കാത്തിരിപ്പ്
*************
*************
"അമ്മേ.. അടുത്ത മാസം ആദ്യവാരം ഞാൻ നാട്ടിൽ വരും. ഇന്നാണ് എന്റെ അറബിയുടെ സമ്മതം കിട്ടിയത്. അപ്പോൾ തന്നെ അമ്മക്ക് വിളിച്ചു. എല്ലാരോടും പറയണം"
"ആണോ, അമ്മക്ക് സന്തോഷമായി മോനെ..നീ പോയിട്ട് നാല് വർഷമാവാറായില്ലേ.. നിന്റെ കൂടെ പോയവരൊക്കെ വർഷാവർഷം നാട്ടിൽ വന്നു പോകുമ്പോൾ ഞാൻ കറയാറുണ്ട്. ഇപ്പോഴെങ്കിലും നിനക്കിത് തോന്നിയല്ലോ"
"അത് പിന്നെ അവരെപോലാണോ നമ്മൾ. ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്നല്ലേ അമ്മെ ഞാൻ ഇങ്ങോട്ട് വന്നത്. അവർക്കാണേൽ നല്ല വാർപ്പ് വീടുണ്ട്. അപ്പോൾ എപ്പോൾ വേണമെങ്കിലും വരാം പോകാം. എനിക്കൊരു വാശി ഉണ്ടായിരുന്നു ഞാനിനി നാട്ടിൽ വരുമ്പോൾ വന്നു കയറുന്നത് ഒരു വാർപ്പ് വീട്ടിലേക്കാവണമെന്ന്. അതിപ്പോൾ സാധ്യമായില്ലേ. എന്റെ 'അമ്മ വീടിന്റെ ഉമ്മറത്തുണ്ടാവണം ഞാൻ അവിടെ എത്തുമ്പോൾ"
അമ്മയുടെ തേങ്ങൽ വിനുവിന്റെ കാതുകളിൽ കേൾക്കാം. 'അമ്മ വിങ്ങി പറഞ്ഞു.
"നിന്നെപോലുള്ള ഒരു മോനെ കിട്ടിയതാ മോനെ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം."
"അതൊക്കെ പോട്ടെ, എന്ത്യേ എന്റെ കാന്താരി അനിയത്തി അമ്മു. അവൾക്ക് ഫോൺ കൊടുക്ക്. എന്തൊക്കെ വേണം എന്ന് ചോദിക്കണം. അമ്മയ്ക്കും വേണ്ടതൊക്കെ പറഞ്ഞോ."
"അവൾ ഇവിടെയില്ല വിനു. കൂട്ടുകാരിയുടെ കല്യാണത്തിന് പോയതാ..
ആഹ്, കല്യാണം എന്ന് പറഞ്ഞപ്പോഴാ എനിക്കോർമ്മ വന്നത്. നീ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ മുതൽ വരാൻ തുടങ്ങിയതാ ആ ബ്രോക്കർ രാമൻ. കുറെ ഫോട്ടോസും കാണിച്ചു. ഇവിടെ അടുത്തുള്ള ഒരു കുട്ടി ഉണ്ട്. അമ്മക്കും അമ്മുവിനും ഒത്തിരി ഇഷ്ട്ടമായി. ജാതകവും ചേർച്ചയുണ്ട്. നമുക്കത് ഒന്ന് നോക്കിയാലോ മോനെ"
ആഹ്, കല്യാണം എന്ന് പറഞ്ഞപ്പോഴാ എനിക്കോർമ്മ വന്നത്. നീ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ മുതൽ വരാൻ തുടങ്ങിയതാ ആ ബ്രോക്കർ രാമൻ. കുറെ ഫോട്ടോസും കാണിച്ചു. ഇവിടെ അടുത്തുള്ള ഒരു കുട്ടി ഉണ്ട്. അമ്മക്കും അമ്മുവിനും ഒത്തിരി ഇഷ്ട്ടമായി. ജാതകവും ചേർച്ചയുണ്ട്. നമുക്കത് ഒന്ന് നോക്കിയാലോ മോനെ"
"ആഹ് അതൊക്കെ അവിടെ വന്നിട്ടുള്ള കാര്യമല്ലേ. അപ്പോൾ തീരുമാനിക്കാം.
ആഹ് അമ്മെ ഞാനെന്നാൽ പിന്നെ വിളിക്കാം. ജോലിക്കു പോവാനുള്ള സമയമായി. അമ്മു വന്നാൽ പറഞ്ഞേക്ക്"
ആഹ് അമ്മെ ഞാനെന്നാൽ പിന്നെ വിളിക്കാം. ജോലിക്കു പോവാനുള്ള സമയമായി. അമ്മു വന്നാൽ പറഞ്ഞേക്ക്"
വിനു ഫോൺ വെച്ചു.
കല്യാണത്തിന്റെ കാര്യം പറയുമ്പോൾ മാത്രം അവൻ ഫോൺ കട്ടാക്കുന്നതെന്താ..
ലക്ഷ്മിയമ്മ ചിന്തിച്ചു.
കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞു അമ്മു വന്നു.
കല്യാണത്തിന്റെ കാര്യം പറയുമ്പോൾ മാത്രം അവൻ ഫോൺ കട്ടാക്കുന്നതെന്താ..
ലക്ഷ്മിയമ്മ ചിന്തിച്ചു.
കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞു അമ്മു വന്നു.
"മോളെ ഏട്ടൻ വിളിച്ചിരുന്നു. അടുത്ത മാസം ആദ്യവാരം ഇങ്ങു വരുന്നുണ്ട് എന്റെ മോൻ. നാല് വർഷത്തിന് ശേഷം."
"അയ്യടാ.. മോൻ വരാന്ന് കേട്ടപ്പോൾ എന്താ സന്തോഷം. ഇപ്പോൾ നമ്മളെയൊന്നും ഇനി ആവശ്യമില്ലായിരിക്കും. ഇക്കണ്ട കാലംവരെ താഴെവെച്ച ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ വിചാരിച്ചു നോക്കി വളർത്തിയ എനിക്കൊരു വിലയുമില്ലാതായി"
അമ്മു തമാശയോടെ പറഞ്ഞു.
"പോടീ. നീയും അവനും എന്റെ രണ്ടു കണ്ണുകൾ പോലെയാ. ഇങ്ങനൊന്നും പറയണ്ട."
"അയ്യോടാ.. അപ്പോഴേക്കും എന്റെ ലക്ഷ്മിക്കുട്ടി സങ്കടിച്ചോ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ആട്ടെ എന്ത് പറഞ്ഞു ഏട്ടൻ.. കല്യാണകാര്യം പറഞ്ഞോ?"
"മ്മ്.. അത് പറഞ്ഞപ്പോൾ പതിവുപോലെ ഫോൺ കട്ടാക്കി"
"മ്മ്.. എനിക്ക് തോന്നി. ഞാൻ പറഞ്ഞാലും ഏട്ടൻ വിഷയം മാറ്റും. ഇനി ഏട്ടന് വല്ല കൊളുത്തും ഉണ്ടോ ആവോ"
"ആഹ്.. ഉണ്ടെങ്കിൽ അവനത് പറഞ്ഞൂടെ. ഞാൻ സമ്മതിക്കാതിരിക്കുമോ.. അവന്റെ അമ്മയല്ലേ ഞാൻ"
"ആഹ് ഈ മനസ്സ് എന്റെ കാര്യത്തിലും ഉണ്ടായാൽ മതി"
അതും പറഞ്ഞു അമ്മു തല്ലു കിട്ടാതിരിക്കാൻ വേഗം അകത്തേക്കോടി..
കുറച്ചുനാൾക്ക് ശേഷം മുറ്റത്തൊരു കാർ വന്നു നിന്നു.
ലക്ഷ്മിയമ്മയും അമ്മുവും പുറത്തിറങ്ങി വന്നു. കാറിൽ നിന്നത് വിനു ഇറങ്ങി വരുന്നു. അത് കണ്ട് ലക്ഷ്മിയമ്മ ഓടി വന്നു കെട്ടിപിടിച്ചു. അവിടെ സന്തോഷത്തിന്റെ പൂങ്കണ്ണീർ പൊഴിഞ്ഞു.
"ഹാ, കറുത്ത് കരികൊള്ളി പോലെയിരുന്ന ചെക്കനാ. ഇപ്പോൾ നോക്കിയേ അമ്മെ വെളുത്ത് കവിളൊക്കെ തുടുത്ത് സിനിമ നടനെപോലെയുണ്ട്"
അമ്മുവിൻറെ കളിയാക്കൽ കേട്ട് വിനു അവളുടെ ചെവിയിൽ നുള്ളി.
രണ്ടു ദിവസം കഴിഞ് വിനു വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ അമ്മയും അമ്മുവും ബ്രോക്കർ രാമൻ പറഞ്ഞ പെൺകുട്ടിയുടെ ഫോട്ടോയുമായി വന്നു.
"മോനെ ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി. എങ്ങനെയുണ്ടെന്ന് ഒന്ന് നോക്ക് നീ. നിനക്കിഷ്ടമായില്ലെങ്കിൽ വേണ്ടാന്ന് വെക്കാം മോനെ"
വിനു കസേരയിൽ നിന്നെഴുന്നേറ്റ് മാറി നിന്നു. അമ്മയും അമ്മുവും മുഖാമുഖം നോക്കി.
"മോനെ നീയെന്തെങ്കിലും പറ. നാല് വർഷം അന്യരാജ്യത്ത് പട്ടിയെപ്പോലെ നയിച്ച് വന്നവനല്ലേ നീ. നിന്റെ കല്യാണം കഴിഞ്ഞു കാണാൻ അമ്മക്ക് ആഗ്രഹമുണ്ട്. നിന്റെ അച്ഛന് എന്തായാലും പറ്റിയില്ല ഇത് കാണാൻ. ഇനി അമ്മയ്ക്കും എന്തെങ്കിലും പറ്റുന്നതിനുമുൻപ് കാണണം നിങ്ങളുടെ വിവാഹം"
"അമ്മേ.. ആവശ്യമില്ലാത്തതൊന്നും പറയല്ലേ."
"എങ്കിൽ പറയ്.. മോനെന്താ ഇത് നോക്കുകപോലും ചെയ്യാത്തത്. അതോ ഇനി മോന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത്പറ. നമുക്കത് നടത്താം"
അത് കേട്ടപ്പോൾ വിനു തിരിഞ്ഞുനിന്നു. അമ്മയ്ക്കും അമ്മുവിനും ആകാംക്ഷയായി.
"അമ്മേ.. അമ്മക്കോർമ്മയില്ലേ ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം."
"ഏതാ.. മീനാക്ഷി ആണോ,
നീ ജോലിക്കു പോയിരുന്ന സമയത്ത് അന്ന് പറഞ്ഞ പെണ്കുട്ടിയാണോ?"
നീ ജോലിക്കു പോയിരുന്ന സമയത്ത് അന്ന് പറഞ്ഞ പെണ്കുട്ടിയാണോ?"
"അതെ അമ്മേ.. അവളെമതി എനിക്ക്."
"നീയെന്താ മോനെ ഈ പറയുന്നേ. അന്ന് അവൾക്ക് 22 വയസ്സുണ്ടായിരുന്നു എന്നാണ് നീ പറഞ്ഞത്. ഇത്രേം വര്ഷം ആയിട്ടും ആ കുട്ടീടെ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലെടാ"
"ഇല്ല അമ്മേ. അവൾ വേറെ ആരെയും കേട്ടില്ല. അതെനിക്കുറപ്പാണ്. ഞാൻ ഗൾഫിൽ പോയത് എന്നാണെന്നു അമ്മക്കോർമ്മയുണ്ടോ?"
"അത് ഞാനെങ്ങനെ മറക്കാനാ മോനെ.. ഫെബ്രുവരി 11 നു അല്ലേ."
"അതേ.. ഇന്നും ഫെബ്രുവരി 11 ആണ്. ഞാൻ അന്ന് ഗൾഫിൽ പോകുന്ന ദിവസം രാവിലെ അമ്പലത്തിൽ പോയില്ലേ. അതവളെ കാണാൻ ആയിരുന്നു. അന്ന് ദേവിയുടെ മുന്നിൽ വെച്ച് ഞങ്ങൾ വാക്ക് പറഞ്ഞതാണ് ഞങ്ങൾ ഒരുമിക്കും എന്ന്, ആ അവൾക്ക് വേറെ കല്യാണം കഴിക്കാൻ സാധിക്കില്ല അമ്മെ. എനിക്കവളെ മതി."
"മോനെ.. എന്തൊക്കെയാ നീ ഈ പറയുന്നേ.. അന്നത്തെ അവസ്ഥ ആണോ ഇന്ന്. ഇന്ന് നീയൊരു ഗൾഫുകാരൻ. നല്ലൊരു വീട്. സമ്പാദ്യം എല്ലാം ഉണ്ട്"
"അമ്മേ നിർത്ത്.. അത് മാത്രം പറയരുത്. അന്ന് അവൾ എന്നെ ഇഷ്ട്ടപ്പെടുമ്പോൾ നമ്മൾക്കെന്താ ഉണ്ടായിരുന്നത്. ആ ചിതൽ തിന്നു പൊളിഞ്ഞു വീഴാറായ വീടോ.. അതോ മറ്റുള്ളവരുടെ കൂടെ ദിവസക്കൂലിക്ക് പോയി കുടുംബം നോക്കിയിരുന്ന ഞാനോ.. അവൾ എന്നെയാണ് സ്നേഹിച്ചത്. എന്റെ കുറവുകളും പോരായ്മകളും നന്നായി മനസ്സിലാക്കിയാണ് സ്നേഹിച്ചത്. ആ സ്നേഹം പണത്തിന്റെ പുറത്തൊന്നും പോകുന്നതല്ല. എന്നും നില നിൽക്കും. അതെനിക്കുറപ്പുണ്ട്."
"മോനേ.. എങ്കിൽ നമുക്ക് അങ്ങോട്ട് പോയി നോക്കാം. ഇന്ന് തന്നെ പോകാം. സമയം കളയണ്ട"
വിനുവിന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു. അമ്മുവും അമ്മയും അകത്തോട്ട് ഡ്രസ്സ് മാറാൻ പോയി. വിനു അപ്പോഴേക്കും അവന്റെ കൂട്ടുകാരനെ വിളിച്ചു കാറുമായി വരാൻ പറഞ്ഞു.
അവർ ഇറങ്ങി. അധികം വൈകാതെ അവർ അവളുടെ വീട്ടിലെത്തി. വലിയൊരു ഓടിട്ട തറവാട്. മുറ്റത്ത് പശുക്കളും ആടുകളും നിൽക്കുന്നു. പൂമുഖത്ത് ആരെയും കാണാനില്ല. വിനു ചവിട്ടു പടികൾ കേറി..
"ഇവിടാരുമില്ലേ.. ഹലോ.."
"ആരാ.. ചേട്ടൻ പുറത്തു പോയല്ലോ.. ആരാ.. എവിടുന്നാ.."
"ഞാൻ വിനു.. കൃഷ്ണപുരത്തുനിന്നും വരുന്നു"
അത് കേട്ടപ്പോൾ പൂമുഖത്തെ വാതിലുകൾ രണ്ടു ഭാഗത്തോട്ടായ് തുറന്നു. സെറ്റ്സാരിയുടുത്ത ഒരു സ്ത്രീ പുറത്തിറങ്ങി വന്നു. എല്ലാവരെയും നോക്കി.
"നിങ്ങൾ .....?"
"അതെ അമ്മേ.. ഞാൻ തന്നെയാ ഇവിടത്തെ മീനാക്ഷിയുടെ വിനു. അവളെ പെണ്ണ് ചോദിക്കാൻ വന്നതാ ഞാൻ"
അത് കേട്ടപ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു..
"മോനേ.. ഇനി നിനക്കവളെ വേണ്ടാ.. നീ മറന്നേക്ക്"
ആ സ്ത്രീയുടെ കരച്ചിലിന്റെ ശക്തി കൂടി.
"എന്താ അമ്മേ.. എന്താ പറ്റിയത് എന്റെ മീനൂന്"
"നിന്നെ ഇഷ്ട്ടപ്പെട്ടതിനു നീ പോയ നാൾ മുതൽ എന്റെ മോൾ വേദന തിന്നാൻ തുടങ്ങിയതാ. പല വിവാഹ ആലോചനകളും അവളുടെ അച്ഛനും ചേട്ടനും കൊണ്ടുവന്നു. എല്ലാം അവൾ മുടക്കി. അതറിഞ്ഞാൽ അച്ഛനും ചേട്ടനും കൂടി ഒരു റൂമിൽ പൂട്ടിയിട്ട ചാട്ടവാർ കൊണ്ടും കൈ കൊണ്ടും അവളെതല്ലി അവശയാക്കും. അതൊരു പതിവായി. നേരാവണ്ണം ഭക്ഷണം കൊടുക്കാൻ അച്ഛൻ സമ്മതിക്കില്ല. ഇപ്പോൾ അവളെ കണ്ടാൽ മോൻ പോലും തിരിച്ചറിയില്ല. സ്വബോധം ഇല്ലാത്തപോലെയാ അവൾ. ഏത് സമയവും എന്തോ ആലോചിച്ചിരിക്കും. പറയുന്നതൊന്നും മനസ്സിലാവില്ല. എന്റെ മോളെ അവർ ഇങ്ങനെയാക്കി മോനേ"
അവർ സാരിത്തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കരഞ്ഞു.
"എന്നിട്ടെവിടെ എന്റെ മീനു. എനിക്ക് കാണണം അവളെ. അതിനാണ് ഞാൻ ഇപ്പൊ വന്നത്. എവിടെ അവൾ"
"അകത്തെ റൂമിലുണ്ട് മോനെ"
വിനു കേട്ടപ്പാതി ഓടിച്ചെന്നു. അകത്തെ റൂമിൽ മുടികൾ അഴിച്ചിട്ട് ജനലിലൂടെ അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന മീനുവിനെയാണ് കണ്ടത്.
"മീനു... മീനു"
വിനു അകത്തേക്ക് നടക്കും തോറും അവളെ വിളിച്ചുകൊണ്ട് നടന്നു. അവൾ തിരിഞ്ഞുനോക്കി. ആ കണ്ണുകളിൽ വിനുവിന് തിളക്കം കാണാൻ പറ്റി. വിനു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. റൂമിനു പുറത്തോട്ട് വന്നൂ.
"അതേ.. ഞാൻ ഇവളെ കൊണ്ടുപോവുകയാണ്. ഇനി ഇവളെ ഞാൻ കൊല്ലാകൊല ചെയ്യാൻ തരുന്നില്ല ആർക്കും. എനിക്ക് വേണം ഇവളെ. ഞാൻ പൊന്നുപോലെ നോക്കും. ഈ കഴിഞ്ഞ നാലുവർഷം ഇവൾ എനിക്ക് വേണ്ടി അനുഭവിച്ചതിനു പകരം കൊടുക്കാൻ എന്റെ കയ്യിൽ ഈ ജീവിതം മാത്രമേയുള്ളൂ. അതുകൊണ്ട് എന്റെ സ്വന്തമാക്കാൻ ഞാൻ കൊണ്ടുപോകുന്നു. അന്വേഷിച്ചു വരേണ്ടവരോട് അങ്ങോട്ട് വരാൻ പറ. ഞാൻ ഉണ്ടാകും അവിടെ. ഞങ്ങൾ പോകുന്നു ഇപ്പോൾ..
അമ്മേ.. ദാ.. ഇനി ഇവളാണ് അമ്മയുടെ മരുമകൾ. അമ്മക്ക് കഴിയും ഇവളെ മാറ്റിയെടുക്കാൻ."
വിനു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു പുറത്തോട്ട് നടന്നു. അപ്പോൾ മീനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിന്റെ സന്തോഷത്തിന്റെ കണ്ണുനീർ..
രചന
വിപിൻദാസ് അയിരൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക