ഇച്ചാമു.
എന്റെ മൂന്നാമത്തെ കുട്ടിയായ സാലി സംസാരം തുടങ്ങുന്ന സമയത്ത് പൂച്ചയ്ക്കിട്ട പേരാണ് 'ഇച്ചാമു'. പൂച്ച എന്ന് ഞങ്ങൾ തിരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അവൻ 'ഇച്ചാമുവിൽ' നിന്ന് പിൻമാറാൻ തയ്യാറായില്ല. മുറ്റത്തേക്ക് അവൻ വലിച്ചെരിയുന്ന അപ്പക്കഷ്ണങ്ങൾ കൊത്തിയെടുത്തു പറയ്ക്കുന്ന കാക്കയ്ക്ക് അവൻ പുതിയ പേരിട്ടില്ല. കൊക്കിപ്പാറി നടക്കുന്ന കോഴിക്ക് ഞങ്ങൾ പറഞ്ഞു കൊടുത്ത 'കൊക്കകോ' എന്ന നാമം തന്നെ അവനും വിളിച്ചു. മുറ്റത്തെ ചക്കപ്പഴമരത്തിലും പേരമരത്തിലും ഇരുന്ന് കലപില കൂട്ടുന്ന പക്ഷികളെ ഞങ്ങൾ പറഞ്ഞു കൊടുത്ത 'കിളി' എന്ന് തന്നെ അവൻ വിളിച്ചു. പിന്നെ എന്തുകൊണ്ടാണ് 'പൂച്ച എന്ന് വിളിക്കാത്തത് എന്ന് വളരെ ആലോചിച്ചിട്ടും പിടികിട്ടിയില്ല. അങ്ങിനെ അവന്റെ സംസാരം സസൂക്ഷ്മം നിരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
അവൻ വളരാൻ തുടങ്ങിയപ്പോൾ വാക്കുകൾ, അക്ഷരങ്ങൾ വ്യക്തമാകാൻ തുടങ്ങിയപ്പോൾ ഒരു കാര്യം ഞങ്ങൾക്ക് മനസ്സിലായി. 'ഇച്ചാമു' എന്ന് വിളിച്ചത് 'പൂച്ചാമു' എന്നുദ്ദേശിച്ചായിരുന്നു. അപ്പോഴും ഒരു സംശയം ബാക്കിയുണ്ടായിരുന്നു. എന്തിന് 'പൂച്ചാമു' എന്ന് പറയുന്നു?. പൂച്ച എന്ന് മാത്രം പറഞ്ഞാൽ പോരെ?.
അവൻ വളരാൻ തുടങ്ങിയപ്പോൾ വാക്കുകൾ, അക്ഷരങ്ങൾ വ്യക്തമാകാൻ തുടങ്ങിയപ്പോൾ ഒരു കാര്യം ഞങ്ങൾക്ക് മനസ്സിലായി. 'ഇച്ചാമു' എന്ന് വിളിച്ചത് 'പൂച്ചാമു' എന്നുദ്ദേശിച്ചായിരുന്നു. അപ്പോഴും ഒരു സംശയം ബാക്കിയുണ്ടായിരുന്നു. എന്തിന് 'പൂച്ചാമു' എന്ന് പറയുന്നു?. പൂച്ച എന്ന് മാത്രം പറഞ്ഞാൽ പോരെ?.
ഇവിടെയാണ് കുട്ടികളിലെ വ്യക്തിത്വ സ്വത്വ വികസനത്തിന്റെ പ്രസക്തി മനസ്സിലാകുന്നത്. പൂച്ച എന്ന് ഞങ്ങൾ കുട്ടിയെ പഠിപ്പിച്ചപ്പോൾ അതവൻ സ്വീകരിക്കാൻ തയ്യാറായി.എന്നാൽ അത് മാത്രമാണ് ശരി എന്ന് അംഗീകരിക്കാൻ അവൻ തയ്യാറായില്ല. അവന്റെ കൺമുന്നിൽ കണ്ട സത്യം കൂടി അവൻ അതിൽ ഉൾപ്പെടുത്തുകയായിരുന്നു. അവന്റെ ഉമ്മയും ബാപ്പയും സത്യമാണ്. അവർ പറയുന്നതും അവൻ വിശ്വസിക്കുന്നു. എന്നാൽ അവൻ നേരിട്ട് കണ്ട യാഥാർത്ഥ്യം തള്ളിക്കളയാനും അവൻ ഒരുക്കമല്ല.
മുറ്റത്തെ ഭക്ഷണ ശകലങ്ങൾ കൊത്തിത്തിന്നുന്ന കാക്കയുടെ ശബ്ദം കാ കാ എന്നാണല്ലൊ. അതുപോലെ തന്നെയാണ് കോഴിയുടെ ശബ്ദവും കിളികളുടെ ശബ്ദവും. ഞങ്ങൾ പറഞ്ഞു കൊടുത്ത പേരിനോട് യോജിപ്പുള്ളതിനാൽ അതേപടി അവൻ അംഗീകരിച്ചു. എന്നാൽ പൂച്ചയെ അതിന്റെ ശബ്ദവുമായി സാമ്യമില്ലാത്തതിനാൽ പിന്നെ അതേപടി അംഗീകരിക്കാൻ അവന്റെ കുഞ്ഞു മനസ്സ് തയ്യാറായില്ല. അതു കൊണ്ട് അവൻ കണ്ട, കേട്ട പൂച്ചയുടെ ശബ്ദം മ്യാവൂ എന്നതും കൂടെ പൂച്ചയിൽ കൂട്ടിച്ചേർക്കുകയായിരുന്നു.
മുറ്റത്തെ ഭക്ഷണ ശകലങ്ങൾ കൊത്തിത്തിന്നുന്ന കാക്കയുടെ ശബ്ദം കാ കാ എന്നാണല്ലൊ. അതുപോലെ തന്നെയാണ് കോഴിയുടെ ശബ്ദവും കിളികളുടെ ശബ്ദവും. ഞങ്ങൾ പറഞ്ഞു കൊടുത്ത പേരിനോട് യോജിപ്പുള്ളതിനാൽ അതേപടി അവൻ അംഗീകരിച്ചു. എന്നാൽ പൂച്ചയെ അതിന്റെ ശബ്ദവുമായി സാമ്യമില്ലാത്തതിനാൽ പിന്നെ അതേപടി അംഗീകരിക്കാൻ അവന്റെ കുഞ്ഞു മനസ്സ് തയ്യാറായില്ല. അതു കൊണ്ട് അവൻ കണ്ട, കേട്ട പൂച്ചയുടെ ശബ്ദം മ്യാവൂ എന്നതും കൂടെ പൂച്ചയിൽ കൂട്ടിച്ചേർക്കുകയായിരുന്നു.
ഇതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് കുട്ടികൾ നമ്മെ പകുതി പകർത്തുന്നു. പകുതി അവന്റെ വിശ്വാസങ്ങളും ചിന്തകളും യാഥാർത്ഥ്യങ്ങളും അവൻ സ്വീകരിക്കുന്നു. അതു കൊണ്ട് തന്നെ രക്ഷിതാക്കൾ അവരുടെ കർമ്മങ്ങൾ നന്മയിലധിഷ്ടിതമാകുമ്പോഴാണ് നന്മയുള്ള മക്കൾ വളർന്നു വരുന്നത്.വീടിനു പുറത്തെ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാകുമ്പോൾ അതിന് ശരിയായ ദിശ നിർണയിച്ചു കൊടുക്കാൻ യഥാസമയം ഉപദേശ നിർദ്ദേശങ്ങൾ കൊടുക്കാൻ വേണ്ട ഒരു സാഹചര്യം രക്ഷിതാക്കളിൽ നിന്നുണ്ടാവേണ്ടിയിരിക്കുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് രക്ഷിതാക്കളുടെ വിലയേറിയ മാർഗനിർദ്ദേശങ്ങളാണ് മറ്റെന്തിനേക്കാളും ഗുണം ചെയ്യുകാ എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക