ഗർഭ നാളുകളിൽ ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടുപോവൽ ചടങ്ങ് വരാൻ നോക്കിയിരുന്നു......
രാവിലെ കുളിച്ച് കല്യാണ സാരിയുമുടുത്ത് ആഭരണങ്ങളും അണിഞ്ഞ് ഇരിപ്പായി ...
ബന്ധുക്കളെല്ലാം എത്തി... ക്ഷീണമാണല്ലോ മുഖത്ത് 'ആൺ കുട്ടിയാകും.. എന്ന് ചിലർ :- ''നല്ല തടിവച്ചു പെൺകുഞ്ഞായിരിക്കുമെന്ന് മറ്റു ചിലർ... എന്ത് കുഞ്ഞായാലും ദൈവം തരുന്നതിനെ കൈ നീട്ടി വാങ്ങണമെന്ന ഉപദേശവുമായി ചില അമ്മമാർ ... അതിനിടക്ക് നിനക്ക് എന്ത് കുഞ്ഞിനെയാ ടീ ഇഷ്ടം എന്ന് ചോദിച്ചു കൊണ്ട് ചില തല്ലിപ്പൊളി കൂട്ടുകാരീസ്: .....
ഏഴു തരം പലഹാരങ്ങളും നാട്ടുനടപ്പനുസരിച്ചുള്ള സമ്മാനവുമായി ഏഴു പേരെത്തി..
നിലവിളക്ക് കൊളുത്തി അമ്മ (അമ്മായമ്മ) യുടെ കയ്യിൽ നിന്നും ഇഞ്ചയും എണ്ണയും വാങ്ങി ദക്ഷിണ കൊടുത്ത് കാൽതൊട്ട് വന്ദിച്ചപ്പോൾ മനസ്സ് എന്തിനെന്നറിയാതെ തേങ്ങി ... രണ്ട് കണ്ണുനീർ തു ള്ളികൾ തെളിവായ് കവിളിലൂടെ ഒലിച്ചിറങ്ങി...
എല്ലാവരോടും യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ ഒരു പൊന്നോമനയുമായി തിരികെ വരാലോ എന്ന സന്തോഷമായ് രുന്നു മനസ് നിറയെ.''
അങ്ങനെ സ്വന്തം വിട്ടിൽ എത്തി... അമ്മയും അനിയത്തിമാരും നൂറു മ്മകൾ കൊണ്ട് പൊതിഞ്ഞു ...
കൊതിയുള്ളതൊക്കെയും ഉണ്ടാക്കി തന്ന് അമ്മയും ഒരു ജോലിയും ചെയ്യിപ്പിക്കാതെ പൊന്നുപോലെ നോക്കിയ അനിയത്തിമാരും സ്നേഹം തുളുമ്പുന്ന മധുര പലഹാരങ്ങളുമായ് എത്തിയ അച്ഛനും '
രാത്രി വയറിൽ കൈവച്ച് അപ്പുറത്തു മിപ്പുറത്തുംകിടന്ന് കുഞ്ഞിന്റെ അനക്കം നോക്കി അതിൽ സന്തോഷിച്ച് കൊഞ്ചിക്കുന്ന അനിയത്തിമാർ, ഉറങ്ങാതെ എനിക്കായ് കാവലിരുന്ന് എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്റെ അനിയത്തിമാരെ ഒരിക്കലും മറക്കാനാവില്ലെനിക്ക് ....
എട്ടാം മാസത്തിന്റെ അവസാന സമയത്ത് ഒരു കുറ്റിച്ചൂൽ കയ്യിൽ തന്ന് മുറ്റമടിപ്പിച്ച അനിയത്തിമാരെ കണ്ട് ഇവരെന്റെ ചേച്ചിമാരാണോ എന്ന് സംശയത്തോടെ രണ്ടിനെയും നോക്കി നിന്നത് ഞാനിന്നും ഒർക്കുന്നു ..
പ്രസവവേദന എന്നേക്കാളേറെ മനസിൽ അനുഭവിച്ച് എന്നെ ചേർത്ത് പിടിച്ച് കരഞ്ഞ എന്റെ അനിയത്തിമാരെന്റെ സ്വത്താണ് .....
ലേബർ റൂമിലേക്ക് കയറാൻ നേരം ഒരു കൈ ഭർത്താവിനും ഒരു കൈ അനിയത്തിക്കുട്ടീസിനും കൊടുത്ത് ഞാൻ വിതുമ്പിയതും അതു കണ്ട് വിഷമിക്കല്ലേ ചേച്ചീ എന്ന് പറഞ്ഞ് എന്റെ കരത്തെ മാറോടടുപ്പിച്ച് അവർ തന്ന ധൈര്യവും മായാതെ മനസ്സിലുണ്ട്...
കുഞ്ഞുവാവയെ കാണാൻ ഓടി വന്ന് വാവയെ കയ്യിൽ വച്ച് നെറുകയിൽ ഒരുമ്മ കൊട്ത്ത് ചിറ്റമാർ എന്ന ആധിപത്യം സ്ഥാപിച്ച അവർ എനിക്കെന്നും അത്ഭുതമാണ് ...
പ്രസവനാളുകളിൽ എന്നെ ശുശ്രൂഷിച്ചും കുഞ്ഞിനെ നോക്കിയും അവരെ നിക്ക് കാണിച്ചു തന്നത് നന്മയുള്ള അവരുടെ മനസിനെയാണ് ...
തൊണ്ണൂറിന്റ ന്ന് തിരികെ വരാൻ നേരം കുഞ്ഞിനെയും എന്നെയും ചേർത്ത് പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് യാത്രയയക്കുമ്പോൾ ഈറനണിഞ്ഞ അവരുടെ കണ്ണുകൾ ഒരു പേമാരിയായി പെയ്തൊഴുകി
...
...
സ്വത്തല്ലേ എനിക്കവർ ... ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന എന്റെ സ്നേഹ നിറകുടങ്ങളായ അനിയത്തിമാർ .... അതു കൊണ്ടാവണം കുഞ്ഞിനിന്ന് എന്നെക്കാളേറെ ഇഷ്ടം അവരോടാ ... എനിക്കതിൽ സന്തോഷമേയുള്ളൂ'' കാരണം അവരെന്റെ മക്കളാ....
കൂടപ്പിറപ്പുകളുടെ സ്നേഹം ഞാൻ മനസിലാക്കിയ ദിവസങ്ങൾ ... രക്ത ബന്ധത്തിന്റെ കാഠിന്യം ഞാനനുഭവിച്ചറിഞ്ഞു.'' ഒരു പക്ഷേ ഞങ്ങൾ പെൺകുട്ട്യോൾ മാത്രം ആയതോണ്ടാകാം ആ അടുപ്പം ഒരു മറയുമില്ലാതെ പരസ്പരം പ്രകടിപ്പിക്കാൻ ഇന്നും കഴിയുന്നത് .....
NB : വന്ന് കയറിയ പെണ്ണിന്റെ ഇടപെടലുകൾ മൂലമോ അല്ലെങ്കിലുമോ സ്വന്തം സഹോദരങ്ങൾ തമ്മിൽ കലഹിക്കുന്നത് പാപമാണ്...' അതു കണ്ട് സന്തോഷിക്കുന്നവർ മഹാപാപികളും.
ഭർത്താവിന് പുല്ലുവില എന്ന് ചേട്ടന്മാർ ദയവായി വിചാരിക്കരുത്.. കാരണം നമുക്കറിയാം ഭർത്താവിന്റെ പ്രാധാന്യം :: കാണാതെ പോകുന്ന ചില മനസുകൾ: അത്രയേ വിചാരിച്ചുള്ളൂ..
ശരണ്യ ചാരു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക