നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

[കഥ] നിശാഗന്ധിയുടെ പ്രതികാരം.


[കഥ]
നിശാഗന്ധിയുടെ പ്രതികാരം.
മഞ്ഞ് പെയ്യുന്ന നിശീഥിനിയിൽ തുറന്നിട്ട ജാലകപ്പഴുതിലൂടെ കണ്ണ്ചിമ്മിനിന്നിരുന്നതാരകങ്ങളെ മഴ മേഘങ്ങൾവാത്സല്ല്യത്തോടെ തന്റെ ചിറകുകൾ കൊണ്ട് പൊതിഞ്ഞു.
മണ്ണെണ്ണവിളക്കിൻ നാളങ്ങൾപരിഭവത്തോടെ ചിണുങ്ങാൻ തുടങ്ങി. ഈ രാവിലെങ്കിലും നിദ്രസാധ്യമോ..?
ജാലകവാതിൽ ചാരി.
മണ്ണെണ്ണവിളക്കിൻ മേൽ അവളുടെകൈകൾ തഴുകി .
നാളങ്ങൾ ആദ്യം എതിർത്തെങ്കിലും.പതിയെ കീഴടങ്ങി.
കൂരിരുട്ട് ..
രാക്കിളികൾ എന്തോ പിറുപിറുക്കുന്നു.
അപ്പുറത്തെ മുറിയിൽ നിന്നും അച്ഛന്റെചുമ മുഴങ്ങി.
തോല് പൊട്ടിയഇടയ്ക്കയുടെ നാദംപോൽ.
കതകിൽ ആരോപതിയെ മുട്ടുന്ന പോലെ .കാതോർത്തു.
ആരോ വന്നിട്ടുണ്ട് .പതിവുകാർ ആരോ ആണ്.
"രാധേ.., കതകു തുറക്ക്.ഇത് ഞാനാ സുകു."
അടക്കിപ്പിടിച്ച സംസാരം.
ഇരുട്ടിൽ തപ്പി തടഞ്ഞ് എഴുന്നേറ്റ്.ശബ്ദം കേൾപ്പിക്കാതെ കതകിന്റെ ഒരു പാളി തുറന്നു.മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലേയ്ക്ക് അടിച്ച് കയറി.
" സുകുസാറെ ,ഇന്ന് പറ്റില്ലാട്ടോ. " ശബ്ദം താഴ്ത്തി പറഞ്ഞു.
" ഓ..ബുക്കിംങ്ങ് ഉണ്ടായിരിക്കും... "വളിച്ച ചിരിയോടെ സുകു ചോദിച്ചു.
" ഇല്ല.. ഇനി കുളിക്കണം."
തന്റെ നാണം എന്ന വികാരം മരിച്ചു പോയിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു എങ്കിലും പരമാവധി നാണം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
"നാശം ,പണ്ടാരമടങ്ങാൻ..."
ശാപവാക്കുകൾ ഉരുവിട്ട് കൊണ്ട് സുകു ഇരുളിൽ മറഞ്ഞു.
എല്ലാം പഴകിയിരിക്കുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത്...?
ഓർമ്മകളിൽ പട്ട് പാവാടയും ,ബ്ലൗസുമിട്ടഅപഴയ പതിമൂന്ന്കാരി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
കാടിറങ്ങിവന്നകാറ്റിൽ സ്വാന്തന ത്തിൻ കുളിരില്ലായിരുന്നു.ശോകത്തിൻ ഗന്ധമായിരുന്നു.
ഈ രാക്കിളിയെ തേടി ഇനിയുംവരും വേട്ടക്കാർ.
വേട്ടയും കഴിഞ്ഞു പോകുമ്പോൾ അവശേഷിക്കുന്ന നോട്ടുകളിൽ ചോരയുടെയും ,മാംസത്തിന്റെയും ഗന്ധമായിരിക്കും.
അച്ഛന്റെയും ,അമ്മയുടെയും മരുന്നുകൾക്കും ,മൂന്ന് വയറിന്റെവിശപ്പും അടങ്ങും.
രാവുകളിൽനിദ്രകൾ അന്വമായിരിക്കുന്നു.
വീണ്ടും അച്ഛന്റെ ചുമ .
അവർ ഒന്നും അറിയുന്നില്ല. അച്ഛൻ കിടപ്പിലായിട്ട് വർഷങ്ങൾ ആയ്..
അമ്മ വീട് വിട്ട് പുറത്തിറങ്ങാറുമില്ല.
രാത്രികളിൽ തന്നെ തേടിഎത്തുന്നവർ പകൽ വെട്ടത്തിൽ മുഖം കുനിച്ച് നടന്ന് മറയുന്നത് കണ്ട് ഉള്ളിൽ ചിരിക്കും.
ഇവന്റെയെക്കെ രാത്രിയിലെവൈകൃതങ്ങൾ തെളിഞ്ഞു വരും.
ചിലവൻമാർ പകലിൽ സദാചാരവാദികളായ് പരിഹാസത്തിൻ കല്ലെറിയുന്നത് കാണുമ്പോൾ കോപം വന്നിരുന്നു.
വാതിലിൽ വീണ്ടും മുട്ട് കേട്ട് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.
രമണൻ.
ഒരു നാൾ തന്റെ എല്ലാമെല്ലാം ആയവൻ.
തനിക്ക് നശിച്ച ഈ ജീവിതം സമ്മാനിച്ചവൻ. വീണ്ടും അതെ കണ്ണുകളിൽ കാമവുമായ്.
"രാധേ.. "
ആ വിളിയിൽ ഒരു നിമിഷം തരളിതയായ്..പഴയ പതിമൂന്ന് കാരിആയപോലെ.
വേഗം യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വന്നു.
"എന്ത് വേണം....??" തന്റെ ശബ്ദത്തിലെ കോപം കലർന്നപുച്ഛം തിരിച്ചറിഞ്ഞാവും..
" ഞാൻ അകത്ത് വരട്ടെ.. ഒരു കൂട്ടം പറയാനുണ്ട് "
ഒട്ടും ചേരാത്തപഴയ ശൃംങ്കാരംസ്വരം. തന്നിൽ ചലനങ്ങൾ സൃഷ്‌ട്ടിക്കില്ല എന്ന് തനിക്കല്ലെ അറിയു.
തന്റെ അവസ്ഥ തുറന്ന് പറഞ്ഞു. അമുഖത്തെ വെളിച്ചം മങ്ങുന്നത് ഇരുട്ടിലും തിരിച്ചറിഞ്ഞു.
ഇനി ഒരു നാൾ വരാം എന്നറിയിച്ച് .രമണൻ മടങ്ങി. ഉള്ളിൽ കനലെരിയുക ആയിരുന്നു.
അകലുന്ന കാലടി ശബ്ദം.
ഒരു നാൾ ഈ കാലടി ശബ്ദത്തിനായ് കാതോർത്തിരുന്നിട്ടുണ്ട്.
പ്രണയിക്കുക അല്ലായിരുന്നു. ജീവിക്കുക ആയിരുന്നു രമണന്റെ പ്രണയത്തിൽ സ്വയം അലിഞ്ഞ്.
ചേച്ചി അന്യമതത്തിൽപ്പെട്ട ഒരാളുമായ് ഒളിച്ചോടിയപ്പോയതറിഞ്ഞ് അച്ഛൻ വീണു.
അച്ഛൻ കിടപ്പിലായ് കഴിഞ്ഞപ്പോൾ അച്ഛന്റെ ശിഷ്യനായിരുന്ന ചെറുപ്പക്കാരനായ രമണൻ ആശ്വാസവാക്കുമായ് എത്തി.
വീട്ടിലെ പട്ടിണികണ്ട് കടയിൽ നിന്നും സാധനങ്ങളുമായ് വന്നു.
പിന്നീട് അത് പതിവായ്.
ശരിക്കും രമണന്റെ വരവ് ആശ്വാസം പകരുന്നതായിരുന്നു.
ഒരു നാൾ തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞു.
സാഹചര്യമാവാം എതിരൊന്നും പറഞ്ഞില്ല.
സ്നേഹം നൽകിയപ്പോൾ തന്റെ മനസ്സ് കൊടുത്തു.വിവാഹവാഗ്ദാനം നൽകിയപ്പോൾ ശരീരവും.
മനസ്സും ശരീരവും ഒന്നായ്.
ആ കൂടിച്ചേരൽപകലുകളിൽ നിന്നും രാവുകളിലേയ്ക്ക് മാറിയത് യാദൃശ്ചികമായിരുന്നു.
ഒരു നാൾ രാവിൽരമണന്റെ കൂടെ ഒരാൾ കൂടെ ഉണ്ടായിരുന്നു.
ഉമ്മറപ്പടിയിലിരുന്നു അവർ മദ്യപിക്കുന്നത് കണ്ടപ്പോൾ തിളച്ച് മറിഞ്ഞ കോപം അടക്കി.
എന്തായാലും വിവാഹശേഷം ഈ പരുപാടി സമ്മതിച്ച് കൊടുക്കില്ല.മനസ്സിൽ ഉറപ്പിച്ചു.
അന്ന് രാത്രി രമണന് പകരം കൂട്ടുകാരൻ തന്റെ കട്ടിലിനരികെ വന്നപ്പോൾ ഭയന്നു.
അലറി വിളിക്കാൻ തുടങ്ങിയതന്റെ വായിൽ തുണി തിരുകി.
ആയാളുടെ ആവിശ്യം കഴിഞ്ഞ് പോകുമ്പോൾ. കുറച്ച് നോട്ടുകൾ തനിക്ക് നേരെ നീട്ടി.
കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയതന്നെ നോക്കി ചിരിച്ച് കൊണ്ട് രമണൻ ചോദിച്ചു..
" അവൻ കാശു തന്നല്ലോ അല്ലെ.. ?? കോളടിച്ചല്ലോ.. !!!!"
എല്ലാം മനസ്സിലായ് വന്നപ്പോഴെയ്ക്കും വൈകിപ്പോയിരുന്നു.
പുറത്ത് പറഞ്ഞാൽ അച്ഛനെയും ,അമ്മയെയും ചേർത്ത് വീടും കത്തിച്ചുകളയുംഎന്നുള്ള ഭീഷണി.
എല്ലാം സഹിക്കുകയല്ലാതെ വെറൊന്നും തന്റെ മുന്നിൽ ഇല്ലായിരുന്നു. രമണന്റെ കൂട്ടുകാർകൂടി വന്നു.
താൻ വഴിപിഴച്ചവൾ ആയിരിക്കുന്നു.
രമണനോടുള്ളവാശി തീർക്കാൻ പല ആണുങ്ങളെയും വശീകരിച്ച് വരുത്തി. പതിയെ നാട്ടിൽ അറിയപ്പെടുന്നവളായ് മാറി..
--------------
രമണൻ വാക്കുപാലിച്ചു.. പറഞ്ഞ പോലെ തന്നെ ഒരുരാവിൽ തന്നെത്തേടീ വന്നു.
അന്ന് പൂർണ്ണചന്ദ്രൻ നറുനിലാവ് വിതറി പുഞ്ചിരിച്ച് നിന്നിരുന്നു. ഒരിക്കൽ കൂടി പഴയരാധയായ്.
തന്റെ കയ്യാൽ പകർന്നേകീയ മദ്യവുംനുകർന്ന്
നിലാവിൽ രാസകേളികൾ ആറാടീ
തളർന്ന് രമണൻ തന്നോട് ചേർന്ന് മയങ്ങി.
ഒച്ചപ്പാടും ബഹളവും കേട്ട് ഞെട്ടിഉണർന്നപ്പോൾ ചുറ്റിനും എത്തി നോക്കുന്നമുഖങ്ങൾ കണ്ട് പകച്ചു.പുലർന്നിരിക്കുന്നു.
രമണൻ നൂൽബന്ധമില്ലാതെ വസ്ത്രങ്ങൾക്കായ് ചുറ്റിനും പരതുന്നു.
അന്ന് അവിടെ കൂടീയ ജനം പിരിഞ്ഞത് സന്തോഷത്തോടെ ആയിരുന്നു.
അവിടെ വച്ച് ഞങ്ങളുടെ വിവാഹംനടത്തിയതിന്റെ ചാരിതാർത്ഥ്യം എല്ലാ സദാചാര മുഖങ്ങളിലും കണ്ടു.
രമണൻ തന്റെ കഴുത്തിൽ താലിചാർത്തുമ്പോൾ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന സുകുസാറിന്റെ മുഖത്ത് തങ്ങി.
പറഞ്ഞ് ഉറപ്പിച്ചപോലെ തന്നെഎല്ലാം ഭംഗിയായ് ചെയ്തതിന്റെ അഭിമാനം അ കണ്ണുകളിൽ തെളിഞ്ഞ് നിന്നു.
ഇതായിരുന്നു രമണന് ഞാൻ വിധിച്ച ശിക്ഷ.
അഭിസാരികയുടെ ഭർത്താവിന്റെ വേഷം.
* * * * *
ശുഭം.
✍. Nizar vh .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot