കരുതൽ
-----------------
-----------------
ഊണുമേശക്കരികിൽ പാത്രങ്ങൾ തട്ടിമറിക്കുന്ന ശബ്ദം കേട്ട് ശാരദ ഒന്നുകൂടി ചുവരിനും വാതിലിനുമിടയിലേക്കു നീങ്ങി നിന്നു. ശബ്ദമെല്ലാം അടങ്ങിയപ്പോൾ അവൾ മെല്ലെ ഊണുമേശക്കരികിലെത്തി.. വലിച്ചു വാരിയിട്ടിരിക്കുന്ന ഭക്ഷണം കണ്ടു മനസ്സൊന്നു തേങ്ങി.. കുഞ്ഞുങ്ങൾ വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ ഇന്നിനി എന്ത് കൊടുക്കും? കണ്ണിൽ ഊറി വന്ന കണ്ണുനീർ മുണ്ടിന്റെ കോന്തല കൊണ്ട് അവൾ തുടച്ചു. ചോറും കറികളും ധാരാളം ബാക്കിയുണ്ട്. പക്ഷെ ഇനി അതൊന്നും ആർക്കും കഴിക്കാൻ വയ്യാത്ത വിധത്തിലാക്കിയിട്ടിരിക്കുന്നു. സത്യൻ അങ്ങനെയാണ്.. എന്തെങ്കിലു ഒരു പിഴവ് കണ്ടാൽ സകലതും നശിപ്പിക്കും.. പ്രത്യേകിച്ചും ഭക്ഷണം!!.. മറ്റുള്ളവർ കഴിച്ചോ, അവർക്കു വേറെയുണ്ടോ എന്നൊന്നും നോക്കാറില്ല. സ്വന്തമായി ചായക്കടയുണ്ടെങ്കിലും അയാൾ വീട്ടിൽ വന്നേ കഴിക്കു... ഭക്ഷണത്തിനിടയ്ക്കു ഭാര്യയെ തെറി പറയുന്നതും കൈ എത്തുന്നിടത്തു അവളെ കിട്ടിയാൽ തല്ലുന്നതും അയാൾക്കൊരു സുഖമാണ്. സത്യന് അത്കൊണ്ട് സന്തോഷമുണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്നുകരുതി അവൾ എല്ലാം സഹിക്കുന്നു. പക്ഷെ മക്കളെന്നു വെച്ചാൽ അയാൾക്ക് ജീവനാണ്. പലഹാരപ്പൊതികളുമായി വരുന്ന അയാളെയും കാത്തു ഏതു പാതിരാത്രി വരെയും കുഞ്ഞുങ്ങൾ കാത്തിരിക്കും. സത്യൻ പോയിക്കഴിഞ്ഞപ്പോൾ അവൾ കുറച്ചു അരിയെടുത്തു അടുപ്പത്തിട്ടു.. പിന്നെ മൊന്തയിൽ ഇരുന്ന കഞ്ഞിവെള്ളവും കുടിച്ചു മുറ്റത്തേക്കിറങ്ങി.. മുറ്റംനിറയെ അവൾ നട്ടു നനച്ച പൂച്ചെടികളായിരുന്നു.. വേനൽ തുടങ്ങിയതുകൊണ്ടാകാം കുടമുല്ല നിറയെ മൊട്ടിട്ടുണ്ട്.. സമയം മൂന്നായതും കഞ്ഞിയും വാർത്തുവെച്ചു പെട്ടന്നൊരു കറിയും തട്ടിക്കൂട്ടി ചൂലുമായിഅവൾ മുറ്റത്തേക്കിറങ്ങി.. മുണ്ടിന്റെ കോന്തല ബ്ലൗസിൽ തിരുകിവെച്ചു അവൾ മുറ്റമടിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞതും അമ്മേ എന്നും വിളിച്ചു മക്കളെത്തി.. അവരെ കുളിപ്പിച്ച് ഭക്ഷണവും കൊടുത്തു അവൾ വീണ്ടും പറമ്പിലേക്കിറങ്ങി. വാഴത്തോട്ടത്തിൽ കരിയിലകൾ കൂട്ടി തീയിട്ടു. വിശ്രമമില്ലാതെ ജോലിയെടുത്തിട്ടാകാം വല്ലാത്തൊരു തലവേദന. ഒന്ന് കിടക്കാം എന്ന് കരുതി കട്ടിലിനടുത്തെത്തിയപ്പോളാണ് ബാക്കി കിടക്കുന്ന പണികളോർത്തത്. വൈകിട്ട് കുടിച്ച കട്ടൻ ചായ തലവേദനക്ക് അല്പം ശമനം നൽകി.
പലപ്പോഴും ഈ നശിച്ച തലവേദനയെപ്പറ്റി സത്യനോട് പറയാൻഒരുങ്ങിയതാണ്.. പക്ഷെ ആ മുഖം കാണുമ്പോൾ പേടിച്ചു അവളെല്ലാം വേണ്ടാന്ന് വെയ്ക്കും. ഇന്നെന്തായാലും പറയണം തല പൊളിയുന്ന വേദന. സത്യന്റെചായക്കട വൈകിട്ട് ആറു വരെയേയുള്ളു. ഇരുട്ടിക്കഴിഞ്ഞാൽ ഭാര്യയെയും മക്കളെയും തനിച്ചിരുത്താൻ അയാൾക്ക് പേടിയാണ്. പലഹാരപ്പൊതികളുമായി വരമ്പിലൂടെ നടന്നു വരുന്ന സത്യനെക്കണ്ടു കളിച്ചു കൊണ്ടിരുന്ന സൈക്കിൾ ടയർ വലിച്ചെറിഞ്ഞു കുട്ടികൾ അങ്ങോട്ടേക്കോടി. അയാൾക്കും കുട്ടികൾക്കുമുള്ള ചായ മേശപ്പുറത്തു അടച്ചവെച്ച് അവൾ കിണറ്റിന്കരയിലേക്കു നടന്നു. ഒരു കുളിമുറി കെട്ടികൊടുക്കണമെന്നു വര്ഷങ്ങള്ക്കു മുൻപ് അവൾ സത്യനോട് പറഞ്ഞതാണ്.. ഇതുവരെയും നടന്നിട്ടില്ല. അവൾ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി തലയിലേക്കൊഴിച്ചു. ശരീരം മരവിക്കും പോലൊരു തണുപ്പ്..
തലക്കുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞതുപോലെ.. അടുത്ത നിമിഷം തന്നെ അവൾ വെട്ടിയിട്ട വാഴപോലെ നിലത്തുവീണു. ശബ്ദം കേട്ട് ഓടി വന്ന സത്യൻ അവളെ വാരിയെടുത്തു, വയൽ വരമ്പത്തു കൂടി ഓടി. ടാക്സിപിടിച്ചു ആശുപത്രിയിലെത്തിയപ്പോളേക്കും അവൾ മരിച്ചിരുന്നു. രക്തസമ്മർദം കൂടിയതായിരുന്നു കാരണം. അവളുടെ ചലനമറ്റ ശരീരവുമായി വീട്ടിൽ വരുമ്പോൾ അവിടം ആൾക്കാരെകൊണ്ട് നിറഞ്ഞിരുന്നു. അമ്മയെ കെട്ടി പിടിച്ചു കരയുന്ന കുഞ്ഞുങ്ങളെക്കണ്ടു പലരും വിതുമ്പിപ്പോയി. ശരീരം ദഹിപ്പിക്കാനുള്ള സമയമായി..അവളെ അവസാനമായി കുളിപ്പിക്കാൻ സ്ത്രീകൾ വന്നതും സത്യൻ പൊട്ടിക്കരഞ്ഞു..ആദ്യമായി ..
അവളുടെ ചലനമറ്റ ദേഹത്തിനരുകിൽ ഒരു കുഞ്ഞിനെപോലെയെന്നവണ്ണം അയാൾ കിടന്നു.. ചെയ്ത പാപങ്ങളും കുറ്റങ്ങളും ഏറ്റുപറയാൻതുടങ്ങി.. ഒടുവിൽ എല്ലാരും ചേർന്ന് അവളെ ചിതയിലേക്കെടുത്തു.. മൂത്ത മകൻ ചിതക്ക് തീ കൊടുത്തു. ചിതആളിക്കത്താൻ തുടങ്ങി.. എവിടെനിന്നു എന്നറിയാതെ ഒരു കാറ്റും മഴയും..ആ മഴയിൽ ചിത കെട്ടു. സത്യനെയും മക്കളെയും വിട്ടുപോകാനുള്ള അവളുടെ മടിയാകും ആ കാറ്റിനും മഴക്കും കാരണം!!.. ചിതക്കരികിൽ കാറ്റത്തു പറന്നെത്തിയ മുല്ലപ്പൂക്കൾ..
അപ്പോഴും അവൾ ഇട്ടുവെച്ച ചായ അയാളെയും കുഞ്ഞുങ്ങളെയും കാത്തു മേശപ്പുറത്തുണ്ടായിരുന്നു.
പലപ്പോഴും ഈ നശിച്ച തലവേദനയെപ്പറ്റി സത്യനോട് പറയാൻഒരുങ്ങിയതാണ്.. പക്ഷെ ആ മുഖം കാണുമ്പോൾ പേടിച്ചു അവളെല്ലാം വേണ്ടാന്ന് വെയ്ക്കും. ഇന്നെന്തായാലും പറയണം തല പൊളിയുന്ന വേദന. സത്യന്റെചായക്കട വൈകിട്ട് ആറു വരെയേയുള്ളു. ഇരുട്ടിക്കഴിഞ്ഞാൽ ഭാര്യയെയും മക്കളെയും തനിച്ചിരുത്താൻ അയാൾക്ക് പേടിയാണ്. പലഹാരപ്പൊതികളുമായി വരമ്പിലൂടെ നടന്നു വരുന്ന സത്യനെക്കണ്ടു കളിച്ചു കൊണ്ടിരുന്ന സൈക്കിൾ ടയർ വലിച്ചെറിഞ്ഞു കുട്ടികൾ അങ്ങോട്ടേക്കോടി. അയാൾക്കും കുട്ടികൾക്കുമുള്ള ചായ മേശപ്പുറത്തു അടച്ചവെച്ച് അവൾ കിണറ്റിന്കരയിലേക്കു നടന്നു. ഒരു കുളിമുറി കെട്ടികൊടുക്കണമെന്നു വര്ഷങ്ങള്ക്കു മുൻപ് അവൾ സത്യനോട് പറഞ്ഞതാണ്.. ഇതുവരെയും നടന്നിട്ടില്ല. അവൾ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി തലയിലേക്കൊഴിച്ചു. ശരീരം മരവിക്കും പോലൊരു തണുപ്പ്..
തലക്കുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞതുപോലെ.. അടുത്ത നിമിഷം തന്നെ അവൾ വെട്ടിയിട്ട വാഴപോലെ നിലത്തുവീണു. ശബ്ദം കേട്ട് ഓടി വന്ന സത്യൻ അവളെ വാരിയെടുത്തു, വയൽ വരമ്പത്തു കൂടി ഓടി. ടാക്സിപിടിച്ചു ആശുപത്രിയിലെത്തിയപ്പോളേക്കും അവൾ മരിച്ചിരുന്നു. രക്തസമ്മർദം കൂടിയതായിരുന്നു കാരണം. അവളുടെ ചലനമറ്റ ശരീരവുമായി വീട്ടിൽ വരുമ്പോൾ അവിടം ആൾക്കാരെകൊണ്ട് നിറഞ്ഞിരുന്നു. അമ്മയെ കെട്ടി പിടിച്ചു കരയുന്ന കുഞ്ഞുങ്ങളെക്കണ്ടു പലരും വിതുമ്പിപ്പോയി. ശരീരം ദഹിപ്പിക്കാനുള്ള സമയമായി..അവളെ അവസാനമായി കുളിപ്പിക്കാൻ സ്ത്രീകൾ വന്നതും സത്യൻ പൊട്ടിക്കരഞ്ഞു..ആദ്യമായി ..
അവളുടെ ചലനമറ്റ ദേഹത്തിനരുകിൽ ഒരു കുഞ്ഞിനെപോലെയെന്നവണ്ണം അയാൾ കിടന്നു.. ചെയ്ത പാപങ്ങളും കുറ്റങ്ങളും ഏറ്റുപറയാൻതുടങ്ങി.. ഒടുവിൽ എല്ലാരും ചേർന്ന് അവളെ ചിതയിലേക്കെടുത്തു.. മൂത്ത മകൻ ചിതക്ക് തീ കൊടുത്തു. ചിതആളിക്കത്താൻ തുടങ്ങി.. എവിടെനിന്നു എന്നറിയാതെ ഒരു കാറ്റും മഴയും..ആ മഴയിൽ ചിത കെട്ടു. സത്യനെയും മക്കളെയും വിട്ടുപോകാനുള്ള അവളുടെ മടിയാകും ആ കാറ്റിനും മഴക്കും കാരണം!!.. ചിതക്കരികിൽ കാറ്റത്തു പറന്നെത്തിയ മുല്ലപ്പൂക്കൾ..
അപ്പോഴും അവൾ ഇട്ടുവെച്ച ചായ അയാളെയും കുഞ്ഞുങ്ങളെയും കാത്തു മേശപ്പുറത്തുണ്ടായിരുന്നു.
Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക