കല്യാണം കഴിഞ്ഞ് നാല് വർഷമായിട്ടും വിശേഷമൊന്നുമാകാത്തതിന് ബന്ധുക്കളുടെയും നാട്ടുക്കാരുടെയും ഇടയിൽ മുറുമുറുപ്പ് തുടങ്ങി...
ചിലതൊക്കെ കേട്ടില്ലെന്ന് നടിച്ചു.... നേരിട്ട് വന്ന് ചോദിച്ചവരോട് ഇല്ലെന്ന് പറഞ്ഞ് മുഖം തിരിക്കുമ്പോൾ അവരുടെ മുഖത്തെ ഒരു പരിഹാസഭാവം ഏറെ വേദനിപ്പിച്ചിരുന്നു...
അഭിയേട്ടന്റെ നിർദ്ദേശപ്രകാരമായിരുന്നു ഒരു വർഷത്തേക്ക് കുട്ടികളെ കുറിച്ച് ചിന്തിക്കണ്ട എന്നു വച്ചത്.... അടിച്ചു പൊളി ഒക്കെ കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നായിരുന്നു ഏട്ടന്റെ വാദം.. ഞാനത് അംഗീകരിക്കുകയും ചെയ്തു:... അന്ന് ഞങ്ങൾ അത് ആഗ്രഹിക്കാത്തതു കൊണ്ടാകാം ഇന്ന് ഞങ്ങളുടെ ആഗ്രഹത്തിൽ നിന്നും ദൈവം മുഖം തിരിക്കുന്നത് ....
കല്യാണം കഴിഞ്ഞ് ഇടക്ക് വീട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞത് ഇപ്പൊ എപ്പോഴും തന്നെ ഓർക്കാറുണ്ട്
"മോളേ കുഞ്ഞിന് വൈകിക്കണ്ട... ഒരു പാട് നാള് അടിച്ചു പൊളിച്ച് നടന്നിട്ട് ഒക്കെ മതി എന്ന് തോന്നും.''പക്ഷേ നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം കനിഞ്ഞെന്നു വരില്ല... അതു കൊണ്ട് കാലാവധി ഒന്നും വയ്ക്കണ്ട...: " അപ്പോഴൊക്കെ അമ്മയോട് അഹങ്കാരത്തോടെ പറഞ്ഞിരുന്നു " ഒന്ന് പോ അമ്മേ...ഞാൻ സ്നേഹിച്ച അഭിഷേക് എന്ന എന്റെ അഭിയേട്ടനെ ദൈവം എനിക്ക് തന്നില്ലേ.... അപ്പൊ ഞങ്ങൾക്കൊരു കുഞ്ഞിനെയും ദൈവം തരും.'' അത് ഞങ്ങൾ ആഗഹിക്കുന്ന സമയത്ത് '' അമ്മ പയ്യെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യും'' ' ആ പുഞ്ചിരിയുടെ അർത്ഥം ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട്.....
ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് ആ കുഞ്ഞിന്റെ ചലനങ്ങളറിഞ്ഞ് ആസ്വദിക്കാനും ഞാൻ കഴിക്കുന്ന ആഹാരം പൊക്കിൾകൊടിയിലൂടെ ഏറ്റുവാങ്ങി വളരുന്നത് ഡോക്ടറിൽ നിന്ന് അറിഞ്ഞ് സന്താഷിക്കാനും എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ പൊന്നോമന യോട് പറയുമ്പോൾ കുഞ്ഞികൈനീട്ടി പ്രതികരണം അറിയിക്കുന്നത് അനുഭവിച്ചറിയാനും എന്റെ മനസ്സ് കൊതിച്ചു തുടങ്ങി എന്നെനിക്ക് മനസ്സിലായി...
അഭിയേട്ടന്റെ തകരാറാണെന്ന് ഡോക്ടർ പറഞ്ഞതിനാലാവാം അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടില്ല ... എന്നാലും ബന്ധുക്കളിൽ ചിലർ സത്യമെന്തെന്നറിഞ്ഞിട്ടും ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട് ...
കുഞ്ഞുങ്ങളെ കാണുമ്പോൾ അറിയാതെന്റെ ഹൃദയം വിങ്ങി വേദനിക്കാറുണ്ട്. ..., ഏട്ടൻ അതറിഞ്ഞെന്നെ ആശ്വസിപ്പിക്കുമ്പോഴും ആ മനസ്സിൽ ഒരു കടലിരമ്പുന്നത് എനിക്ക് കേൾക്കാം.
അമ്മ പറഞ്ഞു തന്ന വഴിപാടുകളൊക്കെ തന്നെയും ചെയ്തു...മരുന്നും മന്ത്രവുമായി ആശുപത്രി വരാന്തയിലിരിക്കുമ്പോഴും എവിടെ നിന്നൊക്കെയോ ഒരു കുഞ്ഞിന്റെ ചിരി എന്റെ കാതുകളിലെത്താറുണ്ട്...
അന്ന് അഭിയേട്ടന് ചെക്കപ്പ് ഉള്ള ദിവസമായിരുന്നു ...
രാവിലെ അമ്പലത്തിൽ പോയി കരഞ്ഞ് പ്രാർത്ഥിച്ചു..... വിശ്വാസമുണ്ടെനിക്ക് ... എല്ലാം ശരിയാകുമെന്ന വിശ്വാസം ... ചെക് അപ്പ് കഴിഞ്ഞ്
ഡോക്ടറെ കാണാൻ റൂമിലേക്ക് കയറുമ്പോൾ ഏട്ടന്റെ മുഖത്തെ ഒരു ആകാംക്ഷ ഞാൻ കണ്ടു......
രണ്ട് പേരും ഡോക്ടറിന്റെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കി...
അന്ന് ഡോക്ടറിന്റെ മുഖം എന്നത്തെക്കാളും വിടർന്നിരുന്നു...
" അഭിഷേകിന്റെ പ്രശ്നങ്ങളൊക്കെയും മാറിയിട്ടുണ്ട് ... ഇനി ഒരു കുഞ്ഞുണ്ടാവുന്നതിൽ നിങ്ങൾക്ക് രണ്ടു പേർക്കും ഒരു തടസ്സവുമില്ല.
കാതുകൾക്ക് വിശ്വസിക്കാനായില്ല..........
ഇന്ന് ഞാനെന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് ആലോചിക്കാറുണ്ട്... അനുഭവിക്കേണ്ടി വന്ന കുറ്റപ്പെടുത്തലും സങ്കടങ്ങളും..
എന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് ആദ്യം കൊടുത്ത ഉപദേശം.... " കുഞ്ഞി.. നീ ഒരു കുഞ്ഞുണ്ടായിട്ട് ആ കുഞ്ഞിനോടൊപ്പം അടിച്ചു പൊളിച്ചാ മതീ ട്ടോ.. നമ്മൾ കൂടി കാരണമായി നമുക്കൊരു ദോഷവും വന്നു കൂടാ... ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ ''ഒരിക്കലും ഒരു കുറ്റബോധം നമ്മെ അലട്ടരുത് എന്നതായിരുന്നു.'' '..
എന്റെ വിഷമം അവൾ അറിഞ്ഞിട്ടുള്ളതിനാൽ അവൾ എല്ലാം സമ്മതിച്ചു....
ചിലതൊക്കെ കേട്ടില്ലെന്ന് നടിച്ചു.... നേരിട്ട് വന്ന് ചോദിച്ചവരോട് ഇല്ലെന്ന് പറഞ്ഞ് മുഖം തിരിക്കുമ്പോൾ അവരുടെ മുഖത്തെ ഒരു പരിഹാസഭാവം ഏറെ വേദനിപ്പിച്ചിരുന്നു...
അഭിയേട്ടന്റെ നിർദ്ദേശപ്രകാരമായിരുന്നു ഒരു വർഷത്തേക്ക് കുട്ടികളെ കുറിച്ച് ചിന്തിക്കണ്ട എന്നു വച്ചത്.... അടിച്ചു പൊളി ഒക്കെ കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നായിരുന്നു ഏട്ടന്റെ വാദം.. ഞാനത് അംഗീകരിക്കുകയും ചെയ്തു:... അന്ന് ഞങ്ങൾ അത് ആഗ്രഹിക്കാത്തതു കൊണ്ടാകാം ഇന്ന് ഞങ്ങളുടെ ആഗ്രഹത്തിൽ നിന്നും ദൈവം മുഖം തിരിക്കുന്നത് ....
കല്യാണം കഴിഞ്ഞ് ഇടക്ക് വീട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞത് ഇപ്പൊ എപ്പോഴും തന്നെ ഓർക്കാറുണ്ട്
"മോളേ കുഞ്ഞിന് വൈകിക്കണ്ട... ഒരു പാട് നാള് അടിച്ചു പൊളിച്ച് നടന്നിട്ട് ഒക്കെ മതി എന്ന് തോന്നും.''പക്ഷേ നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം കനിഞ്ഞെന്നു വരില്ല... അതു കൊണ്ട് കാലാവധി ഒന്നും വയ്ക്കണ്ട...: " അപ്പോഴൊക്കെ അമ്മയോട് അഹങ്കാരത്തോടെ പറഞ്ഞിരുന്നു " ഒന്ന് പോ അമ്മേ...ഞാൻ സ്നേഹിച്ച അഭിഷേക് എന്ന എന്റെ അഭിയേട്ടനെ ദൈവം എനിക്ക് തന്നില്ലേ.... അപ്പൊ ഞങ്ങൾക്കൊരു കുഞ്ഞിനെയും ദൈവം തരും.'' അത് ഞങ്ങൾ ആഗഹിക്കുന്ന സമയത്ത് '' അമ്മ പയ്യെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യും'' ' ആ പുഞ്ചിരിയുടെ അർത്ഥം ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട്.....
ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് ആ കുഞ്ഞിന്റെ ചലനങ്ങളറിഞ്ഞ് ആസ്വദിക്കാനും ഞാൻ കഴിക്കുന്ന ആഹാരം പൊക്കിൾകൊടിയിലൂടെ ഏറ്റുവാങ്ങി വളരുന്നത് ഡോക്ടറിൽ നിന്ന് അറിഞ്ഞ് സന്താഷിക്കാനും എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ പൊന്നോമന യോട് പറയുമ്പോൾ കുഞ്ഞികൈനീട്ടി പ്രതികരണം അറിയിക്കുന്നത് അനുഭവിച്ചറിയാനും എന്റെ മനസ്സ് കൊതിച്ചു തുടങ്ങി എന്നെനിക്ക് മനസ്സിലായി...
അഭിയേട്ടന്റെ തകരാറാണെന്ന് ഡോക്ടർ പറഞ്ഞതിനാലാവാം അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടില്ല ... എന്നാലും ബന്ധുക്കളിൽ ചിലർ സത്യമെന്തെന്നറിഞ്ഞിട്ടും ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട് ...
കുഞ്ഞുങ്ങളെ കാണുമ്പോൾ അറിയാതെന്റെ ഹൃദയം വിങ്ങി വേദനിക്കാറുണ്ട്. ..., ഏട്ടൻ അതറിഞ്ഞെന്നെ ആശ്വസിപ്പിക്കുമ്പോഴും ആ മനസ്സിൽ ഒരു കടലിരമ്പുന്നത് എനിക്ക് കേൾക്കാം.
അമ്മ പറഞ്ഞു തന്ന വഴിപാടുകളൊക്കെ തന്നെയും ചെയ്തു...മരുന്നും മന്ത്രവുമായി ആശുപത്രി വരാന്തയിലിരിക്കുമ്പോഴും എവിടെ നിന്നൊക്കെയോ ഒരു കുഞ്ഞിന്റെ ചിരി എന്റെ കാതുകളിലെത്താറുണ്ട്...
അന്ന് അഭിയേട്ടന് ചെക്കപ്പ് ഉള്ള ദിവസമായിരുന്നു ...
രാവിലെ അമ്പലത്തിൽ പോയി കരഞ്ഞ് പ്രാർത്ഥിച്ചു..... വിശ്വാസമുണ്ടെനിക്ക് ... എല്ലാം ശരിയാകുമെന്ന വിശ്വാസം ... ചെക് അപ്പ് കഴിഞ്ഞ്
ഡോക്ടറെ കാണാൻ റൂമിലേക്ക് കയറുമ്പോൾ ഏട്ടന്റെ മുഖത്തെ ഒരു ആകാംക്ഷ ഞാൻ കണ്ടു......
രണ്ട് പേരും ഡോക്ടറിന്റെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കി...
അന്ന് ഡോക്ടറിന്റെ മുഖം എന്നത്തെക്കാളും വിടർന്നിരുന്നു...
" അഭിഷേകിന്റെ പ്രശ്നങ്ങളൊക്കെയും മാറിയിട്ടുണ്ട് ... ഇനി ഒരു കുഞ്ഞുണ്ടാവുന്നതിൽ നിങ്ങൾക്ക് രണ്ടു പേർക്കും ഒരു തടസ്സവുമില്ല.
കാതുകൾക്ക് വിശ്വസിക്കാനായില്ല..........
ഇന്ന് ഞാനെന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് ആലോചിക്കാറുണ്ട്... അനുഭവിക്കേണ്ടി വന്ന കുറ്റപ്പെടുത്തലും സങ്കടങ്ങളും..
എന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് ആദ്യം കൊടുത്ത ഉപദേശം.... " കുഞ്ഞി.. നീ ഒരു കുഞ്ഞുണ്ടായിട്ട് ആ കുഞ്ഞിനോടൊപ്പം അടിച്ചു പൊളിച്ചാ മതീ ട്ടോ.. നമ്മൾ കൂടി കാരണമായി നമുക്കൊരു ദോഷവും വന്നു കൂടാ... ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ ''ഒരിക്കലും ഒരു കുറ്റബോധം നമ്മെ അലട്ടരുത് എന്നതായിരുന്നു.'' '..
എന്റെ വിഷമം അവൾ അറിഞ്ഞിട്ടുള്ളതിനാൽ അവൾ എല്ലാം സമ്മതിച്ചു....
ഞാനിന്ന് ഏറെ സന്തോഷവതിയാണ് .. ഞാനും എന്റെ അഭിയേട്ടനും കുഞ്ഞും മതാപിതാക്കളും.'' ഉത്സവമാണെന്നും വീട്ടിൽ .......... എന്നും ആ സന്തോഷം നിലനിൽക്കട്ടെ എന്ന
പ്രാർത്ഥനയോടെ .........
പ്രാർത്ഥനയോടെ .........
ശരണ്യ ചാരു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക