതി കാശ് ചിലപ്പോൾ തരും'' (അതും കുറിച്ചിട്ടു)
പിന്നെ ക്വസ്റ്റ്യനു പകരം നോട്ടുബുക്കിൽ നിന്നും ഒരു വലിയ കടലാസ് എടുത്ത് എനിക്ക് നീട്ടി.
''നമ്മുടെ വീടിന്റെ പ്ലാൻ, മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂം ഒന്ന് നമ്മൾക്ക്, ഒന്ന് മക്കൾക്ക്, ഒന്ന് ഗെസ്റ്റുകൾക്ക്, മേലെ ഒരു ബെഡ് റൂം അതും ബാത്ത്റും അറ്റാച്ഡ്, അത് എന്റെ അച്ഛനും, അമ്മയ്ക്കും, ഏകദേശം ആയിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റ്...... "
" പന്ന പു....... ''തൊട്ട് ഞാനിന്നു വരെ പറയാത്തതും, സ്വന്തമായി കണ്ടു പിടിച്ചതുമായ ഒരു ഭരണിപ്പാട്ട് സ്തുതി പാടി രംഗം ഒന്നു കൊഴുപ്പിച്ചു. ഇറങ്ങി പോകുന്ന പോക്കിൽ ആ കുറുപ്പിന്റെ കണക്ക് ബുക്ക് അവളുടെ തിരു മോന്തയിൽ ശക്തിയായി അർപ്പിച്ചു.
''ഓനൊന്നും പെണ്ണ് ഈ ജന്മത്തി കിട്ടില്ല, പത്തു നാൽപ്പത് കിലോമീറ്റർ ദൂരെ ഒറ്റക്കാക്കി, അവിടെത്തെ ആൾക്കാരുടെ തല്ലും കൊണ്ട്, തിരിച്ച് വരാൻ വണ്ടീക്കൂലിയില്ലാതെ നടന്ന് വന്ന എന്റെ ശാപം അവന് തീർത്താ തീരില്ല." ദാമോദർജിയുടെ ശാപം അടുത്തെങ്ങാനും തീരാനും പോകുന്നില്ല. തിരിച്ച് പോകാനുള്ള ദിവസം നാളെയാണ്.
By
James Vinod

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക