Slider

വിതച്ചതേ കൊയ്യാനാകു

0
Image may contain: 1 person, closeup
പതിവുപോലെ രാവിലെ അമ്പലത്തിലേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് എന്റെ ഫോണിലേക്കു ഒരു അൺനോൺ നമ്പറിൽ നിന്ന് ഒരു കാൾ വന്നത് ...ഞാൻ അതെടുത്തു സംസാരിച്ചു ...ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് ഒരു സ്ത്രീ ശബ്‍ദം എന്നോട് "ഹലോ എടി ഇത് ഞാനാണ് നിന്റെ കൂടെ പത്താം ക്ലാസ് വരെ പഠിച്ച ശ്രീജ "
അപ്രതീക്ഷിതമായ ആ വിളിയിൽ എനിക്ക് വളരെ സന്തോഷം തോന്നി ....കാലങ്ങൾക്കു ശേഷവും ഞാൻ അവളെ മറന്നിട്ടുണ്ടായിരുന്നില്ല ..കാരണം അത്ര ദയനീയമായ ദാരിദ്ര്യത്തിലുള്ള അവളുടെ ജീവിതത്തിനു ഞങ്ങൾ സാക്ഷികളായിരുന്നു ....ഞാനുമായി ഇപ്പോഴും നല്ല ബന്ധം പുലർത്തുന്ന ഒരു സുഹൃത്ത് വഴിയാണ് അവൾക്കെന്റെ നമ്പർ കിട്ടിയത്
അല്പനേരത്തെ സംഭാഷണത്തിന് ശേഷം അവൾ വളരെ നിർബന്ധപൂർവ്വം എന്നെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു ....അവൾ ഇപ്പോൾ ആലപ്പുഴയിലാണ് താമസം ...അവളുടെ വീടിന്റെ അഡ്രസ്സും വാങ്ങി ...ഒരു ദിവസം വരാമെന്ന വാക്കും കൊടുത്തു ആ സംഭാഷണം അവസാനിപ്പിച്ചു ...
പിന്നീടൊരു ഒഴിവുദിവസത്തെ ഞാൻ അവളുടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു ...വാക്ക് കൊടുത്തുപോയതാണ് ..പക്ഷെ ജോലിത്തിരക്ക് കാരണം എന്റെ ഭർത്താവിന് കൂടെ വരാനായില്ല ...ഞാൻ മക്കളെയും അമ്മയെയും കൂട്ടി പോയി
അവളുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ തന്നെ ഞാൻ കണ്ടത് ...രണ്ടു വൃദ്ധദമ്പതികളെയായിരുന്നു ...വളരെ ക്ഷീണിതനായിരുന്നു അവർ ...ശരിക്കും ആഹാരംപോലും കഴിക്കാനില്ലാത്തവരെ പോലെ ...അവർ ആ വീടിന്റെ ചുറ്റുമുള്ള വലിയ ഭംഗിയുള്ള പൂന്തോട്ടം വൃത്തിയാക്കുകയായിരുന്നു ....ഞങ്ങളെ കണ്ടത് ആ ദമ്പതികളിൽ അച്ഛൻ വന്നു ഗേറ്റ് തുറന്നു തന്നു ....എന്നിട്ടു അവർ ഇരുവരും പരസ്പരം നോക്കി നിന്ന് ....വീട്ടിലേക്കു വരുന്നവർ ആരാണെന്നു പോലും ചോദിക്കാൻ അവകാശമില്ലാത്തത്രയും ദൈന്യത അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു
എന്റെ മനഃസാക്ഷിക്കതു ദഹിച്ചില്ല ...
ഞങ്ങൾ വീടിനകത്തേക്ക് കയറി ...പ്രൗഢ ഗംഭീരമായ ആഡംബരങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു അവളുടെ വീട് ....പെട്ടെന്ന് അവൾ ഓടി വന്നെന്നെ കെട്ടി പിടിച്ചു വരവേറ്റു ....ഞാൻ ഒപ്പം അമ്മയെയും കുട്ടികളെയും കൂട്ടി ...അവൾക്കു 3 മക്കളാണ് ...വീട്ടിലെത്തിയ അതിഥികളെന്ന സാമാന്യ മര്യാദപോലുമില്ലാതെ അവർ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയാണ്...
അപ്പോഴും എന്റെ മനസ്സിൽ പുറത്തു കണ്ട ആ രണ്ടു വയോധികരുടെ ദയനീയതയായിരുന്നു ...
ജോലിക്കാരിലൊരാൾ ഞങ്ങൾക്ക് ചായയുമായി വന്നു
അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു ...അപ്പോഴേക്കും അമ്മയും കുട്ടികളും ചായ കുടിച്ചു വീടിന്റെ പുറത്തേക്കിറങ്ങി ....അപ്പോൾ അവൾ എന്നോട് ചോദിച്ചു ഏതാ നിന്റെ കൂടെ വന്ന സ്ത്രീ .....ഞാൻ മറുപടി പറഞ്ഞു "'അമ്മ ".....അപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "ഒന്ന് പോടീ നിന്റെ അമ്മയെ ഞാനറിയില്ലേ "....അപ്പോൾ ഞാൻ വിശദമായി ഞാൻ പറഞ്ഞു "അത് എന്റെ ഭർത്താവിന്റെ 'അമ്മ ...ഇപ്പോൾ എന്റെയും"
"അപ്പോൾ നിന്റെ മക്കളെ കൂടാതെയുള്ള ആ രണ്ടു കുട്ടികൾ .?"അവൾ വീണ്ടും ചോദിച്ചു
ഞാൻ പറഞ്ഞു "അവർ എന്റെ ഭർത്താവിന്റെ അനിയത്തിയുടെ മക്കൾ ,ഒരു ദുരന്തം പോലെ അവൾ ഞങ്ങളെ വിട്ടു പിരിഞ്ഞുപോയി ..തിരിഞ്ഞുവരാനാകാത്ത ലോകത്തേക്ക് ..ഇപ്പോൾ ഇവർ എന്റെ കൂടെയാണ് ...എന്റെ മക്കളാണ് "....ഇത്രയും ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അവൾ ചിരി തുടങ്ങി ...അല്പനേരത്തെ ചിരിക്കു ശേഷം അവൾ പറഞ്ഞു "കണ്ട വയ്യാവേലികളിൽ ചെന്ന് ചാടുന്ന നിന്റെ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല അല്ലെ ?"
ഇത് കേട്ടതോടെ എന്റെ മനസ്സിൽ അവളെ ആഞ്ഞൊരടി കൊടുക്കണമെന്ന ചിന്തയായി ...പക്ഷെ ഞാൻ ക്ഷമിച്ചു .....അവിടുന്ന് അവൾ അവളുടെ ഉപദേശങ്ങൾ ഓരോന്നായി തുടങ്ങി ...ഭർത്താവിനെയും കുടുംബത്തെയും ഒരു നിലയ്ക്ക് നിർത്തണം ..അല്ലെങ്കിൽ നമ്മുടെ ത്യാഗങ്ങൾക്കൊന്നും ഒരു വിലയുമുണ്ടാവില്ല എന്നൊക്കെയാണ് പിന്നെ അവൾ പറഞ്ഞതൊന്നും എന്റെ ക്ഷമയുടെയും സംസ്കാരത്തിന്റെയും അപ്പുറത്തായിരുന്നു എങ്കിലും ഞാൻ ക്ഷമിച്ചു
വീണ്ടും എന്റെ മനസ്സ് ആ വയോധികരുടെ കണ്ണിലെ ദയനീയതയിലേക്കു തന്നെ പോയി
അപ്പോഴാണ് അവിടേക്കു അവളുടെ ഭർത്താവ് കടന്നു വന്നത് ...വീട്ടിലേക്കു അച്ഛൻ കയറി വരുന്നത് കണ്ടു ആ മക്കളോ ..ഭർത്താവ് വരുന്നതുകൊണ്ട് അവളോ ഇരിക്കുന്ന നിലയിൽ നിന്ന് അനങ്ങിയത് പോലുമില്ല....പക്ഷെ ഞാൻ അറിയാതെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു...അതൊരു ശീലമാണ് ...
അദ്ദേഹം വളരെ ക്ഷീണിതനായാണ് വന്നിരിക്കുന്നത് ..എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചുകൊണ്ടരിക്കുമ്പോഴേക്കും ..പുറത്തു കണ്ട വൃദ്ധദമ്പതികളിലെ എ 'അമ്മ ഒരു കപ്പു ചായയുമായി ഓടി വന്നു ....അപ്പോൾ അവരിൽ പ്രായത്തിന്റെ അവശതയില്ലായിരുന്നു ...അവർ അവളുടെ ഭർത്താവിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നുണ്ടായിരുന്നില്ല ...കാത്തിരുന്നു കാണാൻ കൊതിച്ച എന്തിനെയോ കൊതിതീരെ നോക്കുന്നവർ പോലെ തോന്നി എനിക്ക് ...
അവർ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി മുന്നോട്ടു നടന്നപ്പോൾ എവിടെയോ തട്ടി അവർ മറിഞ്ഞു വീണു .....ഉടനെ പിന്നിൽ നിന്ന് "അമ്മേ" എന്നൊരു വിളികേട്ടു ...നൊന്തുപെറ്റ ഏതൊരു സ്ത്രീയുടെയും ഉള്ളിൽ ഒരു തരാം മാസ്മരിസം വരുത്താൻ കഴിവുള്ളത്രയും തീവ്രതയുണ്ടായിരുന്നു ആ വിളിക്കു ....ആ വിളിയുടെ ഉറവിടം തേടി ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും അവളുടെ ഭർത്താവു ഓടി വന്നു ആ അമ്മയെ താങ്ങിയെടുത്തു ...വീണ്ടും അമ്മേ എന്നൊരിക്കൽ കൂടി വിളിച്ചു
ഞാൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ...അവൾക്കൊരു കൂസലുമുണ്ടായിരുന്നില്ല ....പിന്നീട് ഞാൻ ആ അമ്മയുടെയും അയാളുടെയും മുഖത്തേക്ക് നോക്കി ......അയാൾ ആ അമ്മയെ നെഞ്ചോട് ചേർത്ത് വെച്ച് നിസ്സാഹായതയോടെ നോക്കുമ്പോൾ ആ 'അമ്മ പറഞ്ഞു "അമ്മയ്ക്കൊന്നും പറ്റിയില്ല മോനെ" എന്ന്
അതോടെ എനിക്ക് ആ സാഹചര്യത്തിലൊളിച്ച എല്ലാ കാര്യങ്ങളും മനസ്സിലായി ....ആ വൃദ്ധദമ്പതികൾ അവളുടെ ഭർത്താവിന്റെ അച്ഛനമ്മമാരാണ് .....അവരുടെ കണ്ണിലെ ദയനീയതയുടെ കാരണവും എനിക്ക് മനസ്സിലായി .....അപ്പോഴും ഇതൊന്നും സംഭവിക്കുന്നതറിയാതെ അവളുടെ മക്കൾ മൊബൈലിൽ കളിക്കുകയാണ് ....
ഞാൻ തിരിഞ്ഞു നിന്ന് അവളെനിക്ക് വെച്ച് നീട്ടിയ ചായ അവളുടെ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ചു .....അവളോടെനിക്ക് ഒന്നും പറയാന് തോന്നിയില്ല ...കാരണം അതിനു പോലും അവൾ അർഹയല്ലെന്നു എനിക്ക് തോന്നി ...
ഞാൻ രണ്ടടി മുന്നോട്ടു നടന്നു അവളുടെ ഭർത്താവിന്റടുത്തു പോയി ചോദിച്ചു "നിങ്ങൾ ഒരു മകനല്ലേ"
അയാൾ നിസ്സഹായനായി തലതാഴ്ത്തി നിൽക്കുമ്പോൾ അയാളോട് ചോദിച്ച ചോദ്യത്തിനുത്തരവുമായി വന്നത് അയാളുടെ അച്ഛനാണ് ...അദ്ദേഹം എന്നോട് പറഞ്ഞു "മോളെ അവനെ ഒന്നും പറയരുത് .....അവൻ ഒരു മകൻ ചെയ്യേണ്ട ...ഒരു സഹോദരൻ ചെയ്യേണ്ട എല്ലാ കടമകളും നിറവേറ്റിയവനാണ് ...അവൻ ഞങ്ങളെ വളരെ നല്ല സൗകര്യങ്ങളുള്ള ഒരു ആശ്രമത്തിൽ കൊണ്ടുപോയി ...ഞങ്ങളെ എവിടുന്നു രക്ഷിക്കാൻ നോക്കിയതാണ് ...ഞങ്ങളാണ് വേണ്ടെന്നു പറഞ്ഞത് .....കാരണം ഞങ്ങൾക്ക് ഇവന്റെ മുഖം കാണാൻ കഴിഞ്ഞാൽ മറ്റെല്ലാ സങ്കടങ്ങളും സ്വീകാര്യമാണ്
അവനെ കണ്ടു മണ്മറയണമെന്ന മോഹത്തിന് മുൻപിൽ ഇതൊക്കെ നിസ്സാരമാണ് ...ഞങ്ങൾക്ക് ഞങ്ങളുടെ മകനോടുള്ള സ്നേഹം പോലെത്തന്നെയാണ് അവനു അവന്റെ മക്കളോടും ഉണ്ടാകൂ ...അതിനു വേണ്ടിയാണ് അവൻ എല്ലാം സഹിക്കുന്നത് ...
ഇത്രയും കേട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു ....."ഒരു മകന്റെ എല്ലാ കർത്തവ്യങ്ങളും നിങ്ങൾ നിറവേറ്റി ....പക്ഷേ നിങ്ങൾക്കു ഒരു നല്ല മകനാകാൻ കഴിഞ്ഞില്ല "
ഞാൻ അയാളോട് അതുപറയുന്നതു കേട്ട് എന്റെ കൂട്ടുകാരി( അല്ല ഇനി ആ വിശഷണത്തിനു അവൾ അർഹയല്ല ...)എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
അവളുടെ അടുത്ത് പോയി അവളോട് രണ്ടു വാക്ക് പറയാതെ അവിടുന്ന് പോന്നാൽ നാളെ എന്റെ മനസാക്ഷിയുടെ ചോദ്യത്തിന് മുന്നിൽ എനിക്ക് തലതാഴ്ത്തി നിൽക്കേണ്ടി വരും ...അതിനാൽ ഞാൻ അവളോട് പറഞ്ഞു
"ഒരു മകനെ മകനായും ...സഹോദരനെ സഹോദരനായും ജീവിക്കാൻ അനുവദിക്കാത്ത നിനക്ക് ഒരു അമ്മയാണ് ...സ്ത്രീയാണ് എന്ന് പറഞ്ഞു നടക്കാൻ അർഹതയില്ല "
ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞപ്പോൾ അവൾ ആക്രോശത്തോടെ പറഞ്ഞു "നിഷേധി "......ആ വാക്കു എനിക്ക് ലഭിച്ച അംഗീകാരമായി തോന്നി എനിക്ക്
അതെ ഞാൻ നിഷേധി തന്നെയാണ് ...എന്നും അങ്ങനെയായിരിക്കുകയും ചെയ്യും
എനിക്ക് സങ്കടവും ...പരിതാപവും തോന്നി ആ മക്കളോട് ...അവർ അങ്ങനെ വളർത്തപ്പെട്ടിരിക്കുന്നവരാണ് ...തനിയാവർത്തനം നടത്തേണ്ട അടുത്ത തലമുറയിലെ കണ്ണികൾ ....അവരുടെ 'അമ്മ വിതച്ചതിന്റെ പ്രതിഫലം അമ്മക്ക് തിരിച്ചു നൽകാൻ വിധിക്കപ്പെട്ടവർ .....വിതച്ചതേ കൊയ്യാനാകൂ
ആ അച്ഛനമ്മമാരോട് യാത്രപറഞ്ഞു എന്റെ അമ്മയെയും മക്കളെയും കൂട്ടി അവിടുന്ന് പോന്നു..
N .B (സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സ്ത്രീപക്ഷ വാദികളോട് .....മാനസീകമായി ഒരു പാരായതിയും ..പരിഭവങ്ങളുമില്ലാതെ ..സ്വന്തം വ്യക്തിത്വം പോലും മറന്നു .....കുടുംബത്തിന്റെ സമാധാനത്തിനും ...സംതൃപ്തിക്കും വേണ്ടി സ്വയമുരുകുന്ന എത്രയോ പുരുഷന്മാർ ഉണ്ട് നമുക്ക് ചുറ്റും .........എതിർക്കാൻ കഴിയാതെയോ ..കഴിവില്ലാതെയോ അല്ല അവർ മൗനമാകുന്നത് ....കുടുംബത്തിലെ ചെറിയ ചെറിയ വിഷയങ്ങൾ പോലും അങ്ങാടിപ്പാട്ടാക്കുന്ന ചില സ്ത്രീകളെ പോലെയല്ല പുരുഷന്മാർ ....സംവരണം ആവശ്യപ്പെടുന്ന സ്ത്രീകൾക്ക് അവർ ആവ്യശ്യപ്പെടുന്നതിനേക്കാൾ എത്രയോ ഉയരത്തിലുള്ള സ്ഥാനം കൊടുക്കുന്നവരാണ് മിക്ക പുരുഷന്മാരും (ചിലരൊഴികെ ) ...പക്ഷേ ഒരു പുരുഷന്റെ തെറ്റുകൾ മാത്രമേ ചർച്ചചെയ്യപെടുള്ളൂ ...അത് അവരുടെ ശാപമാണ് ...അത് തന്നെയാണ് ചില തെറ്റായ സ്ത്രീകളുടെ ബലവും ...)
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo