നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരിഹാസങ്ങൾ നല്ലതല്ല


"ചേട്ടാ... അറിയുമോ..."
ഭാര്യയുടെ കന്നിപ്രസവത്തിന്റെ വെപ്രാളത്തിൽ ആശുപത്രി വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന എന്റെ പിന്നാമ്പുറത്തു നിന്നുമായിരുന്നു ആ ചോദ്യം... ഓർമയുടെ ഓളങ്ങളിൽ അപരിചിതമല്ലോത്തൊരു മുഖം...
'"അഞ്ചുവല്ലേ..."
"അതെ ചേട്ടൻ എന്നെ മറന്നില്ലലോ... "
"അഞ്ചു.. എന്താ ഇവിടെ.. ഇപ്പോഴും ഇവിടെ തന്നെയാണോ...''
"അതെ ചേട്ടാ... ട്രെയിനിങ് കഴിഞ്ഞ് ഇവിടെ തന്നെ ജോലി കിട്ടി ഞങ്ങൾക്കു..."
"ആഹാ... അതെന്തായാലും നന്നായി..സുഖമാണോ അഞ്ചു... "
" സുഖം ചേട്ടാ.."
"ചേട്ടൻ ഒക്കെ ഇപ്പൊ വലിയ താരം അല്ലെ.. വലിയ ആളായിപോയല്ലോ..."
"ഓ വലിയ ആളൊന്നുമല്ല.. ചെറിയ ആൾ തന്നെയാ.. "
"ശരി.. ഇവിടെ എന്താ ലേബർ റൂമിനു മുന്നിൽ... "
"അത് പറയാൻ മറന്നു.. ഭാര്യ അകത്തുണ്ട്.."
"അപ്പൊ കല്യാണം കഴിഞ്ഞു എന്ന് സാരം..."
"അതേ..,രേവതിയും ഇവിടെ തന്നെയാണോ.... "
മനസ്സിൽ എന്നോ മറച്ചുവെച്ചൊരു പേര് തെല്ലും ആകാംഷയോടെ ഞാൻ ചോദിച്ചു...
"ആഹാ അപ്പൊ കല്യാണം കഴിഞ്ഞിട്ടും ചേട്ടൻ അവളെ മറന്നിട്ടില്ലല്ലോ...'"
" ഇല്ല... മറക്കാനോ..."
" അതും ശരിയാണ് എങ്ങനെ മറക്കാനാണ്.. 4 വർഷം അല്ലെ ആയുള്ളൂ..."
അതെ 4 വർഷം...
4 വർഷം മുൻപാണ് ഞാൻ ഇവിടെ അവസാനമായി വരുന്നത്... അച്ഛനു ചെറിയൊരു ആക്സിഡന്റ് പറ്റി ഒരു പത്തിരുപത് ദിവസം ഞാൻ ഇവിടെ അച്ഛന്റെ കൂട്ടിനു ഉണ്ടായിരുന്നു..
അന്ന് അഞ്ചുവും രേവതിയും എല്ലാം ഇവിടെ നേഴ്സിംഗ് ട്രൈയിനിങ്ങിൽ ആയിരുന്നു... ഓരൊ രോഗിയുടെയും കൂടെ ഓരോ നേഴ്സും കാണും... അന്ന് അച്ഛന്റെ കൂടെ കൂടുതൽ ദിവസവും രേവതിയായിരുന്നു.
ആദ്യമൊക്കെ ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു രേവതി... പിന്നെ പിന്നെ ദിവസേനയുള്ള കണ്ടുമുട്ടൽ... ചിലപ്പോൾ പ്രായത്തിന്റെ വെറും ആഘർഷണം ആവാം... ഒരു പാലക്കാട്ടുകരി ചുന്ദരി കുട്ടി... ആ നേർസിങ് കുപ്പായത്തിൽ അവളെ കാണാൻ വല്ലാത്തൊരു ചേലായിരുന്നു...
മനസ്സറിയതെ തന്നെ മനസ്സിൽ ഒരു ഇഷ്ടം.. പറയണം എന്ന് കരുതിയില്ല.. പിന്നെ പറയാൻ തന്നെ തീരുമാനിച്ചു.. അഞ്ജുവിനോട് പലതവണ സമീപിച്ചെങ്കിലും നടന്നില്ല.. ഒടുവിൽ നേരിട്ട് തന്നെ പറഞ്ഞു... മറുപടിക്ക് അധിക സമയം വേണ്ടി വന്നില്ല...
"എനിക്ക് ഒരു അച്ഛനും അമ്മയും ഉണ്ട്.. അവർ തീരുമാനിക്കുന്ന ആളെ ഞാൻ കെട്ടിക്കോളാം.
പിന്നെ ഇന്നലെ കണ്ട ഒരു മരങ്ങോടനെ ഏന്തു കണ്ടിട്ടാണ് ഇഷ്ടപെടേണ്ടതു....അവനവന്റെ നിലയും വിലയും ഒക്കെ നോക്കണ്ടേ... "
അവൾ ആദ്യം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അവളോട് ബഹുമാനം തോന്നി... പക്ഷെ അവൾ രണ്ടാമത് പറഞ്ഞൊരു ഡയലോഗ് ഉണ്ടല്ലോ.. അതെന്റെ ചങ്കിൽ തന്നെ കൊണ്ടു...
ശരിയാണ് അന്ന് ഞാൻ വെറും മരങ്ങോടനാ... പറക്കുന്ന മുടിയും തിളങ്ങുന്ന ഗ്ലാസും ഇല്ലാത്ത വെറും മരങ്ങോടൻ.. വിലകൂടിയ വാച്ചില്ല... ഷൂ ഇല്ല.. ഒന്നുമില്ല...
പ്രേമിക്കാൻ ഈ പറഞ്ഞ സാധനം ഒക്കെ വേണം എന്ന് അന്നാ തിരിച്ചറിഞ്ഞത്... അല്ല അവൾ പഠിപ്പിച്ചത്..
എന്തായാലും അത് അവിടം കൊണ്ട് കഴിഞ്ഞു.. ഞങ്ങൾ ആശുപത്രി വിട്ടു...
ഒരുപണിയും ചെയ്യാതെ വായിനോക്കി നടന്ന പിന്നീടുള്ള സമയത്തെപ്പോഴോ ആണ് നാട്ടിലുള്ള ഏക സിനിമക്കാരൻ മനു ചേട്ടൻ അഭിനയിക്കുന്നോ എന്ന ചോദ്യവുമായി എന്നിലേക്കു വന്നത്..
ചോദ്യം കേട്ട് ഞാൻ ഞെട്ടി...
"ഞാനോ മനു ചേട്ടാ.. നിങ്ങക്ക് ആളുമാറി പോയോ.."
" അതെ... നീ തന്നെ..''
"ഞാൻ എങ്ങനാ മനു ചേട്ടാ, അഭിനയത്തിന്റെ എ ബി സി ഡി എനിക്ക് അറിയില്ല.."
"ഡാ ഇതൊരു ചെറിയ കഥയാണ്.. ഒരു ഹ്രിസ്വചിത്രം... നീ അഭിനയിക്കേണ്ട.. ജീവിച്ചാൽ മതി.. നിനക്ക് പറ്റും. നിന്നെ പോലൊരു ആളെ ആണ് ആവശ്യം."
ആദ്യം കുറെ പിന്മാറാൻ നോക്കിയെങ്കിലും മനുചേട്ടൻ വിട്ടില്ല..മാതൃ സ്നേഹത്തിന്റെ വില വിളിച്ചോതുന്ന ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല അതെന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന്... അല്ലെങ്കിലും സമയം തെളിയാൻ ഒരു നിമിഷം മതിയല്ലോ അല്ലെ...
പിന്നെ മനുവേട്ടന്റെ വഴിയിലൂടെ ചെറിയചെറിയ വേഷങ്ങൾ... വലുതല്ലങ്കിലും മനസ്സിനെ തൃപ്തിപെടുത്തുന്നവ.. അതിലൂടെ കുറച്ചൊക്കെ വളർന്നു... ഒരു ചെറിയ നടൻ എന്ന പേര് സമ്പാദിച്ചു..
ഇപ്പോഴും ലക്ഷ്യത്തിലേക്കു എത്തിയില്ല.. എങ്കിലും വിലയില്ലാത്തൊരു വാച്ച്‌ ഉണ്ട്... തരക്കേടില്ലാതെ പറക്കുന്ന മുടി ഉണ്ട്.. മരങ്ങോടൻ അല്ലാത്ത ഒരു രൂപം ഉണ്ട്..എവിടെ ചെന്നാലും ഹൃദയം നിറയെ സ്നേഹവുമായി കുറെ ചങ്ങായിമാർ ഉണ്ട്‌.. മതിയല്ലോ.. വളരുന്ന ഒരു കലാകാരന് ഇതിൽപ്പരം സന്തോഷം എന്ത് വേണം...
അഞ്ജുവുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ വരാന്തയുടെ മറ്റേ അറ്റത്തു മരുന്നുകളുമായൊരു കാൽശബ്ദം.. അത് രേവതി ആയിരിക്കും എന്ന് മനസ്സുപറഞ്ഞു.. മനസ്സ്‌ പറഞ്ഞത് ശരിയാണ്.. അത് രേവതി തന്നെ..
വലിയ മാറ്റം ഒന്നുമില്ല ആ മുഖത്തിന്... പഴേ സൗന്ദര്യം ഒക്കെ തന്നയുണ്ട്.. പക്ഷെ അതിലും സൗന്ദര്യം ഇപ്പൊ ലേബർ റൂമിൽ കിടക്കുന്ന എന്റെ ഭാര്യക്കാണു കേട്ടോ.. എന്നെ എവിടെയൊക്കെയോ അവൾ അറിഞ്ഞിരിക്കുന്നു..
നിശ്ശബ്ധമായൊരു ചമ്മലോടെ ഒരു ചെറു പുഞ്ചിരിയോടെ അവൾ അടുത്തേക്ക് വന്നു... പുഞ്ചിരിക്ക് മറുപടി കോടുക്കാതെ ഞാൻ കണ്ണ് വെട്ടിച്ചു...
"അതെ സിനിമ ഒക്കെ കാണാറുണ്ട്.. അഭിനയം നന്നാവുന്നുണ്ട്.. "
അഹങ്കാരം ഇല്ലാത്ത നിഷ്കളങ്കത നിറഞ്ഞൊരു ശബ്ദം... മറുപടി കൊടുക്കാതെ മൗനം ഞാൻ തുടർന്നു..
"എന്തെ ഒരു നന്ദി വാക്ക് പോലും ഇല്ലേ... ദേഷ്യമായിരിക്കും അല്ലെ...'"
" ഇല്ല ഒന്നുമില്ല.. ഒരു മരങ്ങോടന്റെ നന്ദിവാക്കു പോലും നിന്റെ ജീവിതത്തിനു ക്ഷതം ഏല്പിക്കണ്ടന്നു കരുതി... "
ലേബർ റൂമിന്റെ പുറത്തു ഒരു ചെറുപ്പക്കാരൻ വെറുതെ നിൽക്കില്ല എന്ന് അവൾക്കറിയാം.. അതുകൊണ്ട് പിന്നിടോന്നും അവൾ പറയാൻ മുതിർന്നില്ല ...
പുറത്തുപോകണം എന്ന വ്യാജേന അഞ്ജുവിനോടും യാത്രപറഞ്ഞു ഞാൻ നടന്നു... ഒരു പിന്മാറ്റം അവിടെ ആവശ്യമായിരുന്നു... അപ്പോഴും ഒരു ക്ഷമാപണത്തിനെന്ന പോലെ അവളുടെ കൈകൾ നീളുന്നുണ്ടായിരുന്നു...
ഇല്ല... അവളുടെ വാക്കുകൾക്കൊന്നും ഇനി സ്ഥാനം ഇല്ല... ഒരു ക്ഷമാപണം ചിലപ്പോൾ പിന്നെയും എന്നെ എന്തിനെങ്കിലും പ്രേരിപ്പിച്ചാലോ എന്ന ഭയം...
വേണ്ടാ...അകത്തുകിടക്കുന്ന എന്റെ ഭാര്യ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവൾ... നിരാശപ്പെട്ട മനസ്സിന് പ്രതികാരം ചെയ്യാനുള്ള അവകാശമുണ്ട്... അതുകൊണ്ട് ആ പ്രതികാരത്തിനു ഒരു സുഖവുമുണ്ട്.. നമ്മൾ പിന്നാലെ നടന്നവൾ പിന്നീടൊരിക്കൽ നമ്മുടെ പിന്നാലെ നടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. അതൊന്നും വാക്കുകൾ കൊണ്ട് വർണിച്ചെഴുതാൻ കഴിയില്ല...
ഒരാളെ സ്നേഹിക്കുകയോ സ്നേഹിക്കാതിരിക്കുകയോ.. അതൊക്കെ അവരവരുടെ ഇഷ്ടം... പക്ഷെ അവരുടെ കുറവുകളുടെ മർമ്മത്തു പിടിച്ചുള്ള പരിഹാസങ്ങൾ അത്ര നല്ലതല്ല... അവർ നമ്മെക്കാൾ ഉയരങ്ങൾ കീഴ്പെടുത്തുമ്പോൾ പിന്നെ അവരെയൊന്നു കാണാനോ മിണ്ടാനോ നാളുകൾ എണ്ണി കാത്തിരിക്കേണ്ടിവരും... ചിലപ്പോൾ വാവിട്ടുപോയ വാക്കിനെ കുറിച്ചോർത്തു കണ്ണീർ അണിയേണ്ടി വരും....


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot