Slider

ഭാര്യ ഒരു വരം.

0
Image may contain: one or more people, people sitting and closeup

സമയം രാത്രി ഒൻപതുകഴിഞ്ഞിരുന്നു............ യാത്രയിൽ ഉടനീളം എന്റെ ചിന്ത മുഴുവൻ ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നായിരുന്നു ....... വീട്ടിൽനിന്നു കാറിൽ കേറിയതുമുതൽ ഞങ്ങൾക്കിടയിൽ സംസാരമില്ല ഇടയ്ക്ക് ഉറക്കം ഞെട്ടുന്ന മോളുടെ കരച്ചിൽ മാത്രം ഞങ്ങൾകിടയിലുള്ള നിശബ്ദതയുടെ ഭാരം കുറയ്ക്കുന്നു...........
അച്ചുവിന്റെ വീടിന്റെ മുന്നിൽ വണ്ടി നിന്നതും കുഞ്ഞിനേയും കൊണ്ടു അവളിറങ്ങാനുള്ള ശ്രമത്തിനിടയിൽ അവളെന്നെ ഒന്ന് നോക്കി ..... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു എനിക്കവളുടെ മുഖത്തു നോക്കാനുള്ള ദൈര്യമില്ല ഞാൻ മുഖം തിരിച്ചു.....
" അഭി കേറുന്നില്ലേ വീട്ടിലേക്കു "
" ഇല്ലാ രാത്രിയായില്ലേ പിന്നെയൊരിക്കലാകാം "
" ഉം..... "
" ഞാനിറങ്ങുന്നു അഭി .... ഞാൻ കാരണം അഭിയുടെ ജീവിതം ഒന്നുമല്ലാതായി ല്ലേ ? എനിക്കെന്തു ചെയ്യാൻ പറ്റും ദൈവം തരുന്നതല്ലേ എല്ലാം "
" നിന്നോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല
എന്റെ കൈയിൽ പൈസയുടെ കുറച്ചു പ്രശ്നം അതൊന്ന് തീരുന്നത് വരെ ... ഞാൻ വന്നുനിന്നെ കൊണ്ടുപോയ്ക്കോളാം നിന്റെ കാര്യത്തിൽ നിന്റെ അച്ഛനും ചില ഉത്തരവാദിത്തമില്ലേ കുറച്ചു നാൾ നിന്റെ നിന്റെ അച്ഛൻ നോക്കട്ടേ " ഞാനവളുടെ മുഖത്തു നോകാതെ പറഞ്ഞു നിർത്തി
അവളെയും ഇറക്കി തിരിച്ചുവരുമ്പോൾ മനസുനിറയെ ഞങ്ങളുടെ വിവാഹം കഴിഞ്ഞമുതലുള്ള കാര്യങ്ങൾ ആയിരുന്നു മുന്നുവർഷത്തിനിടയിൽ ഞങ്ങൾക്കിടയിൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല നാലുമാസം മുന്നെയാണ് അവൾക്ക് രക്തം ശർദിച്ചത് ഡോക്ടറെ കണ്ടപ്പോളാണ് ആ വിവരം അറിഞ്ഞത് അച്ചുവിന്റെ ഹാർട്ടിന് ദ്വാരം വീണിരിക്കുന്നു ...... അറിഞ്ഞത് മുതൽ അവളെ കൊണ്ടുപോകാത്ത ഹോസ്പിറ്റലിൽ ഇല്ലാ എന്റെ ബാങ്ക് ബാലന്സിന്റെ മുക്കാൽ ശതമാനവും അവൾക്കു വേണ്ടി ചിലവാക്കി ..... ഞാൻ മാത്രം നോക്കിയാൽ പോരല്ലോ അവളുടെ അച്ഛനും എന്നെ പോലെ തന്നെ മകളോടുള്ള കടമയില്ലേ .. ഒരു ബാങ്ക് ഉദ്ധ്യോഗസ്ഥനല്ലേ അയാൾ മകളെ കുറച്ചു നാൾ അയാളും നോക്കട്ടേ അപ്പോയെക്കും എന്റെ പൈസയുടെ ടൈറ്റ് ഒന്ന് കുറയ്കയും ചെയ്യും ....... ഇന്നു ഞാൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്നു മനസ്സിൽ പറഞ്ഞു കാറ് നേരെ വറീത്ചേട്ടന്റെ തട്ടുകടയിലേക്ക് തിരിച്ചു ........
ഞാൻ ചെല്ലുമ്പോൾ വറീതിച്ചേട്ടൻ കട അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ..... തട്ടുകട വീടിനു തൊട്ടുമുന്നിൽ തന്നെയായതു കൊണ്ടു രാത്രി പന്ത്രണ്ടുമണിവരെയൊക്കെ മുപ്പര് കടതുറക്കും......... ഇടയ്ക്ക് കൂട്ടുകാരുമൊത്ത് ഇച്ചിരി വീശാനൊക്കെ വറീതേട്ടന്റെ കടയെയാണ് ഞങ്ങൾ ആശ്രയിക്കാറ് ..... ഇന്നലെ ഗൾഫിൽനിന്നും കുട്ടുകാരൻ വന്നപ്പോൾ ഒരു കുപ്പികൊണ്ടുവന്നിരുന്നു ഞാൻ അതുമെടുത്തു വറീതേട്ടന്റെ കടയിലേക്ക് കഴറി .....
" ഇതെന്താ അഭി ഈ സമയത്ത് " എന്നെ കണ്ടതും ചായയുടെ സമാപർ തുടയ്ക്കുന്നത് നിർത്തി എന്നെ നോകി ചോദിച്ചു
" ഒന്നുമില്ല വറീതേട്ട എനിക്ക് കുറച്ചു സംസാരികണം നിങ്ങളോട് അതിന് ആദ്യം രണ്ടു പെഗ്ഗ് അകത്തുചെല്ലണം "
" നീ വാ കേറിയിരിക്ക് " വറീതേട്ടൻ എന്നെ കടയുടെ ഉള്ളിൽ കഴറ്റി ഷട്ടർ പകുതിതാഴ്ത്തി ... ഒരു ഗ്ളാസും സോഡയും മേശയ്ക്കുമുകളിൽ വച്ചു മൂന്നു പെഗ്ഗ് ഉള്ളിൽ ചെന്നപ്പോഴാണ് എനിക്ക് വറീതേട്ടനോട് കാര്യങ്ങൾ പറയാൻ സാധിച്ചത് എല്ലാം മൂളികേട്ട അദ്ദേഹം എനിക്ക് ഒരു മറുപടിപോലും തന്നില്ല ഇയാളോടാണോ ഞാനിതൊക്കെ പറഞ്ഞതെന്ന് ഞാൻ ചിന്തിച്ചുപോയി........ രണ്ടു പെഗ്ഗുകുടെ അകത്താകുമ്പോയേക്കു അദ്ദേഹം കട മൂടാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു.........
" അഭി എന്തായാലും സമയം ഇത്രയായില്ലേ ഒന്നെന്റെ വീട്ടിൽ കേറിയിട്ടു പോകാം " വറീതേട്ടൻ കട മൂടി എന്നെനോക്കി പറഞ്ഞു ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അയാളുടെ നിർബന്ധത്തിനു മുന്നിൽ പോകാതിരിക്കാൻ പറ്റിയില്ല കടയുടെ തൊട്ടുപിന്നിൽ തന്നെയായതിനാൽ വേഗം ഇറങ്ങാം എന്ന് മനസ്സിൽ കണക്കുകൂട്ടി ഞാൻ അയാൾക്കൊപ്പം വീട്ടിലേക്കു നടന്നു
എന്നെ വാതിൽക്കൽ ഇരുത്തി വീട്ടിനുള്ളിലേക്ക് കയറിപ്പോയ വറീതേട്ടന്റെ ശബ്ദമൊന്നും കേൾക്കാനില്ല.......
" അഭി ഉള്ളിലേക്ക് കയറിവരു നീ എന്റെ മേരിയെ കണ്ടിട്ടില്ലാലോ " കുറച്ചുനേരത്തെ കാത്തിരിപ്പിന് വിരാമമിട്ട് വറീതേട്ടൻ അകത്തുനിന്നും നിന്നും വിളിച്ചു പറഞ്ഞു..... അകത്തു കയറി ലൈറ്റ് തെളിഞ്ഞ് നില്കുന്ന മുറിയിലേക്ക് ഞാൻ നടന്നു ..... നാല്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നു വറീതേട്ടൻ അവർക്കു ഭക്ഷണം സ്പുണിലാക്കി കോരിക്കൊടുക്കുന്നു എന്നെ കണ്ടതും അവരൊന്നു ചിരിച്ചു
" അഭി ഇതാണെന്റെ ഇരുപത്തിയെട്ടുവർഷത്തെ സമ്പാദ്യം..... ലോകത്ത് ഒരുപൊന്നിനും പണത്തിനും എനിക്ക് മുന്നിൽ വിലമതിക്കാനാകാത്ത എന്റെ മേരിക്കൊച്ചു " കോരിനൽകിയ ഭക്ഷണം ഒലിച്ചിറങ്ങുന്നത് ടൗവ്വൽ കൊണ്ടു തുടച്ചുകൊണ്ട് വറീതേട്ടൻ പറഞ്ഞു
" എന്താണ്‌ വറീതേട്ട ചേച്ചിക്ക് പറ്റിയത് " എനിക്ക് ചോദിക്കാതിരിക്കാൻ സാധിച്ചില്ല എന്നെ നോകി മേരിചേച്ചിക്ക് ഭക്ഷണം കൊടുത്തുകൊണ്ട് വറീതേട്ടൻ പറഞ്ഞു
" ഹ ഹ ഹ ഇവളെ ഞങ്ങളുടെ കല്യാണത്തിന്റെ അന്നാണ് എന്നെ കാണുന്നെ അന്ന് പ്രേമിക്കാനൊന്നും ഇവൾക്ക് സമയം കിട്ടിയില്ല പിന്നേ കല്യാണം കഴിഞ്ഞപ്പോൾ ഇവൾ എന്നെ ശരിക്കുമങ്ങട്ട് പ്രണയിച്ചു പ്രണയത്തിന്റെ മധുരം കൂടി കൂടി അവസാനം ഷുഗറു വന്നു അങ്ങിനേ എന്റെ മേരിക്കൊച്ചിന്റെ രണ്ടു കാലും ഇടവിട്ട്‌ മുറിക്കേണ്ടി വന്നു " ചിരിച്ചുകൊണ്ടാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാനം അദ്ദേഹത്തിന്റെ വാക്കുകൾ പതറുന്നുണ്ടായിരുന്നു
" എന്റെ മേരി കൊച്ചിന് കാലില്ലെങ്കിലെന്തു ഇവൾക്ക്കാലായി ഞാനില്ലേ ല്ലേ എന്റെ മേരിക്കൊച്ചേ " മുഖത്തു ചിരിവരുത്തി വറീതേട്ടൻ അത് പറയുമ്പോൾ മേരിചേച്ചിയുടെ കണ്ണുകളിൽ ഒരു ആത്മവിശ്വാസത്തിന്റെ രണ്ടു ക്കണ്ണുനീർ പൊഴിഞ്ഞിരുന്നു
മേരിചേച്ചിയുടെ ദേഹം മൂടിയിരുന്ന പുതപ്പ് വറീതേട്ടൻ മാറ്റിവിരിക്കുമ്പോൾ ഞാൻ കണ്ടു തുടയിൽ നിന്നും താഴോട്ട് ഇല്ലാത്ത രണ്ടു കാലുകൾ
" ഞാൻ അഭിയെ പറഞ്ഞുവിട്ടിട്ടുവരാം ട്ടോ മേരിയെ ... എന്റെ കൊച്ചുറങ്ങിക്കോ മേരിചേച്ചിക്ക് നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് വറീതേട്ടൻ പറഞ്ഞു
വറീതേട്ടന് തലയാട്ടി മറുപടികൊടുക്കുന്നതോടൊപ്പം എനിക്ക് ചിരിയിലൂടെ യാത്രയയപ്പും നൽകി മേരിചേച്ചി
പുറത്തേക്കിറങ്ങിയ വറീതേട്ടൻ അരയിൽ നിന്നും ഒരു ബീഡി എടുത്തു തിരികൊളുത്തി ആഞ്ഞാഞ്ഞു മൂന്നാലുപുക എടുത്തുവിട്ടു എന്നിട്ട് എന്നെനോക്കി ........ എനിക്കറിയാമായിരുന്നു വറീതേട്ടന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലാണ് മുറിവേല്പിക്കുന്നതെന്ന് അകത്തെ മുറിയിൽ നിൽകുമ്പോൾ ഓരോ നിമിഷവും അച്ചുവിന്റെ മുഖം മിന്നിമാഞ്ഞുകൊണ്ടിരുന്നുന്നിരുന്നു എന്റെ ഉള്ളിൽ...... അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി.
" അഭി താലി എന്നാൽ ഒരുറപ്പാണ് മരണം വരെ സംരക്ഷിച്ചോളാം എന്നുള്ള ഉറപ്പു ആ ഉറപ്പിലാണ് ഒരു പെണ്ണ് പുരുഷനു മുന്നിൽ തലകുനിക്കുന്നത് ഇരുപത്തിയെട്ടു വർഷം മുന്നേ ആ ഉറപ്പിൽ ഞാൻ കെട്ടികൊണ്ടുവന്നതാ എന്റെ മേരിയെ അന്നുമുതലുള്ള എന്റെ മുഴുവൻ സന്ദോഷവുമാണെടാ ആ അകത്തു ചലിക്കാൻ വയ്യാതെ കിടക്കുന്നത് " അദ്ധേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു കൈകൊണ്ടു കണ്ണുതുടച്ചു അദ്ദേഹം തുടർന്നു
" രണ്ടു പെണ്മക്കൾ ഉണ്ടെങ്കിലും കെട്ടിച്ചുവിട്ടതിനു ശേഷം പേരിനുമാത്രം വന്നുപോകും വീടിനുമുന്നിൽ തന്നെ കടയിട്ടത് എനിക്കവളെ ഓരോനിമിഷത്തിലും കാണാനും അവളുടെ കാര്യങ്ങൾ നോക്കാനുമാണ്
അഭി... നമ്മളെ സ്നേഹിക്കുന്ന അച്ഛനമ്മമാർ ഒരിക്കൽ നമ്മളെ വിട്ടുപോകും നമ്മൾ സ്നേഹിക്കുന്ന മക്കൾ അവരും അവരുടെ ജീവിതം നോക്കി പോകും നമുക്കൊക്കെ ജീവിതാവസാനം വരെ കൂട്ടായി നമ്മുടെ ഭാര്യയെ കാണു " അദ്ദേഹത്തിന്റെ ഓരോവാക്കും ഞാൻ വിതുമ്പികൊണ്ടായിരുന്ന് കേട്ടിരുന്നത് എനികെന്റെ കണ്ണുനീരിനെ നിയന്ധ്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
.... മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണുതുടച്ചു അദ്ദേഹം തുടർന്നു
" എനികിപ്പോ ഒറ്റ പ്രാർത്ഥനയെ ഉള്ള് അഭി എന്റെ അവസാനം വരെ ആാാാാ അകത്തുകിടക്കുന്ന എന്റെ മേരിയുടെ ചിരി അത് കണ്ടോണ്ടിരിക്കണെന്നു മാത്രം....... ഞങ്ങളുടെ സന്ദോഷം അവളുടെ കാലുകളുടെ രൂപത്തിൽ ദൈവം തട്ടിപ്പറിച്ചതു പോലെ അവളെയും എന്നിൽ നിന്ന് തട്ടിപ്പറിക്കുമോ എന്ന് ഓരോ നിമിഷത്തിലും ഓർത്തോർത്തു ഉരുകുകയാണെടാ ഞാൻ " വറീതേട്ടൻ അത് പറഞ്ഞുതീരലും പൊട്ടിക്കരിച്ചലും ഒപ്പരമായിരുന്നു അദ്ദേഹത്തെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിറഞ്ഞുതുളുമ്പുന്ന കണ്ണീരുമായി പകച്ചുനിൽകാനെ എനിക്ക് കഴിഞ്ഞുള്ളൂ ..... കുറച്ചുനേരത്തെ കരച്ചിലിന് ശേഷം എന്നെ നോക്കി അദ്ദേഹം പറഞ്ഞു
" നീ കെട്ടിയ താലിയോട് വഞ്ചന കാണിക്കാതെ പോയി വിളിച്ചോണ്ട് വാടാ നിന്റെ ഭാര്യയെ അവളുടെ അച്ഛന്റെ അവസ്ഥ രണ്ടുപെൺമക്കളെ കെട്ടിച്ചുവിട്ട എനിക്ക് ഊഹിക്കാവുന്നതേ ഉള്ള് .... അവസാനം വരെ നോക്കിക്കോണം എന്നുപറഞ്ഞാടാ ഒരച്ഛൻ മകളെ ഒരുത്തനു കൈപിടിച്ചുകൊടുക്കുന്നത് ... ചെല്ലടാ പോയി കുട്ടികൊണ്ടുവാ "
"എനിക്കെല്ലാം മനസിലായി ഏട്ടാ ഞാൻ ചെയ്ത തെറ്റിന്റെ വലുപ്പം അതെന്നെ ഉണർത്താൻ വേണ്ടിയാകണം ദൈവം നിങ്ങട രൂപത്തിൽ എന്റെ മുന്നിൽ വന്നത് "വറീതേട്ടന്റെ തോളിൽ ചാരി കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞുകൊണ്ടിരുന്നു " എന്റെ കാറും വീടും എല്ലാം വിറ്റാണെങ്കിലും ഞാനവളെ തിരിച്ചുപിടിക്കും എനിക്കവളെ എന്റെ അച്ചുവിനെ കാണണം ഞാൻ ... ഞാൻ പൊയ്കോട്ടേ വറീതേട്ട " എന്റെ ചുമലിൽ പുഞ്ചിരിയോടെ തട്ടി എന്നെ യാത്രയാകുമ്പോൾ മനസ്സിൽ ഒരായിരം നന്ദിപറയുന്നുണ്ടായിരുന്നു ആ മനുഷ്യനോട്

മൊകേരികാരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo