
അന്നൊരു ക്രിസ്മസ് അവധിയാരുന്നു .വീട്ടിലേക്കു പോകാനായി ആദ്യം വന്ന സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ചാടിക്കയറി .ആദ്യമായി നോക്കിയത് ഒഴിഞ്ഞ സീറ്റ് എന്തെങ്കിലും ഉണ്ടോയെന്നാണ് .സ്ത്രീകൾ ഇരിക്കുന്നിടത്തൊന്നും ഉണ്ടായിരുന്നില്ല .പെട്ടെന്നൊരു ശബ്‍ദം .
"ചേച്ചി .........ഇവിടെ ഇരുന്നോളൂ ...."
വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു പയ്യൻ ജാലകത്തിനരികിലേക്കു നീങ്ങിയിരുന്നിട്ടു എന്നെ നോക്കി ചിരിച്ചു .ആദ്യം ഒന്നു പകച്ചെങ്കിലും കണ്ടിട്ടു എന്നെക്കാളും ചെറിയ ഒരു പ്ലസ് ടു എങ്കിലും പഠി ക്കുന്നതാണെന്നു തോന്നുന്നു .എന്റെ തോളിനുമേൽ നിൽപ്പുറക്കാതെ ബാഗ് താഴേക്ക് വീഴാൻ തുടങ്ങി .ഇനിയും നാലു അഞ്ചു മണിക്കൂറുകൾ നില്കുന്നതിനേക്കാൾ ഇരിക്കുന്നതു തന്നെയാണ് ഭേദം .പരസ്പരം ഒന്നും മിണ്ടാതെ നമ്മൾ കുറച്ചു നേരം ഇരുന്നു .അവനാണ് പിന്നെയും ആരംഭിച്ചത് .
"ചേച്ചി .........ഇവിടെ ഇരുന്നോളൂ ...."
വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു പയ്യൻ ജാലകത്തിനരികിലേക്കു നീങ്ങിയിരുന്നിട്ടു എന്നെ നോക്കി ചിരിച്ചു .ആദ്യം ഒന്നു പകച്ചെങ്കിലും കണ്ടിട്ടു എന്നെക്കാളും ചെറിയ ഒരു പ്ലസ് ടു എങ്കിലും പഠി ക്കുന്നതാണെന്നു തോന്നുന്നു .എന്റെ തോളിനുമേൽ നിൽപ്പുറക്കാതെ ബാഗ് താഴേക്ക് വീഴാൻ തുടങ്ങി .ഇനിയും നാലു അഞ്ചു മണിക്കൂറുകൾ നില്കുന്നതിനേക്കാൾ ഇരിക്കുന്നതു തന്നെയാണ് ഭേദം .പരസ്പരം ഒന്നും മിണ്ടാതെ നമ്മൾ കുറച്ചു നേരം ഇരുന്നു .അവനാണ് പിന്നെയും ആരംഭിച്ചത് .
"ചേച്ചി ...എവിടെ പോകയാ? "
"ഞാൻ വീട്ടിൽ "
"ഞാൻ വീട്ടിൽ "
പിന്നെ ഞാനും അവനും പരസ്പരം സംസാരിച്ചു തുടങ്ങി .തിരുവന്തപുരത്തു ഒരു ഹോട്ടൽ മാനേജ്‌മന്റ് ഇന്സ്ടിട്യൂട്ടിൽ പഠിക്കുകയാണ് അവൻ .അവനും വീട്ടിൽ പോകുകയാണ് .ഉമ്മയും ഉപ്പയും ചേച്ചിയും ഒരു അനിയത്തിയും അവനും മാത്രം വീട്ടിൽ .ഒരു ദിവസത്തെ പരിചയം വച്ചു മാത്രം ആർക്കും ആരെയും അറിയണമെന്നില്ല അവനെ കണ്ടാൽ ആരും ഒന്നു കൂടി നോക്കി പോകും .സുന്ദരനായ ഒരു കുട്ടി .ഇടക്കിടയ്ക്ക് അവൻ സ്പയിക് പോലെ വച്ചിരിക്കുന്ന മുടി കാറ്റിനാൽ പറക്കുമ്പോൾ പിടിച്ചു നിർത്താൻ നോക്കിയിരുന്നു .അവന്റെ ചിരിയിൽ വല്ലാത്തൊരു കൗതുകമുണ്ടായിരുന്നു .എല്ലാത്തിലുമുപരി എപ്പോഴും 'ചേച്ചി 'എന്നൊരു വിളി .എന്തെന്നില്ലാത്ത ആത്മബന്ധം .ഇടയ്ക്കു വച്ചു ഇനിയും കാണാമെന്നു പറഞ്ഞു അവന്റെ സ്ഥലം എത്തിയപ്പോൾ അവൻ യാത്രപറഞ്ഞു ഇറങ്ങി .ഇനി ഒരുപക്ഷേ കാണാം എവിടെയെങ്കിലും വച്ചു .
ഞാൻ വീട്ടിലെത്തി .വെറുതെ ഫേസ്ബുക് എടുത്തുനോക്കിയപ്പോൾ ഒന്നു രണ്ടു നോട്ടിഫിക്കേഷനുകൾ ഞാൻ വെറുതെ അതൊന്നു നോക്കി .അവൻ റിക്വസ്റ്റ് ചെയ്തിരിക്കുന്നു .കൂട്ടത്തിൽ ഒരു മെസ്സേജും .
"ചേച്ചി വീട്ടിൽ എത്തിയോ ?"
ഒരു മ്യോച്ചാൽ ഫ്രണ്ട്പോലും ഇല്ലാതെ അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു .
"ചേച്ചി വീട്ടിൽ എത്തിയോ ?"
ഒരു മ്യോച്ചാൽ ഫ്രണ്ട്പോലും ഇല്ലാതെ അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു .
പിന്നെ ആ സൗഹൃദം വളർന്നു .അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ ജീവിതം അവന്റെ കൗതകമേറിയ പുഞ്ചിരിയിൽ ഒരു കടലോളം ദുഃഖം ഒളിപ്പിക്കുന്നുവെന്നറിഞ്ഞത് .അവന്റെ ഉപ്പ വയ്യാതെ കിടപ്പിലാണ് .ഒരു ഇത്ത കല്ല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി സ്ത്രീധനത്തിന്റെ പേരിൽ അവന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് .ആകെ ഉള്ളത് പലപ്പോഴും അവനുമായി പരിഭവങ്ങളുമായി അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന അവന്റെ കുഞ്ഞനുജത്തിയാണ് .അവന്റെ ഉമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നെ .അതിനായി ആ ഉമ്മ അങ്ങു അറബിനാട്ടിൽ ,പ്രിയപ്പെട്ടവർക്കായി ആരുടെയൊക്കെയോ വീടുകളിൽ കഷ്ടപ്പെടുന്നു .
അവന്റെ പേരിന്റെ ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഞാനവനെ 'ജാസ് ' എന്നാണ് വിളിച്ചിരുന്നെ . പിന്നെ പിന്നെ അവൻ വല്ലപ്പോഴും എന്നെ വിളിക്കും .അവന്റെ വേദനകൾ മറച്ചുവച്ചു മറ്റുള്ളവർക്കു വേണ്ടി അവൻ എല്ലാവരുടെയും മുന്നിൽ സന്തോഷവാനായി നിന്നു .വിളിക്കുമ്പോഴൊക്കെ
"ചേച്ചി എക്സാം എങ്ങനെയുണ്ടാരുന്നു ......നന്നായി പഠിക്കണം ..ചേച്ചിക്കായി ഞാൻ ധുവ
ചെയുന്നുണ്ട് ."
"ചേച്ചി എക്സാം എങ്ങനെയുണ്ടാരുന്നു ......നന്നായി പഠിക്കണം ..ചേച്ചിക്കായി ഞാൻ ധുവ
ചെയുന്നുണ്ട് ."
ഇങ്ങനെ ഒരു പ്രകാശം പരത്തുന്ന ഒരു കുഞ്ഞനുജനായി അവൻ എന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു .പലപ്പോഴും ഞാൻ നിരാശയുടെ താഴ്വാരങ്ങളിൽ ഏകയായി അലയുമ്പോൾ എന്നെ വീണ്ടും മടക്കിക്കൊണ്ടു വരുന്നത് അവന്റെ ഓരോ വാക്കുകളായിരുന്നു .അവന്റെ ഇന്സ്ടിട്യൂട്ടിൽ നവാഗതരെ സ്വാഗതം ചെയ്യിക്കാനായി രസകരമായ കളികൾ എന്തോകെയാകാമെന്നു നമ്മൾ രണ്ടുപേരും ചർച്ചചെയ്യുമായിരുന്നു .ഇടയ്ക്കെപ്പോഴോ വീട്ടിനടുത്തായി ഒരു മൈലാഞ്ചി മൊഞ്ചുള്ള ഒരു പെൺകുട്ടി അവന്റെ മനസിലെ ദുനി യാവിൽ പ്രണയ മഴയായി പെയ്യാൻ തുടങ്ങിയതു അവൻ പറയാൻ മറന്നില്ല എന്നോട് .ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ പലരും അവരുടെ ആഗ്രഹം അനുസരിച്ചു എഞ്ചിനിയറോ ഡോക്ടറോ നഴ്‌സോ ടീച്ചറോ ആയതല്ല .എല്ലാം വീട്ടുകാർക്കു വേണ്ടി താൻ എന്താകണമെന്ന ആഗ്രഹം മാറ്റിവച്ചതാകാം .പക്ഷേ ജാസ് മാത്രം അവനു ഇഷ്ട്ടമുള്ള വിഷയം എടുത്തു .അവന്റെ ആഗ്രഹം ഒരു ഷെഫ് ആകണമെന്നായിരുന്നു .ശേഷം വിദേശത്തു പോകണം .
"ചേച്ചിക്കറിയോ പാചകം ഒരു കലയാണ് ....."
അങ്ങനെ പലപ്പോഴും അവൻ കേക്കു ഉണ്ടാക്കുന്നതോ വീഞ്ഞു ഉണ്ടാക്കുന്നതോ അങ്ങനെ എത്ര എത്ര പറഞ്ഞു തന്നിരിക്കുന്നു .എപ്പോഴും എറണാകുളത്തു ആയിരിക്കും അവന്റെ പരീക്ഷ നടക്കുന്നത് .മൂന്നു വർഷത്തെ പരിചയം ഉണ്ടായിട്ടും ഇവിടെ അടുത്തു വന്നിട്ട് എനിക്കവനെ കാണാൻ കഴിഞ്ഞില്ല .ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് .
"എന്റെ ഇത്തയെയും അനിയത്തിയേയും കൂടാതെ എനിക്കൊരു സഹോദരി കൂടെയുണ്ട് .......................അതു ചേച്ചിയാ ..................."
അങ്ങനെ പലപ്പോഴും അവൻ കേക്കു ഉണ്ടാക്കുന്നതോ വീഞ്ഞു ഉണ്ടാക്കുന്നതോ അങ്ങനെ എത്ര എത്ര പറഞ്ഞു തന്നിരിക്കുന്നു .എപ്പോഴും എറണാകുളത്തു ആയിരിക്കും അവന്റെ പരീക്ഷ നടക്കുന്നത് .മൂന്നു വർഷത്തെ പരിചയം ഉണ്ടായിട്ടും ഇവിടെ അടുത്തു വന്നിട്ട് എനിക്കവനെ കാണാൻ കഴിഞ്ഞില്ല .ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് .
"എന്റെ ഇത്തയെയും അനിയത്തിയേയും കൂടാതെ എനിക്കൊരു സഹോദരി കൂടെയുണ്ട് .......................അതു ചേച്ചിയാ ..................."
ജീവിതം യാതൊരു സൂചനയുമില്ലാതെ ഗതിമാറി ഒഴുകികൊണ്ടിരിക്കും .ചില ബന്ധങ്ങൾ ആ ഒഴുക്കിലെവിടെയോ ഗർത്തങ്ങളിലേക്ക് പതിക്കും .എങ്കിലും ഞാൻ ഓർത്തിലെങ്കിലും അവൻ എന്നെങ്കിലും എന്നെ വിളിച്ചു സുഖവിവരങ്ങൾ തിരക്കും .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നെ വിളിച്ചു .
"ചേച്ചി എനിക്കു ലാസ്‌റ് എക്സാം എറണാകുളത്തു വച്ചാണ് ..ഞാൻ വരുന്നുണ്ട് .എനിക്കൊന്നു ചേച്ചിയെ കാണണം ..."
"ചേച്ചി എനിക്കു ലാസ്‌റ് എക്സാം എറണാകുളത്തു വച്ചാണ് ..ഞാൻ വരുന്നുണ്ട് .എനിക്കൊന്നു ചേച്ചിയെ കാണണം ..."
"അതിനെന്താ കാണാലോ ???"
"ചേച്ചി ...എനിക്കു ചേച്ചിക്കായി ഒന്നും വാങ്ങിത്തരാൻ എന്റെ കൈയിൽ കാശൊന്നുമില്ല ..."
ഞാൻ ഒന്നു ചിരിച്ചു .
"ചേച്ചി ...എനിക്കു ചേച്ചിക്കായി ഒന്നും വാങ്ങിത്തരാൻ എന്റെ കൈയിൽ കാശൊന്നുമില്ല ..."
ഞാൻ ഒന്നു ചിരിച്ചു .
"അതിനെന്താ ജാസ് നീ പഠിക്കുകയല്ലേ ..ഞാനല്ലേ നിനക്കു എന്തേലും വാങ്ങിത്തരേണ്ടതു ?"
"എനിക്കൊന്നും വേണ്ട ...എനിക്കു ചേച്ചിയെ കണ്ടാൽ മതി ഒരു മിനിറ്റെങ്കിലും ......"
ഞാൻ ഓർത്തു ഇതു എന്തുപറ്റി .
ഞാൻ ഓർത്തു ഇതു എന്തുപറ്റി .
അന്നു പരീക്ഷയ് ക്കു അവൻ വരുമെന്നു പറഞ്ഞ ദിവസം ഞാനവനെ വിളിച്ചു .പക്ഷേ കിട്ടുന്നില്ല .ഫോൺ ഓഫ് ആണു .ഒരു പക്ഷേ അവൻ ഈ കൂടിക്കാഴ്ച വേണ്ടാന്നു വച്ചിരിക്കാം .പലപ്പോഴും ഒഴിഞ്ഞുമാറലിന്റെ ഒരു പ്രതീകമാണലോ ഈ ഫോൺ ഓഫ് ചെയ്യുന്നതും വായിച്ച മെസ്സേജിനു മറുപടി തരാത്തതും .വാട്സാപ്പിൽ മെസ്സേജ് ചെയ്യ്തിട്ടും ഒരു മറുപടിയുമില്ല .കുറച്ചു ദിവസം കഴിയുമ്പോൾ അവൻ തിരികെ വിളിക്കും .ഞാൻ പിന്നെ അതിനെപ്പറ്റി ചിന്തിക്കാതെ ഇരുന്നു .കാരണം പലപ്പോഴും എന്നെങ്കിലും ഒരിക്കൽ മാത്രമേ അവൻ വിളിക്കുമായിരുന്നുള്ളു .തുടർച്ചയായുള്ള ഫോൺ വിളികളോ മെസ്സേജുകളോ കുറച്ചു അടുപ്പിക്കുമെങ്കിലും പിന്നെ അതൊരു അകൽച്ചയായി മാറുമെന്ന് എന്നെപോലെ അവനും ചിന്തിച്ചിരുന്നിരിക്കണം .അതുകൊണ്ടാകാം നമ്മുടെ സൗഹൃദം മൂന്നു വർഷം നീണ്ടു നിന്നതു .
ഏകദേശം രണ്ടു മാസത്തോളമായി അവന്റെ യാതൊരു വിവരവുമില്ല .ഇപ്പോഴും ആ ഫോൺ സ്വിച്ചഡ് ഓഫാണ് .വാട്സാപ്പിൽ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ച ചിരിക്കുന്ന മുഖവുമായി ,
'ജീവിതം വളരെ ചെറുതാണ് ..."എന്ന സ്റ്റേറ്സ്മായി എന്റെ മെസ്സേജുകൾ അവൻ വായിക്കാതെ ...മറുപടി അയക്കാതെ ഇരിക്കുന്നു .ഫേസ്ബുക്കിൽ നോക്കുമ്പോൾ അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആണു .ജീവിതം നമുക്കു മുന്നിൽ പിടികൊടുക്കാതെ നെട്ടോട്ടമോടുമ്പോൾ അതെല്ലാം അവർ തീർക്കുന്നത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടോ ,പ്രൊഫൈൽ മാറ്റിയോ ,അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ ആകാം പലരും .അവനും പലപ്പോഴും അങ്ങനെയാരുന്നു .അവൻ വിളിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു .പക്ഷേ ..വിളിച്ചില്ല .
'ജീവിതം വളരെ ചെറുതാണ് ..."എന്ന സ്റ്റേറ്സ്മായി എന്റെ മെസ്സേജുകൾ അവൻ വായിക്കാതെ ...മറുപടി അയക്കാതെ ഇരിക്കുന്നു .ഫേസ്ബുക്കിൽ നോക്കുമ്പോൾ അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആണു .ജീവിതം നമുക്കു മുന്നിൽ പിടികൊടുക്കാതെ നെട്ടോട്ടമോടുമ്പോൾ അതെല്ലാം അവർ തീർക്കുന്നത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടോ ,പ്രൊഫൈൽ മാറ്റിയോ ,അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ ആകാം പലരും .അവനും പലപ്പോഴും അങ്ങനെയാരുന്നു .അവൻ വിളിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു .പക്ഷേ ..വിളിച്ചില്ല .
നീണ്ട കാത്തിരിപ്പു വിഫലമാണെന്നു മനസിലാക്കിയപ്പോൾ അവനെപ്പറ്റി ഞാൻ അന്വേക്ഷിച്ചു .പിന്നെടെപ്പൊഴോ അവന്റെ സുഹൃത്തു വഴി ഞാനറിഞ്ഞു .അന്നു അവരുടെ അവസാന വർഷത്തെ പരീക്ഷയ്ക്കായി അവരെല്ലാം ട്രെയിനിൽ കയറി അവനായി കാത്തിരുന്നു .പക്ഷേ അവനു വേണ്ടി ഒരു ഫോൺ കാൾ ആണു വന്നതു .
"ജാസ് ഇനി വരില്ല ....അവൻ ആത്മഹത്യ ചെയ്തു ............!"
"ജാസ് ഇനി വരില്ല ....അവൻ ആത്മഹത്യ ചെയ്തു ............!"
ആ വാക്കുകൾ എന്നിലും ഒരു കൂരമ്പുപോലെ തറച്ചു കയറി .എന്തിനവൻ അതു ചെയ്തു ആർക്കുമറിയില്ല .ഇന്സ്ടിട്യൂട്ടിലെ എല്ലാവർക്കും അവനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളു .അവിടെ അവൻ ആക്റ്റീവ് ആയിരുന്നു .എല്ലാവരുടെയും കണ്ണിലുണ്ണിയാരുന്നു .എപ്പോഴും ചിരിച്ചു എല്ലാവരോടും സംസാരിക്കുന്ന അവനെപ്പറ്റി പറയാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ഒരു പക്ഷേ ,അവൻ ഒരുപാടു നേരത്തെ കണക്കു കൂട്ടിയിരിക്കണം .അറിയില്ല എനിക്കും .എന്തിനാ കുട്ടീ ..എന്തിനു വേണ്ടി ?നിന്നെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ടായിട്ടും .....നിന്നെ കാത്തിരിക്കുന്നവർ ഇവിടെ ഉണ്ടയിട്ടും ...എല്ലാവരുടെ മുന്നിലും ഒരു പ്രകാശം പരത്തുന്ന ഒരു മിന്നാമിനുങ്ങായി നീ ഇവിടെ ഇരുന്നിട്ട് ആരോടും ഒന്നും പറയാതെ നിന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു നിമിഷം കൊണ്ടു നീ എന്തിനാ നിന്നെ അവസാനിപ്പിച്ചത് ?
ഓർത്തില്ലയോ നീ ...നിന്റെ ഉമ്മയെപ്പറ്റി .....ഉപ്പയെപ്പറ്റി .....സഹോദരിമാരെപ്പറ്റി ....സുഹൃത്തുക്കളെപ്പറ്റി ....നിന്റെ മനസ്സിൽ പ്രണയത്തിരമാല അലയടിപ്പിച്ച ആ മൈലാഞ്ചി മൊഞ്ചുള്ള പെണ്കുട്ടിയെപ്പറ്റി ....നീ ഓർക്കാതെപോയോ ...ഈ പരീക്ഷ പൂർത്തീകരിച്ചെങ്കിൽ നീ ഷെഫ് ആകുമായിരുന്നു ....അങ്ങനെ നിന്റെ ഖൽബിലെ ആ സുൽത്താന്റെ സ്വപ്ങ്ങൾ നീ മറന്നുവോ ...
എല്ലാത്തിലും ഉപരി ഞാൻ ഇവിടെ കുറിക്കട്ടെ ....നീ എനിക്കെന്റെ സ്വന്തം അനിയൻ തന്നെയിരുന്നു .നിന്നെപ്പോലെ ... .നീ എന്നെ സ്നേഹിച്ചപോലെ ....ഒരു സുഹൃത്തും ഇന്നു എനിക്കില്ല .ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു നീ ഇവിടെ എവിടെയോ ഉണ്ടെന്നു .
രേഷ്മ എസ് .ദേവൻ
അഭിനന്ദനങ്ങള്
ReplyDelete