നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#സംതൃപ്തി


കുറച്ച് വിലക്കുറവ് മോഹിച്ച് നോട്ടുബുക്കുകൾ വാങ്ങാൻ ഒരു പ്രമുഖ ബുക്ക് ഷോപ്പിലെത്തിയതാണ് ഞാൻ. സ്കൂൾ തുറക്കുന്നതിന്റെ തിരക്കു മുഴുവൻ ഇവിടാണ്... ഞാനും ആ തിരക്കിലേക്ക് തിരുകി കയറി ചുറ്റും ഒന്നു നോക്കി .ആ തിരക്കുകളിൽ നിന്നെല്ലാം തെന്നി മാറി ഒരമ്മയും രണ്ട് പെൺകുട്ടികളും. പഴകിയതാണെലും വൃത്തിയുള്ള വസ്ത്രങ്ങൾ.നഗരത്തിന്റെ ചായതേയ്പ്പുകളോ വലിച്ചുകെട്ടലുകളോ ഇല്ലാത്ത ഗ്രാമത്തിന്റെ നിഷ്കളങ്കത വിളിച്ചോതുന്ന മുഖങ്ങൾ.
പലവട്ടം ആ അമ്മ കൈയിലെ നോട്ടുകൾ എണ്ണുകയും എന്തോ ആലോചിക്കുകയും ചെയ്ത ശേഷം ബുക്കു വാങ്ങാനായി വന്നു നിന്നു.
പിെന്ന ഞാനവരെ കണ്ടത് ബില്ലിംഗ് സെക്ഷനിലാണ്. ബില്ലു കേട്ട് അത്രയും കാശ് കൈയിലില്ലാന്നു പറഞ്ഞ് കുറച്ച് ബുക്കവർ തിരിച്ചേൽപ്പിച്ചു. ബാക്കി ബുക്കും വാങ്ങി കാശും കൊടുത്ത് തിരിച്ചു നടന്നു .
ഞാൻ പുറത്തിറങ്ങിയപ്പോഴും അവർ അവിടെ നിൽപ്പുണ്ടായിരുന്നു. പെൺകുട്ടികളിലൊരാൾ പിണങ്ങി നിൽകുകയാണന്ന് കണ്ടാലറിയാം. അവർക്കരികത്തൂടെ പോകുമ്പോൾ "ന്താ എന്തു പറ്റീന്നു " ചോദിക്കാതിരിക്കാൻ എനിക്കു തോന്നീല.
" ഇപ്പോ വാങ്ങിയ ബുക്കു ഒരാൾക്കു പോലും തികയില്ല. സ്കൂളിലേക്കെങ്ങനെ പോകൂന്നൊക്കെയാ കുഞ്ഞേ ചോദ്യങ്ങൾ. ഞാനെന്തുചെയ്യാനാ..? ശ്വാസം മുട്ടലും അല്ലറ ചില്ലറ വയ്യായ്കകളും ഉണ്ട് .തണുപ്പും പൊടിയും ഒന്നും ഏൽക്കാൻ മേലാ... കുട്ടികളുടഛൻ മരിച്ചേ പിന്നെ വലിയ ബുദ്ധിമുട്ടാ.. ന്നു പറഞ്ഞു നിർത്തിയതും മകളാണ് പിന്നെ ബാക്കി പറഞ്ഞത് ." കഴിഞ്ഞ വർഷം ഇതു പോലായിരുന്നു. സ്കൂൾ തുറന്നിട്ടും ബുക്കുകളൊന്നും വാങ്ങീല.പിന്നെ ക്ലാസ് ടീച്ചറാണ് 3 ബുക്കു വാങ്ങി തന്നത് .അതിൽ 6 വിഷയവും എഴുതി. ഇപ്പോ ബുക്കു വാങ്ങിയാൽ പിന്നെ സ്കൂളടക്കും വരെ ബുക്കു വേണമെന്ന് പറയാനേ പാടില്ല ". വിഷമം കൊണ്ടാവണം ആ അമ്മ മുഖത്തേക്ക് നോക്കാതെ പറഞ്ഞു " നിവർത്തി വേണ്ടേ.... മൂത്തവൾ 10 ലും ഇളയവൾ 8 ലു മാണ്.
രണ്ടാളും ട്യൂഷനുംപോണില്ല.. സ്കൂളി പഠിത്തം മാത്രമേ ഉള്ളൂ... നന്നായി പഠിക്കുന്നതു കൊണ്ട് സ്കൂളിലെ ടീച്ചർമാരും സഹായിക്കും" ...
സംസാരിച്ചു സമയം പോയി.. പോട്ടെന്നു യാത്ര പറഞ്ഞവർ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ കൈയിലെ നോട്ടുബുക്കുകളുടെ യഥാർത്ഥ ആവശ്യക്കാർ അവരാണ് ന്നുള്ള ബോധ്യം ഉണ്ടായത്.
ആ കുട്ടികളെ അടുത്തേക്ക് വിളിച്ച് ഞാനവർക്കാ ബുക്കുകൾ നൽകി.ആ അമ്മ വേണ്ടായിരുന്നൂ ന്ന് പറയുമ്പോഴും അവളാബുക്കുകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു....
ആ മിടുക്കികൾ പഠിക്കട്ടെ നന്നായി തന്നെ. സാഹചര്യങ്ങളും അവസരങ്ങളും ഉണ്ടായിട്ടും ഞാനുൾപ്പെടുന്ന നമ്മൾ എത്ര മാത്രം അലസതയും ആത്മാർത്ഥ ഇല്ലായ്മയുമാണ് പഠനത്തോട് കാണിച്ചിട്ടുള്ളത് എന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
ശ്രീലക്ഷ്മി പ്രദീപ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot