മോചനം (കഥ)
--------------------
ഇന്ന് അവളുടെ വിവാഹമായിരുന്നു..
എൻ്റെ രണ്ടു മക്കളെ പ്രസവിച്ചവളുടെ..
ഞാൻ കെട്ടിയ താലി കഴുത്തിലണിഞ്ഞു പതിനഞ്ച് വർഷം കൂടെ ജീവിച്ചവളുടെ...
--------------------
ഇന്ന് അവളുടെ വിവാഹമായിരുന്നു..
എൻ്റെ രണ്ടു മക്കളെ പ്രസവിച്ചവളുടെ..
ഞാൻ കെട്ടിയ താലി കഴുത്തിലണിഞ്ഞു പതിനഞ്ച് വർഷം കൂടെ ജീവിച്ചവളുടെ...
എന്തിനാണ് എന്നെയും രണ്ടു മക്കളെയൂം ഉപേക്ഷിച്ച് അവൾ പോയത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു..
എന്നെ പറ്റി ഓർക്കേണ്ട, പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺ മക്കളെ കുറിച്ച് അവളോർത്തില്ല..
അവരുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചില്ല..
എന്നെ പറ്റി ഓർക്കേണ്ട, പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺ മക്കളെ കുറിച്ച് അവളോർത്തില്ല..
അവരുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചില്ല..
എന്താണ് ഞാൻ അവളോട് ചെയ്ത തെറ്റ്...
അവളുടെ ഇഷ്ടങ്ങൾക്കെല്ലാം സമ്മതം മൂളിയതോ?
ജോലി കഴിഞ്ഞാൽ വീട് എന്ന ഇട്ടാ വട്ടത്തിൽ ഒതുങ്ങിക്കൂടിയതോ?
അവൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ചതോ?
അവളുടെ ഇഷ്ടങ്ങൾക്കെല്ലാം സമ്മതം മൂളിയതോ?
ജോലി കഴിഞ്ഞാൽ വീട് എന്ന ഇട്ടാ വട്ടത്തിൽ ഒതുങ്ങിക്കൂടിയതോ?
അവൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ചതോ?
ഈ പതിനഞ്ച് വർഷത്തിനിടയിൽ മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല..
പറയാൻ അവൾ ഇടവരുത്തിയിട്ടില്ല എന്നതാണ് സത്യം..
ഒരു നല്ല ഭാര്യയായി, മക്കളുടെ നല്ല അമ്മയായി അവൾ ജീവിച്ചു..
എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു.. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയത് തൻ്റെ ഭാഗ്യമായി കണ്ട് അവളെ ഒരുപാട് സ്നേഹിച്ചു..
എന്നിട്ടും എന്താണ് അവൾക്ക് ഇങ്ങനെ തോന്നിയത്?
അതിൻ്റെ കാരണം കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിട്ടില്ല..
മറ്റൊരാളുമായി അവൾക്ക് അടുപ്പമുണ്ട് എന്നതിൻ്റെ ഒരു സൂചന പോലും കിട്ടിയിരുന്നില്ല..
പതിനഞ്ചാം വിവാഹവാർഷികത്തിൻ്റെ അന്ന് അവൾ എന്നോട് അത് പറയും വരെ..
പറയാൻ അവൾ ഇടവരുത്തിയിട്ടില്ല എന്നതാണ് സത്യം..
ഒരു നല്ല ഭാര്യയായി, മക്കളുടെ നല്ല അമ്മയായി അവൾ ജീവിച്ചു..
എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു.. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയത് തൻ്റെ ഭാഗ്യമായി കണ്ട് അവളെ ഒരുപാട് സ്നേഹിച്ചു..
എന്നിട്ടും എന്താണ് അവൾക്ക് ഇങ്ങനെ തോന്നിയത്?
അതിൻ്റെ കാരണം കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിട്ടില്ല..
മറ്റൊരാളുമായി അവൾക്ക് അടുപ്പമുണ്ട് എന്നതിൻ്റെ ഒരു സൂചന പോലും കിട്ടിയിരുന്നില്ല..
പതിനഞ്ചാം വിവാഹവാർഷികത്തിൻ്റെ അന്ന് അവൾ എന്നോട് അത് പറയും വരെ..
അന്ന് രാവിലെ അവളോട് ചോദിച്ചു..
''പതിനഞ്ച് വർഷം എന്നെ സഹിച്ചതിനു നിനക്ക് എന്ത് സമ്മാനമാണ് വേണ്ടത്''?
''പതിനഞ്ച് വർഷം എന്നെ സഹിച്ചതിനു നിനക്ക് എന്ത് സമ്മാനമാണ് വേണ്ടത്''?
''എനിക്ക് നിങ്ങളിൽനിന്നും മോചനം വേണം''..
അവളുടെ മറുപടി കേട്ട് തമാശയാണെന്ന് കരുതി ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ..
''ഇന്നൊരു ദിവസത്തേക്കാണോ അതോ സ്ഥിരമായിട്ടാണോ നിനക്ക് മോചനം വേണ്ടത്?''
''ഞാൻ തമാശ പറഞ്ഞതല്ല.. എനിക്ക് ഡിവോഴ്സ് വേണം''..
ഗൗരവത്തിലുള്ള അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചു..
''ഡിവോഴ്സോ? ', എന്താ നീയീ പറയുന്നത്?.''
'' ഞാൻ പറഞ്ഞല്ലോ, എനിക്ക് എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം''..
''അതാണ് ഞാൻ ചോദിച്ചത്.. എന്താണ് നിനക്ക് പറ്റിയത്? നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല..പിന്നെ എന്തിനാണിപ്പോൾ ഡിവോഴ്സ് ?''
ഞാൻ വീണ്ടും ചോദിച്ചു..
''എനിക്ക് നിങ്ങളിൽ നിന്നും ഒരു മോചനം വേണം.. അത്ര തന്നെ.''..
അവളുടെ സ്വരം ഉറച്ചതായിരുന്നു..
''അതിൻ്റെ കാരണമാണ് എനിക്കറിയേണ്ടത്''..
ഞാൻ പൊട്ടിത്തെറിച്ചു..
''ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു.. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു''..
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു..
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു..
എനിക്ക് ചുറ്റും അഗ്നി ആളിപ്പടർന്ന് എന്നെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി..
സമനില വീണ്ടെടുക്കാൻ കുറച്ച് സമയം വേണ്ടി വന്നു..
സമനില വീണ്ടെടുക്കാൻ കുറച്ച് സമയം വേണ്ടി വന്നു..
''ഇത്രയും കാലം എൻ്റെ കൂടെ ജീവിച്ചിട്ട് എന്തു പോരായ്മയാണ് നീ എന്നിൽ കണ്ടത്..അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ എന്നോടത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരുത്തുമായിരുന്നല്ലോ..''
വളരെ ദയനീയമായിട്ടാണ് ഞാനത് പറഞ്ഞത്..
അവൾക്ക് പക്ഷേ ഒരു ഭാവമാറ്റവുമില്ലായിരുന്നു..
അവൾക്ക് പക്ഷേ ഒരു ഭാവമാറ്റവുമില്ലായിരുന്നു..
അവസാനം സഹികെട്ട് ഞാൻ ചോദിച്ചു ..
''ആരാണ് നിന്നെ അത്രയും സ്വാധീനിച്ച ആ വ്യക്തി?.. അതെങ്കിലും ഒന്നു പറയൂ''..
''ആരാണ് നിന്നെ അത്രയും സ്വാധീനിച്ച ആ വ്യക്തി?.. അതെങ്കിലും ഒന്നു പറയൂ''..
''അതു നിങ്ങൾ പിന്നീടറിയും.. എത്രയും പെട്ടെന്ന് ഡിവോഴ്സിനുള്ള ഏർപ്പാടുകൾ ചെയ്യണം..
ഡിവോഴ്സ് കിട്ടി അടുത്ത മുഹൂർത്തത്തിൽത്തന്നെ ഞങ്ങൾക്ക് വിവാഹിതരാകണം''..
ഡിവോഴ്സ് കിട്ടി അടുത്ത മുഹൂർത്തത്തിൽത്തന്നെ ഞങ്ങൾക്ക് വിവാഹിതരാകണം''..
അവൾ എല്ലാം നിശ്ചയച്ചിച്ചുറപ്പിച്ചിരുന്നു..
''അപ്പോൾ നമ്മുടെ മക്കൾ?''
''അവരെ നിങ്ങൾക്ക് വിട്ടു തരുന്നു.. ഞാനൊരിക്കലും അവകാശം പറഞ്ഞു വരില്ല..''
മറുപടി പറയാൻ അവൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല..
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.. പരസ്പര സമ്മതത്തോടെ ആയതുകൊണ്ട് വിവാഹമോചനം പെട്ടെന്ന് അനുവദിച്ചു കിട്ടി.. അതുവരെ ഒരു വീട്ടിൽ അന്യരായി താമസിച്ചു..
അപ്പോഴും എനിക്ക് മനസ്സിലായില്ല അവളുടെ മനസ്സ് കീഴടക്കിയതാരാണെന്ന്.. എല്ലായിടത്തും സംഭവിക്കുന്നതു പോലെ മുഖപുസ്തക സൗഹൃദമാവും വില്ലൻ എന്നു കരുതാനാവില്ലായിരുന്നു.. കാരണം അവൾക്ക് അതിലൊന്നും യാതൊരു കമ്പവുമില്ലായിരുന്നു..
മൊബെെൽ ഫോൺ പോലും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കില്ല..
അപ്പോഴും എനിക്ക് മനസ്സിലായില്ല അവളുടെ മനസ്സ് കീഴടക്കിയതാരാണെന്ന്.. എല്ലായിടത്തും സംഭവിക്കുന്നതു പോലെ മുഖപുസ്തക സൗഹൃദമാവും വില്ലൻ എന്നു കരുതാനാവില്ലായിരുന്നു.. കാരണം അവൾക്ക് അതിലൊന്നും യാതൊരു കമ്പവുമില്ലായിരുന്നു..
മൊബെെൽ ഫോൺ പോലും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കില്ല..
എവിടെയാണ് അവൾക്ക് വഴിതെറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല..
ഇന്ന് അവളുടെ വിവാഹ ഫോട്ടോ വാട്ട്സാപ്പിൽ കിട്ടിയപ്പോഴാണ് ചിത്രം വ്യക്തമായത്.. എല്ലാത്തിനും കൂടെ നിന്ന എൻ്റെ ആത്മാർത്ഥ സുഹൃത്താണ് അവളുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്..
ഇന്ന് അവളുടെ വിവാഹ ഫോട്ടോ വാട്ട്സാപ്പിൽ കിട്ടിയപ്പോഴാണ് ചിത്രം വ്യക്തമായത്.. എല്ലാത്തിനും കൂടെ നിന്ന എൻ്റെ ആത്മാർത്ഥ സുഹൃത്താണ് അവളുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്..
''അവൾക്ക് നിന്നെ വേണ്ടെങ്കിൽ ഒഴിഞ്ഞു കൊടുത്തേക്കെടോ''...
എന്നു പറഞ്ഞു വിവാഹ മോചനത്തിനെ അനുകൂലിച്ചവൻ..
വർഷങ്ങൾക്ക് മുൻപേ ഭാര്യ മരിച്ചു തനിച്ചു താമസിക്കുന്ന അവന് ഇങ്ങനെയൊരു മോഹമുണ്ട് എന്ന് ഞാൻ അറിഞ്ഞതേയില്ല..
എന്നു പറഞ്ഞു വിവാഹ മോചനത്തിനെ അനുകൂലിച്ചവൻ..
വർഷങ്ങൾക്ക് മുൻപേ ഭാര്യ മരിച്ചു തനിച്ചു താമസിക്കുന്ന അവന് ഇങ്ങനെയൊരു മോഹമുണ്ട് എന്ന് ഞാൻ അറിഞ്ഞതേയില്ല..
എന്തായാലും അവരുടെ ആഗ്രഹം നടന്നല്ലോ.. അവർ സന്തോഷമായി ജീവിക്കട്ടെ..
അമ്മയുടെ വിവാഹമറിഞ്ഞ് കരഞ്ഞു തളർന്നു കിടക്കുകയാണ് എൻ്റെ മക്കൾ.. അവരെ ഞാൻ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് .. അവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി സർവ്വേശ്വരൻ കൊടുക്കട്ടെ..
അവൾക്കും അവനുമുള്ളത് കാലം കാത്തു വെയ്ക്കട്ടെ..
അവൾക്കും അവനുമുള്ളത് കാലം കാത്തു വെയ്ക്കട്ടെ..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക