ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം ആർത്തിയോടെ വായിക്കുന്നതിനിടയിലാണ് ആ മയിൽ പീലി കണ്ടത്. പുതുമ മാഞ്ഞ ആ പീലീ എന്റേതല്ലേ... പണ്ടെന്നോ ഞാൻ കാത്തു സൂക്ഷിച്ചിരുന്ന, ഓരോ വർഷവും പുതിയ പുസ്തക താളുകളിൽ ഞാൻ ആകാശം കാണിക്കാതെ ഒളിപ്പിച്ചു വച്ചിരുന്ന എന്റെ മയിൽ പീലി.......
വേനലവധിക്ക് ചെറിയമ്മയുടെ വീട്ടീൽ വിരുന്നുപാർക്കാൻ പോയപ്പോൾ അവിടെ വച്ചാണ് ഞാനൊരു പെൺകുട്ടിയായത്...തീണ്ടാരി കല്യാണത്തിന്റെ അന്നാണ് ചെറിയമ്മയുടെ മകൾ എനിക്കാ പീലി തന്നത്...
"മാനം കാണിക്കാതെ സൂക്ഷിച്ചോളണേ ചേച്ചീ... എന്നാലെ ഇതു പെറ്റുപെരുകുകയൊള്ളു... "
അവളുടെ ആ കിളി കൊഞ്ചൽ ഇപ്പോഴും കാതുകളിൽ കിലുങ്ങുന്നു.
അവളുടെ ആ കിളി കൊഞ്ചൽ ഇപ്പോഴും കാതുകളിൽ കിലുങ്ങുന്നു.
"നിനക്കിത് എവിടന്നു കിട്ടി?"
എന്റെ ചോദ്യത്തിനു മറുപടിയായി വീടിന്റെ പടിഞ്ഞാറേ ദിക്കിലേക്ക് അവൾ വിരൽ ചൂണ്ടി.രണ്ടാൾ പൊക്കത്തിൽ, കോട്ട പോലെ നിൽക്കുന്ന മതിലാണ്. അതിനപ്പുറത്താണ് മേനോൻ അമ്മാവൻ താമസിക്കന്നത്.ചെറിയച്ഛന്റെ അമ്മയുടെ അമ്മാവൻ... ആ വീട്ടിൽ താൻ ഇതുവരെ പോയിട്ടില്ല.
"ഉണ്ണിയേട്ടൻ തന്നതാ... എച്ചു അമ്മായിടെ മോൻ."
കിളി കൊഞ്ചൽ വീണ്ടും.തിളക്കമുള്ള ആ മയിൽപ്പീലി എനിക്കിഷമായി. വിരുന്നു പാർക്കൽ കഴിഞ്ഞ് വീട്ടിലേക്ക് പോന്നപ്പോൾ മയിൽപ്പീലി കൂടെ കൂട്ടി.
എന്റെ ചോദ്യത്തിനു മറുപടിയായി വീടിന്റെ പടിഞ്ഞാറേ ദിക്കിലേക്ക് അവൾ വിരൽ ചൂണ്ടി.രണ്ടാൾ പൊക്കത്തിൽ, കോട്ട പോലെ നിൽക്കുന്ന മതിലാണ്. അതിനപ്പുറത്താണ് മേനോൻ അമ്മാവൻ താമസിക്കന്നത്.ചെറിയച്ഛന്റെ അമ്മയുടെ അമ്മാവൻ... ആ വീട്ടിൽ താൻ ഇതുവരെ പോയിട്ടില്ല.
"ഉണ്ണിയേട്ടൻ തന്നതാ... എച്ചു അമ്മായിടെ മോൻ."
കിളി കൊഞ്ചൽ വീണ്ടും.തിളക്കമുള്ള ആ മയിൽപ്പീലി എനിക്കിഷമായി. വിരുന്നു പാർക്കൽ കഴിഞ്ഞ് വീട്ടിലേക്ക് പോന്നപ്പോൾ മയിൽപ്പീലി കൂടെ കൂട്ടി.
ആ വർഷം കുറച്ചൂടെ ദൂരേയുള്ള സ്കൂളിൽ ഞാൻ ചേർന്നു. ആകെ ഉള്ള ഹൈസ്കൂൾ. ആ വലിയ സ്കൂൾ ആദ്യമെല്ലാം എനിക്ക് ഉൾക്കൊള്ളൻ പ്രയാസമായിരുന്നു. അവിടുത്തെ കൂട്ടുകാരേയും.. അന്നുവരെ ഞാൻ കണ്ടിരുന്ന നിഷ്കളങ്കമായ സൗഹൃദ ബന്ധങ്ങൾ ആയിരുന്നില്ല അവിടെ. ആൺ സുഹൃത്തുക്കളോട് സംസാരിച്ചാൽ സംശയദൃഷ്ടിയോടെ നോക്കുന്ന അദ്ധ്യാപകരും സഹപാഠികളും. ഞാനും അതിനോട് പൊരുത്തപ്പെട്ടു. അതേ സ്കൂളിൽ മറ്റൊരു ഡിവിഷനിൽ കിളികൊഞ്ചലിന്റെ ഉണ്ണിയേട്ടനും ഉണ്ടായിരുന്നു. ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിട്ടില്ല.. നേർക്കുനേർ നോക്കിയിട്ടു പോലും ഇല്ല.പക്ഷെ ഞാൻ ആ മയിൽപ്പീലിയെ ഇഷ്ടപ്പെട്ടു, സ്നേഹിച്ചു.
ചെറിയമ്മ യുടെ വീട്ടിൽ പോകുമ്പോഴെല്ലാം ഞാൻ ആ വലിയ മതിലും അതിനപ്പുറമുള്ള, എന്റെ സ്വപ്നത്തിലെ കൊട്ടാരവും നോക്കി നിൽക്കാറുണ്ട്.രാജകുമാരനെ കാണുവാനോ സംസാരിക്കുവാനോ ധൈര്യം ഉണ്ടായിട്ടില്ല.മനസ്സിലൊരു കോട്ട കെട്ടി മയിൽപ്പീലിയെ ആരും കാണാതെ ഒളിപ്പിച്ചു.. സ്കൂൾ ജീവിതം കഴിഞ്ഞ് കുറേ വർഷത്തേക്ക് കണ്ടതേയില്ല..
കിളികൊഞ്ചലിന്റെ കല്യാണത്തിന്റെ തിരക്കുകൾക്ക് ഇടയിലാണ് കാണുന്നത്. ഒരു പക്ഷെ ആദ്യമായി സംസാരിക്കുന്നതും അന്നായിരുന്നു. എന്റെ മനസ്സിന്റെ കോട്ടയിൽ ഒളിപ്പിച്ചിരുന്ന പീലി ആകാശം കാണാൻ കൊതിക്കുന്ന പോലെ.കണ്ണുകളിലെ തിളക്കം ആരും കാണല്ലേ എന്നു പ്രാർത്ഥിച്ചു.വീട്ടിൽ വന്ന് പഴയ പുസ്തകങ്ങൾ എല്ലാം തപ്പി.ആ മയിൽപ്പീലി കണ്ടെത്താൻ... ഒന്നിലും കണ്ടില്ല. വളരെ വിഷമം തോന്നി.അതിനെ നഷ്ടപ്പെടുത്തിയതിന്. എന്റെ വെപ്രാളം കണ്ട് അമ്മ ചോദിക്കയും ചെയ്തു.മയിൽപ്പീലി തിരയുകയാണെന്ന് അമ്മയോട് പറഞ്ഞില്ല. പഴയ ഒരു പുസ്തകം എന്നേ പറഞ്ഞുള്ളു. "പഴയതാണോ.. എങ്കിൽ വായനശാലക്ക് അച്ഛൻ കൊടുത്തിട്ടുണ്ടാകും.അല്ലെങ്കിൽ പേപ്പർ വാങ്ങാൻ വരുന്ന ആക്രിക്കാരൻ കൊണ്ടു പോയിട്ടുണ്ടാകും."
വിലപിടിപ്പുള്ള ഒന്നുമല്ല നഷ്ടപ്പെട്ടത് എന്ന ആശ്വാസത്തോടെ അത്രയും പറഞ്ഞ് അമ്മ പോയി. എല്ലാ അർത്ഥത്തിലും ആ മയിൽ പീലി എനിക്ക് നഷ്ടമായി....
ഇരുപത് വർഷങ്ങൾക്ക് ശേഷം ആ മയിൽ പീലി എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. വായനശാലയിലെ പുസ്തകത്തിൽ നിന്ന്. പീലിയുടെ തിളക്കം കുറഞ്ഞിട്ടുണ്ട്. എന്റെ കണ്ണുകളിലെ തിളക്കമോ. അറിയില്ല .ഒരിക്കലെങ്കിലും മനസ്സിലെ കോട്ടയിൽ നിന്ന് എന്റെ പീലിയെ ആകാശം കാണിക്കാമായിരുന്നു. എങ്കിൽ എനിക്ക് രാജകുമാരനെ നഷ്ടപ്പെടില്ലായിരുന്നു.
പുസ്തകതാളിൽ നിന്നുമെടുത്ത മയിൽ പീലി ഉള്ളം കൈയിൽ വച്ച് ഞാൻ ആകാശത്തേക്ക് ഉയർത്തി. ഇളവെയിലേറ്റ് മയിൽ പീലി തിളങ്ങി. എന്റെ കണ്ണുകളും....
മായ പ്രസാദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക