
എന്തിനെന്നറിയാതെ തരിശു ഭൂമിയിൽ
പിറന്നു വീണൊരു പാഴ്ച്ചെടി,
ആരുമേകിയില്ലൊരിത്തിരി തെളിനീരു പോലും...
മഴതൻ തലോടലേറ്റിട്ടോ;
കാറ്റിൻ പരിരംഭണത്താലോ
എങ്ങിനെയോ വളർന്നൊരു വൻമരമായ്..
വെയിലേറ്റു തളർന്നവർ്ക്ക് തണലേകിയും
ആശ്രയമില്ലാ പറവകൾക്ക് കൂടൊരുക്കാനിടമേകിയും;
പടർന്നു പന്തലിച്ചു നിൽക്കവേ..
പാർപ്പിടം മെനയാനൊരുങ്ങിയ സ്വാർത്ഥത,
വെട്ടിവീഴ്ത്തിയാ തണൽമരം
ചിറകടിച്ചുയർന്ന പറവകൾ തൻ രോദനം
ആരവങ്ങളിലലിഞ്ഞില്ലാതെയായ്..
ചിന്നിച്ചിതറിയ മുട്ടകൾക്കുള്ളിലെ
പാതി ജീവനറ്റ പറവക്കുഞ്ഞുങ്ങളെ
ചുട്ടു തിന്നാനൊരുങ്ങുന്നൂ ചിലർ..
പിറന്നു വീണൊരു പാഴ്ച്ചെടി,
ആരുമേകിയില്ലൊരിത്തിരി തെളിനീരു പോലും...
മഴതൻ തലോടലേറ്റിട്ടോ;
കാറ്റിൻ പരിരംഭണത്താലോ
എങ്ങിനെയോ വളർന്നൊരു വൻമരമായ്..
വെയിലേറ്റു തളർന്നവർ്ക്ക് തണലേകിയും
ആശ്രയമില്ലാ പറവകൾക്ക് കൂടൊരുക്കാനിടമേകിയും;
പടർന്നു പന്തലിച്ചു നിൽക്കവേ..
പാർപ്പിടം മെനയാനൊരുങ്ങിയ സ്വാർത്ഥത,
വെട്ടിവീഴ്ത്തിയാ തണൽമരം
ചിറകടിച്ചുയർന്ന പറവകൾ തൻ രോദനം
ആരവങ്ങളിലലിഞ്ഞില്ലാതെയായ്..
ചിന്നിച്ചിതറിയ മുട്ടകൾക്കുള്ളിലെ
പാതി ജീവനറ്റ പറവക്കുഞ്ഞുങ്ങളെ
ചുട്ടു തിന്നാനൊരുങ്ങുന്നൂ ചിലർ..
അജിന സന്തോഷ്
ഗുഡ്
ReplyDelete