
റസിയാക്ക് വയസ്സ് പതിനെട്ട് കഴിഞ്ഞു അവളുടെ നേരെ മൂത്ത സഹോദരി ആമിനാനെ നിക്കാഹ് കഴിപ്പിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല ,
ഇപ്പോഴത്തെ കാലത്ത് കാണാൻ കുറച്ചൊക്കെ മൊഞ്ചുള്ള പെണ്ണാണെങ്കിൽ മുമ്പുണ്ടായത്ര സ്ത്രീധനമൊന്നും ആരും ചോദിച്ചു വാങ്ങുന്നില്ല
പണവും പണ്ടവുമൊന്നും കൊടുത്തില്ലെങ്കിലും കല്യാണ ചിലവ് പോലും തന്നെ കൊണ്ട് താങ്ങാനുള്ള കെല്പില്ല ഇപ്പോൾ , പുതിയാപ്ലക്ക് വേണ്ട മണിയറ ഒരുക്കാൻ തന്നെ വേണം രണ്ട് ലക്ഷത്തിലധികം പിന്നെങ്ങിനാ ..
ഇസ്മയിൽ ഇക്കാക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല
ഇസ്മയിൽ ഇക്കാക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല
ഇസ്മയിൽ ഇക്ക തന്റെ അവസ്ഥ ഭാര്യയുമായ് പങ്കുവെക്കുന്നത് തൊട്ടപ്പുറത്ത് നിന്ന് റസിയ കേൾക്കുന്നുണ്ടായിരുന്നു
അവൾക്ക് അത് കേൾക്കുമ്പോൾ ഒരേസമയം മനസ്സിൽ സങ്കടവും തന്റെ നിക്കാഹിന് ഉപ്പ ഒരുക്കം കൂട്ടുന്നതിന്റെ ആദ്യ ലക്ഷണം കണ്ടതിന്റെ സന്തോഷമാണൊ എന്ന് ഉറപ്പില്ലാത്തൊരു വികാരവും ഉണ്ടായി
അവളുടെ ചിന്തയിൽ കല്യാണ രാവും മണിയറയും പുതുമാരനൊപ്പം ചേർന്നുള്ള ആദ്യ രാവും നിറയാൻ തുടങ്ങി , പിന്നെ പിന്നെ കുടുംബത്തിലെ സാമ്പത്തികമായുള്ള ഉപ്പാന്റെ കഷ്ടപ്പാടുകളും ചിന്തയിൽ കയറി വന്നു
എന്നാലും അധികം വൈകാതെ തനിക്കും തന്റെ മാരനും ഒന്നിച്ചു കഴിയാൻ വലിയ ആർഭാടമൊന്നും ഇല്ലെങ്കിലും സുന്ദരമായ ഒരു മണിയറ അടുത്ത് തന്നെ ഒരുങ്ങുമെന്ന് അവൾ വിശ്വസിച്ചു
ഈ വീട്ടിൽ ഇനിയൊരു അറ പണിയാൻ സ്ഥലമില്ല ഇത്താതാക്ക് കൊടുത്ത അറ ഇനി അവർ സ്വന്തമായി വേറെ വീട് വെച്ച് മാറുന്നത് വരെ ഇവിടെ തുടരും അതാണ് പതിവും നാട്ടു നടപ്പും
ആ സമയത്താണ് ഷഫീഖ് പെണ്ണ് അന്വേഷിച്ചു നടക്കുന്നത്
രണ്ട് മാസത്തെ അവധി തീരാറായി ഇനി തിരിച്ച് പോകാൻ ഒരാഴ്ച ബാക്കിയില്ല , ഒന്നൊന്നര മാസത്തിനിടയിൽ മൂന്നോളം പെണ്ണ് കാണലിന് പോയി ഒന്നിനെയും മനസ്സിന് പിടിച്ചില്ല ഇനി ഇപ്രാവശ്യം വേറൊരു പെണ്ണു കാണലില്ല ഒന്നൊ രണ്ടൊ വർഷം കഴിഞ്ഞു അടുത്ത തവണ നാട്ടിൽ വന്നിട്ട് നോക്കാം എന്ന് കരുതി ഷഫീഖ് ദുബായിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു
അങ്ങനെ തിരിച്ച് പോകാൻ രണ്ട് ദിവസം ബാക്കിയുള്ള നേരത്താണ് ഷഫീഖിന്റെ കണ്ണിൽ സുന്ദരിയായ ഒരു പെണ്ണും കൂടെ തന്റെ ഉപ്പയുടെ പ്രായമുള്ള ഒരാളും തന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടത് ,
ബൈക്കിൽ പുറത്തേക്ക് പോകാൻ നിന്ന അവൻ അവർ ആരായിരിക്കും എന്നറിയാൻ അവർക്ക് പിന്നാലെ വീട്ടിനുള്ളിൽ കയറി
ഷഫീഖിന്റെ ബാപ്പ മൊയ്തു ഹാജിയുടെ കൂട്ടുകാരൻ ഇസ്മയിൽ ഇക്കയും മകളുമായിരുന്നു അവർ ... മകൾക്ക് പല്ല് വേദനയായതിനാൽ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാൻ വന്ന കൂട്ടത്തിൽ മൊയ്തു ഹാജിയെ കണ്ട് മടങ്ങാമെന്ന് കരുതി വന്നതായിരുന്നു
അയാൾ മൊയ്തു ഹാജിയോട് വർത്തമാനം പറയുന്നതിനിടയിൽ അത് ശ്രദ്ധിക്കാതെ അടുക്കള ഭാഗത്ത് തന്റെ ഉമ്മയുടെയും അനിയത്തി റസിയയുടെയും അടുത്തുള്ള ഇസ്മയിൽ ഇക്കാന്റെ മകളെ നോക്കുകയായിരുന്നു അവൻ
നല്ല വെളുത്ത നിറമൊന്നും അല്ലെങ്കിലും കറുപ്പൊ ഇരു നിറമൊ ആയിരുന്നില്ല അവൾക്ക് പക്ഷെ ആരെയും ആകർഷിക്കുന്ന ചന്തമുളള പെണ്ണ് , ഉമ്മയോട് ഉപ്പാന്റെ അടുത്ത് അവളെ ആലോചിക്കാൻ പറഞ്ഞാലൊ എന്ന് ഷഫീഖിന് തോന്നി അവർ തിരിച്ച് പോയപ്പോൾ അവർ ആരാണെന്നും അവളെ കണ്ട മാത്രയിൽ ഇഷ്ടം തോന്നിയെന്നും അവൻ ഉമ്മയോട് പറഞ്ഞു
കാര്യം ഷഫീഖിന്റെ ഉമ്മ മൊയ്തു ഹാജിയുടെ അടുത്ത് സൂചിപ്പിച്ചു , മൊയ്തു ഹാജിയുടെ കുടുംബ വീടിന്റെ അടുത്ത് തന്നെയാണ് ഇസ്മയിൽ ഇക്കാന്റെ വീടും ഉണ്ടായത് ചെറുപ്പത്തിൽ പത്ത് പതിനാല് വയസ്സ് വരെ അവിടെ തന്നെയായിരുന്നു പിന്നീട് ചെറുപുഴയിലേക്ക് മാറി പോയതാ .. സാമ്പത്തികമായി നമ്മളെക്കാൾ വളരെ പിന്നിലാ ഇസ്മയിലിന്റെ സ്ഥിതി , ആ പെണ്ണിന്റെ താഴെ ഇനിയും രണ്ടു പെൺകുട്ടികൾ കൂടി വളരുന്നുണ്ട് ഇവൾക്ക് നേരെ മൂത്ത ഒരു പെണ്ണിന്റെ നിക്കാഹ് കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞില്ല നാല് പെണ്ണും രണ്ടു ആണും ആൺകുട്ടികൾ ഏറ്റവും ഇളയവരാ
അതുകൊണ്ട് നമുക്ക് ഈ ബന്ധം വേണോടാ ? തന്നെയുമല്ല അവരിപ്പോൾ ഈ ഒരവസ്ഥയിൽ ഒരു കല്യാണത്തിന് ഒരുങ്ങുമെന്ന് തോന്നുന്നുമില്ല ...
ഉപ്പാ .. അവർക്ക് പെണ്ണിനെ നമ്മുടെ പുരയിൽ സമ്മതമാണെങ്കിൽ ആ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലൊ
ഉപ്പാ .. അവർക്ക് പെണ്ണിനെ നമ്മുടെ പുരയിൽ സമ്മതമാണെങ്കിൽ ആ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലൊ
അതുകേട്ട മാത്രയിൽ ഷഫീഖിന്റെ ഉമ്മയും പെങ്ങളും ഒരുമിച്ച് പറഞ്ഞു ആ പെണ്ണിനെ നിനക്ക് അത്രയ്ക്ക് ഇഷ്ടായ മട്ടാണല്ലൊ
ഏതായാലും ചെക്കന് പെണ്ണിനെ നന്നായി പിടിച്ച സ്ഥിതിക്ക് നിങ്ങൾ ഇന്ന് തന്നെ അവരുടെ വീട്ടിൽ പോയി കാര്യങ്ങളെല്ലാം സംസാരിച്ച് അവരുടെ തീരുമാനം എന്താണെന്ന് അറിഞ്ഞു വാ , ഷഫീഖിന്റെ ഉമ്മ മൊയ്തു ഹാജിയോട് പറഞ്ഞു
അങ്ങനെ അന്ന് വൈകുന്നേരം തന്നെ ഹാജി അവരുടെ വീട്ടിൽ പോയി ഇസ്മയിൽ ഇക്കയോട് കാര്യങ്ങൾ വിശദീകരിച്ചു
അതു കേട്ടപ്പോൾ ഇസ്മയിൽ ഇക്കാക്കും സന്തോഷം തോന്നി നല്ലൊരു ബന്ധം അതിനെ എതിർക്കേണ്ട കാര്യമൊന്നുമില്ല താനും ഇസ്മയിൽ ഇക്കാക്ക് തോന്നി
എനിക്ക് സമ്മതമൊക്കെയാണ് പക്ഷെ പെണ്ണിനെ പുതിയാപ്ലന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി അവിടെ നിർത്തുന്ന കാര്യായോണ്ട് മോളോടും കൂടി ചോദിച്ചിട്ട് അവൾക്കും സമ്മതമാണെങ്കിൽ മാത്രമേ ഒരു ഉറപ്പു തരാൻ പറ്റൂ
ആയ്കോട്ടെ നിങ്ങൾ ശരിക്കും ആലോചിച്ച് നാളെ മറുപടി തന്നാൽ മതി .. എന്നാ ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞ് മൊയ്തു ഹാജി അവിടന്ന് ഇറങ്ങി
ഹാജി പോയ ഉടനെ ഇസ്മയിൽ ഇക്ക ഭാര്യയോടും കുടുബക്കാരോടും മൊയ്തു ഹാജി വന്ന കാര്യം പറഞ്ഞു അവരെല്ലാം കേട്ടപ്പോൾ നല്ലത് പറഞ്ഞു പക്ഷേ പെണ്ണിന് മാത്രം സമ്മതമായില്ല അവൾക്ക് ചെക്കനെയൊ കുടുബക്കാരെയൊ ഇഷ്ടപ്പെടായ്കയല്ല നല്ല ബന്ധമൊക്കെ തന്നെ എന്നാലും അവിടെ പുതിയാപ്ലന്റെ വീട്ടിൽ പോയി സ്ഥിരമായി നിൽക്കുന്ന കാര്യത്തിനോട് യോജിക്കാൻ പറ്റൂല്ലാന്ന് റസിയ തുറന്നു പറഞ്ഞു
കാരണം കണ്ണൂർ ജില്ലയിലെ മുസ്ലിം കുടുംബത്തിലെ ഒരു പെണ്ണും ഭർത്താവിന്റെ വീട്ടിൽ പോയി സ്ഥിരമായി നിൽക്കലില്ല കല്യാണം കഴിഞ്ഞു ഇടയ്ക്കിടെ കുറച്ചു ദിവസം പോയി നിൽക്കും ഉടനെ അവരവരുടെ പുരക്കേക്ക് മടങ്ങും അതാണ് പതിവ്
സ്വന്തം പുരയിൽ വളരെ നന്നായി അലങ്കരിച്ചു മുന്തിയ തരം തടികൾ കൊണ്ട് ഉണ്ടാക്കിയ കട്ടിലും , അലമാരയും , സോഫാ സെറ്റും
ഏ സി യും ഉള്ള മണിയറ ഒരുക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കുന്ന പോലെ ഭർത്താവിന്റെ വീട്ടിൽ കഴിയാൻ സാധിക്കില്ല
ഏ സി യും ഉള്ള മണിയറ ഒരുക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കുന്ന പോലെ ഭർത്താവിന്റെ വീട്ടിൽ കഴിയാൻ സാധിക്കില്ല
വീട്ടിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കല്യാണക്കാര്യം സ്വപ്നം കാണുമ്പോഴൊക്കെ അവൾ ഇങ്ങനെയൊരു മണിയറയും ആ മുറിയിലെ സുരക്ഷിതത്വവും സുഖവും സന്തോഷവും ഏറെ മോഹിച്ചിരുന്നു
കൂടാതെ അവൾ മറ്റു ജില്ലയിലെ പെൺകുട്ടികളിൽ പലർക്കും ഭർത്താവിന്റെ വീട്ടിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളുടെ കഥകൾ കേട്ടിട്ടുണ്ട് അമ്മായി അമ്മ പോരും പീഡനങ്ങളും അതെല്ലാം കൊണ്ട് തനിക്ക് സമ്മതമല്ലെന്ന് അവൾ തറപ്പിച്ചു പറഞ്ഞു
റസിയാക്ക് അവിടെ പോയി നിൽക്കാൻ സമ്മതമില്ലെന്ന് അറിഞ്ഞ കുടുബക്കാരെല്ലാം അവളോട് കയർത്തു .. നീ എന്ത് കണ്ടിട്ടാ പെണ്ണേ ഇങ്ങനൊക്കെ പറയുന്നെ ഇവിടെ ഈ ഒരു അറ ഒരുക്കിയതിന്റെ ചിലവും ബുദ്ധിമുട്ടും നിനക്ക് അറിയില്ലെ ? വേറൊരു മണിയറ ഒരുക്കാൻ ഇവിടെ സ്ഥലവും ഇല്ല
ഈ അറ വിട്ടു തരാൻ നിന്റെ ഏട്ടത്തി സമ്മതിക്കൊ അവളെ മാപ്ലന്റെ പുരക്കാണെങ്കിൽ ഒഴിവുള്ള അറയുമില്ല , അവിടെ നിനക്ക് ഒരു കുറവും ഉണ്ടാകില്ല എന്റെ കളിക്കൂട്ടുകരന്റെ മകനാ അവർ നിന്നെ നല്ലോണം നോക്കും , ഇസ്മയിൽ ഇക്ക പറഞ്ഞു
എല്ലാവരും അതു തന്നെ പറഞ്ഞപ്പോൾ റസിയാന്റെ മനസ്സ് മാറി പോയി നിന്നോളാം എന്ന് അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു
അതറിഞ്ഞ ഇസ്മയിൽ ഇക്ക അത്യധികം സന്തോഷത്തോടെ കല്യാണത്തിനും മകളെ ഭർത്താവിന്റെ വീട്ടിൽ കഴിയാനും സമ്മതമാണെന്ന് അറിയിക്കാൻ ഷഫീഖിന്റെ വീട്ടിലേക്ക് തിരിച്ചു .
സിദ്ദീഖ് വേലിക്കോത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക