വൻമതിലുകൾ തകരുമ്പോൾ
...................................................
അന്നു നാം
ഒരു വൻമതിലായിരുന്നു.
പറിച്ചെറിയാൻ
പറന്നു വന്ന കൊടുങ്കാറ്റിനെ
ജനിച്ച മണ്ണിൽ കാലൂന്നി നിന്ന്
പിടിച്ചുകെട്ടിയവർ.
...................................................
അന്നു നാം
ഒരു വൻമതിലായിരുന്നു.
പറിച്ചെറിയാൻ
പറന്നു വന്ന കൊടുങ്കാറ്റിനെ
ജനിച്ച മണ്ണിൽ കാലൂന്നി നിന്ന്
പിടിച്ചുകെട്ടിയവർ.
മലവെള്ളപ്പാച്ചിലിനെ
നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി
വിളകൾക്കു ദാഹജലമായി
നദികൾ തീർത്ത്
ഒഴുക്കിയിരുന്നവർ.
നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി
വിളകൾക്കു ദാഹജലമായി
നദികൾ തീർത്ത്
ഒഴുക്കിയിരുന്നവർ.
കൊടുങ്കാറ്റുകൾ ശമിച്ചു
കാർമേഘങ്ങൾ ഒഴിഞ്ഞു
മാനം തെളിഞ്ഞപ്പോൾ
ചേർത്തുവെച്ച കരങ്ങൾ
മെല്ലെ മെല്ലെ അകലാൻ തുടങ്ങി.
കാർമേഘങ്ങൾ ഒഴിഞ്ഞു
മാനം തെളിഞ്ഞപ്പോൾ
ചേർത്തുവെച്ച കരങ്ങൾ
മെല്ലെ മെല്ലെ അകലാൻ തുടങ്ങി.
കല്ലും മണ്ണും മണൽ തരികളും
തമ്മിൽ തമ്മിൽ
കണ്ടു കൂടാത്തവരായി.
തമ്മിൽ തമ്മിൽ
കണ്ടു കൂടാത്തവരായി.
അവകാശത്തർക്കങ്ങൾക്കൊടുവിൽ
നിലത്തു വീണുടഞ്ഞ
കല്ലുകൾ
മണ്ണിനോടു ചേർന്നു.
നിലത്തു വീണുടഞ്ഞ
കല്ലുകൾ
മണ്ണിനോടു ചേർന്നു.
പുതിയ കാർ മേഘങ്ങൾ
ഉരുണ്ടു കൂടുമ്പോൾ
ഒന്നിച്ചു നിന്നതിന്റെ യോർമ്മകളിൽ
നീറി സങ്കടപ്പെടുന്നു..
ഉരുണ്ടു കൂടുമ്പോൾ
ഒന്നിച്ചു നിന്നതിന്റെ യോർമ്മകളിൽ
നീറി സങ്കടപ്പെടുന്നു..
കൊടുങ്കാറ്റിനൊപ്പം
പേമാരിയുംവന്നപ്പോൾ
കല്ലും മണ്ണും
കടലിൽ ചെന്നു നിന്നു..
പേമാരിയുംവന്നപ്പോൾ
കല്ലും മണ്ണും
കടലിൽ ചെന്നു നിന്നു..
ഒന്നിച്ചു നിന്നപ്പോൾ
നെഞ്ചുവിരിച്ചു നിന്ന
കന്മതിലിന്റെ
ഭൂതകാലസ്മരണകളിൽ
നൊമ്പരപ്പെട്ടു
കടലാഴങ്ങൾ തേടി നടക്കുന്നു.
നെഞ്ചുവിരിച്ചു നിന്ന
കന്മതിലിന്റെ
ഭൂതകാലസ്മരണകളിൽ
നൊമ്പരപ്പെട്ടു
കടലാഴങ്ങൾ തേടി നടക്കുന്നു.
പുതിയ പടവുകാർ വന്നു
പിണങ്ങിയ പ്പിരിഞ്ഞ
കല്ലും മണ്ണും മണലും
നയനാശ്രുക്കൾ ചേർത്തു
കുഴച്ചെടുത്തു
പുതിയ മതിലുകൾ തീർക്കുന്നതും
സ്വപ്നം കണ്ടിരിക്കാം.
പിണങ്ങിയ പ്പിരിഞ്ഞ
കല്ലും മണ്ണും മണലും
നയനാശ്രുക്കൾ ചേർത്തു
കുഴച്ചെടുത്തു
പുതിയ മതിലുകൾ തീർക്കുന്നതും
സ്വപ്നം കണ്ടിരിക്കാം.
ശബ്നം സിദ്ദീഖി
23-07-2017
23-07-2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക