കഴുത്തിലേക്ക് താലി വീഴും മുമ്പ് അവൾ ചുറ്റും കണ്ണോടിച്ചു...
നിറഞ്ഞ മിഴികളിൽ കാഴ്ചകൾ മങ്ങിയിരിക്കുന്നു എന്നിട്ടും ഒരു മുഖം വീണ്ടും അവൾ തേടി കൊണ്ടിരുന്നു... കാണാൻ കൊതിച്ച മിഴികളിൽ നിന്ന് എന്തോ അകലുന്ന പോൽ തോന്നിയവൾക്ക്..
താലിയവളുടെ കഴുത്തിലേക്ക് ചേരുമ്പോൾ വിങ്ങിപ്പൊട്ടിയടർന്നത് ഒരു സ്വപ്നവും പ്രണയവുമായിരിന്നു...
ഒരു സൌഹൃദം പ്രണയത്തിലേക്ക് വഴുതി വീഴുമ്പോൾ ഇരുവരും മത്സരിച്ചത് ഇഷ്ടം ആരാദ്യം പറയും എന്നതായിരുന്നു..
പരസ്പരം കാണാതിരിക്കാനാവില്ല സംസാരിക്കാതെ ഇരിക്കാനാവില്ല....
അങ്ങനെ കടന്നു പോകുന്ന സമയത്താണ് അവൾക്ക് ചെന്നൈയിലെ ഒരു ബാങ്കിൽ ജോലി കിട്ടിയത്...
അവനോട് യാത്ര പറഞ്ഞു പരസ്പരം നോക്കി മടങ്ങുമ്പോഴും പറയാത്ത ഇഷ്ടം മനസ്സിലിട്ടു പൂട്ടി...
നാട്ടിൽ നിന്നും അവൾ ചെന്നൈയിലെത്തി...
ആ മഹാനഗരത്തിൽ ഒറ്റപെട്ട പോലെ തോന്നിയവൾക്ക്.... അവനെ കാണാൻ പോലും പറ്റാതായപ്പോൾ.. ഹൃദയത്തിനു ഭാരം കൂടി കൊണ്ടിരുന്നു അതു കൊണ്ടാണ് അവനെ ഫോണിൽ വിളിച്ച് അവൾ തന്നെ ആദ്യമായ് പറഞ്ഞത് ഇഷ്ടമാണെന്നും നിന്നോടൊപ്പം ജീവിക്കണമെന്നും...
കേട്ട നിമിഷം തന്നെ ജീവിതം ഉഴിഞ്ഞു വെച്ചവൻ കാത്തിരിന്നു..
നിറഞ്ഞ മിഴികളിൽ കാഴ്ചകൾ മങ്ങിയിരിക്കുന്നു എന്നിട്ടും ഒരു മുഖം വീണ്ടും അവൾ തേടി കൊണ്ടിരുന്നു... കാണാൻ കൊതിച്ച മിഴികളിൽ നിന്ന് എന്തോ അകലുന്ന പോൽ തോന്നിയവൾക്ക്..
താലിയവളുടെ കഴുത്തിലേക്ക് ചേരുമ്പോൾ വിങ്ങിപ്പൊട്ടിയടർന്നത് ഒരു സ്വപ്നവും പ്രണയവുമായിരിന്നു...
ഒരു സൌഹൃദം പ്രണയത്തിലേക്ക് വഴുതി വീഴുമ്പോൾ ഇരുവരും മത്സരിച്ചത് ഇഷ്ടം ആരാദ്യം പറയും എന്നതായിരുന്നു..
പരസ്പരം കാണാതിരിക്കാനാവില്ല സംസാരിക്കാതെ ഇരിക്കാനാവില്ല....
അങ്ങനെ കടന്നു പോകുന്ന സമയത്താണ് അവൾക്ക് ചെന്നൈയിലെ ഒരു ബാങ്കിൽ ജോലി കിട്ടിയത്...
അവനോട് യാത്ര പറഞ്ഞു പരസ്പരം നോക്കി മടങ്ങുമ്പോഴും പറയാത്ത ഇഷ്ടം മനസ്സിലിട്ടു പൂട്ടി...
നാട്ടിൽ നിന്നും അവൾ ചെന്നൈയിലെത്തി...
ആ മഹാനഗരത്തിൽ ഒറ്റപെട്ട പോലെ തോന്നിയവൾക്ക്.... അവനെ കാണാൻ പോലും പറ്റാതായപ്പോൾ.. ഹൃദയത്തിനു ഭാരം കൂടി കൊണ്ടിരുന്നു അതു കൊണ്ടാണ് അവനെ ഫോണിൽ വിളിച്ച് അവൾ തന്നെ ആദ്യമായ് പറഞ്ഞത് ഇഷ്ടമാണെന്നും നിന്നോടൊപ്പം ജീവിക്കണമെന്നും...
കേട്ട നിമിഷം തന്നെ ജീവിതം ഉഴിഞ്ഞു വെച്ചവൻ കാത്തിരിന്നു..
എന്നാൽ നാട്ടിൽ പരന്ന കഥകൾ പലതും പലതായിരിന്നു..
``അയൽ വാസികളല്ലെ എത്ര കാലമായി ഇത് തുടങ്ങിയിട്ടെന്ന് ആർക്കറിയാം എന്നൊരു കൂട്ടർ..
``രണ്ട് പേരും രണ്ട് മതമല്ലേ ഇതെങ്ങനെ ശരിയാകും എന്നൊരു കൂട്ടർ...
``അയൽ വാസികളല്ലെ എത്ര കാലമായി ഇത് തുടങ്ങിയിട്ടെന്ന് ആർക്കറിയാം എന്നൊരു കൂട്ടർ..
``രണ്ട് പേരും രണ്ട് മതമല്ലേ ഇതെങ്ങനെ ശരിയാകും എന്നൊരു കൂട്ടർ...
ഇതെല്ലാം കേട്ട് മനസ്സ് പിടഞ്ഞിട്ടാവാം അവളുടെ അമ്മ അവന്റെ വീട്ടുകാരുടെ കാലിൽ വീണ് അവനെ കൊണ്ട് വേറെ കെട്ടിക്കാൻ പറഞ്ഞത്.. അങ്ങനെ എങ്കിലും അവൾ വേറൊരു വിവാഹത്തിന് സമ്മതിക്കുമെന്നു കരുതിയതും.
എല്ലാം കേട്ട് എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്ന വീട്ടുകാരവനെ നാട്ടിൽ നിന്നും മാറ്റി നിര്‍ത്തി...
അവളുടെ വീട്ടുകാർ അവളെ വേറെ കെട്ടിക്കാൻ നോക്കിയപ്പോൾ അവൾ സമ്മതിച്ചില്ല..
```ഈ കല്യാണത്തിനു നീ സമ്മതിച്ചില്ലേൽ അമ്മയെ പിന്നെ നീ കാണുകയില്ല '' എന്ന് അമ്മ പറഞ്ഞു നിർത്തുമ്പോൾ അവൾ ഉരുകുകയായിരിന്നു...
``അഛന്റ മാനം കളഞ്ഞാൽ ഈ ഉത്തരത്തിൽ കെട്ടി ആടുമെന്ന അഛന്റ വാക്കും കൂടി ആയപ്പോൾ അവൾ തകര്‍ന്നു പോയിരുന്നു..
പാതി മരിച്ച മനസ്സുമായാണ് അവൾ കല്യാണ പെണ്ണായി ഒരുങ്ങിയത്
```ഈ കല്യാണത്തിനു നീ സമ്മതിച്ചില്ലേൽ അമ്മയെ പിന്നെ നീ കാണുകയില്ല '' എന്ന് അമ്മ പറഞ്ഞു നിർത്തുമ്പോൾ അവൾ ഉരുകുകയായിരിന്നു...
``അഛന്റ മാനം കളഞ്ഞാൽ ഈ ഉത്തരത്തിൽ കെട്ടി ആടുമെന്ന അഛന്റ വാക്കും കൂടി ആയപ്പോൾ അവൾ തകര്‍ന്നു പോയിരുന്നു..
പാതി മരിച്ച മനസ്സുമായാണ് അവൾ കല്യാണ പെണ്ണായി ഒരുങ്ങിയത്
നാദസ്വര മേളം പുറത്താണെങ്കിലും
അവളുടെ ഉള്ളിൽ മുഴങ്ങിയത് ഹൃദയം പറിച്ചെടുക്കുന്നതിന്റെ വേദനയായിരുന്നു..
അവളുടെ ഉള്ളിൽ മുഴങ്ങിയത് ഹൃദയം പറിച്ചെടുക്കുന്നതിന്റെ വേദനയായിരുന്നു..
താലി കെട്ടിയവനോടൊപ്പം മനസ്സില്ലാതെ അവൾ നടന്നു..
ചെന്ന് കയറിയ വീടുമായി പൊരുത്ത പെടാൻ കുറച്ചു സമയം എടുത്തു..
മനസ്സു പാകപ്പെടുത്തി അവൾ വീടുമായി ചേരാൻ തുടങ്ങി..
കെട്ടിയവന്റെ കരവലയത്തിലവൾ എല്ലാം മറക്കാം ശ്രമിച്ചു കൊണ്ടിരുന്നു..
ചെന്ന് കയറിയ വീടുമായി പൊരുത്ത പെടാൻ കുറച്ചു സമയം എടുത്തു..
മനസ്സു പാകപ്പെടുത്തി അവൾ വീടുമായി ചേരാൻ തുടങ്ങി..
കെട്ടിയവന്റെ കരവലയത്തിലവൾ എല്ലാം മറക്കാം ശ്രമിച്ചു കൊണ്ടിരുന്നു..
നാളുകൾ അധികമായില്ല അയാൾ മദ്യം കഴിച്ച് വീട്ടിലെത്താൻ തുടങ്ങി പിന്നെ മുന്‍പുണ്ടായിരിന്ന പ്രണയത്തെ കുറിച്ച് പറഞ്ഞ് അവളെ കുത്തി നോവിക്കാനും തുടങ്ങി..
ഒരു ദിവസം അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു അയാൾ ചോദിച്ചത് ഏത് പെണ്ണു കേട്ടാലും തളർന്നു പോകുന്നതായിരിന്നു... അയാൾ അലറി ചോദിച്ചു ```പറയെടി എത്ര തവണ കിടക്ക പങ്കിട്ടടീ അവനോടൊപ്പം'' കേട്ട് ചങ്ക് പൊട്ടി കരഞ്ഞവൾ തളർന്നപ്പോളവളെ ചുവരിലേക്കെറിഞ്ഞു അയാൾ നടന്നു പോകുമ്പോളും അവൾ സഹിച്ചു..
മനപ്പൂര്‍വ്വം പലതും ചികഞ്ഞു കൊണ്ട് അയാൾ ദിവസവും വഴക്കുണ്ടാക്കി അവളെ ഉപദ്രവിച്ചു തുടങ്ങി
സഹിക്കാനാവാതെ വന്നപ്പോഴാണ് ഇതെല്ലാം അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് പറഞ്ഞപ്പോൾ അവളോടടങ്ങി കഴിയണം എന്നായിരുന്നു മറുപടി കിട്ടിയത്...
അവൾ എല്ലാം സഹിച്ച് കൊണ്ട് ദിനങ്ങൾ കുറച്ചു..
ഇതിനിടക്കാണ് അവൾ ഗർഭിണി ആയതും ഒരു കുഞ്ഞെന്ന സ്വപ്നത്തിൽ അവൾ ജീവിതം തള്ളി നീക്കാൻ തുടങ്ങിയതും..
ഒരു ദിവസം അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു അയാൾ ചോദിച്ചത് ഏത് പെണ്ണു കേട്ടാലും തളർന്നു പോകുന്നതായിരിന്നു... അയാൾ അലറി ചോദിച്ചു ```പറയെടി എത്ര തവണ കിടക്ക പങ്കിട്ടടീ അവനോടൊപ്പം'' കേട്ട് ചങ്ക് പൊട്ടി കരഞ്ഞവൾ തളർന്നപ്പോളവളെ ചുവരിലേക്കെറിഞ്ഞു അയാൾ നടന്നു പോകുമ്പോളും അവൾ സഹിച്ചു..
മനപ്പൂര്‍വ്വം പലതും ചികഞ്ഞു കൊണ്ട് അയാൾ ദിവസവും വഴക്കുണ്ടാക്കി അവളെ ഉപദ്രവിച്ചു തുടങ്ങി
സഹിക്കാനാവാതെ വന്നപ്പോഴാണ് ഇതെല്ലാം അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് പറഞ്ഞപ്പോൾ അവളോടടങ്ങി കഴിയണം എന്നായിരുന്നു മറുപടി കിട്ടിയത്...
അവൾ എല്ലാം സഹിച്ച് കൊണ്ട് ദിനങ്ങൾ കുറച്ചു..
ഇതിനിടക്കാണ് അവൾ ഗർഭിണി ആയതും ഒരു കുഞ്ഞെന്ന സ്വപ്നത്തിൽ അവൾ ജീവിതം തള്ളി നീക്കാൻ തുടങ്ങിയതും..
എന്നാൽ ഒരു ദിവസം അയാൾ അലറി ``എവിടെ പോയി കിടക്കുന്നെടീ... അടുക്കളയിൽ നിന്നും അവൾ പൂമുഖത്തെത്തി അവളെ കണ്ടതും അവളുടെ അടിവയറ്റിൽ അയാൾ ആഞ്ഞു ചവിട്ടി... അവൾ ഒരൊറ്റ നിലവിളിയോടെ മറിഞ്ഞു വീണു..
രക്തം തളംകെട്ടിയ നിലത്തു നിന്നവൾ പാതി ജീവനുമായി പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു... അവൾ
അവളെ തന്നെ ശപിച്ച നിമിഷം..
ആരൊക്കെയോ ചേര്‍ന്ന് അവളെ ഹോസ്പിറ്റലിലെത്തിക്കുമ്പോൾ അവൾ മനസ്സിൽ കണ്ടു ഇതല്ല ജീവിതം ഇതല്ല തന്റെ സ്വപ്നങ്ങൾ എന്ന്..
മനസ്സിൻ കൂട്ടികുറിക്കലുകൾക്കൊടുവിൽ
ഹോസ്പിറ്റലിൽ വെച്ചവൾ വിവാഹ മോചനത്തിന് കേസ് കൊടുത്തു..
രക്തം തളംകെട്ടിയ നിലത്തു നിന്നവൾ പാതി ജീവനുമായി പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു... അവൾ
അവളെ തന്നെ ശപിച്ച നിമിഷം..
ആരൊക്കെയോ ചേര്‍ന്ന് അവളെ ഹോസ്പിറ്റലിലെത്തിക്കുമ്പോൾ അവൾ മനസ്സിൽ കണ്ടു ഇതല്ല ജീവിതം ഇതല്ല തന്റെ സ്വപ്നങ്ങൾ എന്ന്..
മനസ്സിൻ കൂട്ടികുറിക്കലുകൾക്കൊടുവിൽ
ഹോസ്പിറ്റലിൽ വെച്ചവൾ വിവാഹ മോചനത്തിന് കേസ് കൊടുത്തു..
ഹോസ്പിറ്റലിന്റെ പടിയിറങ്ങുമ്പോൾ
താലി പൊട്ടിച്ചെറിഞ്ഞവൾ
നടന്നകന്നത് ഇതല്ല ജീവിതം എന്നറിഞ്ഞാണ്...
ഒറ്റക്കാണേൽ സ്വപ്നങ്ങളെ എങ്കിലും പ്രണയിക്കാം എന്ന് കരുതി അവൾ തന്റെ മനസ്സിനു കരുത്തു പകർന്നു കാലുകൾക്ക് കരുത്തു കൂട്ടി അടി വെച്ച് നടന്നു..
താലി പൊട്ടിച്ചെറിഞ്ഞവൾ
നടന്നകന്നത് ഇതല്ല ജീവിതം എന്നറിഞ്ഞാണ്...
ഒറ്റക്കാണേൽ സ്വപ്നങ്ങളെ എങ്കിലും പ്രണയിക്കാം എന്ന് കരുതി അവൾ തന്റെ മനസ്സിനു കരുത്തു പകർന്നു കാലുകൾക്ക് കരുത്തു കൂട്ടി അടി വെച്ച് നടന്നു..
അതെ അവളിന്ന് ഒരു സ്വപ്നത്തിലാണ് സ്വന്തം കാലിൽ നിൽക്കാനുള്ളൊരു സ്വപ്നം..
ജീവിതം ഒരു വരയാണ് കൂടെ നടക്കാൻ ചിലപ്പോൾ ഒരാളുണ്ടാവാം കൈ വിടുമ്പോളും വര അവിടെ തന്നെയുണ്ട് ഒറ്റക്കു നടന്നു നോക്കണം...
(പ്രണയം മനസ്സിലിറങ്ങി ഹൃദയത്തിൻ ആഴങ്ങൾ തേടുമ്പോൾ അതൊരു സത്യമുള്ള പ്രണയമാകുന്നു... കേവലം ശരീരം പങ്കിടലാണ് പ്രണയമെന്ന് കരുതുമ്പോളാണ് ഒരു കവി വാക്യം ഓർമ്മ വരുന്നത്... പ്രണയം ദൈവമെഴുതുന്ന കാവ്യമാണെന്ന്...)
സ്നേഹപൂര്‍വ്വം
എ കെ സി അലി
എ കെ സി അലി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക