Slider

പാക്കിസ്ഥാനിലേക്കു ഒരു ബസ്

1

പാക്കിസ്ഥാനിലേക്കു ഒരു ബസ്
--------------------------------------------------
വിമാനത്താവളത്തിൽ നിന്നും ..പുറത്തിറങ്ങിയതും അബ്‌ദു ഒന്ന് മുകളിലോട്ടു നോക്കി ..വെള്ളത്തിന്റെ അടിയിൽ നിന്നും പുറത്തു വന്നപോലെ ..ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു ..പതിമൂന്ന് വർഷത്തെ പ്രവാസ ജീവിതം അതും ..ഏഴുവർഷത്തെ ജീവിതത്തോടപ്പം ചേർത്ത് ആറു വർഷത്തെ ജയിൽ ജീവിതവും ..പലപ്പോഴും അബ്‌ദുവിന് തോന്നിയിട്ടുണ്ട് ഇനി ഒരു മടങ്ങി വരവുണ്ടാവില്ല എന്ന്പക്ഷെ അവസാനം പ്രാർത്ഥന ..ദൈവം കേട്ടു.
കൂട്ടികൊണ്ടു പോകാൻ ആരും വന്നിട്ടില്ല ..അല്ലെങ്കിലും ആർക്കും അറിയില്ലല്ലോ ഇന്ന് വരുമെന്ന് ,.അവസാനമായി .നാട്ടിലേക്ക് .വന്നത് പതിനൊന്നു വർഷം മുൻപാണ് ..അതും മോളുടെ ജനനത്തിന് ..ഇപ്പൊ അവൾക്കു പതിനൊന്നു വയസ്സായി കാണും ..ബാപ്പയെ കാണാത്ത പതിനൊന്നു വർഷങ്ങൾ ,.ഓർമ്മകൾ കണ്ണുനീരായി കവിളിലൂടെ ..ഒലിച്ചിറങ്ങാൻ തുടങ്ങി ..
എയർപോർട്ടിൽ നിന്നും അബ്‌ദു വീട്ടിലേക്കു ബസ് കയറി .കയ്യിൽ ലഗേജ് എന്നു പറയാൻ ഉള്ളത് മുഷിഞ്ഞ കുറെ തുണികൾ മാത്രം ..അതുകൊണ്ടു തന്നെ കാർ വിളിക്കാൻ തോന്നിയില്ല ..
വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ അബ്‌ദു ഒന്ന് നിന്നു ..പുറത്തു ആരെയും കാണുന്നില്ല,.ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവരുന്നില്ല ..
അപ്പോൾ ഒരു പെൺകുട്ടി പുറത്തേക്കു വന്നു ..അബ്‌ദു അവളെ അടിമുടി ഒന്ന് നോക്കി ..നെഞ്ചിൽ എന്തോ ഒരു പിടയൽ ..എന്റെ മോള് ആകുമോ .
"ആയിഷ കുട്ടിയാണോ .." അബ്‌ദു വിറയലോടെ ചോദിച്ചു ..ആയിഷ എന്നു പേര് അവൾ ജനിച്ചപ്പോൾ ഭാര്യയുടെ അടുത്ത് വെച്ച് വിളിച്ചതാണ് ..അത് തന്നെയാകുമോ മോൾക്ക് പേര് ഇട്ടിട്ടുണ്ടാകുക ..
" ..ആയിഷ കുട്ടിയല്ല .ആയിഷ അബ്‌ദുള്ള .." അവൾ അഭിമാനത്തോടെ പറഞ്ഞു
അബ്‌ദു ..കയ്യിലെ ബാഗ് നിലത്തേക്കിട്ടു ..കൈ വായോടു ചേർത്ത് മുട്ടുകുത്തി നിലത്തിരുന്നു ..അടക്കി വെച്ച സങ്കടം മുഴുവൻ കരച്ചിലായി മാറുകയായിരുന്നു
അത് കണ്ടതും അവൾ "ഉമ്മച്ചി ."..എന്നു വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി.
അകത്തുനിന്നും ..ആരൊക്കയോ പുറത്തേക്കു ഓടി വന്നു ..അബ്‌ദുവിനെ ആദ്യം കണ്ടത് ..ഭാര്യ ആമിനയാണ് അബ്‌ദുവിനെ കണ്ടതും ..അവൾ നെഞ്ചിൽ കൈ വെച്ച് നിലവിളിച്ചുകൊണ്ട് കൊണ്ട് ..മുറ്റത്തേക്ക് ഓടിയിറങ്ങി.
അബ്‌ദു എഴുനേറ്റു നിന്ന് അവളെ ചേർത്ത് പിടിച്ചു ..രണ്ടു പേർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല ..അവൾ അബ്‌ദുവിന്റെ നെഞ്ചിൽ തല ചേർത്തുകൊണ്ട് തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടേ ഇരുന്നു ..
പിന്നാലെ വന്ന അബ്‌ദുവിന്റെ ഉമ്മക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല ..അബ്‌ദു മെല്ലെ അവളെ ചേർത്ത് പിടിച്ചുകൊണ്ടു അകത്തേക്ക് കയറി ..
അപ്പോഴാണ് ഉമ്മക്ക് അബ്‌ദുവിനെ മനസ്സിലായത് .ഉമ്മയെ നെഞ്ചിലേക്ക് അവൻ ചേർത്ത് പിടിച്ചു ..അവിടെ വാക്കുകൾക്ക് ആവശ്യം ഇല്ലായിരുന്നു ..അവിടെ സംസാരിച്ചത് ഹൃദയങ്ങൾ ആണ് ..
അബ്‌ദു ..അകത്തേക്കു നോക്കി ..വാതിലിന്റെ അരികിൽ ഉണ്ട് ആയിഷ കുട്ടി നല്കുന്നു ..അവൻ മെല്ലെ അവളെ അരികിലേക്ക് വിളിച്ചു ..അവൾ നാണത്തോടെ അവന്റെ അരികിലേക്ക് വന്നു ..അബ്‌ദു മുട്ടുകുത്തിയിരുന്നു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ചോദിച്ചു ..
"ആയിഷ കുട്ടിക്ക് മനസ്സിലായോ ആരാണെന്ന് .."അവൾ മെല്ലെ തലയാട്ടി ..
"ആരാണ് "
"ബാപ്പ "
അബ്‌ദു അത് കേട്ടതും ..അവളെ ചേർത്ത് പിടിച്ചു ..ഉറക്കെ കരഞ്ഞു ..പതിനൊന്നു വർഷത്തെ സങ്കടം മുഴുവൻ കരഞ്ഞു തീർക്കാനെന്നപോണം ..
അന്ന് അവിടെ പെരുന്നാൾ ആയിരുന്നു ...കളിയും ചിരിയും കുറെ വർഷങ്ങൾക്കു ശേഷം ആ വീടിനെ ഒരു സ്വർഗ്ഗമാക്കി ..
വൈകുന്നേരം ആയപ്പോൾ ..അബ്‌ദു മെല്ലെ പുറത്തിങ്ങി ..തന്റെ കുട്ടുകാരെ കാണുക അതായിരുന്നു ലക്‌ഷ്യം .പതിനൊന്നു വർഷം കൊണ്ട് നാടാകെ മാറിയിരിക്കുന്നു ..പുതിയ വീടുകൾ അറിയാത്ത ആളുകൾ ..ഒരു പാട് മാറ്റങ്ങൾ ..
നാരായണേട്ടന്റെ ചായകട അതായിരുന്നു ..പണ്ട് എല്ലാവരും ഒത്തുചേരുന്ന സ്ഥലം അവിടെ ഇരുന്നു ലോകകാര്യങ്ങൾ പറഞ്ഞും പരസ്പരം കളിയാക്കിയും ..വൈകുന്നേരങ്ങൾ ..എന്നും മോനോഹരങ്ങൾ ആയിരുന്നു ..അവിടേക്കു ചെന്നപ്പോൾ കടക്കു വലിയ മാറ്റങ്ങൾ ഒന്നും കണ്ടില്ല ..അബ്‌ദു ..മെല്ലെ കടയിലേക്ക് കയറി ..കണ്ടവർ വാ പൊളിച്ചുകൊണ്ടു അബ്‌ദുവിന്റെ അടുത്തേക്ക് ഓടിയെത്തി ...എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടു അബ്‌ദു ബെഞ്ചിലേക്ക് അമർന്നിരുന്നു ..
"അല്ല ..ബാക്കിയുള്ളവർ എവിടെ ..റഷീദും ..അബ്ബാസും എല്ലാം "
മനോജാണ് മറുപടി പറഞ്ഞത് "അവർ ഇപ്പൊ ഇവിടേയ്ക്ക് വരാറില്ല ..പള്ളിയുടെ മുന്നിലെ നാസർക്കായുടെ കട ഇല്ലേ അതിന്റെ മുന്നിൽ ഉണ്ടാവും .."
"അതെന്താ ..ഇങ്ങോട്ടു വരാത്തെ "
എല്ലാവരും തല കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല ...അവരുടെ തല കുനിക്കലിന് പുറകിൽ എന്തോ ഉള്ളതായി അബ്‌ദുവിന് തോന്നി...പക്ഷെ ഒന്നും ചോദിച്ചില്ല "
അല്പം കഴിഞ്ഞശേഷം ..അബ്‌ദു മെല്ലെ അവിടെ നിന്നും ഇറങ്ങി ..നാടാകെ മാറിയിരിക്കുന്നു .പഴയപോലെ സ്നേഹബന്ധ്ങ്ങൾ ..ഒന്നും കാണാൻ കഴിയുന്നില്ല .
വഴിയിൽ വെച്ചാണ് പഴയ തോമസ് മാഷിനെ കണ്ടെത് ..പേരിൽ മാഷ് ഉണ്ടെങ്കിലും എവിടെയും പഠിപ്പിക്കുക ഒന്നും ചെയ്തിട്ടില്ല ..വിശേങ്ങൾ എല്ലാം പങ്കുവെച്ചു .മടങ്ങുമ്പോഴാണ് മാഷ് പറയുന്നത് ..
"നിനക്ക് വീട്ടിൽ പണി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ബംഗാളികളെ തരാം ട്ടോ എന്റെ കൂടെ കുറച്ചു പേരുണ്ട് ..ഇവിടെത്തെ മലയാളികളുടെ പകുതി പണം കൊടുത്താൽ മതി ..അടിമകളെ പോലെ പണി ചെയ്തോളും "
അബ്‌ദു ..മാഷിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .."ഇ ഗൾഫ് മലയാളികൾ എല്ലാം ഗൾഫിലെ ബംഗാളികളാ മാഷെ "
മാഷിന് പറഞ്ഞത് മനസ്സിലായില്ല എന്നു അബ്‌ദുവിന് തോന്നി ...കൂടുതൽ വിശദികരിക്കാൻ നിൽക്കാതെ അബ്ദു മെല്ലെ നടന്നു ..
വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മയാണ് പറഞ്ഞത് ..അതിർത്തി പ്രശ്നത്തെ പറ്റി ..ചോദിക്കാൻ ആളില്ലാത്തത് കൊണ്ടാവും അയൽപക്കത്തുകാരൻ ..സ്ഥലത്തിന്റെ നല്ലൊരു ഭാഗം കയ്യേറിയിരിക്കുന്നു ..അബ്ദു കുറച്ചു സമയം ആലോചിച്ചു ..പിന്നെ അയൽവാസിയുടെ വീട്ടിലേക്കു നടന്നു ..
അവിടെ ചെന്നപ്പോൾ ...അവർക്കു പരിചയം ഭാവം പോലുമില്ല ..തമ്മിൽ സ്നേഹം പങ്കുവെച്ചു കഴിഞ്ഞവർ ശത്രുക്കളായി മാറിയിരിക്കുന്നു ..
"കൃഷ്ണേട്ടൻ ഇല്ലേ ..." അബ്‌ദു ചിരിച്ചുകൊണ്ട് ചോദിച്ചു ..
"ഇല്ല .." വെട്ടി മുറിച്ചപോലെ മറുപടി കിട്ടി ..
"വന്നാൽ ഞാൻ വന്നിരുന്നു എന്നു പറയണം ..എന്റെ സ്ഥലം കുറച്ചു നിങ്ങൾ കയറ്റി കെട്ടിയിട്ടുണ്ട് ..അതിനെ പറ്റി സംസാരിക്കാൻ ആണ് "
"ശരി .." അവർ കതകു ശക്തമായി അടച്ചുകൊണ്ടു അകത്തേക്ക് കയറിപ്പോയി ..അബ്ദു കുറച്ചു നിമിഷം അവിടെ നിന്നു ..നെഞ്ചിൽ എന്തോ ഒരു സങ്കടം പോലെ ..
അബ്‌ദു വീട്ടിലേക്കു നടന്നു ...ജയിലിൽ കിടക്കുബോൾ പലപ്പോഴും സ്വന്തം നാടിനെ ഓർത്തു കരഞ്ഞിട്ടുണ്ട് .അഭിമാനിച്ചിട്ടുണ്ട് ..ഇപ്പൊ സ്വന്തം നാട്ടിൽ ആരും അല്ലാതായി പോകുന്നു ..
വീട്ടിൽ എത്തിയപ്പോൾ ആയിഷക്കുട്ടിക്ക് ഒരേ നിർബന്ധം ഓണം ആഘോഷിക്കണം ..എന്നാൽ അങ്ങനെ ആവട്ടേയെന്നു വിചാരിച്ചു അങ്ങാടിയിലേക്ക് ഇറങ്ങി .പച്ചക്കറിയും പൂവും വാങ്ങി തിരിച്ചു വരുമ്പോഴാണ് കുഞ്ഞിക്കുട്ടി മുസ്ല്യാർ മുന്നിൽ ..സലാം പറഞ്ഞ ശേഷം അബ്‌ദുവിന്റെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു
" നീ വന്നു എന്നു .സലാം പറഞ്ഞു .. "
സുഖമല്ലേ .."
അബ്‌ദു ഒന്ന് ചിരിച്ചു ..പിന്നെ തലയാട്ടി.
അബ്‌ദുവിന്റെ കയ്യിലെ കവറിൽ നോക്കി മുസ്ല്യാർ ചോദിച്ചു ..
"അല്ല ഓണത്തിന് പൂവിടാനോ .." എന്താ അബ്‌ദു നീ കുട്ടികളെ ഇതൊക്കെയാണോ പഠിപ്പിക്കുന്നെ "
അബ്‌ദു അത്ഭുതത്തോടെ കുഞ്ഞിക്കുട്ടി മുസ്ല്യാരുടെ മുഖത്തേക്ക് നോക്കി ..
"ഇതൊക്കെ നമുക്ക് ഹറാമാണ്,.." മുസ്ല്യാർ കൈ രണ്ടും പുറകിൽ കെട്ടിക്കൊണ്ടു പറഞ്ഞു
അതെന്താ നിങ്ങള് ഇങ്ങനെ പറയുന്നേ ..നമ്മൾ ഒക്കെ ഇതൊക്കെ പണ്ട് ചെയ്തില്ലായിരുന്നോ ..
"അബ്‌ദു നിനക്ക് ഇതൊന്നും അറിയാഞ്ഞിട്ടാണ് ...ഓണം ആഘോഷിക്കുന്നത് നമ്മുടെ മതാചാര പ്രകാരം തെറ്റാണ് .."
"അതെന്താ ..ഓണം ഒരു മതത്തിന്റെ ഉത്സവമാണോ .."
"അതെ ..നിനക്കെന്താ സംശയം .."
"എന്നിട്ടു .പണ്ട് .ഞാനും ഇങ്ങടെ മോൻ ഷുക്കൂറും നിങ്ങടെ മുറ്റത്ത് പൂവിട്ടില്ലായിരുന്നോ,അന്നൊന്നും ആരും എതിര് പറഞ്ഞിട്ടില്ലല്ലോ ..പിന്നെ ഞാനും ഷുക്കൂറും ..ഇവിടെത്തെ അമ്പലത്തിൽ ഉത്സവത്തിന് കമ്മിറ്റി മെമ്പർ അല്ലായിരുന്നോ കുറെ വർഷം ..അന്നും ഇതിനൊന്നും ആരും എതിര് പറഞ്ഞിട്ടില്ല .."
"ഇവിടെ വന്നപ്പോൾ കാണുകയാണ് ..പലതും ..ഒരുമിച്ചു ഒരു സ്ഥലത്തു സൊറ പറഞ്ഞിരുന്നവർ രണ്ടു ഭാഗത്തായി ...ഓണത്തിന് പൂവിടാൻ പാടില്ല ..ഓണത്തിന് ഭക്ഷണം കഴിക്കാൻ പാടില്ല ..നിങ്ങൾക്ക് എല്ലാം എന്താണ് പറ്റിയത് .."
"അബ്‌ദു ...പഴയപോലെ അല്ല കാര്യങ്ങൾ ..നിനക്ക് ഒന്നും അറിയാഞ്ഞിട്ടാണ് ..നമുക്ക് നമ്മുടെ ആളുകളുടെ താല്പര്യം നോക്കണ്ടേ ..മത കാര്യങ്ങൾ സംരക്ഷിക്കേണ്ട ..നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അവരെല്ലാം നമ്മളെ പാക്കിസ്ഥാനിലേക്കു കയറ്റി വിടും "
"പാക്കിസ്ഥാൻ ആണോ ..നമ്മടെ തറവാട് ..ഇതല്ലേ ..ഇവിടു എങ്ങോട്ടു പോവാൻ ..ഇങ്ങള് വെറുതെ കെടന്നു ആധി കേറ്റണ്ട ..ഇങ്ങള് വീട്ടിലേക്കു വന്നാൽ ഓണ സദ്യ ഉണ്ണാം പായസവും കുടിക്കാം .."
അബ്‌ദു ..മോളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു ..
വീട്ടിൽ ചെന്ന് ..സദ്യ കഴിക്കാൻ തുങ്ങിയപ്പോഴാണ് ..നാലഞ്ചു പേര് അങ്ങോട്ട് കയറി വന്നത് ..
കാര്യം തിരക്കിയപ്പോൾ ..സ്പെഷ്യൽ ടിം ...അബ്‌ദുവിന് ഗൾഫിൽ ഐ സും ആയി ബന്ധമുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു ..പോലും ..അന്വഷിക്കാൻ വന്നതാണ് ..ഉടനെ അവരുടെ ഓഫീസിൽ എത്തണം ..
വീട്ടിൽ നിന്ന് അവരുടെ കൂടെ ഇറങ്ങിയപ്പോൾ ...കൃഷ്ണേട്ടനും മുസ്ല്യാരും ഉണ്ട് റോഡിന്റെ രണ്ടു ഭാഗത്തായി നിൽക്കുന്നു ..പക്ഷെ അവരുടെ മുഖത്തെ പുഞ്ചിരി ...ഒരേ പോലെയായിരുന്നുവോ .

സ്നേഹപൂർവം Sanju Calicut
1
( Hide )
  1. മാറികൊണ്ടിരിയ്ക്കുന്ന മനുഷ്യമനസ്സുകളെ
    ഒരുവിധം നന്നായി അവതരിപ്പിയ്ക്കാൻ സാധിച്ചിട്ടുണ്ട്.
    അത്യാ‍വശ്യമായി ചെയ്യേണ്ടത് അക്ഷരപ്പിശകുകൾ തിരുത്തുകയെന്നതാണ്.
    അതുണ്ടായില്ലെങ്കിൽ, എഴുത്തിന്റെ മനോഹാരിത നഷ്ടപ്പെടാനിടയാവും.
    (എന്നും മോനോഹരങ്ങൾ ആയിരുന്നു ..) ശ്രദ്ധിയ്ക്കുമല്ല്ല്ലോ?
    നന്മകളോടെ,
    സജി വട്ടംപറമ്പിൽ.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo