ചേച്ചി അന്ന് ട്യൂഷൻ കഴിഞ്ഞു വരാൻ വൈകി ..സന്ധ്യ കഴിഞ്ഞപ്പോൾ അമ്മ എന്നോട് കവലയിൽ പോയി നിൽക്കാൻ പറഞ്ഞു..
"അവൾ ഒറ്റയ്ക്ക് വരില്ലേ അമ്മേ എന്തിനാ ഞാൻ പോയി നിൽക്കുന്നത്..."എന്ന് ഞാൻ ചോദിച്ചു .
"അവളൊരു പെൺകുട്ടിയാണ് "..അമ്മ അന്ന് ആദ്യമായി എന്നെ അത് ഓർമ്മിപ്പിച്ചു. പിന്നീട് അവൾ ക്ലാസ്സ് കഴിഞ്ഞു വൈകി വരുമ്പോൾ അമ്മ പറയാതെ തന്നെ പോയി നിൽക്കാൻ ഞാനും മറന്നില്ല.. അവിടെ അവസാനിച്ചു അവൾ വൈകി വരുമ്പോഴുള്ള അമ്മയുടെ പേടിയും..
ഒരിക്കൽ ചേച്ചിക്കു ഒരു ഇന്റർവ്യൂവിനായി കുറച്ചു ദൂരെ ഒരിടത്തേക്ക് പോകേണ്ടിവന്നു അന്ന് അമ്മ എന്നേ വീണ്ടും ഓർമ്മിപ്പിച്ചു അവൾ ഒരു പെൺകുട്ടിയാണ് എന്ന്... അന്ന് ഞാൻ കൂടെപ്പോയി അമ്മയുടെ ആ പേടിയേയും മറികടന്നു...
ഒരിക്കൽ ഞാനും ചേച്ചിയും അനിയത്തിയും കൂടി തിയേറ്ററിൽ വന്ന ഒരു പുതിയ സിനിമയ്ക്ക് പോകട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മ വീണ്ടും ഓർമിപ്പിച്ചു മുതിർന്നവർ ഇല്ലാതെ പെൺകുട്ടികളുമായി സിനിമക്ക് പോകേണ്ടായെന്ന്.പെൺകുട്ടികൾ ആയതുകൊണ്ട് അവർ നേരിട്ട ആദ്യ വിലക്കും അതായിരുന്നു..
എന്നാൽ അന്ന് അച്ഛനും അമ്മയും ഞങ്ങളോടൊപ്പം വന്നു...ഞങ്ങൾ ഒരുമിച്ച് ആ സിനിമയ്ക്ക് പോയി...അങ്ങനെ അവർ ആ വിലക്കിനെ മറികടന്നു..
ഒരു ചേച്ചിയുടെ അനിയനും അനിയത്തിയുടെ ചേട്ടനും ആയി ജനിച്ചതുകൊണ്ട് അവൾ ഒരു പെൺകുട്ടി അല്ലേ എന്ന് കേൾക്കുമ്പോൾ അവർ എന്നേക്കാളും താഴെയാണ് എന്ന തോന്നലല്ല എനിക്കുണ്ടായിരുന്നത് മറിച്ച് അവർക്ക് ചില പരിമിതികളുണ്ടെന്നും അവ മറികടക്കാൻ ഞാൻ കൂടിയേ തീരൂ എന്ന ബോധമാണ് ...
വൈകുന്നേരങ്ങളിൽ സിനിമക്ക് പോകാനും ബൈക്കിൽ കയറി ഔട്ടിങ്ങിനു പോകാനും, ഹോട്ടലിൽ പോയി അവരുടെ ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാനും ഞാൻ കൂട്ടുപോയി ..വേലയ്ക്കും പൂരത്തിനും പാർക്കിലും ബീച്ചിലും ഞാൻ അവരെകൊണ്ടുപോകാറുണ്ട്.... അവർക്ക് ഒറ്റക്ക് പോകാൻ പരിമിതികൾ ഉള്ള സമയങ്ങളിലും സ്ഥലങ്ങളിലും ഞാൻ അവർക്കായി എന്റെ സമയം ഒഴിച്ച് വയ്ക്കാറുണ്ട്..
പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനോ,
നിലത്തു നിൽക്കാനോ,
നിലക്ക് നിൽക്കാനോ,
വായടക്കാനോ,
വയറടക്കാനോ,
അടങ്ങാനോ,ഒതുങ്ങാനോ, മിണ്ടാതിരിക്കാനോ,
ശബ്ദം താഴ്ത്താനോ,
ചിറകൊതുക്കാനോ,
ചിരിയൊതുക്കാനോ,
ഇരുളും മുൻപേ വീടണടയാനോ,
പൊതിഞ്ഞു പിടിക്കാനോ,
മൂടിവെക്കാനോ,
അടച്ചു വെക്കാനോ,
അടക്കിപ്പിടിക്കാനോ
അവരേ പഠിപ്പിച്ചിട്ടില്ല കാരണം അവർക്കായി വീട്ടിൽ എന്നേ പോലൊരു ആങ്ങളയുണ്ട് അച്ഛനുമുണ്ട്..
നിലത്തു നിൽക്കാനോ,
നിലക്ക് നിൽക്കാനോ,
വായടക്കാനോ,
വയറടക്കാനോ,
അടങ്ങാനോ,ഒതുങ്ങാനോ, മിണ്ടാതിരിക്കാനോ,
ശബ്ദം താഴ്ത്താനോ,
ചിറകൊതുക്കാനോ,
ചിരിയൊതുക്കാനോ,
ഇരുളും മുൻപേ വീടണടയാനോ,
പൊതിഞ്ഞു പിടിക്കാനോ,
മൂടിവെക്കാനോ,
അടച്ചു വെക്കാനോ,
അടക്കിപ്പിടിക്കാനോ
അവരേ പഠിപ്പിച്ചിട്ടില്ല കാരണം അവർക്കായി വീട്ടിൽ എന്നേ പോലൊരു ആങ്ങളയുണ്ട് അച്ഛനുമുണ്ട്..
ഇരുട്ടും കറുപ്പും എന്തെന്ന് അവർക്ക് അറിയാമായിരുന്നു
ആകാശവും ചന്ദ്രനേയും നക്ഷത്രങ്ങളേയും അവർക്ക് ആസ്വദിക്കാൻ ഞാൻ കൂട്ടിരുന്നു..
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്ര്യവും ആസ്വദിക്കാൻ ഞാൻ എന്നും അവരുടെ കൂടെ ഉണ്ടായിട്ടുണ്ട്... അതിനു അവരോട് നിനക്ക് ഒരു ആങ്ങളയുണ്ടന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല...
ആകാശവും ചന്ദ്രനേയും നക്ഷത്രങ്ങളേയും അവർക്ക് ആസ്വദിക്കാൻ ഞാൻ കൂട്ടിരുന്നു..
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്ര്യവും ആസ്വദിക്കാൻ ഞാൻ എന്നും അവരുടെ കൂടെ ഉണ്ടായിട്ടുണ്ട്... അതിനു അവരോട് നിനക്ക് ഒരു ആങ്ങളയുണ്ടന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല...
ഇത് എന്റെ മാത്രം കാര്യമല്ല.. പലരുടെയുമാണ്.. പെണ്ണാണ് എന്ന് ചിലപ്പോൾ ഓർമ്മപ്പെടുത്തേണ്ടി വരുന്നത് ഈ സമൂഹത്തേ ഭയന്നാണ്.. അത് മറി കടക്കുന്നത് ഒരു അനിയന്റെയോ ചേട്ടന്റെയോ അച്ഛന്റെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ കൈ പിടിച്ചാണ്
( കുറച്ചു നാളുകളായി മുഖപുസ്തകത്തിൽ സജീവമല്ല.. എന്നിരുന്നാലും വാട്സ് ആപ്പിൽ വന്ന ഒരു ഫോർവേഡ് മെസ്സേജ് കണ്ടപ്പോൾ ഇതെഴുത്തണം എന്ന് തോന്നി )
( കുറച്ചു നാളുകളായി മുഖപുസ്തകത്തിൽ സജീവമല്ല.. എന്നിരുന്നാലും വാട്സ് ആപ്പിൽ വന്ന ഒരു ഫോർവേഡ് മെസ്സേജ് കണ്ടപ്പോൾ ഇതെഴുത്തണം എന്ന് തോന്നി )
Sajith_Vasudevan(ഉണ്ണി...)

Eniku oru brother elland poyii...njan ellayedathum oytaykaanu sanjarecherunne. Ente ammayude edavidathulla phone calls mathramayerunnu kootu...
ReplyDelete