Slider

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മുത്തശ്ശിക്കഥ :

1

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മുത്തശ്ശിക്കഥ :
------------------------------------------------------------------------ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ഒരു മുത്തശ്ശി തന്റെ പേരക്കിടാവിന് പറഞ്ഞുകൊടുത്തേക്കാവുന്ന ഒരു കഥ ചിലപ്പോൾ ഇങ്ങനെയായിരിക്കും .
"പണ്ട് പണ്ട് ,എന്നുവച്ചാൽ വളരെ പണ്ട് ,എന്റെ മുത്തശ്ശിയുടെ കാലത്ത് ഒരിടത്തൊരിടത്ത് ഒരു കാടുണ്ടായിരുന്നു .ആ കാട്ടിനു നടുവിലൂടെ കണ്ണാടിപോലത്തെ ഒരു അരുവിയും ആ അരുവിയിൽ നിറയെ നല്ല ഭംഗിയുള്ള മീനുകളും അരയന്നങ്ങളും,അതിൽ മീൻപിടിക്കുന്ന വെള്ളക്കൊറ്റികളും പൊന്മാനുമൊക്കെ ഉണ്ടായിരുന്നു ......" മുത്തശ്ശി കഥ പറയാൻ തുടങ്ങുകയായിരുന്നു .
" സ്റ്റോപ്പ് ..സ്റ്റോപ്പ് ..ഗ്രാൻഡ്മാ ...വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് ..??
കാട് ..? വാട്ട് ഈസ് കാട് ...? വാട്ട് ഈസ് അരുവി ..? " പേരക്കുട്ടി ഇടയ്ക്ക് കയറി .
"അതേ ..കാടെന്ന് വച്ചാൽ നിറയെ മരങ്ങളും ചെടികളും ,മൃഗങ്ങളുമൊക്കെയുള്ള ഒരു സ്ഥലമാണ് ..എന്ത് രസമാണെന്നോ അതൊക്കെ കാണാൻ ..? " മുത്തശ്ശി കഥ തുടരാൻ ശ്രമിച്ചെങ്കിലും പേരക്കുട്ടി വീണ്ടും ഇടക്ക് കയറി .
"ഐ ഡോണ്ട് ബിലീവ് ദിസ് ബുൾഷിറ്റ് സ്റ്റോറീസ് ..
ഐ ക്യാനോട്ട് ബിലീവ് വാട്ട് ഐ ആം നോട്ട് സീയിങ് നൗ ...തീസ് ആർ ഫാന്റസിസ് .."
പേരക്കുട്ടി കഥകേൾക്കാൻ താല്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നിലേക്കോടി ..
ഒരുപക്ഷെ ,ഇങ്ങനെയായിരിക്കും ഭാവിയിൽ സംഭവിക്കാൻ പോകുന്നത് .വരുംതലമുറയ്ക്ക് കാടും അരുവിയും തോടുമെന്നൊക്കെ പറഞ്ഞാൽ വെറും കെട്ടുകഥയായി തോന്നാം .കാരണം അവരുടെ കാലഘട്ടം വരുമ്പോൾ ഒരുമരമെങ്കിലുമോ ,ഒരു പുഴയെങ്കിലുമോ അവശേഷിക്കുമെന്ന് ഒരുറപ്പുമില്ല .സംരക്ഷിക്കാം നമ്മുടെ പ്രകൃതിസമ്പത്തിനെ....കൊല്ലാതിരിക്കാം മരങ്ങളെയും പുഴകളെയും ....
ഇന്ന് ലോക വനദിനം ...ആശംസകൾ ..!!
------------------------------------------------------------------------
ബിനു കല്ലറക്കൽ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo