Slider

ആ നിമിഷം:;

0

ആ നിമിഷം:;
തിരക്കേറിയ ജംഗ്ഷൻ , മുന്നിൽ ചുവന്ന ലൈറ്റ്
 കാറിനകത്ത് അടച്ചിട്ട ഗ്ലാസിനുള്ളിൽ ഇരിക്കകയാണ്‌
ഇടത് നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു പോയതുപോലെ തോന്നി.
വണ്ടി ട്രാഫിക് സിഗ്നലിലായിരുന്നു.
പെട്ടെന്ന് പച്ച ലൈറ്റ് തെളിഞ്ഞു. മനസ്സ് വണ്ടിയെടുക്കാൻ പറഞ്ഞു.
ശരീരം അത് അനുസരിക്കാത്ത പോലെ , വലതു കൈയോട് സ്റ്റിയറിംഗ് വീലിൽ
പിടിക്കാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല. ഇടതു കൈ ഗിയർ ലിവറിൽ ഇരിപ്പുണ്ട് പക്ഷെ ഫസ്റ്റ് ഗിയർവീഴുന്നില്ല.
പുറകിലുള്ളവർ അക്ഷമരായി ഹോണടിക്കുന്നുണ്ട് ,
ഇത്ര നേരം അതിവേഗം ചലിക്കുകയായിരുന്ന നഗരം ഇപ്പോ
ഒരു നിശ്ചലമായതുപോലെ തോന്നി'.
മനസ്സിനുള്ളിലേയ്ക്ക് എന്തൊക്കെയോ ഓടിക്കയറുന്ന പോലെ
ചെറുപ്പത്തി:ൽ അമ്മയുടെ കൈ പിടിച്ച് അമ്പലക്കുളത്തിലേയ്ക്കും വയലേലയിലേയ്ക്കും
ഓടിയതിന്റെ ചിത്രം ആദ്യം മുന്നിലെത്തി.
പിന്നെ ഒരു ചലച്ചി'ത്രം പോലെ തന്റെ ജീവിതത്തിലെ പല നിമിഷങ്ങൾ അയാൾ കണ്ടു. ഗ്രാമത്തിലെ നിഷ്കളങ്ക ജീവിതത്തിൽ നിന്ന് പട്ടണത്തിന്റെ കൃത്രിമ ജീവിത ചര്യകളിലേയ്ക്കുളള തന്റെ മാറ്റം'
ശ്രമിച്ചിരുന്നെങ്കിൽ നന്നാക്കാമായിരുന്ന പല സാഹചര്യങ്ങളും താൻ നിസ്സാരമായ വാശിയുടെ
പേരിൽ നശിപ്പിച്ചിരുന്നതായി അയാൾ ഇപ്പോൾ മനസ്സിലാക്കി
തന്നോടൊപ്പം 'തന്റെ സ്വന്തം വീട്ടിൽ കഴിയുവാൻ അവസരം ലഭിക്കുമായിരുന്ന ഭാര്യയുടേയും മക്കളുടേയും ദയനീയ മുഖം അയാളിൽ രണ്ടാമത്തെ തീവ്രമായ വേദനയുണ്ടാക്കി. മാറുന്ന ലോകത്തിനൊപ്പം
ചലിക്കാതെ പാരമ്പര്യത്തിന്റെ കുട പിടിച്ച് തന്റെ ഇഷ്ടത്തിനൊപ്പം ഫാഷനബിളാകാതെ ഒരു വീട്ടമ്മയായി മക്കളെ സ്നേഹിച്ച് മാത്രം കഴിയാനാഗ്രഹിച്ച സാധുവായ തന്റെ ഭാര്യ .അവളെയാണ് മുഖപുസ്തകത്തിലെ ചതിക്കുഴിയിൽ പരിചയപ്പെട്ട ഫേക്ക് ഐ ഡി യിലൂടെ താൻ നഷ്ടപ്പെടുത്തിയത് എന്നത് അയാളിൽ കണ്ണീർ ചാലൊഴുക്കി '. മനസ്സിലെ ചിത്രങ്ങൾക്ക് ഒരു ഇപ്പോൾ ഒരു അവസാനമായിരിക്കുന്നു.
ഒടുക്കം തന്റെ ഇൻഷുറൻസ് തുകയ്ക്കായി അടിവയ്ക്കുന്ന ബന്ധുജനങ്ങളേയും ഒരു മിന്നായം പോലെ അയാൾ കണ്ടു കൊണ്ട് ഡോർ തുറന്ന ട്രാഫിക് പോലീസുകാരന്റെ കൈകളിലേക്ക് അയാൾ വീഴുമ്പോൾ
ആ ഒരു നിമിഷത്തിന് അയാളുടെ ആയുസ്സിന്റെ വലുപ്പം ഉണ്ടായിരുന്നു.

By
Gopal A
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo