"സ്കൂളിൽ പോകുന്ന ചെറിയ മക്കളുള്ള രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു.".
ബോധം വന്ന് കണ്ണ് തുറന്ന ജിതിൻ ,താൻ എവിടെയാണെന്നറിയാതെ ചുറ്റും പകച്ച് നോക്കി. ചാടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തന്റെ കാലുകളും കൈകളും ബന്ധിച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായത്. ശരീരം മുഴുവൻ ഇടിച്ച് നുറുക്കിയ വേദന. അവൻ ഉറക്കെ കരയാൻ ശ്രമിച്ചു.. ശബ്ദം പുറത്ത് വരുന്നില്ല.. തന്റെ വായും മൂടിക്കെട്ടിയിരിക്കുന്നു.
ദൈവമെ , താൻ എവിടെയാണ് ?
ദൈവമെ , താൻ എവിടെയാണ് ?
നിറഞ്ഞ കണ്ണുകളോടെ കിടന്ന കിടപ്പിൽ തലയുയർത്തി അവൻ ചുറ്റും നോക്കി.
ഗോഡൗൺ പോലുള്ള ഒരു വലിയ ഹാളിൽ താൻ തനിച്ച്. മങ്ങിയ പ്രകാശത്തിൽ അവൻ കണ്ടു, തന്റെ അരികിലൂടെ ഓടുന്ന എലികളെ ..
അവൻ ഒരിക്കൽ കൂടി അലറി കരയാൻ ശ്രമിച്ചു. വികൃതമായ ഒരു ശബ്ദം മാത്രമെ പുറത്ത് വന്നുള്ളു.. അവൻ തന്റെ വസ്ത്രത്തിലേക്ക് നോക്കി.
സ്കൂൾ യൂണിഫോം.. " അയ്യോ "
ഒരു ഞെട്ടലോടെ രാവിലത്തെ സംഭവങ്ങൾ അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു.
ഗോഡൗൺ പോലുള്ള ഒരു വലിയ ഹാളിൽ താൻ തനിച്ച്. മങ്ങിയ പ്രകാശത്തിൽ അവൻ കണ്ടു, തന്റെ അരികിലൂടെ ഓടുന്ന എലികളെ ..
അവൻ ഒരിക്കൽ കൂടി അലറി കരയാൻ ശ്രമിച്ചു. വികൃതമായ ഒരു ശബ്ദം മാത്രമെ പുറത്ത് വന്നുള്ളു.. അവൻ തന്റെ വസ്ത്രത്തിലേക്ക് നോക്കി.
സ്കൂൾ യൂണിഫോം.. " അയ്യോ "
ഒരു ഞെട്ടലോടെ രാവിലത്തെ സംഭവങ്ങൾ അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു.
"ജിതിൻ നേരമെത്രയായെന്നറിയോ എഴുന്നേൽക് മോനെ"
അമ്മ അടുത്ത് വന്നിരുന്ന് അവനെ കുലുക്കി വിളിച്ചു. നെറുകയിൽ ഒരുമ്മ തന്നു.
അവൻ ഉണർന്നിട്ടും ഉറക്കം നടിച്ച് കിടന്നു. വീണ്ടും വീണ്ടും അമ്മയുടെ ചുംബനങ്ങൾ ക്ക് കാതോർത്ത്..
"ഇന്ന് വെള്ളിയാഴ്ചയാണ്. സ്കൂളിൽ നിന്ന് വന്നിട്ട് അച്ഛൻ 'ലുലു' വിൽ കൊണ്ടു പോകും".
അമ്മ അടുത്ത് വന്നിരുന്ന് അവനെ കുലുക്കി വിളിച്ചു. നെറുകയിൽ ഒരുമ്മ തന്നു.
അവൻ ഉണർന്നിട്ടും ഉറക്കം നടിച്ച് കിടന്നു. വീണ്ടും വീണ്ടും അമ്മയുടെ ചുംബനങ്ങൾ ക്ക് കാതോർത്ത്..
"ഇന്ന് വെള്ളിയാഴ്ചയാണ്. സ്കൂളിൽ നിന്ന് വന്നിട്ട് അച്ഛൻ 'ലുലു' വിൽ കൊണ്ടു പോകും".
അമ്മ എന്നും അങ്ങിനെയാണ്. തന്നെ ഉമ്മ വെച്ച് ഉമ്മ വെച്ച് ഉണർത്തും. അമ്മയുടെ മുടിയിലെ കാച്ചെണ്ണയുടെയും ഷാമ്പുവിന്റെയും സുഗന്ധം അവൻ ആവാഹിച്ചെടുക്കും.
തന്റെ അമ്മയുടെ മാത്രം സുഗന്ധം.
വെളുപ്പിന് എഴുന്നേറ്റ് എല്ലാ ജോലിയും കഴിഞ്ഞു കുളിയും കഴിഞ്ഞാണ് അമ്മ തന്നെ വിളിച്ചുണർത്തുന്നത്..
താൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയാൽ പിന്നെ ബെഡ് കോഫിയുമായി അച്ഛനെ വിളിച്ചുണർത്തും .
തന്റെ അമ്മയുടെ മാത്രം സുഗന്ധം.
വെളുപ്പിന് എഴുന്നേറ്റ് എല്ലാ ജോലിയും കഴിഞ്ഞു കുളിയും കഴിഞ്ഞാണ് അമ്മ തന്നെ വിളിച്ചുണർത്തുന്നത്..
താൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയാൽ പിന്നെ ബെഡ് കോഫിയുമായി അച്ഛനെ വിളിച്ചുണർത്തും .
ഒരു ദിവസം സോപ്പ് തീർന്നെന്ന് പറയാൻ താൻ അമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച..
താനും അച്ഛനും അമ്മയും നാണിച്ച് പോയി..
താൻ ഓടി പുറത്തിറങ്ങി.
അമ്മയുടെ ആ സുഗന്ധം അച്ഛനും വളരെ ഇഷ്oമായിരിക്കും..
സോപ്പുമായി ബാത്റൂമിൽ വന്ന അമ്മയുടെ മുഖത്ത് ഒരു ചമ്മൽ.
അച്ഛനും അമ്മക്കും ആണും പെണ്ണുമായി താൻ മാത്രമെ ഉള്ളു.
അതിന്റെ ലാളന കഞ്ഞുന്നാളിലേ തനിക്ക് ലഭിക്കുന്നുണ്ടു്..
നാലാം ക്ലാസ്സ് വരെ സ്കൂൾ ബസ്സിലാണ് താൻ സ്കൂളിൽ പോയിരുന്നത്..
താനും അച്ഛനും അമ്മയും നാണിച്ച് പോയി..
താൻ ഓടി പുറത്തിറങ്ങി.
അമ്മയുടെ ആ സുഗന്ധം അച്ഛനും വളരെ ഇഷ്oമായിരിക്കും..
സോപ്പുമായി ബാത്റൂമിൽ വന്ന അമ്മയുടെ മുഖത്ത് ഒരു ചമ്മൽ.
അച്ഛനും അമ്മക്കും ആണും പെണ്ണുമായി താൻ മാത്രമെ ഉള്ളു.
അതിന്റെ ലാളന കഞ്ഞുന്നാളിലേ തനിക്ക് ലഭിക്കുന്നുണ്ടു്..
നാലാം ക്ലാസ്സ് വരെ സ്കൂൾ ബസ്സിലാണ് താൻ സ്കൂളിൽ പോയിരുന്നത്..
അഞ്ചാം ക്ലാസ്സിലായപ്പോൾ തന്റെ നിർബന്ധം മൂലമാണ് ബസ്സ് ഒഴിവാക്കിയത്. ഒന്നര കിലോമീറ്റർ ദൂരമെ യുള്ളു, സ്കൂളിലേക്ക്. കൂട്ടുകാരും കൂടി റോഡിലെ കാഴ്ചകൾ കണ്ടു് നടന്ന് പോകുക വളരെ രസകരമായിരുന്നു..
അതിനിടക്ക് വരുന്ന ഇരുചക്ര വാഹനങ്ങളൊക്കെ കൈ കാണിക്കലും നിറുത്തുന്ന വാഹനങ്ങളിൽ ആദ്യം ഓടി എത്തുന്നവർ കയറിപ്പോകലും പതിവായിരുന്നു..
അതിനിടക്ക് വരുന്ന ഇരുചക്ര വാഹനങ്ങളൊക്കെ കൈ കാണിക്കലും നിറുത്തുന്ന വാഹനങ്ങളിൽ ആദ്യം ഓടി എത്തുന്നവർ കയറിപ്പോകലും പതിവായിരുന്നു..
ചിലർ നിർത്താറില്ല.
ബുള്ളറ്റിൽ കയറാൻ ജിതിന് വളരെ ഇഷ്ട്ടമായിരുന്നു. അത് കൊണ്ടു് തന്നെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടുാൽ മാത്രമെ അവൻ ലിഫ്റ്റ് ചോദിക്കൂ.
ഒരു ദിവസം ബുള്ളറ്റ് നിർത്താതെ പോയ ഒരു ചേട്ടൻ പിന്നെ ഒരിക്കൽ നിർത്തി കയറ്റിയപ്പോൾ കാരണം പറഞ്ഞു.
"മോനെ റോഡിൽ മുഴുവൻ CCTV കാമറയാണ്. കുട്ടികളെ കാണാതാകുന്ന കാലമാണ്. മോനെങ്ങാൻ മിസ്സായാൽ ചേട്ടൻ അഴിയെണ്ണേണ്ടി വരും "
ബുള്ളറ്റിൽ കയറാൻ ജിതിന് വളരെ ഇഷ്ട്ടമായിരുന്നു. അത് കൊണ്ടു് തന്നെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടുാൽ മാത്രമെ അവൻ ലിഫ്റ്റ് ചോദിക്കൂ.
ഒരു ദിവസം ബുള്ളറ്റ് നിർത്താതെ പോയ ഒരു ചേട്ടൻ പിന്നെ ഒരിക്കൽ നിർത്തി കയറ്റിയപ്പോൾ കാരണം പറഞ്ഞു.
"മോനെ റോഡിൽ മുഴുവൻ CCTV കാമറയാണ്. കുട്ടികളെ കാണാതാകുന്ന കാലമാണ്. മോനെങ്ങാൻ മിസ്സായാൽ ചേട്ടൻ അഴിയെണ്ണേണ്ടി വരും "
ഇന്ന് രാവിലെ കളിയും തമാശയുമായി നടക്കുന്നതിനിടെ പെട്ടെന്ന് സുനിൽ ഒരു ഫോർചുണർ ജീപ്പിന് കൈകാണിച്ചു. കുറച്ച് മുന്നോട്ട് പോയി വണ്ടി നിർത്തി.
ഞങ്ങൾ അഞ്ചാറ് പേരുണ്ടായിരുന്നു. കുട്ടുകാർ അഞ്ച് പേരും കയറിക്കഴിഞ്ഞപ്പോൾ എനിക്ക് സ്ഥലമില്ല.. ഞാൻ ഒറ്റക്കാകുന്ന വിഷമത്തിൽ സുനിൽ ഇറങ്ങാൻ തുനിഞ്ഞെങ്കിലും , ഡ്രൈവർ വണ്ടി വിട്ടു..
ഞങ്ങൾ അഞ്ചാറ് പേരുണ്ടായിരുന്നു. കുട്ടുകാർ അഞ്ച് പേരും കയറിക്കഴിഞ്ഞപ്പോൾ എനിക്ക് സ്ഥലമില്ല.. ഞാൻ ഒറ്റക്കാകുന്ന വിഷമത്തിൽ സുനിൽ ഇറങ്ങാൻ തുനിഞ്ഞെങ്കിലും , ഡ്രൈവർ വണ്ടി വിട്ടു..
താൻ മുന്നോട്ട് നടക്കാൻ തുടങ്ങുപ്പോഴേക്ക് ഒരു ജിപ്പ് വന്ന് അടുത്ത് നിർത്തി..
പിന്നിലെ ഡോർ തുറന്ന് ഒരാൾ കയറിക്കോളാൻ പറഞ്ഞു..
ഒറ്റക്ക് കയറാൻ ഭയമുണ്ടായെങ്കിലും ധൈര്യം സംഭരിച്ച് കയറി..
മുൻ സീറ്റിൽ ഡ്രൈവറും പിൻസീറ്റിൽ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്..
അതിൽ ഒരാൾ പറഞ്ഞു, "മോൻ നടുക്കിരുന്നോ. അങ്കിൾ ഇവിടെ അടുത്ത് ഇറങ്ങും "
താൻ മറ്റൊന്നും ചിന്തിക്കാതെ നടുക്കിരുന്നു..
പിന്നിലെ ഡോർ തുറന്ന് ഒരാൾ കയറിക്കോളാൻ പറഞ്ഞു..
ഒറ്റക്ക് കയറാൻ ഭയമുണ്ടായെങ്കിലും ധൈര്യം സംഭരിച്ച് കയറി..
മുൻ സീറ്റിൽ ഡ്രൈവറും പിൻസീറ്റിൽ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്..
അതിൽ ഒരാൾ പറഞ്ഞു, "മോൻ നടുക്കിരുന്നോ. അങ്കിൾ ഇവിടെ അടുത്ത് ഇറങ്ങും "
താൻ മറ്റൊന്നും ചിന്തിക്കാതെ നടുക്കിരുന്നു..
നല്ല സൗണ്ടിൽ തമിഴ് പാട്ട് ഇട്ടിട്ടുണ്ടു്. വിൻഡൊ ഗ്ലാസ്സ് മുഴുവൻ ഡാർക് കൂൾഫിലിം ഒട്ടിച്ചിരിക്കുന്നു... നല്ല ചൂടിൽ നിന്ന് കയറിയത് കൊണ്ടു് എ സി യുടെ തണുപ്പിൽ നല്ല സുഖം തോന്നി.
ദൂരെ നിന്നേ സ്കൂളിന് മുന്നിൽ ഫോർച്ചുണറിൽ നിന്ന് തന്റെ കൂട്ടുകാർ ഇറങ്ങുന്നത് കാണാമായിരുന്നു..
അതാണ് സ്കൂൾ , അവിടെ നിർത്തിക്കോ. ജിതിൻ ഡ്രൈവറെ നോക്കി പറഞ്ഞു..
ഒക്കെ ,എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടി സ്ലോ ചെയ്തു..
സ്കൂളിന് മുന്നിലെത്തി, ഹമ്പ് കടന്നതും വണ്ടി പെട്ടെന്ന് സ്പീഡിൽ പാഞ്ഞു..
ദൂരെ നിന്നേ സ്കൂളിന് മുന്നിൽ ഫോർച്ചുണറിൽ നിന്ന് തന്റെ കൂട്ടുകാർ ഇറങ്ങുന്നത് കാണാമായിരുന്നു..
അതാണ് സ്കൂൾ , അവിടെ നിർത്തിക്കോ. ജിതിൻ ഡ്രൈവറെ നോക്കി പറഞ്ഞു..
ഒക്കെ ,എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടി സ്ലോ ചെയ്തു..
സ്കൂളിന് മുന്നിലെത്തി, ഹമ്പ് കടന്നതും വണ്ടി പെട്ടെന്ന് സ്പീഡിൽ പാഞ്ഞു..
"തന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി ".
വണ്ടി നിർത്താൻ പറഞ്ഞു് ചാടി എഴുന്നേറ്റ തന്നെ ഒരാൾ പിടിച്ചിരുത്തിയതും മറ്റെയാൾ ഒരു തുണികൊണ്ട് വായും മൂക്കും പൊത്തിയതും മാത്രം ഓർമയുണ്ടു്..പിന്നെ കണ്ണ് തുറന്നത് ഇപ്പോളാണ്..
വണ്ടി നിർത്താൻ പറഞ്ഞു് ചാടി എഴുന്നേറ്റ തന്നെ ഒരാൾ പിടിച്ചിരുത്തിയതും മറ്റെയാൾ ഒരു തുണികൊണ്ട് വായും മൂക്കും പൊത്തിയതും മാത്രം ഓർമയുണ്ടു്..പിന്നെ കണ്ണ് തുറന്നത് ഇപ്പോളാണ്..
കുട്ടികളെ തട്ടികൊണ്ടു് പോകുന്ന സംഘത്തെ കുറിച്ച് അമ്മ പറയാറുള്ള കഥകൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു..
അവന്റെ കുഞ്ഞു മനസ്സും ശരീരവും ഭയം കൊണ്ടു് കിടുകിടാ വിറച്ചു..
തന്റെ പ്രിയപ്പെട്ട അച്ഛനും പുന്നാര അമ്മയും തന്നെ കാണാതെ നെഞ്ച് പൊട്ടിക്കരയുന്ന രംഗം അവൻ സങ്കൽപിച്ചു..
അവന്റെ കുഞ്ഞു മനസ്സും ശരീരവും ഭയം കൊണ്ടു് കിടുകിടാ വിറച്ചു..
തന്റെ പ്രിയപ്പെട്ട അച്ഛനും പുന്നാര അമ്മയും തന്നെ കാണാതെ നെഞ്ച് പൊട്ടിക്കരയുന്ന രംഗം അവൻ സങ്കൽപിച്ചു..
ലാൻഡ് ഫോൺ റിംഗ് ചെയ്തപ്പോൾ ദിവ്യ ഓടി വന്ന് ഫോണെടുത്തു. സ്കൂളിൽ നിന്ന് ശരത് സാർ ആണ്..
"മാഡം, ജിതിൻ സ്കൂളിലെത്തിയിട്ടില്ല. കൂട്ടുകാർ പറഞ്ഞു, അവരോടൊപ്പം ഉണ്ടായിരുന്നെന്ന്. അതാണ് വിളിച്ചത് ".
അവളുടെ തലയിൽ ഒരു വണ്ടു് മൂളി.. വിറക്കുന്ന കൈകളോടെ അവൾ മനോജിനെ വിളിച്ചു..
"അപ്പോളേക്ക് അവൾ കരഞ്ഞു് തുടങ്ങിയിരുന്നു.
"ചേട്ടാ , നമ്മുടെ മോൻ"
അവൾക്ക് വാക്കുകൾ മുഴുമിക്കാനായില്ല..
"ദിവ്യേ, ദിവ്യേ " . മറുപടിയില്ല.
"മാഡം, ജിതിൻ സ്കൂളിലെത്തിയിട്ടില്ല. കൂട്ടുകാർ പറഞ്ഞു, അവരോടൊപ്പം ഉണ്ടായിരുന്നെന്ന്. അതാണ് വിളിച്ചത് ".
അവളുടെ തലയിൽ ഒരു വണ്ടു് മൂളി.. വിറക്കുന്ന കൈകളോടെ അവൾ മനോജിനെ വിളിച്ചു..
"അപ്പോളേക്ക് അവൾ കരഞ്ഞു് തുടങ്ങിയിരുന്നു.
"ചേട്ടാ , നമ്മുടെ മോൻ"
അവൾക്ക് വാക്കുകൾ മുഴുമിക്കാനായില്ല..
"ദിവ്യേ, ദിവ്യേ " . മറുപടിയില്ല.
അയാൾ വേഗം കാറുമെടുത്ത് ഓഫീസിൽ നിന്നിറങ്ങി..
ഡ്രൈവ് ചെയ്യുമ്പോൾ ശരീരവും കൈയും വിറക്കുന്നുണ്ടായിരുന്നു.
വീട്ടിൽ , സ്കൂളിൽ , റോഡിൽ, പോലീസ് സ്റ്റേഷനിൽ , കിണറ്റിൽ, റെയിൽവെ ട്രാക്കിൽ, അമ്പലക്കുളത്തിൽ.
മനോജും കൂട്ടുകാരും പോലീസും ഓടാനും അന്വേഷിക്കാനും ഇനി സ്ഥലം ബാക്കിയില്ല..
"കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് ഒരു കുരുന്ന് കൂടി..
"കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുക ".
ബഷീർ വാണിയക്കാട്
ഡ്രൈവ് ചെയ്യുമ്പോൾ ശരീരവും കൈയും വിറക്കുന്നുണ്ടായിരുന്നു.
വീട്ടിൽ , സ്കൂളിൽ , റോഡിൽ, പോലീസ് സ്റ്റേഷനിൽ , കിണറ്റിൽ, റെയിൽവെ ട്രാക്കിൽ, അമ്പലക്കുളത്തിൽ.
മനോജും കൂട്ടുകാരും പോലീസും ഓടാനും അന്വേഷിക്കാനും ഇനി സ്ഥലം ബാക്കിയില്ല..
"കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് ഒരു കുരുന്ന് കൂടി..
"കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുക ".
ബഷീർ വാണിയക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക